UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

 

 




തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനം സംബന്ധിച്ച സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് കൈക്കൊണ്ട തീരുമാനം യു.ഡി.എഫ്. സര്‍ക്കാരോ വിദ്യാഭ്യാസമന്ത്രിയോ മറ്റ് മന്ത്രിമാരോ അറിഞ്ഞുകൊണ്ടുള്ളതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എന്ത് തീരുമാനിച്ചാലും സര്‍ക്കാരിന്റെ ഒരിഞ്ചുഭൂമി കൈമാറ്റം ചെയ്യണമെങ്കിലും സര്‍ക്കാര്‍ തീരുമാനിക്കണം. ഭൂമി നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനാണ് കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. ആ തീരുമാനം സിന്‍ഡിക്കേറ്റ്തന്നെ പിന്നീട് പിന്‍വലിച്ചു. സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമിയും സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി ആര്‍ക്കും നല്‍കില്ല.

ഈ കാര്യത്തില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഡോ.എം.കെ.മുനീറും ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍ സമ്മതിക്കാത്ത കേസ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് പറഞ്ഞ് കലിക്കറ്റ് സര്‍വകലാശാലയിലെ ഇപ്പോഴത്തെ പ്രശ്‌നത്തെ താന്‍ ന്യായീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മുമ്പ് എ. കെ. ജി. സെന്ററിന് കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചതിനെ ഉദ്ദേശിച്ചായിരുന്നു ചോദ്യം. അത്തരമൊരു സംഭവമുണ്ടെങ്കില്‍ ഭൂമി അളക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത അല്ലേയെന്ന ചോദ്യത്തിന് വരട്ടെ നോക്കാമെന്നായിരുന്നു മറുപടി.

ഇക്കാര്യത്തില്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍വകലാശാലയുടെ ഭൂമിയെടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരറിവുമില്ല. ഇതുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന കേരളത്തിന്റെ നിലപാടിനെ നിഷ്പക്ഷമതികള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡീസല്‍വില നിയന്ത്രണം എടുത്തുകളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് കേരള സര്‍ക്കാരിന് യോജിപ്പില്ല. പെട്രോള്‍വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടിയോടും തനിക്ക് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം

മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം

 

 

തിരുവനന്തപുരം: വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ മത്സ്യമേഖലയിലുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടിയെടുക്കും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധനകാര്യമന്ത്രി, ഫിഷറീസ് മന്ത്രി, തൊഴില്‍മന്ത്രി, ഭക്ഷ്യമന്ത്രി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കടലിലെ കൊലക്കേസില്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഭാഗം വാദിക്കുന്നതിന് സീനിയര്‍ അഭിഭാഷകനെ ലഭ്യമാക്കും. ഇതിന് നടപടിയെടുക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എസ്.എല്‍.സി. ഫലം ഏപ്രില്‍ 26നു തന്നെ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമാണ്. പാഠപുസ്തകവിതരണത്തിലും വലിയ നേട്ടം നേടാനായിട്ടുണ്ട്. 90 ശതമാനം പാഠപുസ്തകങ്ങളും ജില്ലകളിലെത്തിച്ചിട്ടുണ്ട്. മെയ് രണ്ടിന് മറ്റു ക്ലാസുകളിലെ ഫലം വരും. അതുകഴിഞ്ഞാലുടന്‍ പാഠപുസ്തക വിതരണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മോണോറെയില്‍: പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം

 

കോഴിക്കോട് മോണോറെയില്‍: പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം


 


തിരുവനന്തപുരം: കോഴിക്കോട് മോണോറെയിലിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജൂണ്‍ 15 നകം സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇ.ശ്രീധരനോട് നിര്‍ദേശിച്ചു. മോണോറെയില്‍ സംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പതിനഞ്ച് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം. റെയില്‍വേയുടെ സ്ഥലം ഉപയോഗിക്കുന്നതിനുള്ള അനുവാദം വാങ്ങുന്നതിന് ഡല്‍ഹിയില്‍ റെയില്‍വെ മന്ത്രി ഉള്‍പ്പെട്ട യോഗം ചേരുകയും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി,ഡോ.എം.കെ.മുനീര്‍, പി.കെ.അബ്ദുറബ്ബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

2012 ഏപ്രിൽ 25, ബുധനാഴ്‌ച

കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും

കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും 


 


കൊച്ചി: കടലിലെ വെടിവെയ്പ്പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിവെച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ക്രിമിനല്‍ കേസ് ഒത്തുതീര്‍ക്കുവാനുള്ള വ്യവസ്ഥ ഇന്ത്യന്‍നിയമത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഭരണത്തിന്റെ വിലയിരുത്തലാകും

നെയ്യാറ്റിന്‍കര ഭരണത്തിന്റെ വിലയിരുത്തലാകും 

 


കൊച്ചി: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് ഉപതിരഞ്ഞെടുപ്പും ഭരണപക്ഷത്തിന്‍േറയും പ്രതിപക്ഷത്തിന്‍േറയും വിലയിരുത്തലായിരിക്കും. പിറവത്ത് വിലയിരുത്തുമെന്ന് ഞങ്ങളും പ്രതിപക്ഷവും ഒരുപോലെ പറഞ്ഞിരുന്നു. പിറവത്തെന്നപോലെ നെയ്യാറ്റിന്‍കരയിലും യുഡിഎഫിനനുകൂലമായ വിലയിരുത്തലുണ്ടാകും. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് സര്‍വ്വകലാശാല ഭൂമി കൈമാറ്റ പ്രശ്‌നത്തില്‍, സര്‍ക്കാര്‍ അറിയാതെ ഒരുതുണ്ട് ഭൂമിപോലും കൈമാറുവാന്‍ സര്‍വ്വകലാശാലയ്ക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തീരുമാനിച്ചതുകൊണ്ട് മാത്രം ഭൂമി കൈമാറ്റം പൂര്‍ത്തിയാവില്ല. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഭൂമിപ്രശ്‌നം. എന്നാല്‍ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാതെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കും.

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

 




തിരുവനന്തപുരം: ഫണ്ട് വിനിയോഗത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷവും സ്വരാജ് ട്രോഫി വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയന്ത്രണങ്ങളില്ലാതെ ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം നല്‍കുന്നുണ്ട്. ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ കൂടുതല്‍ തുക നല്‍കുന്ന കാര്യം പരിഗണിക്കും. പദ്ധതി വിഹിതം ചെലവഴിക്കുന്നതിലുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ഓരോന്നും പരിഹരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം 95 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഇ-ഗവേണിങ് സിസ്റ്റം പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. പോസ്റ്റ് ഓഫീസ് വഴി വസ്തു നികുതി സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഈ വര്‍ഷം 3000 ഗ്രീന്‍ഹൗസുകള്‍ സ്ഥാപിക്കുമെന്ന് മാണി പറഞ്ഞു. പഞ്ചായത്തുകള്‍ ഇതിന് മുന്‍കൈയെടുക്കണം.

ശുചിത്വഗ്രാമം, ഹരിതഗ്രാമം പദ്ധതിയുടെ ലോഗോ മന്ത്രി വി.എസ്.ശിവകുമാര്‍ പ്രകാശനം ചെയ്തു. മഴക്കാലത്തിനു മുന്‍പ് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 27ന് യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. 'പഞ്ചായത്തീരാജ്' മാസികയുടെ പ്രത്യേക പതിപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രകാശനം ചെയ്തു. അവതരണഗാന സി.ഡി മഞ്ഞളാംകുഴി അലി പ്രകാശനം ചെയ്തു. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭകോശി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. മാത്യു, ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി എന്നിവര്‍ പ്രസംഗിച്ചു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫികള്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിതരണം ചെയ്തു.

2012 ഏപ്രിൽ 22, ഞായറാഴ്‌ച

കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനം

കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനം

 

കൊച്ചി: മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ കേരളത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് സ്ഥാപിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സ് കോളേജിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കു പുറത്തും കേരളത്തിന്റെ യശസ്സ് പരത്തിയ വ്യക്തിത്വമായിരുന്നു കെ.ആര്‍. നാരായണന്‍. നിര്‍മിക്കാനിരിക്കുന്ന കോളേജിന്റെ രൂപരേഖ ചടങ്ങില്‍ അവതരിപ്പിച്ചു. 

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും 

 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഈ വര്‍ഷം ഉപാധി രഹിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ തുക പഞ്ചായത്തുകള്‍ക്ക് ഇഷ്ടപ്രകാരം വിനിയോഗിക്കാനാവും. തുക എത്രമാത്രം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പരിശോധിച്ച്, അടുത്ത വര്‍ഷം വര്‍ധിപ്പിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് മഹാപഞ്ചായത്ത് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിനായി വിദഗ്ദ്ധസമിതികള്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതികള്‍ക്ക് പകരം തദ്ദേശ സ്ഥാപനങ്ങള്‍ക്കും പഞ്ചവത്സര പദ്ധതി നടപ്പാക്കും. 12-ാം പദ്ധതി മുതല്‍ ഇത് നടപ്പാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി ഗ്രാമസഭകള്‍ മാറണം. ജനങ്ങള്‍ക്ക് ഈ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ പരമാവധി ലഭിക്കുന്നതിനായി അവരെ കാര്യങ്ങള്‍ പഠിപ്പിക്കണം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങളും ആനുകൂല്യ വിതരണം സംബന്ധിച്ച തര്‍ക്കങ്ങളുമാണ് ഗ്രാമസഭകള്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നം. കൊച്ചുകൊച്ചു കാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കാതെ വലിയ പദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കാന്‍ ഗ്രാമസഭകള്‍ പ്രവര്‍ത്തിക്കണം - ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല

അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല


അഡീ.സോളിസിറ്റര്‍ ജനറലിന്റെ വാദം കേന്ദ്ര നിലപാടല്ല: മുഖ്യമന്ത്രി

കൊച്ചി: സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാരേന്‍ പി റാവല്‍ ബോധിപ്പിച്ച വാദം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടല്‍ കൊലയുമായി ബന്ധപ്പെട്ട് കേരളമെടുത്ത നടപടികള്‍ കേന്ദ്രത്തെ യഥാസമയം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിരുന്നു. ഹൈകോടതിയിലാണ് കേസ് ആദ്യമായി എത്തിയത്. അന്നും കേന്ദ്രം പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം താന്‍ അറ്റോര്‍ണി ജനറലിനെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഉചിത നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്് . കേസിന്റെ തുടര്‍ നടപടികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ ഒരു കാരണവശാലും ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

കടല്‍ കൊല: റാവലിനെ മാറ്റണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടിന് വിരുദ്ധമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവലിനെ കേസില്‍ തുടര്‍ന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നിയമ-നീതിന്യായ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് കേന്ദ്രമന്ത്രിക്ക് ഫാക്സ് ചെയ്തു.


അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് പകരം കേസ് അറ്റോര്‍ണി ജനറലിനെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലാണ് റാവല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് കോടതിയില്‍ എടുത്തതെന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.