UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും






ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും -മുഖ്യമന്ത്രി



കോഴിക്കോട്:സ്വകാര്യമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാഭ്യാസസമിതി സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിക്കുന്നതിനെ അപരാധമായി കാണാന്‍ സാധ്യമല്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കേണ്ടതുണ്ട്. ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് -മുഖ്യമന്ത്രി പറഞ്ഞു.

ടി.കെ. പരീക്കുട്ടി ഹാജിക്കുള്ള അര്‍ജുന്‍സിങ് പുരസ്‌കാരം മന്ത്രി പി.കെ. അബ്ദുറബ് സമ്മാനിച്ചു. സുബൈര്‍ നെല്ലിക്കാപറമ്പ് എഴുതിയ ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും മന്ത്രി മഞ്ഞളാംകുഴി അലി, മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ നടുക്കണ്ടി അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും






പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും-മുഖ്യമന്ത്രി



തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് സംബന്ധിച്ച് കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കോടതിയുടെ അനുമതിയോടെ ഏറ്റെടുക്കാനാണ് തീരുമാനം. അനുമതിക്ക് വേണ്ടിയുള്ള നടപടികള്‍ ഉടനെ സര്‍ക്കാര്‍ സ്വീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാരിന് 498 കോടി രൂപയുടെ ബാധ്യത കോളേജ് ഏറ്റെടുക്കുന്നതുമൂലം ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഒരു സ്റ്റാഫ് പാറ്റേണ്‍ ഉണ്ട്. അത് കൃത്യമായി പാലിക്കേണ്ടിവരും. അപ്പോള്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടുവരും. പക്ഷേ കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉണ്ടാവണമെന്നത് ജനങ്ങളുടെ ആവശ്യമാണ്. അതാണ് പരിഗണിക്കുന്നത്.സാമ്പത്തിക ബാധ്യതയെക്കാള്‍ കൂടുതല്‍ അസറ്റ് പരിയാരം മെഡിക്കല്‍കോളേജിനുണ്ട്. പക്ഷേ അത് വില്‍ക്കാന്‍ പറ്റില്ലല്ലോ. സാമ്പത്തിക ബാധ്യതയെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു.

കളക്ടറുടെ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കുന്നതല്ലാതെ മനപ്പൂര്‍വമായി ജീവനക്കാരെ ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തും

111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തും-മുഖ്യമന്ത്രി




 സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന 111 ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളുകളായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് കണക്കിലെടുത്താണ് അവയെ അപ്‌ഗ്രേഡ് ചെയ്യുന്നത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടാവും. ഇതിന്റെ ചെലവിന്റെ 65 ശതമാനം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന എസ്.എസ്.എ. ഫണ്ടില്‍നിന്ന് ചെലവഴിക്കും. ബാക്കി 35 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും -മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ നിയോജകമണ്ഡലത്തിലും സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങുമെന്ന തീരുമാനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ പുല്ലൂര്‍, കാഞ്ഞിരടുക്കം എന്ന സ്ഥലത്ത് മൂന്നു കോഴ്‌സുകളോടെ സര്‍ക്കാര്‍ കോളേജ് അനുവദിച്ചു.

മലപ്പുറം ജില്ലയിലെ വേങ്ങര സര്‍ക്കാര്‍ കോളേജില്‍ ആവശ്യമായ അധ്യാപക, അനധ്യാപക തസ്തികകള്‍ അനുവദിക്കാനും തീരുമാനിച്ചു.

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത

കേരളത്തിന് ഇനിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അര്‍ഹത: മുഖ്യമന്ത്രി  

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി)  ശിലാസ്ഥാപനം പാലാ വലവൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. ജോയി എബ്രഹാം എംപി, പാലാ നഗരസഭ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജോസ് കെ. മാണി എംപി, മന്ത്രി കെ.എം. മാണി, വ്യവസായം ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ സമീപം.


പാലാ:  കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് കേരളത്തിന് അനുവദിച്ച കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ (ട്രിപ്പിള്‍ ഐടി) നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പാലായ്ക്കു സമീപം വലവൂര്‍ ഗ്രാമത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. കേരളത്തിന് ഒട്ടേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറായതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാടു തൊഴില്‍ അവസരങ്ങളാണ് ഇതോടെ കേരളത്തിനു തുറന്നുകിട്ടുന്നത്.

കേരളത്തിന്റെ സ്ഥാപനങ്ങള്‍ കേന്ദ്രത്തിനു വിട്ടുനല്‍കാനും മടിയില്ല. വിട്ടുകൊടുത്ത ചില സ്ഥാപനങ്ങള്‍ വളരെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ജോസ് കെ. മാണി എംപിയുടെ തൊപ്പിയിലെ പൊന്‍തൂവലാണു ട്രിപ്പിള്‍ ഐടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിയുടെ കഠിനാധ്വാനം കൊണ്ടാണിതു യാഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വലവൂരില്‍ ആയിരം കോടിയുടെ നിക്ഷേപമാണു വരുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഭാവി തലമുറയ്ക്കു വേണ്ടിയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്മാനമാണിത്. കോട്ടയം ജില്ല വിദ്യാഭ്യാസ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷം കഴിയുമ്പോള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്ന സ്ഥലമായി വലവൂര്‍ മാറും. ഐടി സാക്ഷരതയിലേക്ക് നമ്മള്‍ കടക്കുകയാണ്. താമസിയാതെ എല്ലാ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.

ഉന്നതനിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് ആമുഖ പ്രസംഗം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു. കോട്ടയത്ത് ഒരു കേന്ദ്രീയ വിദ്യാലയം കൂടി ആരംഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോയ് ഏബ്രഹാം എംപി പ്രസംഗിച്ചു.


2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

സ്വാശ്രയ കോളേജുകള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല

തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് സ്വാശ്രയ കോളേജുകള്‍ അനുവദിക്കുമ്പോള്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും എല്ലാമിപ്പോള്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് വളര്‍ച്ച ലക്ഷ്യമിട്ടാണ് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയതെന്നും ഈ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂജപ്പുര എല്‍.ബി.എസ് വനിതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ദശാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാക്ഷരതാരംഗത്തും പൊതുവിദ്യാഭ്യാസരംഗത്തും മുന്നിലാണെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം പിന്നാക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയുടെ വളര്‍ച്ചയ്ക്ക് മികച്ച അന്തരീക്ഷമൊരുക്കാനാണ് സര്‍ക്കാരിന്റെ പരമാവധി ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എല്‍.ബി.എസ് ഇന്‍സ്റ്റിറ്റിയൂട്ട് വളപ്പില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ നിര്‍മിക്കുകയാണെങ്കില്‍ സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഹയര്‍ സെക്കന്‍ഡറി: പുതിയ ബാച്ചുകളെപ്പറ്റി പരാതിയുണ്ടാവില്ല - ഉമ്മന്‍ചാണ്ടി




തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചുകൊണ്ടുള്ള അന്തിമ ലിസ്റ്റ് പുറത്തുവരുമ്പോള്‍ ഒരു പരാതിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇപ്പോള്‍ പ്രൊവിഷണല്‍ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. അത് അന്തിമ ലിസ്റ്റല്ല. മുഴുവന്‍ പരാതികളും പരിഹരിച്ചുകൊണ്ടുള്ളതായിരിക്കും അന്തിമ ലിസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.