UDF

2014, മാർച്ച് 4, ചൊവ്വാഴ്ച

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി.എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നു

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി.എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നു-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി. എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഒറ്റയ്ക്ക് സംസ്ഥാനത്ത് അധികാരത്തിലിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ മത്സരിക്കണമെങ്കില്‍ ആരെയെങ്കിലും കൂട്ടുപിടിക്കണം. അതിനുവേണ്ടിയാണ് അവര്‍ ചില കക്ഷികളെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമരാഷ്ട്രീയം വളര്‍ത്തുകയാണ്. എതിര്‍ക്കുന്നവരെ കായികമായി നേരിടാനാണ് അവര്‍ ശ്രമിക്കുന്നത്. ഭരണത്തിലേറാന്‍ ബി.ജെ.പി വിഭാഗീയത വളര്‍ത്തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മോഹന്‍ കുമാര്‍ അധ്യക്ഷനായി. മന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെ. മുരളീധരന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി. ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, സി.ആര്‍. ജയപ്രകാശ്, എ.ടി. ജോര്‍ജ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, കോളിയൂര്‍ ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനജാഗ്രതാ സദസ്സിന്റെ ഭാഗമായി കവിയരങ്ങും നടത്തി.