UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, മാർച്ച് 5, ചൊവ്വാഴ്ച

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുന്നു.

ഉത്തരവാദിത്വപ്പെട്ട ജോലി നിര്‍വഹിക്കുന്ന ആളായിരുന്നു മുഹമ്മദ് റഫീഖ്. അഞ്ച് ദിവസമാണ് അദ്ദേഹം ചുമതലയിലുണ്ടായിരുന്നത്. എല്ലാവരുടെയും മൊഴി എടുക്കല്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. അതേസമയം അന്വേഷണം ഉന്നത സി.പി.എം നേതാക്കളിലേക്ക് എത്തുമെന്ന് കണ്ടാണ് എസ്.പിയെ മാറ്റിയത് എന്ന ആരോപണം സജീവമാണ്.

ആദ്യം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞവര്‍ പിന്നീട് പ്രാദേശിക പ്രശ്നമെന്ന് പറഞ്ഞു. തുടര്‍ന്ന് ഭരണനേതൃത്വം പോലും വിഷയത്തില്‍ ഇടപെടുന്ന സാഹചര്യവും കണ്ടു. സുതാര്യമായ അന്വേഷണം നടക്കാത്തത് ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥയാണ്.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതാക്കള്‍ കാസര്‍ഗോഡ് എത്തിയത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ കോണ്‍ഗ്രസിന് വിശ്രമമില്ലാ. നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. കൊലചെയ്തവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ അജണ്ട. അവസാനത്തെ രാഷ്ട്രീയകൊലപാതകമാവണം പെരിയയിലേതെന്നും ഇതിനായി രക്തസാക്ഷികളുടെ കുടുംബത്തോടും ജനങ്ങളോടുമൊപ്പം ഏതറ്റം വരെയും പോകാന്‍ തയാറാണ്.




2019, മാർച്ച് 3, ഞായറാഴ്‌ച

ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന ജനമഹായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു.  ജവാൻമാരുടെ ജീവന്‍റെ വില പാർട്ടിയുടെ നേട്ടമായി ബിജെപി കണക്കാക്കുകയാണ്. ജനങ്ങളെ വഞ്ചിക്കാൻ പ്രധാനമന്ത്രി നിരന്തരം ശ്രമം നടത്തുകയാണ്.  അക്രമ രാഷ്ടീയത്തിന്‍റെ പ്രതീകമായി പിണറായി വിജയൻ മാറി.

2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

എന്‍.എസ്.എസിനെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം


കൊന്നും ഭയപ്പെടുത്തിയും എല്ലാവരെയും വരുതിയില്‍ നിര്‍ത്താമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മിഥ്യാധാരണയാണ് എന്‍എസ്എസിനെ തുടര്‍ച്ചയായി കടന്നാക്രമിക്കാന്‍ കാരണം. ഇതു തികച്ചും നിര്‍ഭാഗ്യകരമാണ്.

ജനാധിപത്യസംവിധാനത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് വിയോജിപ്പുള്ള അഭിപ്രായം ഉണ്ടാകുമ്പോള്‍, സഹിഷ്ണുതയോടെ അതു കേള്‍ക്കാനും പരിശോധിക്കാനും രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ അതു തിരുത്താനുള്ള വിവേകം ഭരണ നേതൃത്വം കാട്ടേണ്ടതാണ്. അതിനു പകരം വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഭരണ നേതൃത്വം തെറ്റായ സന്ദേശമാണ് നല്കുന്നത്.

പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ശൈലി സ്വീകരിക്കാനുള്ള പക്വത സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടണം.


2019, ഫെബ്രുവരി 25, തിങ്കളാഴ്‌ച

പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണം

കാസർകോട്ട് കളക്‌ട്രേറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു
"കൊലക്ക് പിന്നിൽ ഗൂഡാലോചനയുണ്ട്, പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണം"    
ഭരണ പരാജയം മറച്ചുവെക്കാനാണ് സി പി എം അക്രമം അഴിച്ചുവിടുന്നത്. കൊലപാതകം നടന്നാൽ ആദ്യം സി പി എം നിഷേധിക്കും അതാണ് സി പി എമ്മിന്‍റെ പതിവ്. മൃഗങ്ങളെ കൊല്ലുന്നതിനേക്കാൾ ക്രൂരമായാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയത്. പീതാബരനെ ബലിയാടാക്കി തലയൂരാനാണ് സി പി എം ശ്രമിച്ചത്. പീതാബരന്‍റെ ഭാര്യയുടെ മൊഴി വന്നതോടെ അത് നടന്നില്ല. 

പ്രാദേശികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രണ്ടു പേരും കൊലചെയ്യപ്പെട്ടതെന്ന സി.പി.എം നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വളരെയധികം പരിചയസമ്പന്നരായ പ്രൊഫഷണല്‍ സംഘം തന്നെയാണ് കൊല നടത്തിയതെന്ന് രീതികള്‍ പരിശോധിച്ചാല്‍ മനസിലാകും. കണ്ണൂരില്‍ സി പി എമ്മിനാല്‍ കൊലചെയ്യപ്പെട്ട പലരുടെയും കാര്യത്തില്‍ ഈ രീതി തന്നെയാണ് എടുത്തിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐയെ പോലുള്ള ഒരു ഏജന്‍സിയെ തന്നെ അന്വേഷണം ഏല്‍പ്പിക്കണം. നിയമലംഘനം ഉണ്ടാകുമ്പോള്‍ നിയമ നടപടി ശക്തമാക്കണം. തികച്ചും ജനാധിപത്യ വിരുദ്ധമാണ് ഈ കൊലപാതകള്‍.

സി പി എമ്മിന്റെ സഹിഷ്ണുതയില്ലാത്ത നടപടി കാരണം രണ്ടു യുവാക്കളുടെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും യു ഡി എഫ് ഒരുക്കമല്ല. കേസിലെ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരുന്നത് വരെ കോണ്‍ഗ്രസ് അതിനെ സസൂക്ഷ്മം നിരീക്ഷിക്കും. അന്വേഷണത്തില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഒരുകാരണവശാലും അനുവദിക്കില്ല. എതിരാളികളെ അരിഞ്ഞ് വീഴ്ത്തുന്ന സി പി എമ്മിനെതിരെ ജനാധിപത്യ രീതിയില്‍ ശക്തമായി പ്രതികരിക്കണം




#CPMTerror


2019, ഫെബ്രുവരി 20, ബുധനാഴ്‌ച

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലാ

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റേ  വീട്  സന്ദർശിക്കുന്നു

ഇതൊരു പ്രാദേശിക പ്രശ്‌നമാക്കി തീര്‍ക്കാനാണ് സി.പി.എം ശ്രമിച്ചത് എന്നാല്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലാ.

അറസ്റ്റിലായ പിതാംബരന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും പ്രതികരണത്തിലൂടെ കൊലപാതകത്തില്‍ ഉന്നത നേതൃത്വത്തിനും പങ്കുണ്ടെന്ന് വ്യക്തമായി. തീരുമാനിച്ചിറുപ്പിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പരിക്കിന്റെ സ്വഭാവം വെച്ച് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രതികരണം ഒരിക്കലും ന്യായികരിക്കാന്‍ ആകില്ല. ഇത്രയും വലിയൊരു പ്രശ്‌നം സ്വന്തം ആഭ്യന്തരവകുപ്പിനെതിരെയും സ്വന്തം പാര്‍ട്ടിക്കെതിരെയും വന്നിട്ടും മറുപടി പറയാത്ത മുഖ്യമന്ത്രിയുടെ നടപടി മനസ്സാക്ഷികുത്തുകൊണ്ടാണ്.

തെരഞ്ഞെടുപ്പുസമയമല്ലെങ്കില്‍ കൊലപാതകം നടത്താമോ? ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണല്ലോ ടി.പിയെ വധിച്ചത് എന്ന ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പത്രസമ്മേളനത്തില്‍ ഇറങ്ങിപ്പോയ നടപടി പ്രതിഷേധാര്‍ഹമാണ്



#CPMTerror

2019, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചു

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവിട്ടി മെതിച്ചിരിയ്ക്കുകയാണ് . ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരും. യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചില്‍ എല്ലാവരേയും ഞെട്ടിച്ചു.

ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവര്‍ ശിരസ്സാവഹിച്ചു. ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നിൽക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. അവിശ്വാസികളുടെ അജണ്ടയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് സര്‍ക്കാര്‍ കോടതിവിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. അവിശ്വാസികളെ വീട്ടില്‍ പോയി കണ്ടുപിടിച്ച് രാത്രിയില്‍ തന്നെ സന്നന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയില്‍ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുക- യാണുണ്ടായത്. ഇത് വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കാനെ ഉപകരിയ്ക്കു.

2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

സി.പി.എം, ബി.ജെ.പിയുടെ സഹായം തേടുന്നു


രാഹുൽ ഗാന്ധിക്കെതിരെ രണ്ടുംകൽപ്പിച്ച് ആക്രമണം അഴിച്ചുവിട്ടിട്ടുള്ള ബിജെപിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും , ബൃന്ദാ കാരാട്ടും , പാർട്ടിയും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉയർത്തുന്നത്.

കേരളം ഒരു വെറും സംസ്ഥാനമല്ല , ജീവിതശൈലിയാണ് എന്ന കോൺഗ്രസ് അധ്യക്ഷന്റെ പരാമർശനം കേരളത്തിനുള്ള ബഹുമതിയാണ്. സഹജീവികളോട് സഹാനുഭൂതിയുള്ള മലയാളികൾ മാതൃകയാണെന്നും മലയാളികളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും രാഹുൽജിയുടെ പ്രശംസാ വചനങ്ങൾ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നത് അത്ഭുതകരമാണ്. ദുബായിൽ മലയാളികളുടെ കഠിനാധ്വാനത്തിന് മഹത്തായ മാതൃകകളെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹത്തിൻറെ വാക്കുകൾ പ്രവാസി മലയാളികൾക്കുള്ള വലിയ അംഗീകാരമാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെയും , ബിജെപിയുടെയും അക്രമ സമരങ്ങളെ വിമർശിച്ച് രാഹുൽജിയുടെ അഭിപ്രായം നിഷ്പക്ഷരായ കേരള സമൂഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യും. വിദ്യാഭ്യാസ ആരോഗ്യ മേഖലയെ പറ്റി അദ്ദേഹം നടത്തിയ പരാമർശം സൃഷ്ടിപരമായ വിമർശനമായി കണ്ടാൽ മതിയാകും.അതു മാത്രം ഉയർത്തിപ്പിടിച്ച് രാഹുൽജി പറഞ്ഞ നല്ല വാക്കുകൾ മുഖ്യമന്ത്രി അവഗണിച്ചത് അദ്ദേഹത്തിൻറെ സങ്കുചിതമായ നിലപാടുകളുടെ തെളിവാണ്.

എറണാകുളം സമ്മേളനം അത്ഭുതപൂർവ്വമായ വിജയമായിരുന്നു. രാഹുൽജിയുടെ ജനപ്രീതി അസൂയാവഹവും.ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കാണുന്ന സിപിഎം നിലവിലുള്ള സീറ്റുകളെങ്കിലും നിലനിർത്താൻ ബിജെപിയുടെ സഹായം തേടാനുള്ള ഗൂഢതന്ത്രമാണ് കോൺഗ്രസ് അധ്യക്ഷന് എതിരെയുള്ള പിണറായിയുടെ വിമർശനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.


2019, ജനുവരി 21, തിങ്കളാഴ്‌ച

Prime Minister Narendra Modi's comments on Sabarimala very unfortunate



"The Prime minister's comments on Sabarimala were very unfortunate. We expected that he will propose some solution to solve this issue, but the Prime Minister did not do like that".

"We gave a new affidavit, withdrawing the affidavit filed by the LDF, to protect the interests of the devotees. Our stand is very clear, we are with the devotees and at the same time we are against taking political advantage of the Sabarimala issue,"

"We have no confusion, our stand is not a new stand. We took the stand when we were in power, we withdrawn of the affidavit of the LDF government and we gave affidavit in consultation of all consent people,"

"This is very dangerous. Confidence in the Central government is very important. Ours is a federal system, so Centre and the state government have to work together. We have to respect the democratic principles both ways, in the state relations and the administrative matters,"


2019, ജനുവരി 19, ശനിയാഴ്‌ച

ശബരിമല: രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമം


ശബരിമല വിഷയത്തില്‍ മതസൗഹാര്‍ദ്ദവും ആചാരക്രമങ്ങളും സംരക്ഷിയ്ക്കുന്നതിനു പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ബി.ജെ.പി.യുടെ ശ്രമമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കൊല്ലത്ത് നടത്തിയ പ്രസംഗം തെളിയിക്കുന്നത്. സംഘര്‍ഷം ആളിക്കത്തിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് യു.ഡി.എഫിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമെന്നും പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.

ശബരിമല വിഷയത്തില്‍ ഒരു നിലപാടാണ് കോൺഗ്രസ്സും യു.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി കേസ് പരിഗണിച്ച അവസരത്തില്‍ യു.ഡി.എഫ്. ഗവൺമെന്റ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ നിലപാടില്‍ നിന്നും ഞങ്ങള്‍ അണുവിട മാറിയിട്ടില്ല. മറിച്ച് ബി.ജെ.പി.യും ആര്‍.എസ്.എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റി സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ എരുതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന ഗവൺമെന്റും സ്വീകരിച്ചത്.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി വന്നപ്പോൾ അഭിപ്രായ സമന്വയത്തിനോ തുറന്ന മനസ്സോടെയുള്ള കൂടിയാലോചനകളോ നടത്താതെ കോടതിവിധിയുടെ ബാദ്ധ്യതയെക്കുറിച്ച് മാത്രം ചിന്തിച്ച് മുഖ്യമന്ത്രി മുമ്പോട്ട് പോകുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പരമാധികാര കോടതിയിലെ ജഡ്ജിമാര്‍ക്കുപോലും യോജിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായത്. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നതില്‍ വ്യത്യസ്ഥ വീക്ഷണം ജഡ്ജിമാര്‍ക്ക് പോലും ഉണ്ടായതില്‍ ഈ പ്രശ്‌നത്തിലെ സങ്കീര്‍ണ്ണത നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഈ കാര്യത്തില്‍ വിധി നടപ്പിലാക്കാന്‍ മാത്രമേ ഒറ്റ പോംവഴിയേയുള്ളൂ എന്ന നിലപാട് മുഖ്യമന്ത്രിയും ഗവണ്മെന്റും സ്വീകരിച്ചത് അഭിപ്രായ ഐക്യത്തിന്റെ സാദ്ധ്യതകള്‍ തുടക്കത്തിലെത്തന്നെ കൊട്ടി അടച്ചു. കോടതിവിധി നടപ്പിലാക്കുവാന്‍ ഗവൺമെന്റിന് ബാദ്ധ്യത ഇല്ലേ എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. പക്ഷേ ഗവൺമെന്റിന് മറ്റ് നിരവധി ബാദ്ധ്യതകളും കൂടി ഉണ്ട്. എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്.


2019, ജനുവരി 18, വെള്ളിയാഴ്‌ച

ഷെയ്ഖ് സായിദിന്റെ പങ്ക് ‌മാതൃകാപരം

ഷെയ്ഖ് സായിദ് സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു.

അറേബ്യൻ മരുഭൂമിയെ ലോകോത്തര രാജ്യമാക്കി ഉയർത്തുന്നതിൽ യുഎഇ രാഷ്ട്ര പിതാവ്‌ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാൻ വഹിച്ച പങ്ക് മാതൃകാപരമാണ്. യുഎഇയുടെ സഹിഷ്ണുതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രവർത്തകർ അടക്കമുള്ള പ്രവാസികൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.

കഷ്ടതയനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുന്ന പ്രവാസികൾ കേരളത്തിന്റെ ബ്രാൻഡ് അംബാഡർമാരാണ്. 

അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സംഘടിപ്പിച്ച ഷെയ്ഖ് സായിദ് സ്മാരക വിദ്യാഭ്യാസ അവാർഡ്ദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു. എമിറേറ്റിലെ വിവിധ സ്കൂളുകളിൽനിന്ന് 10, 12 ക്ലാസുകളിൽ ഉന്നത മാർക്കുനേടിയ 354 വിദ്യാർഥികൾക്കാണ് അവാർഡ് നൽകിയത്. മലയാളത്തിൽ എപ്ലസ് നേടിയ 51 വിദ്യാർഥികളും ഇതിൽ ഉൾപെടും. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അവാർഡ് നൽകി.