UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഫെബ്രുവരി 8, ഞായറാഴ്‌ച

നീതി ആയോഗ്: സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നു



നീതി ആയോഗ് യോഗത്തില്‍ കേന്ദ്രത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ രൂക്ഷ വിമര്‍ശം

സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രൂക്ഷ വിമര്‍ശനമുയര്‍ത്തി. 14ാം ധനകമ്മീഷന്‍ ശുപാര്‍ശകള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ബജറ്റ് തയ്യാറാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. 

നീതി ആയോഗിന്റെ ആദ്യയോഗത്തില്‍ എഴുതി തയ്യാറാക്കിയ ഏഴുപേജുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിന് നടക്കുന്ന യോഗത്തെക്കുറിച്ച് ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാനത്തെ അറിയിച്ചത്. ഇതുകൊണ്ട് തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നും പ്രസംഗത്തിന്റെ ആമുഖത്തില്‍ തന്നെ മുഖ്യമന്ത്രി ആരോപിച്ചു. 

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജനധന്‍ യോജന, ബേഠി ബചാവോ എന്നിവ സംസ്ഥാനത്തിന് ആവശ്യമില്ലാത്തവയാണ്. 

സ്മാര്‍ട് സിറ്റി, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളെക്കുറിച്ച് വ്യക്തതവരുത്തണം. ഇതിനെക്കുറിച്ച് കാബിനറ്റ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തശേഷം അറിയിക്കും. നബാര്‍ഡ് ലോണ്‍ ക്ഷീര, മത്സ്യകര്‍ഷകര്‍ക്കകൂടി ലഭ്യമാക്കണം. കബോട്ടാഷ് നിയമത്തില്‍ പത്ത് വര്‍ഷത്തേക്ക് റദ്ദാക്കണമെന്നും അ്‌ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളായ കുടുംബശ്രീ, ആശ്രയ പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്ന ശുപാര്‍ശയും മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ട് വെച്ചു. 

2015, ഫെബ്രുവരി 7, ശനിയാഴ്‌ച

നിറവ്‌ പദ്ധതി പുതുപ്പള്ളിയിലും



മണ്ണ്‌ പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനവും പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ നിറവ്‌ പദ്ധതിയുടെ ഉദ്‌ഘാടനം വാകത്താനത്ത്‌ നിര്‍വ്വഹിച്ചു. 

കൃഷിയിലൂടെ ഗുണകരമായ ജീവിതം നയിക്കുന്നതിന്‌ പുതിയ തലമുറയെ പ്രാപ്‌തമാക്കുകയാണ്‌ പദ്ധതിയുടെ ഉദ്ദേശം. നിറവ്‌ പദ്ധതി കോട്ടയം, പാലക്കാട്‌, തൃശൂര്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലങ്ങളിലാണ്‌ നടപ്പാക്കുന്നത്‌. മണ്ണുപരിശോധനയെ അടിസ്ഥാനമാക്കിയുള്ള വളപ്രയോഗത്തിലൂടെ കിഴങ്ങ്‌ വിളകള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറി ഇനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാണ്‌ എന്നിവയാണ്‌ പദ്ധതിയിലുള്ളത്‌. പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക്‌ സാമ്പത്തിക സഹായവും കിഴങ്ങ്‌ കൃഷി ചെയ്യുന്നവര്‍ക്ക്‌ നടീല്‍ വസ്‌തുക്കളും നല്‍കും. പദ്ധതിയിലെ കര്‍ഷകരുടെ കൃഷിഭൂമി പരിശോധിച്ച്‌ സൂക്ഷ്‌മ വളപ്രയോഗം നടത്തുന്നതിനുള്ള സഹായവും ലഭ്യമാക്കും.

2015, ഫെബ്രുവരി 4, ബുധനാഴ്‌ച

മോഹന്‍ലാല്‍ നിന്ന് പണം തിരിച്ചു വാങ്ങില്ല



തിരുവനന്തപുരം: 'ലാലിസം' എന്ന പരിപാടിക്കായി മോഹന്‍ലാല്‍ വാങ്ങിയ തുക അദ്ദേഹത്തില്‍ നിന്ന് തിരിച്ചുവാങ്ങേണ്ടതില്ലെന്ന് മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. മോഹന്‍ലാലിന് നല്‍കിയ പണം അദ്ദേഹത്തിന് മാത്രമായി നല്‍കിയതല്ലെന്നും അത് പരിപാടിയുടെ നടത്തിപ്പിനായി നല്‍കിയ തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പരിപാടിക്ക് താനും നേരിട്ട കണ്ടാണ് മോഹന്‍ലാലുമായി കരാര്‍ ഉണ്ടാക്കിയത്. റിഹേഴ്‌സല്‍ നടത്താന്‍ ആവശ്യമായ സമയമില്ലെന്ന് ലാല്‍ അന്നേ പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹം പരിപാടി അവതരിപ്പിച്ചു. എന്നിട്ടും പരിപാടി സംബന്ധിച്ച് മോഹന്‍ലാലിന് നേരിടേണ്ടി വന്ന ദുരവസ്ഥയില്‍ അതിയായ ഖേദമുണ്ട്. അദ്ദേഹത്തോട് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ പരിപാടിക്കായി മോഹന്‍ലാല്‍ വാങ്ങിയ തുക അദ്ദേഹം സ്പീഡ് പോസ്റ്റ് വഴി തരിച്ചയച്ചു.1.63 കോടി രൂപയുടെ ചെക്കാണ് ലാല്‍ തിരിച്ചയച്ചത്.

എന്നാല്‍, മോഹന്‍ലാലിന് നല്‍കിയ തുക തിരിച്ചുവാങ്ങുന്നത് മന്യതയല്ലെന്നാണ് മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ഇക്കാര്യത്തില്‍ മോഹന്‍ലാലിന്റെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു.

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും


ഇടുക്കിക്ക് ആവേശമായി പട്ടയവിതരണം
പട്ടയത്തിനുള്ള വരുമാനപരിധി ഉയര്‍ത്തും:
വിതരണംചെയ്തത് 2383 പട്ടയം;
പത്തുചെയിന്‍ മേഖലയിലുള്ളവര്‍ക്കും പട്ടയം നല്‍കും


രാജാക്കാട്: സാങ്കേതിക-നിയമക്കുരുക്കില്‍പ്പെട്ട് പതിറ്റാണ്ടുകളായി കിടക്കുന്ന പട്ടയവിതരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജാക്കാട്ട് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായുള്ള തടസ്സങ്ങള്‍ ഘട്ടങ്ങളായി പരിഹരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍ മേഖലകളിലെ പത്തുചെയിനില്‍ ഉള്‍പ്പെട്ടവര്‍ക്കും ഉടന്‍ പട്ടയം നല്‍കുന്നതിന് നടപടിയെടുക്കും-അദ്ദേഹം പറഞ്ഞു.

പട്ടയത്തിനുള്ള വരുമാനപരിധി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യുമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആദ്യം 30,000 രൂപ പരിധിയുണ്ടായിരുന്നത് ഒരു ലക്ഷമാക്കി. ഇത് വീണ്ടും ഉയര്‍ത്തിയാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കാനാവൂ. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. കര്‍ഷകര്‍ക്ക് അവരുടെ കൈവശഭൂമിക്കെന്നപോലെ വ്യാപാരസ്ഥാപനങ്ങള്‍ക്കും പട്ടയം അനുവദിക്കുന്നതിന് നടപടിയെടുക്കും. അടത്തുതന്നെ മറ്റു പഞ്ചായത്തുകളിലും സര്‍വ്വേനടത്തി പട്ടയവിതരണം തുടര്‍പരിപാടിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജലവിഭവ മന്ത്രി പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെ ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലെ 2016 പേര്‍ക്കും മറ്റു വിഭാഗങ്ങളിലായി 367 പേര്‍ക്കുമാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷം നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പ്രഖ്യാപിച്ച ചികിത്സാസഹായങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

2015, ഫെബ്രുവരി 1, ഞായറാഴ്‌ച

Jayanthi Natarajan was not accessible even to Congress MPs from Kerala

 


Kerala Chief Minister Oommen Chandy sought to puncture Jayanthi Natarajan’s allegations against Congress leadership, saying the then Environment Minister was “not reachable” even to party MPs.

Chandy said there were instances in which Congress MPs from Kerala had to seek the intervention of Sonia Gandhi and Rahul Gandhi to get access to Natarajan to discuss “buring issues” related to implementation of Kasturirangan and Madhav Gadgil reports on Western Ghats.

“Sometimes, she was not reachable even to party MPs from my state. Obviously, then they complained to the party leadership. They wanted to raise burning issues related to implementation of Kasturirangan and Madhav Gadgil committee reports on Western Ghats.

“My state was witnessing an unprecedented agitation at that point of time. We are grateful to Soniaji and Rahulji for their intervention to address the concerns of the people of my state. They were forced to intervene after our MPs complained that the Minister was not accessable to them,” Chandy told PTI here.

He also said Natarajan’s accusations against Rahul Gandhi were “unfair.” The Chief Minister was reacting after Natarajan accused Rahul of interference in working of the Environment Ministry during her stint.


2015, ജനുവരി 26, തിങ്കളാഴ്‌ച

മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കാന്‍ കഴിയണം




കോട്ടയം: മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കാന്‍ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഞായറാഴ്ച, കോട്ടയം മാമ്മന്‍മാപ്പിള മുനിസിപ്പല്‍ ഹാളില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസന രജതജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോരുത്തരും ശ്രമിച്ചാല്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. നിര്‍ഭാഗ്യവശാല്‍, അവനവനെക്കുറിച്ചുമാത്രമാണ് എല്ലാവരും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജനുവരി 24, ശനിയാഴ്‌ച

സൌദി രാജാവ് കേരളത്തിന്റെ സുഹൃത്ത്‌





 സൌദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയോട്, വിശേഷിച്ച് മലയാളികളോട്, പ്രത്യേക താത്പര്യം കാട്ടിയ ഭരണാധികാരി ആയിരുന്നു അദ്ദേഹം. നിതാഖാത്ത് സമയത്ത് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ട കാര്യങ്ങള്‍ സൌദി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയതിനു പിന്നില്‍ സൌദി രാജാവിന്റെ സവിശേഷ താത്പര്യം ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

ലക്ഷക്കണക്കിനു മലയാളികള്‍ ദശാബ്ദങ്ങളായി സൌദിയില്‍ ജീവനോപാധി തേടുന്നുണ്ട്. സുരക്ഷിതത്വത്തോടും സംതൃപ്തിയോടും കൂടിയാണ് അവര്‍ അവിടെ ജോലി ചെയ്യുന്നത്. സൌദി രാജാവിന്റെ വിശാലമായ കാഴ്ചപ്പാടുകളാണ് ഇത്തരം ജീവിതസാഹചര്യം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



Expressing deep grief in the passing away of the King of Saudi Arabia, Abdullah Bin Abdul Aziz. The departed king was very close to India and had a special affection towards Keralites. His timely intervention allowing the demands of the Government of India and Kerala had helped us during the period of Nitaqat.

There are lakhs of Keralites working for their livelihood in Saudi Arabia for decades. They are doing so in a secure and satisfying manner. Such an atmosphere has become possible because of the King's broadminded approach.

അനാഥരായി മാറിയ വൈശാഖിനും പവിത്രയ്ക്കും മുഖ്യമന്ത്രിയുടെ കാരുണ്യഹസ്തം


ആറുമാസം മുമ്പ് അച്ഛനും അമ്മയും ജീവനൊടുക്കിയതുമൂലം അനാഥരായി മാറിയ വൈശാഖിനും പവിത്രയ്ക്കും മുഖ്യമന്ത്രിയുടെ കാരുണ്യഹസ്തം. സ്വന്തമായി ഒരു റേഷന്‍കാര്‍ഡിനായി അലഞ്ഞ കുട്ടികള്‍ക്കു മുന്നില്‍ സിവില്‍ സപ്ലൈസ് അധികാരികള്‍ കൈമലര്‍ത്തിയപ്പോള്‍ രക്ഷകനായി അവതരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടികളുടെപഠനച്ചെലവും കാര്യങ്ങളും ഇനി സര്‍ക്കാര്‍ നോക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

 റേഷന്‍ കാര്‍ഡിനു പുറമേ, പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള സൗജന്യ വിദ്യാഭ്യാസ വാഗ്ദാനവും അമ്പതിനായിരം രൂപ വീതമുള്ള സ്ഥിരനിക്ഷേപവുമാണ് വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡിലുള്ള അണ്ടലാടി വീട്ടില്‍ പ്രേമാനന്ദന്റേയും രജനിയുടേയും മക്കളായ എട്ടു വയസുകാരി പവിത്രയ്ക്കും 14 കാരന്‍ വൈശാഖിനും സര്‍ക്കാര്‍ വകയായി ലഭിക്കുക. അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല ഇപ്പോള്‍ രജനിയുടെ അമ്മ കമലയാണ് നോക്കുന്നത്. 
 റേഷന്‍കാര്‍ഡ് പുതുക്കാനുള്ള അവസരമെത്തിയപ്പോള്‍ കുട്ടികള്‍ക്കു കാര്‍ഡ് അനുവദിക്കില്ലെന്നു സിവില്‍ സപ്ലൈസ് അധികാരികള്‍ അറിയിച്ചതിനാല്‍ അവര്‍ സ്ഥലത്തെ പൊതുപ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എ. ജോസഫ് മാസ്റ്ററെ സമീപിക്കുകയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് പിറ്റേന്നു താന്‍ തൃശൂരില്‍ വരുന്നുണെ്ടന്നും അപ്പോള്‍ അപേക്ഷയുമായി തന്നെ വന്നു കാണാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

 ഇന്നലെ ഉച്ചയോടെ ജോസഫ് മാസ്റ്റര്‍ കുട്ടികളുമൊത്തു രാമനിലയത്തില്‍ എത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചയുടന്‍ തന്നെ അദ്ദേഹം കുട്ടികള്‍ക്കു മാത്രമായി റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വൈശാഖിന്റെ പേരില്‍ കാര്‍ഡു നല്‍കുകയും നഴ്‌സിംഗ് പഠനം അടക്കമുള്ള വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി കുട്ടികളെ സാമൂഹ്യക്ഷേമവകുപ്പിന്റെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം ഉപയോഗിക്കാനായി ഇരുവരുടേയും പേരില്‍ അമ്പതിനായിരം രൂപ വീതം സ്ഥിരനിക്ഷേപം നല്‍കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. 

 വരവൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പവിത്രയും വരവൂര്‍ ഗവണ്‍മെന്റ് ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ വൈശാഖും അമ്മൂമ്മ കമലയും മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ തീരാത്തത്ര കടപ്പാടും ഉള്ളുനിറയെ സന്തോഷവുമായാണ് രാമനിലയത്തില്‍ നിന്നും തിരികെ പോന്നത്.

2015, ജനുവരി 21, ബുധനാഴ്‌ച

ഓട്ടം വന്‍ വിജയമാക്കിയവര്‍ക്കു നന്ദി



 ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തിയ റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി രേഖപ്പെടുത്തി. 27 വര്‍ഷത്തിനുശേഷം കേരളത്തിലെത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംസ്ഥാനം സജ്ജമാണെന്നതിന്റെ വിളംബരമാണു നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഒറ്റക്കെട്ടായാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ജനബാഹുല്യംകൊണ്ടു റണ്‍ കേരള റണ്‍  റെക്കോര്‍ഡിട്ടു. കായിക കേരളത്തിനു പുതിയ ഉണര്‍വ് പകര്‍ന്നു. ഈ ഐക്യവും ഒത്തൊരുമയും ദേശീയ ഗെയിംസിന്റെ കുതിപ്പിനു വഴിയൊരുക്കും. 

ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറായത്. അദ്ദേഹം ഈ പരിപാടിക്കായി പല ദിവസങ്ങളും മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടു മാത്രമാണു സച്ചിന്‍ ഇതിനു സമ്മതിച്ചത്. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്ക് വഹിച്ചെന്നും അതിന് അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ദേശീയ ഗെയിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവരെയും റണ്‍ കേരള റണ്ണുമായി ബന്ധപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു.

സച്ചിന് പ്രത്യേക നന്ദി



ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡറായത്‌. അദ്ദേഹം പല ദിവസങ്ങളും ഈ പരിപാടിക്കുവേണ്ടി മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടുമാത്രമാണ്‌ സച്ചിന്‍ ഇതിനു സമ്മതിച്ചത്‌. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്കുവഹിച്ചു അതിന്‌ അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ട്. 

Thank you Sachin. You played a major role in making the National Games popular. Sachin Tendulkar became the goodwill ambassador of the games, taking into account the importance of National Games.