UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

മുഖ്യമന്ത്രി കോളനി

മുഖ്യമന്ത്രി കോളനി

സ്വന്തം പേരില്‍ കോളനിയുള്ള രണ്ടു മുഖ്യമന്ത്രിമാരാണ് കേരള ചരിത്രത്തിലുള്ളത്. പട്ടം താണുപിള്ളയും ഉമ്മന്‍ ചാണ്ടിയും. രണ്ടു കോളനികളും ഇടുക്കി ജില്ലയിലാണ്. 

നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പട്ടംകോളനി 1955ല്‍ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള സ്ഥാപിച്ചതാണ്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 1976ല്‍ ആദിവാസികളെ പാര്‍പ്പിച്ച മഴുവടി കോളനിയാണ് ഉമ്മന്‍ ചാണ്ടി കോളനിയെന്നറിയപ്പെടുന്നത്.

ഭാഷയുടെ പേരില്‍ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കപ്പെടുന്നത് തടയാന്‍ പട്ടം താണുപിള്ളയുടെ ആശയമായിരുന്നു കോളനി രൂപീകരണം. കര്‍ഷകര്‍ക്ക് അഞ്ചേക്കര്‍ ഭൂമിയും 2000 രൂപയും വാഗ്ദാനം ചെയ്തു പത്രത്തില്‍ പരസ്യം കൊടുത്തു. 1350 കുടുംബങ്ങളെയാണ് ഘട്ടംഘട്ടമായി ഇവിടെ കുടിയിരുത്തിയത്. കാടു വെട്ടിത്തെളിച്ചു ജീവിതമുറപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കു കടുത്ത ദുരിതങ്ങളാണു നേരിടേണ്ടിവന്നതെന്നു പഴയ ആളുകള്‍ ഇപ്പോഴുമോര്‍ക്കുന്നു. പ്രതികൂല കാലാവസ്ഥ, വന്യമൃഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, വിദ്യാഭ്യാസത്തിനോ ചികില്‍സയ്‌ക്കോ സൗകര്യങ്ങളില്ല. കപ്പയും നെല്ലുമായിരുന്നു ആദ്യ കൃഷികള്‍. പട്ടിണിമൂലം കുപ്പച്ചീരയും ചേമ്പും കഴിച്ചു കഴിഞ്ഞുകൂടിയ നാളുകളും ഇവരുടെ ഓര്‍മയിലുണ്ട്. 2000 രൂപയെന്ന ആദ്യ വാഗ്ദാനം ഇതിനിടെ സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. രണ്ടും അഞ്ചും പത്തും രൂപ വീതം പല തവണയായാണ് പണം നല്‍കിയത്. 

ദുരിതങ്ങള്‍കൊണ്ടു പൊറുതിമുട്ടി 1957ല്‍ കര്‍ഷകര്‍ പട്ടിണിജാഥ സംഘടിപ്പിച്ചു. തിരുവനന്തപുരത്തേക്ക് 25 പേരടങ്ങുന്ന സംഘം നടത്തിയ ജാഥയുടെ ഫലമായി പല ആനുകൂല്യങ്ങളും നേടിയെടുത്തു.യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി 1976 ല്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് മഴുവടിയിലെ കോളനി. അന്ന് 39 വീടുകള്‍ മാത്രമായിരുന്നു. ഇപ്പോഴത് 85 ആയി. ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായി സ്ഥാപിച്ച കോളനിക്ക് ആദിവാസികള്‍ അദ്ദേഹത്തിന്റെ പേരു നല്‍കുകയായിരുന്നു. മന്നാന്‍ കുടുംബങ്ങളെയാണു പട്ടയത്തോടെ ഇവിടെ അധിവസിപ്പിച്ചത്. സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. 

 

2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഒലിക്കുടിയിലെ ആദിവാസികള്‍ക്ക് മുളകാംപെട്ടിയില്‍ താമസസ്ഥലം അനുവദിക്കും

ഒലിക്കുടിയിലെ ആദിവാസികള്‍ക്ക് മുളകാംപെട്ടിയില്‍ താമസസ്ഥലം അനുവദിക്കും- മുഖ്യമന്ത്രി

 

തിരുവനന്തപുരം: മറയൂര്‍-ചിന്നാര്‍ വന്യജീവിസങ്കേതത്തിനടുത്ത് ഒലിക്കുടിയില്‍ 2009ലെ മലയിടിച്ചിലില്‍ ഭൂമി നഷ്ടപ്പെട്ട 44 കുടുംബങ്ങള്‍ക്ക് മുളകാംപെട്ടിയില്‍ സ്ഥലം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അഞ്ചേക്കറില്‍ കവിയാത്ത സ്ഥലമാണ് താമസത്തിനു കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പഞ്ചായത്തധികാരികളും വനംവകുപ്പും ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കണം. പ്രദേശത്ത് ഭവന നിര്‍മാണത്തിനായി ആദിവാസിക്ഷേമ വകുപ്പ് ധനസഹായം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. ഒലിക്കുടിയില്‍ ഇവര്‍ നിലവില്‍ കൃഷിചെയ്യുന്ന സ്ഥലം തുടര്‍ന്നും കൃഷിക്കായി അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

താരപ്രഭയെക്കാള്‍ വലുത് മമ്മൂട്ടിയിലെ മനുഷ്യത്വം

താരപ്രഭയെക്കാള്‍ വലുത് മമ്മൂട്ടിയിലെ മനുഷ്യത്വം-മുഖ്യമന്ത്രി

 


കൊച്ചി: താരപ്രഭയെക്കാള്‍ വലുതാണ് മമ്മൂട്ടിയിലെ മനുഷ്യത്വമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ആരാധനയുടെ എത്രയോ ഇരട്ടിയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ദൗത്യങ്ങളിലൂടെ മമ്മൂട്ടി അവര്‍ക്ക് തിരിച്ചുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
നേത്രരോഗ വിദഗ്ദ്ധന്‍ ഡോ. ടോണി ഫെര്‍ണാണ്ടസിന്റെ പാലാരിവട്ടത്തെ ആശുപത്രിയുമായും അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തക ഡോ. സുശീല ജോര്‍ജിന്റെ യോശുവ ചാരിറ്റബിള്‍ ട്രസ്റ്റുമായും സഹകരിച്ച് പാവപ്പെട്ടവരിലെ നേത്രരോഗ ചികിത്സയ്ക്കായി മമ്മൂട്ടി നടപ്പാക്കുന്ന 'കാഴ്ച 2020' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മമ്മൂട്ടിയെ നയിക്കുന്നത് സ്വാര്‍ഥതയും സങ്കുചിത ചിന്താഗതിയുമല്ല. സമൂഹ നന്മയ്ക്കുവേണ്ടിയുള്ള ആത്മാര്‍ഥമായ പരിശ്രമമാണ് അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്-ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദിവാസി ഊരുകളിലെ നേത്ര പരിശോധനയ്ക്കുള്ള കാഴ്ചസംഘത്തിന്റെ ഫ്‌ലാഗ് ഓഫ് മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് അദ്ദേഹം നിര്‍വഹിച്ചു.

'കാഴ്ച 2020' മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി കെ. ബാബു, അബുദാബിയിലെ എസ്.എഫ്.സി. ഗ്രൂപ്പിന്റെയും മുരളീയ ഫൗണ്ടേഷന്റെയും ചെയര്‍മാനായ കെ. മുരളീധരന് നല്‍കി പുറത്തിറക്കി. സാമൂഹിക പ്രതിബദ്ധതയില്‍ മറ്റാരെക്കാളും മുമ്പിലാണ് മമ്മൂട്ടിയെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ''സിനിമയില്‍ മാത്രമേ മമ്മൂട്ടി അഭിനയിക്കാറുള്ളൂ. ജീവിതത്തില്‍ അദ്ദേഹത്തിന് നാട്യങ്ങളില്ല''-മന്ത്രി പറഞ്ഞു.
''ഞാന്‍ ഒരു ഭിത്തിയാണ്. സമൂഹത്തിന് പ്രയോജനപ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പോസ്റ്റര്‍ പോലെ എന്റെ മേല്‍ ഒട്ടിക്കാം. ഒരു മടിയുമില്ലാതെ ഞാന്‍ നിന്നുതരാം'' - മമ്മൂട്ടി പറഞ്ഞു. 

നേത്രചികിത്സാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഡോ. ടോണി ഫെര്‍ണാണ്ടസിന് ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് നല്‍കുന്ന ഓണററി എഫ്.ആര്‍.സി.എസ്. മുഖ്യമന്ത്രി സമ്മാനിച്ചു. ഡോ. സുശീല ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. എക്‌സൈസ് വകുപ്പും സര്‍ക്കാരും ചേര്‍ന്ന് മമ്മൂട്ടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അഡിക്ടഡ് ടു ലൈഫ് പദ്ധതി വിജയമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഈസി സോഫ്റ്റ് ടെക്‌നോളജീസ് സി.ഇ.ഒ. അബ്ദുള്‍ മനാഫിനെ ചടങ്ങില്‍ ആദരിച്ചു. എം.എല്‍.എ.മാരായ ജോസഫ് വാഴയ്ക്കന്‍, ഹൈബി ഈഡന്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ അക്കാദമി ഡയറക്ടര്‍ ഡോ. കെ. ജഗദീശന്‍, നിര്‍മാതാവ് എസ്. ജോര്‍ജ്, ഡോ. ഫ്രെഡി ടി. സൈമണ്‍, ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ സി.ഇ.ഒ. നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടര്‍ നോബി ഫിലിപ്പ് സ്വാഗതവും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്‍റ് റോബര്‍ട്ട് കുര്യാക്കോസ് നന്ദിയും പറഞ്ഞു. 

എല്ലാ ആന്‍ഡ്രോയ്ഡ് ഫോണിലും ലഭ്യമാകുന്ന കാഴ്ച ആപ് വഴി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. (ഫോണ്‍: 0484 2346445, 2364446). മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്റെ അന്വേഷണത്തില്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാല്‍ മുന്‍ഗണനാ ക്രമത്തില്‍ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലേക്ക് പ്രവേശനം ലഭിക്കും. 25 ലക്ഷം സ്‌കാനിങ്ങും അര ലക്ഷം ശസ്ത്രക്രിയയുമാണ് കാഴ്ച 2020 പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ഗുരുദേവ ദര്‍ശനം ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിക്കും

ഗുരുദേവ ദര്‍ശനം ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം: ഗുരുദേവ ദര്‍ശനം ഉയര്‍ന്ന ക്ലാസുകളിലെ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 160 -ാമത് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന ദൈവദശകം രചനാശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം. 

കേരളത്തിലെ മത സൗഹാര്‍ദ്ദത്തിന് ഏറ്റവും അധികം പ്രചോദനവും ശക്തിയും പകര്‍ന്നത് ഗുരുവിന്റെ ഉപദേശങ്ങളാണ്. എത്രനാള്‍ കഴിഞ്ഞാലും അവ നിലനില്‍ക്കും. നമ്മെ നാമാക്കിയ സാഹചര്യം പുതുതലമുറ പഠിക്കണം. അതിനാലാണ് ഗുരുദേവ ദര്‍ശനം കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

2014, സെപ്റ്റംബർ 7, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ ഓണാശംസകള്‍

മുഖ്യമന്ത്രിയുടെ ഓണാശംസകള്‍

 

 

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും സമ്പദ്‌സമൃദ്ധിയും ആഹ്ലാദവും നിറഞ്ഞ ഓണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസിച്ചു. 

2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

അടിക്ടെഡ് ടൂ സീ.എം - ഫേസ്ബുക്ക്‌ പേജ്

മുഖ്യമന്ത്രിക്കു ജനകീയ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ഉമ്മൻ ചാണ്ടിക്ക് പുതിയ പേജ്. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മയെന്നോണമാണ് ഈ പേജ് ആരംഭിച്ചിരിക്കുന്നത്. AddictedtoCM എന്നാണ് പേജിൻറെ പേര്. പേജ് ആരംഭിച്ച് ഏതാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ 4200 ഓളം ലൈക്കുകൾ സമ്പാദിക്കാൻ ഈ പേജിനു സാധിച്ചിട്ടുണ്ട്.

ഈ പേജിൻറെ ഉറവിടം തേടിയുള്ള  അന്വേഷണം എത്തിച്ചേർന്നത് എം.എൽ.എ. ആയ ബെന്നി ബെഹ്നാനിലാണ്. തുടർന്ന് ഇദ്ദേഹം ഇങ്ങനെയൊരു പേജ് നിർമ്മിക്കേണ്ടി വന്ന സാഹചര്യം  പങ്കുവെച്ചു. വിവിധ കോണുകളിൽ നിന്നും സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എൽക്കുന്ന ആരോപണങ്ങളുടെ പാശ്ചാതലത്തിൽ, ഇദ്ദേഹത്തെ സ്നേഹിക്കുനവരുടെ ഒരു കൂട്ടായ്മയാണ്‌ ഇതെന്നും, ഇതിനു ജനങ്ങളുടെ വമ്പിച്ച സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

https://www.facebook.com/addictedtocm

 

 

 

 

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

മോഡിയുടെ പ്രസംഗം നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

മോഡിയുടെ പ്രസംഗം നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

അധ്യാപകദിനത്തില്‍ നരേന്ദ്രമോഡിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത്‌ കേരളത്തില്‍ നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ്‌ തീരുമാനം എടുത്തിരിക്കുന്നത്‌. സെപ്‌തംബര്‍ 5 ന്‌ ഉച്ചകഴിഞ്ഞ്‌ 3 മുതല്‍ 4.45 വരെ മോഡിയും തെരഞ്ഞെടുക്കപ്പെട്ട 1000 വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവാദം എല്ലാ സ്കൂളുകളിലും സംപ്രേഷണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത് .

ദൂരദര്‍ശന്‍, സ്വകാര്യ വിദ്യാഭ്യാസ ചാനലുകള്‍ എന്നിവ വഴി സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടി രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ ഭേദമില്ലാതെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം . എന്നാല്‍ ഇതിനെതിരേ ബംഗാളും തമിഴ്‌നാടും ഡല്‍ഹിയിലെ ചില സ്വകാര്യസ്‌കൂളുകളും രംഗത്ത്‌ വന്നതോടെ പരിപാടി നിര്‍ബ്ബന്ധമല്ലെന്ന്‌ മാനവശേഷി വകുപ്പ്‌മന്ത്രി സ്‌മൃതി ഇറാനി പ്രഖ്യാപിച്ചു .

ബംഗാളും തമിഴ്നാടും ഇതിനോടകം തന്നെ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു . ഇപ്പോള്‍ കേരളവും കൂടി രംഗത്ത് വന്നതോടെ സംപ്രേഷണം എന്‍ ഡി എ ഭരണ പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത .

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു
 
 
തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ ചാണ്ടി അഞ്ചുവര്‍ഷം പിന്നിട്ടു. രണ്ട് തവണയായാണ് അദ്ദേഹം അഞ്ചുവര്‍ഷം തികച്ചത്. 
2004-ല്‍ എ.കെ ആന്റണി രാജിവെച്ചതിനെത്തുടര്‍ന്ന് ആഗസ്ത് 31 നാണ് ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായത്. 2006 മെയ് 12 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം ഇടതുവിജയത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ആകെ 626 ദിവസമായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനം.

ഇത്തവണ 2011 മെയ് 18 ന് വീണ്ടും അധികാരത്തിലെത്തിയ അദ്ദേഹം ഈ മാസം 1200 ദിവസം പൂര്‍ത്തിയായതോടെയാണ് അഞ്ചുവര്‍ഷം തികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത്. 

ഇ.കെ. നായനാരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്നത്. മൂന്നുതവണയായി 3999 ദിവസം അദ്ദേഹം ആ കസേരയില്‍ ഇരുന്നു. 3240 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് തൊട്ടുപിന്നില്‍. 

രണ്ടുതവണയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1820 ദിവസവും എ.കെ. ആന്റണി 2166 ദിവസവും മുഖ്യമന്ത്രിയായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായി ആയിരം ദിവസം കടന്നു. 1822 ദിവസം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. 

രണ്ടുതവണയായി 2638 ദിവസം മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഒറ്റത്തവണ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്ന ആളാണ്. 51 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് ഏറ്റവും കുറഞ്ഞ കാലയളവില്‍ ആ സ്ഥാനത്തിരുന്നത്. 

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം-മുഖ്യമന്ത്രി

 

കൊച്ചി: ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജിവെക്കില്ല. പാമോയില്‍ കേസും സോളാറും വന്നപ്പോള്‍ രാജി ആവശ്യമുയര്‍ന്നിരുന്നു. പാമോയില്‍ കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ ആരോപണങ്ങള്‍ വരുമ്പോഴും രാജിവെക്കാനിരുന്നാല്‍ താന്‍ മണ്ടനാവില്ലേ എന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ല. കാരണം രമേശിന് ഇതില്‍ പങ്കില്ല. അന്ന് മന്ത്രിയോ എം.എല്‍.എ.യോ അല്ലായിരുന്നു രമേശ്. പദ്ധതിക്കായി താന്‍ ഇടപെട്ടിട്ടുണ്ട്. അത് സമ്മതിക്കുന്നു - ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകമുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. 2006-ലാണ് ആദ്യ കേസുണ്ടായത്. അന്ന് താനടക്കമുള്ള ആരുടേയും പേരുണ്ടായിരുന്നില്ല. 2011- ലാണ് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം അഞ്ചുവര്‍ഷം ഇടതുസര്‍ക്കാര്‍ ഭരിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ഇനിയും സംശയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ-മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മിറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശിച്ചു. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയായിരുന്ന തന്നെ വന്നുകണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ത്യാഗരാജനോട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. 

ത്യാഗരാജന്റെ നിര്‍ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതുമൂലം ഫാക്ടറികള്‍ അടച്ചുപൂട്ടുന്നത് ഒഴിവായി. എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. 

ഇടതുസര്‍ക്കാരാണ് ടൈറ്റാനിയത്തിലെ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇടയ്ക്കുവെച്ച് കരാറുകാരന്‍ പണി നിര്‍ത്തിയതോടെയാണ് വലിയ നഷ്ടമുണ്ടായത്. അഴിമതി കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അത് കോടതിയുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും -മുഖ്യമന്ത്രി

 

 

ചെറുതോണി: ജില്ലയിലെ പട്ടയത്തിനുള്ള അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകരുടെ പ്രധാന പ്രശ്‌നം കൈവശഭൂമിക്ക് പട്ടയം ഇല്ലെന്നതാണ്. നെടുംകണ്ടത്തുവച്ച് വിതരണം ചെയ്ത പട്ടയത്തിന്റെ ബാക്കി 6000 അപേക്ഷകരുടെ പട്ടയത്തിനുള്ള നടപടി പൂര്‍ത്തീകരിച്ചതാണ്.

എന്നാല്‍, കര്‍ഷകരുടെ ഭാഗത്തുനിന്ന് ചില മാറ്റങ്ങള്‍ വേണമെന്ന ആവശ്യം വന്നപ്പോള്‍ പട്ടയവിതരണ നടപടി മാറ്റിവച്ചു. പുതിയ മാറ്റംകൂടി ഉള്‍പ്പെടുത്തി എത്രയും വേഗം ഈ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.