UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

ആള്‍ത്തിരക്കില്‍ ആവേശമായി ജനകീയ നേതാവ്‌



 പുലര്‍ച്ചെ അഞ്ചരയോടെ മലബാര്‍ മേഖലയിലെ പര്യടനം കഴിഞ്ഞ്‌ മലബാര്‍ എക്‌സ്‌പ്രസില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയതിനു പിന്നാലെ മൊബൈലില്‍ ദീര്‍ഘമായി സംസാരിക്കുന്ന കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയെ കണ്ട യാത്രക്കാരുടെ മുഖങ്ങളില്‍ അമ്പരപ്പ്‌. കാത്തുകിടന്ന കാറിലേക്കു കയറുന്നതിനിടയിലും തുടരെ ഫോണ്‍ കോളുകള്‍; ഉമ്മന്‍ചാണ്ടിയാണ്‌, തീര്‍ച്ചയായും വരാം, തീര്‍ച്ചയായും വരാം ഇതായിരുന്നു എല്ലാത്തിനും മറുപടി.

വലതുമുന്നണിയിലെ താരമൂല്യമുള്ള ജനകീയ നേതാവിനെ സ്വന്തം മണ്ഡലത്തിലെത്തിക്കാനുള്ള തത്രപ്പാടില്‍ വിളിക്കുന്ന സ്‌ഥാനാര്‍ഥികളോടാണ്‌ ഈ മറുപടി. വാഹനം നേരെ നാട്ടകം ഗസ്‌റ്റ്‌ ഹൗസിലേക്ക്‌. വസ്‌ത്രം മാറുന്ന താമസം മാത്രം, ആറു മിനിറ്റിനുള്ളില്‍ കേരളത്തിന്റെ എക്കാലത്തെയും ജനകീയനായ മുഖ്യമന്ത്രി ജനങ്ങളിലേക്കിറങ്ങാന്‍ റെഡി.

ഗസ്‌റ്റ്‌ ഹൗസില്‍നിന്നു സ്വന്തം വീടായ പുതുപ്പള്ളി കരോട്ടുവള്ളക്കാലിലെത്തുമ്പോള്‍ സമയം രാവിലെ 6.15. മുഖ്യനെ കാണാന്‍ കാലേകൂട്ടി കാത്തിരിക്കുന്നത്‌ അന്‍പതോളം പേര്‍. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കേണ്ടവര്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍വരെ ഇക്കൂട്ടത്തിലുണ്ട്‌, അധികം പേരും ചികിത്സാ സഹായം തേടിയെത്തിയവരാണ്‌. ആരെയും നിരാശരാക്കാതെ ആവലാതികള്‍ക്കു ചെവികൊടുത്ത്‌ നേരേ പുതുപ്പള്ളി പള്ളിയിലേക്ക്‌, പതിവു തെറ്റിക്കാതെ രാവിലത്തെ കുര്‍ബാനയില്‍ പങ്കെടുത്തു.
പള്ളിയില്‍നിന്നു മടങ്ങുംവഴി തെരഞ്ഞെടുപ്പു പ്രചാരണം കാരണം സ്‌ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്ന നാലു മരണവീടുകളിലേക്കാണ്‌ ഈ ഓട്ടപ്രദക്ഷിണം. വീണ്ടും കരോട്ടുവള്ളക്കാലില്‍ വീട്ടിലേക്ക്‌. ഈ സമയം വീട്ടില്‍ ഉത്സവത്തിനുള്ള ആള്‍ത്തിരക്ക്‌. വീട്ടിനുള്ളിലേക്ക്‌ കയറാന്‍ പോലും മെനക്കെടാതെ മുക്കാല്‍ മണിക്കൂറോളം ജനക്കൂട്ടത്തിനിടയില്‍നിന്ന്‌ അവരുടെ സങ്കടങ്ങളും പരാതികളും കേട്ടു. ഇതിനിടെ, ഉമ്മന്‍ ചാണ്ടിയെ ഒന്നു കണ്ടാല്‍ മതിയെന്ന ആവശ്യവുമായി ചിലരെത്തി, അവരെയും നിരാശരാക്കിയില്ല. മുറിക്കുള്ളിലേക്ക്‌ കയറാന്‍ ശ്രമിക്കവേ അവിടെയും ജനസഞ്ചയം. എല്ലാവര്‍ക്കും പരാതി പറയാന്‍ ഉമ്മന്‍ചാണ്ടി മാത്രം. ഇതിനിടെ പ്രഭാതഭക്ഷണമെന്ന നിലയില്‍ ഒരു ഇഡലി കഷ്‌ടിച്ച്‌ കഴിച്ചെന്നു വരുത്തി. അതിനിടയിലും പരാതി കേള്‍ക്കുന്നതിലായിരുന്നു ബദ്ധശ്രദ്ധ.
ഈ സമയം പുറത്തുനിന്നു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ ശബ്‌ദം, ഇന്നത്തെ ഒ.പി. കഴിയാറായി. ഇനി ആരെങ്കിലുമുണ്ടോ? (ഉമ്മന്‍ചാണ്ടിയെ കാണാന്‍ പുതുപ്പള്ളിയിലെ വീട്ടിലെത്തുന്ന രാവിലത്തെ ജനസഞ്ചയത്തെ കോണ്‍ഗ്രസുകാര്‍ തമാശരൂപേണ വിശേഷിപ്പിക്കുന്നതാണ്‌ പുതുപ്പള്ളിയിലെ ഒ.പി).

തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തിയതോടെ ഉമ്മന്‍ ചാണ്ടിക്ക്‌ പതിവിലേറെ തിരക്ക്‌. ഒടുവില്‍ കാത്തുനിന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഴ്‌സണല്‍ അസിസ്‌റ്റന്റായ  സുരേന്ദ്രനെ ചുമതലപ്പെടുത്തി ആദ്യ പൊതുയോഗ വേദിയായ തീക്കോയിലേക്ക്‌. പത്തനംതിട്ട മണ്ഡലത്തിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം തീക്കോയിയില്‍ നടക്കുന്ന പൊതുസമ്മേളനമാണ്‌ ഉമ്മന്‍ചാണ്ടിയുടെ ആദ്യ പൊതുപരിപാടി. ഉമ്മന്‍ ചാണ്ടിയും വാഹനവ്യൂഹവും തീക്കോയിയില്‍ എത്തുമ്പോള്‍ രണ്ടായിരത്തിലധികമാളുകള്‍ അദ്ദേഹത്തെ കാത്തുനില്‍പുണ്ടായിരുന്നു.
അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത കേരളത്തിന്റെ ജനകീയ സാരഥി, നേരും നെറിയുമുള്ള ജനകീയ നേതാവ്‌ ഉമ്മന്‍ചാണ്ടി... ഇതാ തീക്കോയിയിലേക്കു കടന്നുവരുന്നുവെന്ന അനൗണ്‍സ്‌മെന്റ്‌ മുഴങ്ങിയപ്പോള്‍ തന്നെ ജനസഹസ്രം ഇളകി. ഉമ്മന്‍ചാണ്ടീ നേതാവേ, ധീരതയോടെ നയിച്ചോളൂ എന്ന മുദ്രാവാക്യം ഉയരവേ ഗവ. ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ്‌ അടക്കമുള്ള നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങി ഉമ്മന്‍ചാണ്ടിയെ ആനയിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ടോമി കല്ലാനിവക ചുരുങ്ങിയ വാക്കുകളില്‍ നിറഞ്ഞ സ്വാഗതം, പിന്നാലെ പ്രസംഗിക്കാനുള്ള ക്ഷണവും.
പത്തനംതിട്ട മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാരേ എന്ന സംബോധനയോടെ തുടങ്ങിയ പ്രസംഗത്തില്‍ മണ്ഡലത്തിന്റെ വികസനവും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമെല്ലാം വിഷയമായി. യു.ഡി.എഫ്‌. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്‌ഞാപനമിറക്കാന്‍ സാധിച്ചതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സദസില്‍നിന്നു നീണ്ട ഹര്‍ഷാരവം. കര്‍ഷകന്റെ ഒരു തരി മണ്ണുപോലും അന്യാധീനപ്പെടാന്‍ അനുവദിക്കില്ലെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോഴും സദസില്‍നിന്നുയര്‍ന്നതു വീറുറ്റ മുദ്രാവാക്യം.
തീക്കോയിയിലെ പ്രസംഗത്തിനുശേഷം എരുമേലിയിലെ എയ്‌ഞ്ചല്‍വാലിയിലേക്ക്‌. യാത്രാമധ്യേ തീക്കോയി പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ അഞ്ഞൂറോളം പേര്‍. പണ്ഡിതര്‍ മഹാജനസഭയുടെ യോഗം നടന്ന വേദിയായിരുന്നു അത്‌. സഭ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യം നിറവേറ്റിയതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി ഒരു നിമിഷം തങ്ങള്‍ക്കൊപ്പം ചെലവഴിക്കണമെന്ന്‌ അഭ്യര്‍ഥിച്ചതിനേത്തുടര്‍ന്നു വാഹനത്തില്‍നിന്നിറങ്ങി. ഇതിനിടെ ഒരു കുഞ്ഞു നല്‍കിയ ഷാള്‍ വാങ്ങി കഴുത്തിലിട്ടശേഷം അതു തിരികെ കുഞ്ഞിനെ അണിയിച്ചപ്പോള്‍ സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ആര്‍പ്പുവിളിയോടെ മുഖ്യമന്ത്രിക്കു മുദ്രാവാക്യം മുഴക്കി. അഞ്ചുമിനിട്ടിനുശേഷം എയ്‌ഞ്ചല്‍വായിലേക്കുള്ള യാത്ര തുടര്‍ന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെത്തിയിട്ടും വാഹനം നിര്‍ത്തിയില്ലെന്ന്‌ ആരോപിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രോഷംപൂണ്ട സ്‌ഥലമാണ്‌ എയ്‌ഞ്ചല്‍വാലി. ഇതിന്റെ പേരില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ആന്റോ ആന്റണിയെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടയുകയും ചെയ്‌തിരുന്നു. ഇതറിഞ്ഞ മുഖ്യമന്ത്രി ഇവിടെ എത്താമെന്നു പ്രവര്‍ത്തകര്‍ക്കു വാക്കു കൊടുക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി എത്തുന്നതറിഞ്ഞ്‌ ആയിരങ്ങളാണ്‌ ഇവിടെ തടിച്ചുകൂടിയത്‌.
ഉമ്മന്‍ചാണ്ടി വണ്ടിയില്‍നിന്ന്‌ ഇറങ്ങിയതോടെ കഴിഞ്ഞദിവസം വാഹനം നിര്‍ത്താതെ പോയതില്‍ പരിഭവവുമായി പലരുമെത്തി. കെ.പി.സി.സി. സെക്രട്ടറി പി.എ. സലിം പ്രസംഗിക്കാന്‍ ക്ഷണിച്ചയുടന്‍ മൈക്ക്‌ കൈയിലെടുത്ത ഉമ്മന്‍ചാണ്ടി ക്ഷമാപണത്തോടെയാണു തുടങ്ങിയത്‌. അന്ന്‌ ഇവിടെ ഇറങ്ങാന്‍ കഴിയാതെ പോയ സാഹചര്യം ശാന്തമായി വിശദീകരിച്ചു. ഇനി പരാതി ഇല്ലല്ലോ എന്ന ചോദ്യത്തിന്‌ ഒരു പരാതിയും ഇല്ലെന്നു ജനക്കൂട്ടത്തില്‍നിന്നു മറുപടി. ആനുകാലിക രാഷ്‌ട്രീയ സാഹചര്യം വിശദീകരിച്ച്‌ അരമണിക്കൂറോളം പ്രസംഗം. അടുത്ത യാത്ര പാമ്പാടിയിലേക്ക്‌.
പാമ്പാടി ലയണ്‍സ്‌ ക്ലബ്‌ ഹാളില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മണ്ഡലം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗമാണ്‌ നടക്കുന്നത്‌. പുതുപ്പള്ളിക്കാര്‍ അങ്ങനെയാണ്‌, വാര്‍ഡുതല യോഗമായാലും ഉമ്മന്‍ചാണ്ടി വരണം, ആ വാശിയുടെ പേരിലാണ്‌ അദ്ദേഹം തിരക്കിനിടയിലും പാമ്പാടിയിലെത്തിയത്‌. മണ്ഡലത്തിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചുമതലക്കാരനും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമായ ഫില്‍സണ്‍ മാത്യൂസ്‌ വിശദീകരിച്ചു. പ്രചാരണം ഊര്‍ജിതമാക്കാനുള്ള ചില പൊടിക്കൈകള്‍ പ്രവര്‍ത്തകര്‍ക്ക്‌ മുഖ്യമന്ത്രി പറഞ്ഞു കൊടുത്തു.
യോഗശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം വെജിറ്റേറിയന്‍ ഊണു കഴിയുമ്പോള്‍ അടുത്ത പൊതുസമ്മേളന വേദിയായ വൈക്കത്തേക്കു പുറപ്പെടാനുള്ള സമയം വൈകിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു ചില ഫോണ്‍കോളുകള്‍, അത്യാവശ്യം ചില ഫയലുകളില്‍ ഒപ്പിടേണ്ടതുണ്ട്‌, എങ്കില്‍ വാഹനം ടി.ബിയിലേക്കു പോകട്ടെയെന്നു ഡ്രൈവര്‍ക്കു നിര്‍ദേശം. യാത്രയ്‌ക്കിടെ ഒരു മരണവീട്ടില്‍ സന്ദര്‍ശനം. ടി.ബിയിലെത്തി അഞ്ചു മിനിറ്റിനുള്ളില്‍ ഫയലുകള്‍ പരിശോധിച്ച്‌ ഒപ്പിട്ട്‌ വൈക്കത്തേക്ക്‌. വൈകുന്നേരം നാലുമണിയോടെ വൈക്കത്ത്‌ എത്തുമ്പോള്‍ കാഞ്ഞിരപ്പളളി എം.എല്‍.എ: എന്‍. ജയരാജ്‌ പ്രസംഗിക്കുകയാണ്‌. തുടര്‍ന്ന്‌ ജയരാജ്‌ മൈക്ക്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി. നമ്മള്‍ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇടതുമുന്നണി പരാജയപ്പെട്ടു കഴിഞ്ഞു.
രാഷ്‌ട്രീയ അന്തരീക്ഷവും നമുക്ക്‌ അനുകൂലമാണ്‌. എല്ലാ സര്‍വേകളിലും യു.ഡി.എഫ്‌. ബഹുദൂരം മുന്നിലാണ്‌. എന്നാല്‍ അമിത ആത്മവിശ്വാസം പാടില്ല. നമ്മുടെ ജോലി നമ്മള്‍ ചെയ്യണം. സംസ്‌ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണ്‌ ഈ തെരഞ്ഞെടുപ്പെന്നു മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ഇത്‌ അംഗീകരിക്കാന്‍ തയാറല്ല. ഭരണപക്ഷത്തെ വിലയിരുത്തിയാല്‍ പ്രതിപക്ഷത്തെയും വിലയിരുത്തേണ്ടി വരും. ഇതാണു പ്രതിപക്ഷം ഭയപ്പെടുന്നത്‌. സി.പി.എമ്മിന്റെ അക്രമരാഷ്‌ട്രീയം ജനം മടുത്തു. ടി.പി.യെ കൊന്നതിനുശേഷം സി.പി.എം. കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്നാണു കരുതിയത്‌. എന്നാല്‍ കൊലപാതകം സി.പി.എമ്മിന്‌ ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ്‌ കഴിഞ്ഞ ദിവസം നടന്ന ഷുക്കൂര്‍ വധം. അതിനാല്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരായ വിധിയെഴുത്തുകൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്‌ ഫലം-ആറ്റിക്കുറുക്കിയ വാക്കുകള്‍ ജനം സാകൂതം കേട്ടിരുന്നു. പ്രസംഗം തുടരുന്നതിനിടെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോസ്‌ കെ. മാണി വേദിയിലെത്തി. ജോസ്‌ കെ. മാണിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയായിരുന്നു പിന്നീട്‌ വിശദീകരണം. ജോസ്‌ കെ. മാണിയുടെ മറുപടി പ്രസംഗവും കഴിഞ്ഞതോടെ അടുത്ത സമ്മേളനവേദിയായ കടുത്തുരുത്തിയിലേക്ക്‌.
അവിടെയെത്തുമ്പോള്‍ യു.ഡി.എഫ്‌. സര്‍ക്കാരും ജോസ്‌ കെ. മാണിയും നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തി മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. പ്രസംഗിക്കുകയാണ്‌. ഉമ്മന്‍ ചാണ്ടി എത്തിയതോടെ മാലപ്പടക്കത്തിന്റെ അകമ്പടിയോടെ സ്വീകരണം. അരമണിക്കൂറോളം ഇവിടെയും രാഷ്‌ട്രീയ വിശദീകരണം. അടുത്ത സമ്മേളനം രാമപുരത്താണ്‌. അതുകഴിഞ്ഞു നീണ്ടൂരും പരുത്തുംപാറയിലും കറുകച്ചാലിലും പ്രസംഗിച്ച്‌ കഴിഞ്ഞപ്പോഴേക്കും രാത്രി പത്തോടടുത്തു.
വീണ്ടും ജനകീയ നേതാവിനെയും വഹിച്ചുകൊണ്ട്‌ വാഹനം പ്രയാണം ആരംഭിച്ചു. തിരുവനന്തപുരത്തേക്കാണു യാത്ര. ഇന്നത്തെ പ്രചാരണം പാലക്കാട്ടാണ്‌. അതിനായി പുലര്‍ച്ചെ പുറപ്പെടണം. അതിനിടെ വീണ്ടും ഫോണെത്തി; ഹലോ ഉമ്മന്‍ ചാണ്ടിയാണ്‌, രാവിലെ പാലക്കാട്ടു കാണാം എന്നു മറുപടി.

പട്ടയം വൈകാന്‍ കാരണം വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട്‌ കാണാതായത്‌

പട്ടയം വൈകാന്‍ കാരണം വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട്‌ കാണാതായത്‌: ഉമ്മന്‍ചാണ്ടി
                           
എരുമേലി: മലയോര മേഖലയില്‍ പട്ടയ വിതരണം വൈകാന്‍ കാരണമായത്‌ വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട്‌ കാണാതായതുമൂലമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം എയ്‌ഞ്ചല്‍വാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മലയോരമേഖലയില്‍ പട്ടയം ലഭിച്ചതിന്റെ പൂര്‍ണ അവകാശം കര്‍ഷകര്‍ക്കാണെന്നും രണ്ടാമത്‌ മാത്രമാണ്‌ എം.എല്‍.എ.യ്‌ക്കും എം.പി.ക്കും സ്‌ഥാനം. ഉപാധിരഹിത പട്ടയമാണ്‌ കര്‍ഷകരുടെ ആവശ്യം. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌, അഡ്വ. പി.എ. സലിം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത സന്തോഷ്‌, ലതികാസുഭാഷ്‌, എ.ആര്‍. രാജപ്പന്‍നായര്‍, ബിനു മറ്റക്കര, നൗഷാദ്‌ ഇല്ലിക്കല്‍, പി.ജെ. സെബാസ്‌റ്റ്യന്‍, സാബു കാലാപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2014, മാർച്ച് 31, തിങ്കളാഴ്‌ച

സലീം രാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ്‌ സിബിഐക്കു വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു

സലീം രാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ്‌ സിബിഐക്കു വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നു നേരത്തെ തന്നെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയപ്പോള്‍, ഒരു പൗരനെന്ന നിലയില്‍ എന്നെ കേള്‍ക്കാതെയാണ്‌ അതു നടത്തിയത്‌. എന്നെ കേള്‍ക്കാന്‍ അവസരം നല്‌കണമായിരുന്നു. എങ്കിലും പരാതിയില്ല. കോടതിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു സമീപനവും തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ല. ഏതു കാര്യവും സംബന്ധിച്ച്‌ തുറന്ന അന്വേഷണം നടക്കണം. ജുഡീഷ്യല്‍ കമ്മീഷനോ, കോടതിയോ, ജനകീയ കോടതിയോ അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ ഈ വിഷയം ഉണ്ട്. ജനകീയ കോടതി വിധി പറയട്ടെ.

ലാവ്‌ലിന്‍ കേസില്‍ 374 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നഷ്‌ടപ്പെട്ടപ്പോള്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിബിഐ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സര്‍ക്കാരിന്റെ ചെലവില്‍ ലക്ഷങ്ങള്‍ വിനിയോഗിച്ച്‌ ഡല്‍ഹിയില്‍ നിന്ന്‌ പ്രഗത്ഭരായ അഭിഭാഷകരെ കൊണ്ടുവന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന്‌ ഞാന്‍ ഒരു രൂപ പോലും സിബിഐ അന്വേഷണം തടയാന്‍ വിനിയോഗിച്ചിട്ടില്ല. മറിച്ച്‌, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്‌. കടകംപള്ളി ഭൂമികേസ്‌ ആദ്യം ഉണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്‌ണനായിരുന്നു ആഭ്യന്തരമന്ത്രി. ഈ ക്രിമിനല്‍ കേസ്‌ അദ്ദേഹം 2011ല്‍ സിവില്‍ കേസാക്കി റഫര്‍ ചെയ്‌തു കളഞ്ഞു.

കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിപക്ഷം തന്നെ വളഞ്ഞിട്ട്‌ ആക്രമിക്കുകയാണ്‌. കരിങ്കൊടി കാട്ടുക, സെക്രട്ടേറിയറ്റ്‌ വളയുക, കല്ലെറിയുക, ഉപരോധിക്കുക തുടങ്ങിയ എല്ലാവിധ പ്രാകൃത സമരമുറകളും അവര്‍ പ്രയോഗിച്ചു. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിക്കും. ജനങ്ങളുടെ മുന്നില്‍ ഒരു തുറന്ന പുസ്‌കമായി താന്‍ കഴിഞ്ഞ അമ്പതു വര്‍ഷവും പൊതുരംഗത്തുണ്ട്. ഏറ്റവും വലുത്‌ മന:സാക്ഷിയാണ്‌. അതിനു മുമ്പില്‍ ഉത്തമബോധ്യത്തോടെ നില്‌ക്കാന്‍ കഴിയുന്നു എന്നതാണ്‌ എന്റെ ശക്തി.


2014, മാർച്ച് 26, ബുധനാഴ്‌ച

സി.പി.എം. ത്രിപുരയില്‍ ഒതുങ്ങും

സി.പി.എം. ത്രിപുരയില്‍ ഒതുങ്ങും - ഉമ്മന്‍ചാണ്ടി


കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പോടെ സി.പി.എം. ത്രിപുരയില്‍ മാത്രമൊ തുങ്ങുന്ന പാര്‍ട്ടിയായി മാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഉളിയത്തടുക്കയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം യു.പി.എ.കാലത്ത് സി.പി.എമ്മിന് ദേശീയതലത്തില്‍ അംഗീകാരമുണ്ടായിരുന്നു. അത് കാരാട്ടും കൂട്ടരും ചേര്‍ന്ന് കളഞ്ഞുകുളിച്ചു. ബി.ജെ.പി.യുമായിേച്ചര്‍ന്ന് അവര്‍ യു.പി.എ. സര്‍ക്കാറിനെ വീഴ്ത്താന്‍ നോക്കി. സര്‍ക്കാറല്ല സി.പി.എമ്മായിരുന്നു വീണത്. പശ്ചിമബംഗാളില്‍ സി.പി.എം. ഇല്ലാതായി. വരുന്ന തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ത്രിപുരയില്‍ മാത്ര മൊതുങ്ങിക്കഴിയുന്ന പാര്‍ട്ടിയായി സി.പി.എം. മാറുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നരേന്ദ്ര മോദിയെയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുടെ മണ്ഡലം തീരുമാനിക്കാന്‍ മാത്രം അവരെടുത്തത് ഒരാഴ്ചയാണ്. വിഭാഗീയതയും വര്‍ഗീയകലാപവുമാണ് മോദിയുടെ നേട്ടവും പാരമ്പര്യവും. യു.ഡി.എഫ്. നേതാക്കളായ ചെര്‍ക്കളം അബ്ദുള്ള, പി.ഗംഗാധരന്‍ നായര്‍, കെ.പി.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2014, മാർച്ച് 24, തിങ്കളാഴ്‌ച

കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നൂറുശതമാനം വിജയം

കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നൂറുശതമാനം വിജയം


മുണ്ടക്കയം: കസ്തൂരിരംഗന്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നൂറുശതമാനമനവും വിജയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടുക്കി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ്്് പ്രചാരണം ഉദ്ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ജനപങ്കാളിത്തത്തോടെയാവണം. കമ്മീഷന്‍ വായുമാര്‍ഗത്തിലാണ് പരിസ്ഥിതി പഠിച്ചെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ 123 പഞ്ചായത്തിലെയും പ്രസിഡന്റുമാരില്‍നിന്ന്്് പ്രദേശത്തെ സാഹചര്യം പഠിച്ചാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിന് മാത്രം ഇളവ് കിട്ടിയത് കര്‍ഷകവികാരം മനസ്സിലാക്കിയതുകൊണ്ടാണ്. 

ടി.പി.ചന്ദ്രശേഖന്‍ വധത്തോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പാഠം പഠിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ഇതിന്റെ തനിയാവര്‍ത്തനമാണ് തൃശ്ശൂരിലെ സംഭവം. യു.ഡി.എഫ്. സര്‍ക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നതിന് തെളിവാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനപങ്കാളിത്തം കുറയുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ജില്ലയാണ് ഇടുക്കിയെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. നിലപാട് മാറ്റിയത് ഭീഷണിയുംപ്രലോഭനങ്ങളും മൂലം

വി.എസ്. നിലപാട് മാറ്റിയത് ഭീഷണിയുംപ്രലോഭനങ്ങളും മൂലം


പെരുവന്താനം(ഇടുക്കി): ടി.പി.വധക്കേസിലും ലാവലിന്‍കേസിലും ഉണ്ടായിരുന്ന മുന്‍ നിലപാടുകളില്‍നിന്ന് വി.എസ്.അച്യുതാനന്ദനെ മാറ്റിയത് ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയതും മൂലമാണെന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി തെറ്റുതിരുത്തണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയ വി.എസ്സിന് ഒടുക്കം തന്റെ തന്നെ നിലപാട് മാറ്റേണ്ടിവന്നു. വി.എസ്. നിലപാട് മാറ്റിയാലും കേരളത്തിലെ ജനങ്ങളുടെനിലപാട് മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരുക്കുമെന്നു പറഞ്ഞിട്ടും അത് സ്വാഗതംചെയ്യാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.ര ാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. പകരം വ്യക്തിഹത്യ നടത്തി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സി.പി.എം. നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം ജനങ്ങളെ മറന്നതുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പറയുന്നത് അതിനര്‍ത്ഥം ജനസമ്മിതിയുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതാണ്. അക്രമരാഷ്ട്രീയം ജനങ്ങള്‍മടുത്തിരിക്കുന്നു. ടി.പി.വധത്തിനുശേഷവും പക്ഷേ, സി.പി.എം. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാണ് തൃശ്ശൂര്‍ പെരിഞ്ഞനത്ത് സി.പി.എം. നേതാക്കളുടെ ഗുണ്ടാസംഘം ആളുമാറി നിരപരാധിയായ
യുവാവിനെ കൊന്നത്. ഇതിനെല്ലാം തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പരിസ്ഥിതിലോല മേഖലകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും കഴിഞ്ഞതോടെ മലയോര കര്‍ഷകരുടെ ആശങ്കകളെല്ലാം നീങ്ങി. ഒരാളുടെപോലും വീടും കൃഷിയിടവും പരിസ്ഥിതിലോല മേഖലയില്‍ വരുന്നില്ല. അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ ഇനിയും പരാതിയുണ്ടെങ്കില്‍ അതെല്ലാം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞായറാഴ്ച പെരുവന്താനം മുതല്‍ വാഴക്കുളംവരെ മണ്ഡലത്തിലെ ഒമ്പതിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

2014, മാർച്ച് 20, വ്യാഴാഴ്‌ച

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഒരാഴ്ചയ്ക്കകം

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഒരാഴ്ചയ്ക്കകം: മുഖ്യമന്ത്രി



പരിസ്ഥിതിലോല മേഖല: വിജ്ഞാപനം ഗസറ്റില്‍

തൊടുപുഴ* പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനുള്ള അവകാശം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനം ഇറങ്ങിയതോടെ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു. ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഉള്‍പ്പടെ 3115 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയുടെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഇടുക്കി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കൈക്കൊണ്ടതാണ്. അതുകൊണ്ട് ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പു ചട്ടലംഘനമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വന്നപ്പോള്‍ത്തന്നെ ജനം യുഡിഎഫിന്റെ വിജയം ഉറപ്പിച്ചു. ടി.പി. വധക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവിനെപ്പോലും കാണിച്ചില്ല. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താനും അതു പ്രസിദ്ധീകരിക്കാനും സിപിഎം തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി മാറി നിന്ന പി.ടി. തോമസ് എംപിയുടെ മനോഭാവം മാതൃകാപരമാണ്. പി.ടി. തോമസിനെയും പീതാംബരക്കുറുപ്പിനെയും സംഘടനാരംഗത്തു പ്രയോജനപ്പെടുത്താനാണു ഹൈക്കമാന്‍ഡ് തീരുമാനം. പി.ടി. തോമസിനെ ഇടുക്കിയില്‍നിന്നു കാസര്‍കോട്ടേക്കു നാടുകടത്തിയെന്നുള്ള പ്രചാരണം തെറ്റാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തോടൊപ്പം മറ്റൊരു മണ്ഡലത്തിന്റെയും ചുമതല ഏല്‍പ്പിക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പി.ടി. തോമസ് കാസര്‍കോട്ട് പ്രചാരണത്തിനു പോയത്. ബിജെപിയിലെ തീവ്രവാദികളുടെ പ്രതിനിധിയാണു നരേന്ദ്രമോദി. രാഷ്ട്രീയ സ്ഥിരതയും മതേതരത്വ സംരക്ഷണവുമാണു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഉമ്മന്‍ചാണ്ടി പറഞ്ഞു.

തന്നെ ആരും എങ്ങോട്ടും നാടുകടത്തിയിട്ടില്ലെന്നു തുടര്‍ന്നു പ്രസംഗിച്ച പി.ടി. തോമസ് എംപി പറഞ്ഞു. ഡീന്‍ കുര്യാക്കോസിനു വേണ്ടി ഇടുക്കിയുടെ ഏഴു മണ്ഡലങ്ങളിലും കൊടുങ്കാറ്റു പോലെ പ്രചാരണത്തിനിറങ്ങും. ഇടുക്കി മണ്ഡലത്തില്‍ ചാവേറിനെപ്പോലെ ഉണ്ടാകുമെന്നും എംപി പറഞ്ഞു. മന്ത്രിമാരായ പി.ജെ. ജോസഫ്, കെ. ബാബു, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

2014, മാർച്ച് 19, ബുധനാഴ്‌ച

ശ്രീ ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നത് കേൾക്കു....






അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്നവരെ ബഹിഷ്‌കരിക്കാനും രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുമുള്ള അവസരമാണ് വരുന്ന തിരഞ്ഞെടുപ്പ്. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ ശൈലിയല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാകില്ല. സി.പി.എമ്മിന് അതിപ്പോഴും മനസ്സിലായിട്ടില്ലെന്നുള്ളതിന്റെ ഉദാഹരണങ്ങളാണ് ടി.പി.വധവും പെരിഞ്ഞനത്തെ കൊലപാതകവും എന്ന് ഉമ്മൻ ചാണ്ടി.

മറ്റുള്ളവരെ അപമാനിച്ചും അവഹേളിച്ചും തെറ്റിദ്ധാരണ പരതിയുമാണ് എല് ഡി എഫ് വോട്ടു പിടിക്കാൻ ശ്രമിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി. അത് സഹിഷ്ണതയുടെ ലക്ഷണം അല്ല എന്നും ഉമ്മൻ ചാണ്ടി.

മനുഷ്യ സ്നേഹി ആയ മുഖ്യമന്ത്രി സംസ്കാര സംബനൻ ആയ മുഖ്യമന്ത്രി വെറും വോട്ടിനു വേണ്ടി മാത്രമല്ല ജനം എന്ന് തെളിയിച്ച മുഖ്യമന്ത്രി അതാണ് ഉമ്മൻ ചാണ്ടി

ഒരു നല്ല നാളെക്കായി ലോകസഭ തിരെഞ്ഞെടുപ്പിൽ യു ഡി എഫിനെ വിജയിപ്പിക്കുക

ഉമ്മന്‍ ചാണ്ടിക്ക് സ്വകാര്യ വെബ്‌സൈറ്റ്

ഉമ്മന്‍ ചാണ്ടിക്ക് സ്വകാര്യ വെബ്‌സൈറ്റ്



തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ വെബ്‌സൈറ്റായ oommenchandy.net നിലവില്‍ വന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടികള്‍, ഫോട്ടോകള്‍, വീഡിയോ ചിത്രങ്ങള്‍, യു. ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിവരങ്ങളും ചിത്രങ്ങളും എന്നിവ സൈറ്റിലുണ്ട്. oommenchandy.official എന്ന ഫെയ്‌സ് ബുക്കിലും ഇവ ലഭ്യമാണ്.

സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടിയായി

സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടിയായി-മുഖ്യമന്ത്രി


അങ്കമാലി: തൊഴിലാളികളുടെയും പാവങ്ങളുടെയും പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. അങ്കമാലിയില്‍ നടന്ന ചാലക്കുടി ലോക്‌സഭ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്ന സിപിഎം ജനവികാരം ഉള്‍ക്കൊള്ളുന്നില്ല. കലാപരാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതിനുള്ള അവസരമായി ജനം ഈ തിരഞ്ഞെടുപ്പിനെ കാണും.

ജനമധ്യത്തിലേക്ക് ഇറങ്ങാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാലാണ് സിപിഎം സ്വതന്ത്രരുടെ പിന്നാലെ പോയത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തുവന്നപ്പോള്‍ത്തന്നെ യുഡിഎഫിന്റെ 20 സ്ഥാനാര്‍ഥികളും വിജയിക്കുമെന്ന് ജനം വിധിയെഴുതിക്കഴിഞ്ഞു-ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുപിഎയ്ക്കുമാത്രമേ കേന്ദ്രത്തില്‍ ഉറച്ചസര്‍ക്കാര്‍ ഉണ്ടാക്കാനാകൂ. ബിജെപിയില്‍ ഇപ്പോള്‍ നടക്കുന്നത് ചതുരംഗക്കളിയാണ്. ദിവസം ചെല്ലുന്തോറും യുപിഎയുടെ ഗ്രാഫ് ഉയരുകയാണ്. കരുതലും വികസനവും നടപ്പാക്കിയ സര്‍ക്കാറിനെ വിലയിരുത്താനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും കൊലപാതക രാഷ്ട്രീയത്തിന് മറുപടികൊടുക്കാനുള്ള അവസരമായിക്കൂടി തിരഞ്ഞെടുപ്പിനെ കാണണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.