UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മേയ് 22, ചൊവ്വാഴ്ച

രാജീവ്ഗാന്ധിയുടെ വേര്‍പാട് ഇപ്പോഴും രാജ്യത്തിന് നഷ്ടം

രാജീവ്ഗാന്ധിയുടെ വേര്‍പാട് ഇപ്പോഴും രാജ്യത്തിന് നഷ്ടം-മുഖ്യമന്ത്രി

 

തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ വേര്‍പാട് രാജ്യത്തിന് ഇപ്പോഴും നഷ്ടമായിത്തുടരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെറും അഞ്ചുവര്‍ഷം മാത്രം ഭരിച്ച അദ്ദേഹം രാജ്യത്തെ വളരെ വര്‍ഷങ്ങള്‍ മുന്നിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാജീവ്ഗാന്ധിയുടെ 21-ാം രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ രചിച്ച 'രാജീവ്ഗാന്ധി: ഒരുസൂര്യ തേജസ്സിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. 

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല ആദ്ധ്യക്ഷ്യം വഹിച്ചു. മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം.ജേക്കബ്, എം.എം.ഹസ്സന്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ ,എന്‍.കെ.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തലേക്കുന്നില്‍ ബഷീര്‍ മറുപടി പറഞ്ഞു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് ഈ പുസ്തകത്തിന്റെ മൂന്നാംപതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

രാജീവ്ഗാന്ധി രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി.ജോസഫ്,വി.എസ്.ശിവകുമാര്‍, ഏ.പി.അനില്‍കുമാര്‍ ,കെ.ബാബു ,മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, കെ.സി.രാജന്‍, കെ.മോഹന്‍കുമാര്‍, പാലോട് രവി എം.എല്‍.എ, തമ്പാനൂര്‍ രവി, വിജയന്‍ തോമസ്,കെ.സി.രാജന്‍, ലതികാ സുഭാഷ്, പന്തളം സുധാകരന്‍, കെ.പി.നൂറുദ്ദീന്‍ , ബിന്ദുകൃഷ്ണ, നെയ്യാറ്റിന്‍കര യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജ്, ഡോ.എം.എ.കുട്ടപ്പന്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 

ഉപതിരഞ്ഞെടുപ്പിനു മുന്‍പു രാഷ്ട്രീയ സാഹചര്യം മാറും

ഉപതിരഞ്ഞെടുപ്പിനു മുന്‍പു രാഷ്ട്രീയ സാഹചര്യം മാറും: മുഖ്യമന്ത്രി

തൃശൂര്‍* നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് മുന്‍പുതന്നെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറുമെന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഎസിന്റെ കത്ത് ഈ സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യം മാറുമെന്ന് പറഞ്ഞ പിണറായി വിജയന്‍ നിലവിലെ സ്ഥിതി വിലയിരുത്തണം. 

നെയ്യാറ്റിന്‍കരയില്‍ മറ്റുളളവരുടെ കുറവ് കാണിച്ചല്ല സ്വന്തം മെറിറ്റില്‍ ജയിക്കാനാണ് യുഡിഎഫിന്റെ താല്‍പര്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം ശരിയായ ദിശയിലാണ്. അന്വേഷണ സംഘത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

2012, മേയ് 21, തിങ്കളാഴ്‌ച

ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. -ഉമ്മന്‍ചാണ്ടി

ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. -ഉമ്മന്‍ചാണ്ടി

 

തൃശ്ശൂര്‍: പ്രതിപക്ഷനേതൃസ്ഥാനംപോലും രാജിവെയ്ക്കുമെന്നു പറഞ്ഞ നിലയ്ക്ക് ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. അച്യുതാനന്ദനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വി.എസ്സിന്റെ പ്രസ്താവന പാര്‍ട്ടിക്കപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്ഫലം രാഷ്ട്രീയമാറ്റങ്ങള്‍ ഉണ്ടാക്കുമോ എന്ന ചോദ്യത്തിന്, നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കാത്തിരുന്നവര്‍ക്ക് അതുവരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്ന മറുചോദ്യമായിരുന്നു മറുപടി. ഉന്നത സി.പി.എം. നേതൃത്വത്തെക്കുറിച്ചാണോ അതു പറയുന്നതെന്ന ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വി.എസ്. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പ്രധാനമാണ്. അക്രമത്തിനും കൊലപാതകങ്ങള്‍ക്കും യു.ഡി.എഫ്. എതിരാണ്. വി.എസ്സിന്റെ പ്രസ്താവനകൊണ്ട്, പിണറായി കോണ്‍ഗ്രസ്സിനെതിരെ പറഞ്ഞതിനൊക്കെ ഫലമില്ലാതായി. സി.പി.എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരപരാധിയായ ഒരാളെയും കേസില്‍ കുടുക്കാന്‍ ഒരു സാഹചര്യത്തിലും തയ്യാറാകില്ല. അത് പിണറായിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. ആരാണ് കുറ്റക്കാര്‍, അതിന്റെ പിന്നില്‍ നടന്ന ഗൂഢാലോചന എന്നിവ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹംതന്നെ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഡി.ജി.പി.യുടെ പ്രസ്താവനയ്‌ക്കെതിരെ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡി.ജി.പി.യില്‍ പൂര്‍ണ്ണവിശ്വാസമാണുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

2010-30 വിഷന്‍ കേരളാ പദ്ധതിയില്‍ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പ്രാമുഖ്യം നല്‍കുക. പദ്ധതികള്‍ക്കായി ഭൂമി നല്‍കുന്ന വ്യക്തികള്‍ക്ക് പദ്ധതിനടത്തിപ്പില്‍ പങ്കാളിത്തവും പ്രചോദനവും ഉണ്ടാകും. 

1,18,000 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന ഹൈസ്​പീഡ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പച്ചക്കൊടി ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അകാലത്തില്‍ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബരക്ഷ സര്‍ക്കാര്‍ ആലോചിക്കും

അകാലത്തില്‍ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബരക്ഷ സര്‍ക്കാര്‍ ആലോചിക്കും -മുഖ്യമന്ത്രി

 

 




ആലപ്പുഴ: അകാലത്തില്‍ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോയ് വര്‍ഗീസ്, കെ.ഡി.ദയാല്‍ അനുസ്മരണവും മാധ്യമ അവാര്‍ഡുദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകരുടെ പെന്‍ഷനും ക്ഷേമനിധികാര്യങ്ങളും സര്‍ക്കാര്‍ കാര്യക്ഷമമാക്കും. പത്രരംഗത്ത് അതുല്യ സംഭാവന നല്കിയവരാണ് ജോയ് വര്‍ഗീസും കെ.ഡി. ദയാലുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആലപ്പുഴ പ്രസ്‌ക്ലബ്ബും പത്മനാരായണ പ്രഭു ട്രസ്റ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ എന്‍.വി. പ്രഭു സ്മാരക അവാര്‍ഡ് കേരളകൗമുദി സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ എന്‍.ആര്‍.സുധര്‍മദാസിന് മുഖ്യമന്ത്രി സമ്മാനിച്ചു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.

2012, മേയ് 19, ശനിയാഴ്‌ച

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

 

 

കൊച്ചി * ടി.പി ചന്ദ്രശേഖരന്റെ കൊലപാതക കേസിലെ അന്വേഷണത്തെ ആരും അട്ടിമറിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച്  അന്വേഷണം നടക്കുന്നതിനു സിപിഎം എന്തിനാണ്  അസ്വസ്ഥരാകുന്നത്. സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തപ്പോള്‍ ഇല്ലാത്ത  വേവലാതിയാണു പാര്‍ട്ടി  ഓഫിസ് സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോള്‍. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

2012, മേയ് 18, വെള്ളിയാഴ്‌ച

മണ്ണെണ്ണ പ്രശ്‌നം പരിഹരിച്ചു; സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

മണ്ണെണ്ണ പ്രശ്‌നം പരിഹരിച്ചു; സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
Image
വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്റര്‍, വൈദ്യുതിയുള്ളവര്‍ക്ക് ഒരുലിറ്റര്‍
തിരുവനന്തപുരം: വൈദ്യുതി ഇല്ലാത്ത വീടുകള്‍ക്ക് നാലു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി ഉള്ള വീടുകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും
ഈമാസം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന മണ്ണെണ്ണ വിഹിതത്തില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്നും നേരത്തേ കൊടുത്ത അളവില്‍ തന്നെ അത് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
 
മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് താനും സിവില്‍ സപ്ലൈസ്മന്ത്രിയും കേന്ദ്രമന്ത്രി ജയ്പാല്‍ റെഡിയുമായി ബന്ധപ്പെട്ടിരുന്നു. സബ്‌സിഡി പുനസ്ഥാപിക്കാനുള്ള തീരുമാനം അദ്ദേഹത്തിനു മാത്രമായി കൈക്കൊള്ളാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതുവരെ വിപണി വിലയ്ക്ക് ആവശ്യമായ മണ്ണെണ്ണ ലഭിക്കും. ഇത് സബ്‌സിഡി നിരക്കില്‍ ഈമാസം സംസ്ഥാനം വിതരണം ചെയ്യും. സബ്‌സിഡി പുനസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പത്തു നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ സംസ്ഥാന വികസനത്തിന്റെ മെന്‍ഡര്‍ ആയ സാംപിട്രോഡയും സംഘവും ഈമാസം 28ന് കേരളത്തില്‍ എത്തും. മൂന്നുമാസം മുമ്പ് മന്ത്രിമാരും ആസുത്രണ ബോര്‍ഡ് അംഗങ്ങളും ഉന്നതഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളാവും പരിഗണിക്കുക. ഇവയ്ക്ക് 90 ദിവസത്തിനുള്ളില്‍ പദ്ധതി രേഖ തയ്യാറാക്കി നല്‍കുമെന്ന് അന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. അതനുസരിച്ചാണ് 28ന് യോഗം ചേരുന്നത്.
 
പാലക്കാട് മുതലമടയില്‍ സ്വകാര്യ ഡിസ്റ്റലറിക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന പഞ്ചായത്തിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം പഞ്ചായത്തിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. ഇതില്‍ സര്‍ക്കാരിന് യാതൊരു നിലപാടും ഇല്ല. പഞ്ചായത്തിന്റെ അനുമതി ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാതെ ഡിസ്റ്റിലറിക്ക് പ്രവര്‍ത്തനം ആരംഭിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ പത്തേക്കര്‍ സ്ഥലം 8.76 കോടി രൂപയ്ക്ക് സണ്‍ടെക് എന്ന സ്ഥാപനത്തിന് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ 2011ലെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ കോഴിക്കോട് സ്വദേശി അന്‍ഷിഫിന് വീട് വയ്ക്കാന്‍ മൂന്നുലക്ഷം രൂപ നല്‍കും. അന്തരിച്ച നാടകകലാകാരന്‍ ചങ്ങനാശ്ശേരി നടരാജന്റെ ഭാര്യ പൊന്നമ്മാളിന് പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ചന്ദ്രശേഖരന്‍ വധം; സാംസ്‌കാരിക നായകരുടെ മൗനം അത്ഭുതകരം:

ചന്ദ്രശേഖരന്‍ വധം; സാംസ്‌കാരിക നായകരുടെ മൗനം അത്ഭുതകരം: ഉമ്മന്‍ ചാണ്ടി
Image
തിരുവനന്തപുരം: ചെറിയ പ്രശ്‌നങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ മനുഷ്യജീവനുപോലും വിലയില്ലാതാവുന്ന പ്രശ്‌നങ്ങളില്‍ നിശബ്ദദത പാലിക്കുന്നത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇതിനു മുമ്പും പല നിശബ്ദദകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതെല്ലാം ജനം ശ്രദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്് സി.പി.എം പറയുന്ന കാര്യങ്ങള്‍ സ്വന്തം നേതാക്കളെയും അണികളെയും പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
പ്രതികരിക്കുന്നവര്‍ക്കും പ്രതികരിക്കാത്തവര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കും. പ്രതികരിക്കാതിരിക്കുന്നത് ഭയം കൊണ്ടാണെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ യു.ഡി.എഫിനെ പേടിക്കേണ്ട കാര്യമുണ്ടോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എവിടുന്നാണ് ഭീഷണി വരുന്നതെന്ന് എല്ലാവര്‍ക്കും മനസിലാകും. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട സംസ്ഥാനമല്ല കേരളം. കേരളത്തെ ആ രീതിയിലേക്ക് കൊണ്ടുപോകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊന്നവരെ മാത്രം പിടികൂടി കേസ് അവസാനിപ്പിക്കുന്ന കാലം മാറി. കൊല്ലിച്ചവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും.
 
ജനങ്ങളില്‍ നിന്നും സി.പി.എം ഇത്രയും ഒറ്റപ്പെട്ടകാലഘട്ടം മുമ്പുണ്ടായിട്ടില്ല. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊല സാംസ്‌കാരികപാരമ്പര്യത്തിന് നിരക്കുന്നതല്ല. കാസര്‍കോഡ് ജബ്ബാര്‍കേസ്, തലശേരി ഫസല്‍വധം, തളിപ്പറമ്പിലെ ഷുക്കൂര്‍ വധം എന്നിവയിലെല്ലാം സി.പി.എമ്മുകാരുടെ നേര്‍ക്കാണ് വിരല്‍ചൂണ്ടുന്നത്. ഒഞ്ചിയത്തെ കഴിഞ്ഞ നാലുവര്‍ഷത്തെ ചരിത്രം പരിശോധിക്കണം. ഒഞ്ചിയം രക്തസാക്ഷിദിനത്തില്‍പ്പോലും ചന്ദ്രശേഖരനെതിരെ ഭീഷണി മുഴക്കിയതും മുദ്രാവാക്യം വളിച്ചതും യു.ഡി.എഫുകാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യസംസ്കരണം: വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതം

മാലിന്യസംസ്കരണം: വാര്‍ഡുകള്‍ക്ക് 25,000 രൂപ വീതം -മുഖ്യമന്ത്രി


ചെലവ് മുക്കാല്‍ഭാഗം സര്‍ക്കാര്‍ വഹിക്കും

കോഴിക്കോട്: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഈ വര്‍ഷം കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ വാര്‍ഡുകളിലും 25,000 രൂപ വീതം അനുവദിക്കുമെന്നും ഉറവിടമാലിന്യ സംസ്കരണത്തിന് വ്യക്തികളും സ്ഥാപനങ്ങളും ചെലവാക്കുന്ന തുകയുടെ 75 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് 'മഴയെത്തുംമുമ്പേ' മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത്-സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.

 
ഓരോ വാര്‍ഡിനും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍.എച്ച്.എം) ഫണ്ടില്‍നിന്ന് 10,000 രൂപയും സംസ്ഥാന ശുചിത്വ മിഷന്‍ വിഹിതമായി 10,000 രൂപയും നല്‍കും. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തംനിലയില്‍ ചുരുങ്ങിയത് 5000 രൂപ അനുവദിക്കാനും അനുമതി നല്‍കും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ആധുനിക സാങ്കേതിക വിദ്യകളോടെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കും.

 
മാലിന്യത്തില്‍നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കുക, വേര്‍തിരിച്ച പ്ലാസ്റ്റിക്കില്‍ നിന്ന് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുളള സാധ്യത ആരായുക, ഉറവിടമാലിന്യ സംസ്കരണം എന്നിവയാണ് മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങളായി സര്‍ക്കാര്‍ കാണുന്നത്.
മാലിന്യപ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബജറ്റില്‍ ഈ വര്‍ഷം 236 കോടി രൂപ നീക്കിവെച്ചിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.


മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും

മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും-മുഖ്യമന്ത്രി

 

 




വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇതില്‍ രാഷ്ട്രീയപരിഗണനയില്ലെന്നും കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണര്‍ത്താന്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വടകര കോട്ടപ്പറമ്പില്‍ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൊലപാതക രാഷ്ട്രീയപരമ്പരയിലെ അവസാനത്തേതാകണം ടി.പി. ചന്ദ്രശേഖരന്റെ വധമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആശയപരമായ സംഘട്ടനത്തെ കൊലപാതകത്തിലേക്ക് നയിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. ചന്ദ്രശേഖരനെ വധിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായാണ് കേരളജനത ഓരോ ദിവസവും കാത്തിരിക്കുന്നത്.

ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എല്‍.ഡി.എഫ്. പരാതി നല്‍കിയതിനാല്‍ എടുത്തുമാറ്റിയിട്ടുണ്ട്. ബോര്‍ഡുകള്‍ മാറ്റാനേ കഴിയൂ. മൃഗീയമായ കൊലപാതകം ഉളവാക്കിയ വികാരം ജനമനസ്സില്‍നിന്നും മാറ്റാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരനെ വധിച്ചതിനുപിന്നില്‍ സി.പി.എം. തന്നെയാണെന്ന പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേരത്തേ ഇക്കാര്യം പറഞ്ഞതിന് പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞു. ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് പിണറായിക്ക് നെഞ്ചില്‍ കൈവെച്ച് പറയാന്‍ കഴിയുമോ? സി.പി.എം. നേതൃത്വത്തിന്റെ അറിവില്ലാതെ ഈ കൊല നടക്കില്ല. കേസില്‍ പരല്‍മീനുകളെ മാത്രമല്ല വമ്പന്‍സ്രാവുകളെയും പിടികൂടണം. പാര്‍ട്ടിക്കാര്‍ ഹാജരാക്കുന്ന പ്രതികളെ പിടികൂടുന്ന രീതി മാറണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ചന്ദ്രശേഖരന്റെ കൊലപാതകം സാംസ്‌കാരികകേരളത്തിന് അപമാനം വരുത്തിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. മരണശേഷം ചന്ദ്രശേഖരനെ അധികാരമോഹിയായി വിശേഷിപ്പിച്ച സി.പി.എമ്മിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് ആരും വിശ്വസിക്കില്ല. കേരളത്തില്‍ വളര്‍ന്നുവരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തണം. ഗുണ്ടാനിയമത്തില്‍ ഭേദഗതിവരുത്തേണ്ട കാലവും അതിക്രമിച്ചു. ജയിലുകള്‍ ക്രിമിനല്‍സംഘങ്ങളുടെ ഗൂഢാലോചനാകേന്ദ്രമാകുന്നത് ആശങ്കാജനകമാണെന്ന് സുധീരന്‍ പറഞ്ഞു.

ഉന്മൂലനസിദ്ധാന്തം കൈമുതലാക്കിയ കല്‍ക്കട്ട തീസിസിന്റെ സന്തതികള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. ടി.പി.യുടെ വധം അതിന്റെ തെളിവാണ്. ജനനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കലാണ് രാഷ്ട്രീയപാര്‍ട്ടികളുടെ കടമ. പക്ഷേ, സി.പി.എം. അതില്‍നിന്നും മാറിപ്പോകുന്നു എന്നതാണ് കേരളത്തിന്റെ ദുര്‍വിധി. കേളപ്പജിയെപ്പോലും വധിക്കാന്‍ ശ്രമിച്ചവരാണ് ഇവര്‍. കെ.മാധവന്റെ 'ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മകള്‍' എന്ന പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രകാശ് കാരാട്ട് മൗനം വെടിയണം. വധത്തില്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കാന്‍ കാരാട്ട് തയ്യാറാകുമോ? വി.എസ്. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ദിവസം സി.പി.എം. പ്രാദേശികനേതാക്കള്‍ മാറിനിന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ട്. ആ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. വക്കീല്‍നോട്ടീസിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉപവാസത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എഴുത്തുകാരി കെ.പി. സുധീര സമരപ്പന്തലിലെത്തി. കഴിഞ്ഞദിവസം സുധീര ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് മുന്‍ഗണന

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

 

 


കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അത്തരം കോഴ്‌സുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിതാ ഐ.ടി. ഐ.ക്ക് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗികപ്രഖ്യാപനവും വെര്‍ച്വല്‍ക്ലാസ് റൂമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം സ്‌കില്‍ ഡെവലപ്‌മെന്റ്മിഷന്‍ രൂപവത്കരിച്ചത്. 2020 ആവുമ്പോഴേക്കും അഞ്ഞൂറ് ദശലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി സജ്ജരാക്കുകയെന്നതാണ് മിഷന്റെ ലക്ഷ്യം. ആ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തും നടത്തേണ്ടതുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

വെര്‍ച്വല്‍ ക്ലാസ്‌റൂം കഴക്കൂട്ടം വനിതാ ഐ.ടി.ഐ. വിദ്യാര്‍ഥികളുമായി വിഡീയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു.

ഐ.ടി.ഐ. മേഖലയുടെ വികസനത്തിനും കരിക്കുലം മാറ്റത്തിനുമായി 65 കോടിരൂപയാണ് ഈ വര്‍ഷം നീക്കിവെച്ചതെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഈവര്‍ഷംതന്നെ 20 ഗവ. ഐ.ടി.ഐ.കള്‍ക്കുകൂടി ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. 

അന്താരാഷ്ട്രതലത്തില്‍ തൊഴില്‍പരിശീലനം നല്‍കുന്ന ഐ.ടി.ഐ.കളെമാത്രമേ ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ഐ.ടി.ഐ.വിദ്യാഭ്യാസത്തില്‍ വലിയമാറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ആ മാറ്റം വെര്‍ച്ച്വല്‍ ക്ലാസ്‌റൂമില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മറിച്ച് കഴിവുള്ളവരാണ് ഐ.ടി.ഐ. മേഖലയിലേക്ക് വരേണ്ടത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ. അംഗീകാരം നേടിയെടുക്കാന്‍ കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐ.യെ പ്രാപ്തമാക്കിയ പ്രിന്‍സിപ്പലിനെയും മറ്റ് അധ്യാപകരെയും ഗുഡ്‌സ് സര്‍വീസ് എന്‍ട്രിക്ക് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുന്നെും മന്ത്രി പറഞ്ഞു.

ജോബ് പോര്‍ട്ടല്‍ ലോഞ്ചിങ് എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു.

ചടങ്ങില്‍ ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ എന്‍. മുഹമ്മദലിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപഹാരം സമ്മാനിച്ചു.