UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

അയല്‍ബന്ധത്തില്‍ പോറലേല്‍ക്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നം തീരും: മുഖ്യമന്ത്രി

ഇടുക്കി: തമിഴ്‌നാടുമായുള്ള നല്ല അയല്‍ബന്ധത്തില്‍ പോറലേല്‍ക്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാഴത്തോപ്പ്‌ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 117 വര്‍ഷം കഴിഞ്ഞ അണക്കെട്ട്‌ കേരളത്തിന്റെ ആകെ ആശങ്കയാണ്‌. ഇതു സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. 

തമിഴനു ജലവും കേരളത്തിനു സുരക്ഷയും എന്ന മുദ്രാവാക്യം ലക്ഷ്യം കാണും. പ്രശ്‌നപരിഹാരത്തിനു കേരളം നിരന്തരം ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌. 1977 ജനുവരി ഒന്നിനു മുമ്പുള്ള കൈവശക്കാര്‍ക്കു മുഴുവന്‍ പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. മുമ്പും ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തിരുന്നുവെങ്കിലും നടപടി പൂര്‍ണമായിട്ടില്ല. അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പിനു നിര്‍ദേശം കൊടുത്തിട്ടുണ്ട്‌. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെ ഉപേക്ഷിച്ച വൈദ്യുതിപദ്ധതിക്കായി ഏറ്റെടുത്ത സ്‌ഥലങ്ങളില്‍ പട്ടയം കൊടുക്കും. നാല്‌ ഏക്കറിനു മുകളില്‍ പട്ടയം കൊടുക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. ഇതു സംബന്ധിച്ച തടസം നീക്കും. ഇടുക്കി അണക്കെട്ട്‌ മുതല്‍ കട്ടപ്പന വരെ റോഡിനിരുവശവും പാരിസ്‌ഥിതിക ദുര്‍ബല പ്രദേശമാക്കാനുള്ള ശിപാര്‍ശ അംഗീകരിക്കില്ല. മൂന്നു താലൂക്ക്‌ ഇങ്ങനെയാക്കാനുള്ള റിപ്പോര്‍ട്ടും സര്‍ക്കാര്‍ അംഗീകരിക്കില്ല. 

പതിമൂന്നു ജില്ലകളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 5,41,000 പരാതി ലഭിച്ചു. ഇടുക്കിയില്‍ 36,000 പരാതി കിട്ടി. ഇതുവരെ ആറു ജില്ലയില്‍ അവലോകനം നടന്നതായും അദ്ദേഹം പറഞ്ഞു.

റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി പി.ജെ. ജോസഫ്‌, പി.ടി തോമസ്‌ എം.പി, എം.എല്‍.എമാരായ ഇ.എസ്‌. ബിജിമോള്‍, എസ്‌. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അലക്‌സ് കോഴിമല, ജില്ലാ കലക്‌ടര്‍ ഇ. ദേവദാസന്‍, കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ ജോയി തോമസ്‌, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ഇ.എം ആഗസ്‌തി, ഡി.സി.സി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉസ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയി വര്‍ഗീസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

നാവികര്‍ ഇന്ത്യന്‍ നിയമത്തിന്‌ വിധേയരാകണം: ഉമ്മന്‍ചാണ്ടി


കോട്ടയം: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്‌തുരയും സംഘവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. നാവികര്‍ ഇന്ത്യന്‍ നിയമത്തിനു വിധേയരാകണമെന്ന്‌ ഉമ്മന്‍ചാണ്ടി ഇറ്റാലിയന്‍ സംഘത്തോട്‌ ആവശ്യപ്പെട്ടു. നിയമം അനുസരിച്ച്‌ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ്‌ ആഗ്രഹമെന്ന്‌ മുഖ്യമന്ത്രി ഇറ്റാലിയന്‍ സംഘത്തോടു വ്യക്‌തമാക്കി. ഇതിന്‌ കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഇറ്റാലിയന്‍ നിയമം അനുസരിച്ചുള്ള ശിക്ഷ നല്‍കാന്‍ മുന്‍കൈയെടുക്കാമെന്നും മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണമെന്നും അവര്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചത്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്താണെന്ന്‌ ഇറ്റാലിയന്‍ മന്ത്രി ആവര്‍ത്തിച്ചു. നാട്ടകം ഗസ്‌റ്റ് ഹൗസില്‍ ഇന്നലെ രാത്രി 11.30നാണ്‌ ഇറ്റാലിയന്‍ സംഘംമുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്‌ഥാനപതി ജിയാക്കോമോ സാന്‍ഫെലിസോ ഡി മോണ്ട്‌ഫോര്‍ട്ടെ, കോണ്‍സുലേറ്റ്‌ ജനറല്‍ ജിയോം പൗലോ ക്യുട്ടിയാലോ എന്നിവരും ഒപ്പംഎത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന്‌ ഇറ്റാലിയന്‍ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ കൂടിക്കാഴ്‌ച നടന്നത്‌.

സംഭവത്തില്‍ നിയമനടപടി തുടരുമെന്ന്‌ മുഖ്യമന്ത്രി സ്‌റ്റഫാന്‍ ഡി മിസ്‌തുരയെഅറിയിച്ചു. ഇറ്റാലിയന്‍ കപ്പലില്‍നിന്ന്‌ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവയ്‌പുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും നിയമപ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിക്കുന്ന കാര്യം വൈകാരികപ്രശ്‌നമായതിനാല്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കും. ഇറ്റലിയുടെ വാദങ്ങളൊന്നും പൂര്‍ണമായി അംഗീകരിച്ചിട്ടില്ലെന്നും പ്രശ്‌നത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ.ബാബു, ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌, ജില്ലാ കലക്‌ടര്‍ മിനി ആന്റണി, കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ എം.ആര്‍.അജിത്‌കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പാമോയില്‍: വി.എസിന്റെ അഞ്ചു വര്‍ഷത്തെ മൗനം എന്തിന്?

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അറിയാമായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. അഴിമതി മറച്ചുവയ്ക്കലിന് അച്യുതാനന്ദന്‍ കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

''കഴിഞ്ഞദിവസം എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് അച്യുതാനന്ദന്‍ പാമോയില്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. മറ്റൊരു കാര്യവും ചോദിക്കരുതെന്ന് നിര്‍ദേശം നല്‍കിയതിനാലാണ് എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം എന്നു പറഞ്ഞത്. പാമോയില്‍ കേസില്‍, അന്നത്തെ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടായിരുന്നു എന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞ്. എന്നാല്‍ എ-ഐ തര്‍ക്കം മുതലെടുക്കാന്‍ വേണ്ടി താന്‍ കാത്തിരുന്നുവെന്നും അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ടി.എച്ച്.മുസ്തഫ നടത്തിയ വെളിപ്പെടുത്തലോടെയാണ് എന്റെ പങ്ക് ചര്‍ച്ചയായതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇപ്പോള്‍ തനിക്ക് അഞ്ച് വര്‍ഷം മുമ്പേ ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. എങ്കില്‍ അധികാരത്തിലിരുന്ന സമയത്ത് അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരെ നടപടി സ്വീകരിച്ചില്ല? ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരെക്കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?''ഉമ്മന്‍ ചാണ്ടി ചോദിച്ചു. പാമോയില്‍ കേസില്‍ തനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

''പാമോയില്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം സുതാര്യമാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ കേസ് നടത്താന്‍ എല്‍.ഡി.എഫ് നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാത്തതും അതുകൊണ്ടാണ്. സാധാരണ നിലയില്‍ പുതിയ ഗവണ്‍മെന്റ് വരുമ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുന്ന പതിവ് ഇക്കാര്യത്തില്‍ വേണ്ടെന്ന് വെച്ചതാണ്. ഈ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച കുറിപ്പുകളില്‍ ഒപ്പുവെയ്ക്കാന്‍ പോലും അച്യുതാനന്ദന്‍ അന്ന് തയ്യാറായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറില്‍ നിന്ന് ലഭിച്ച നിയമോപദേശത്തില്‍ ഒപ്പിടാന്‍ പോലും കൂട്ടാക്കാത്ത അച്യുതാനന്ദനാണ് ഇപ്പോള്‍ എന്റെ പങ്കിനെക്കുറിച്ച് പറയുന്നത്. 

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് അവര്‍ വിചാരിച്ചു. എന്നാല്‍ അത് നടന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹം രാജിവയ്ക്കുന്നത്'' - ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒന്നരദശാബ്ദം മുമ്പ് വി.എസ് എഴുതിയ 'പാമോയില്‍ അഴിമതി: കരുണാകരന്‍ ഒന്നാംപ്രതി'എന്ന പുസ്തകം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. ഈ പുസ്തകത്തില്‍ ഒരിടത്തും താന്‍ പ്രതിയാണെന്ന് പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. വി.എസ് എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം നടത്തി ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സഹിക്കാന്‍ വയ്യാത്ത, അദ്ദേഹത്തിന്റെ ചില ആള്‍ക്കാരാണ് തനിക്ക് ഈ പുസ്തകമെത്തിച്ചതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.




സി.പി.എം നിയമം കൈയിലെടുക്കുന്നത് അനുവദിക്കില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ സി.പി.എം നിയമം കൈയിലെടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ പോലീസിനെ നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് കൂടി കോടിയേരി വ്യക്തമാക്കണമെന്നായിരുന്നു മറുപടി. നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സംഘര്‍ഷമാണ് അവിടെ നടക്കുന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. നിയമം കൈയിലെടുക്കാന്‍ സി.പി.എമ്മിനെ അനുവദിക്കാന്‍ കഴിയില്ല-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

I M A meeting with CM (video)


I M A meeting with CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

kottarakkara navodaya school students visits CM (video)


kottarakkara navodaya school students visits CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

All party meeting on high speed railway (video)

:
all party meeting on high speed railway More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Coir Kerala 2012 (video)


Coir Kerala 2012_CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

SAHAPADIKKORU BHAVANAM project inaugurated by C.M at Atholi (video)

SAHAPADIKKORU BHAVANAM project inaugurated by C.M at Atholi More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Government Transformation Forum-2012 (video)

Government Transformation Forum-2012_CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066