UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 മാർച്ച് 25, ബുധനാഴ്‌ച

ഒരിഞ്ച് സര്‍ക്കാര്‍ഭൂമി പോലും വില്‍ക്കില്ല


 വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരിഞ്ച് ഭൂമിപോലും സര്‍ക്കാര്‍ വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നിക്ഷേപത്തിന് തടസ്സം ഭൂമിയുടെ ലഭ്യതക്കുറവും അമിതവിലയുമാണ്. സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിക്കാന്‍ തയ്യാറാകുമ്പോള്‍ അവരെ അനുകൂലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളുടെ വരുമാനവര്‍ദ്ധന ലക്ഷ്യമിട്ട് പാര്‍ട്‌നര്‍ കേരള മിഷനും നഗരസഭകളും നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ തനത് മാതൃകയിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് പണമില്ല. ധനകാര്യ വകുപ്പില്‍നിന്ന് പണം കിട്ടാനുള്ള പ്രയാസം നമുക്കറിയാം. ഈ സാഹചര്യത്തിലാണ് 1700 കോടിയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്നത്. 

ശമ്പളവും പെന്‍ഷനും പലിശയുമാണ് സര്‍ക്കാര്‍ വഹിക്കേണ്ട പ്രധാന ചെലവുകള്‍. ആവശ്യങ്ങള്‍ അടിക്കടി വര്‍ദ്ധിച്ചുവരികയാണ്. പഞ്ചായത്തുകളില്‍പ്പോലും അറവുശാലകള്‍ വേണ്ട സാഹചര്യമാണ്. മാടുകളെ ഏറ്റവും പ്രാകൃതമായ രീതിയിലാണ് കൊല്ലുന്നത്. കേന്ദ്രമന്ത്രി മനേകാ ഗാന്ധി ഇടയ്ക്കിടെ തന്നെ വിളിച്ച് ഇതിനെക്കുറിച്ച് പറയാറുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ. പുതിയ പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പി.പി.പി. മോഡല്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015 മാർച്ച് 24, ചൊവ്വാഴ്ച

സഭ നടത്താന്‍ പ്രതിപക്ഷം സമ്മതിച്ചില്ല, അങ്ങേയറ്റത്തെ പ്രയാസം


 ഒരു വിധത്തിലും നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ ഭരണപക്ഷത്തെ അനുവദിക്കാത്ത സമീപനമാണു പ്രതിപക്ഷം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ ഇതിനു കാരണമെന്നു  തനിക്കറിയില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെയുളള സിപിഎം നീക്കം ലാക്കാക്കി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്നു പറയുന്നതല്ലാതെ ആ ആരോപണം അടിസ്ഥാനമുള്ളതാണെന്നു സ്ഥാപിച്ചെടുക്കുന്നതിലുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്നു വിഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍ നിന്നു പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നത്. സഭ ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതില്‍ അങ്ങേയറ്റത്തെ പ്രയാസവും വേദനയുമുണ്ട്. പ്രതിപക്ഷത്തിന്റെ നിസഹകരണം മാത്രമാണ് ഇതിനു കാരണം. 

സര്‍ക്കാരിനെതിരെ  പ്രതിപക്ഷത്തിനു പറയാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരമാണു ബജറ്റ് സമ്മേളനം. വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല.  എന്നാല്‍ ധനമന്ത്രി ബജറ്റ്  അവതരിപ്പിക്കരുതെന്ന ഒരിക്കലും അംഗീകരിക്കാനാവാത്ത ആവശ്യം മുന്നോട്ടുവച്ചു നിയമസഭയുടെയും കേരളത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിച്ചു. എന്നിട്ടും അവസാനിപ്പിക്കാതെ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന പ്രശ്‌നം ഉന്നയിച്ചു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. 

ആദ്യം സ്പീക്കര്‍ക്കു പ്രതിപക്ഷനേതാവ് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എംഎല്‍എമാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ നിയമസഭാംഗങ്ങള്‍ അവിടെ  കാട്ടിയ തെറ്റായ പ്രവൃത്തിയുടെ  ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിനു പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന ആരോപണം പിന്നീട് ഉയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്നു ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കഴിഞ്ഞ തിങ്കളാഴ്ചയും ഇപ്പോഴും പ്രതിപക്ഷത്തോടു പറഞ്ഞുവെങ്കിലും അവര്‍ യോജിച്ചില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ഇത്രയും സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തില്‍ ഇത്രയധികം ക്യാമറകള്‍ തുറന്നുവയ്ക്കുകയും ആളുകള്‍ നോക്കിനില്‍ക്കുകയും ചെയ്യുമ്പോള്‍ ദുസൂചനയോടെയുള്ള പെരുമാറ്റം ഒരാളില്‍ നിന്നുണ്ടായെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്?  ആടിനെ പട്ടിയാക്കുന്ന പ്രചാരണം നടത്തിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. 

സ്ത്രീകളോട് ആദരവും അവര്‍ക്കു സംരക്ഷണം നല്‍കേണ്ട പ്രാധാന്യം ഉള്‍ക്കൊള്ളുന്നുമുണ്ട്.  പ്രതിപക്ഷ വനിതാ എംഎല്‍എമാരുടെ പരാതി പൊലീസിനു കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല.   ബജറ്റ് അവതിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്, എങ്കില്‍ അതേ ഗവര്‍ണര്‍ തന്നെയാണ് ബജറ്റ് അവതരണം നിയമാനുസൃതമായി വിലയിരുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും അംഗീകരിക്കാതെയാണ് സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത്.

വീഡിയോദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തിന് ആത്മവിശ്വാസമില്ല


 നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ അതിന് കാരണം എന്നറിയില്ല. വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന് പറയുന്നതല്ലാതെ ആരോപണം സ്ഥാപിച്ചെടുക്കാനുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്ന് വീഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഒരുവിധത്തിലും സഭാസമ്മേളനം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് നിര്‍ഭാഗ്യകരമാണ്. കാര്യമായ ചര്‍ച്ചകള്‍ പോലും നടക്കാതെ സഭ അവസാനിപ്പിക്കേണ്ടിവന്നതില്‍ സര്‍ക്കാരിന് വളരെ ദുഃഖമുണ്ട്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്ന ആവശ്യം മുന്നോട്ട്‌ െവച്ച് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിക്കുകയായിരുന്നു. നാടിനും കേരളജനതയ്ക്കും അപമാനം വരുത്തിയശേഷം അവിടം കൊണ്ടവസാനിപ്പിക്കാതെ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന ഇല്ലാത്ത പ്രശ്‌നമെടുത്തിട്ട് സങ്കീര്‍ണമാക്കി. 

പ്രതിപക്ഷനേതാവ് ആദ്യം സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എം.എല്‍.എ.മാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ എം.എല്‍.എ.മാര്‍ കാട്ടിയ തെറ്റായ പ്രവൃത്തികളുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിന് പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചെന്ന ആരോപണമുയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്ന് ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും തിങ്കളാഴ്ചയും പ്രതിപക്ഷത്തോട് പറഞ്ഞിട്ടും അവര്‍ യോജിച്ചില്ല.

ബജറ്റ് അവതരിപ്പിച്ചതിനെയാണ് പ്രതിപക്ഷനേതാവ് ചോദ്യം ചെയ്യുന്നത്. ബജറ്റ് അവതരിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ തന്നോട് വിശദീകരണം തേടുകയും കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തശേഷമാണ് ബജറ്റവതരണം നിയമാനുസൃതമെന്ന് പറഞ്ഞത്.- മുഖ്യമന്ത്രി പറഞ്ഞു.

2015 മാർച്ച് 22, ഞായറാഴ്‌ച

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും


പീച്ചി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി നാടിന്റെ അഭിമാനപദ്ധതിയാക്കി മാറ്റുമെന്നും ഇതിനുവേണ്ട സാമ്പത്തികസഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള വന ഗവേഷണ സ്ഥാപനത്തില്‍ നടന്ന ഗ്രാമീണ ഗവേഷകസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനഗവേഷണ സ്ഥാപനത്തിലെ 31 ഒഴിവുകളിലേക്കുള്ള നിയമനത്തിന് നടപടി സ്വീകരിക്കും. ഗ്രാമീണ ഗവേഷകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ സാങ്കേതിക വിജ്ഞാനം നല്‍കാനും ഗ്രാമീണ ഗവേഷക സംഗമം പോലെയുള്ള വേദികള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിജ്ഞാന വ്യാപനം ലക്ഷ്യമിട്ട് 'സ്റ്റെപ്'( സ്റ്റാര്‍ട്ട് അപ് ഓഫ് ടെക്‌നോ-ഇന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) എന്ന പുതിയ പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംരംഭകത്വം വികസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. നോണ്‍ ഐ.ടി. മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന സംരംഭകത്വ വികസനമാണ് 'സ്റ്റെപ്പിലൂടെ വിഭാവന ചെയ്യുന്നത്. ഇതിനായി ഗവേഷണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും. ഗ്രാമീണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് റൂറല്‍ ടെക്‌നോളജി പാര്‍ക്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവേഷക സംഗമത്തിലെ മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. 

മാണിയെ ബലികൊടുത്ത് ഒരു തീരുമാനമെടുക്കില്ല


 ഒരു തെറ്റും ചെയ്യാത്ത കെ.എം.മാണിയെ ബലികൊടുത്തുള്ള ഒരു തീരുമാനവും യു.ഡി.എഫില്‍നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണം വന്ന് നാലു മാസമായിട്ടും തെളിവിന്റെ കണികപോലുമില്ലാത്ത കാര്യത്തിന്റെ പേരില്‍ കെ.എം.മാണിയെ തള്ളിക്കളയാന്‍ ആരു പറഞ്ഞാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 13 ബജറ്റവതരിപ്പിച്ച കെ.എം.മാണിക്ക് പാലായില്‍ യു.ഡി.എഫ്. നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനും യു.ഡി.എഫിനും പിടിവാശിയും ദുരഭിമാനവുമില്ല. പക്ഷേ, ജനാധിപത്യത്തില്‍ ചില മര്യാദകള്‍ പാലിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ചില അപശബ്ദങ്ങള്‍ നമുക്കിടയില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതൊന്നും കാര്യമാക്കേണ്ടതില്ല. കെ.എം.മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ അഭിപ്രായം അതിന് അര്‍ഹതയുള്ളവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്


മുളങ്കുന്നത്തുകാവ്: സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിനതീതമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാനവസംസ്‌കൃതി തൃശ്ശൂര്‍ കിലയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്യാമ്പിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി കൗണ്‍സിലിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ മടിക്കില്ല. എന്നാല്‍, രാഷ്ട്രീയത്തിന്റെ പേരില്‍ ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനവസംസ്‌കൃതി ചെയര്‍മാന്‍ പി.ടി. തോമസ് അധ്യക്ഷത വഹിച്ചു. 

2015 മാർച്ച് 19, വ്യാഴാഴ്‌ച

പാര്‍ട്ടി വക്താക്കളുടെ കാര്യം സുധീരന്‍ തീരുമാനിക്കും


 പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പരസ്യനിലപാടു സ്വീകരിക്കുന്ന കെപിസിസി വക്താക്കളെ എന്തു ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.   

കെ.എം. മാണി മന്ത്രിസ്ഥാനത്തു നിന്നു മാറണമെന്നു പറയുന്നതു പാര്‍ട്ടി നിലപാടല്ല. കോണ്‍ഗ്രസിന്റെ നിലപാട് കെപിസിസി പ്രസിഡന്റ് സുധീരനും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും യുഡിഎഫ് ചെയര്‍മാനുമായ താനും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വക്താവ് പന്തളം സുധാകരന്‍ ഫേസ് ബുക്കില്‍ നല്‍കിയതും മറ്റൊരു വക്താവ് അജയ് തറയില്‍ ചാനലില്‍ പറഞ്ഞതും പാര്‍ട്ടിയുടെ അഭിപ്രായമല്ല. കെ.എം. മാണി കുറ്റം ചെയ്തതായി തങ്ങള്‍ കരുതുന്നില്ല. 

ഇന്നുവരെ നടത്തിയ അന്വേഷണത്തിലും അതു തെളിഞ്ഞിട്ടില്ലെന്നാണു മാധ്യമങ്ങളില്‍ നിന്നു മനസിലാകുന്നത്. തെളിവു നല്‍കാന്‍ പോയവരെല്ലാം പുറത്തിറങ്ങി മാധ്യമങ്ങളോടു പറഞ്ഞതു ശരിയെങ്കില്‍ ഇക്കാര്യത്തില്‍ തെളിവില്ല.    ഈ വിഷയത്തില്‍ ആരെങ്കിലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടുണ്ടോയെന്നു കെപിസിസി പ്രസിഡന്റ് പറയും. അങ്ങനെയുള്ള വക്താക്കളെ എന്തു ചെയ്യണമെന്നും അദ്ദേഹം തീരുമാനിക്കും. ബാര്‍ കേസിലെ കുറ്റപത്രം സംബന്ധിച്ചു കെ.എം. മാണി ചാനലുകളോടു പറഞ്ഞത് എന്തെന്നു തനിക്ക് അറിയില്ല. 

കേസില്‍ നിയമപരമായ നടപടികളാണു നടക്കുന്നത്. കുറ്റപത്രം നല്‍കിയാലും രാജി വയ്ക്കില്ലെന്ന മാണിയുടെ പ്രസ്താവനയെക്കുറിച്ചു പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഇല്ലാത്ത പ്രശ്‌നത്തിനു മറുപടി പറയണമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയുടെ ഈ സമ്മേളനകാലത്തു ഡപ്യൂട്ടി സ്പീക്കര്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനു, ക്യാമറ ഇല്ലായിരുന്നുവെങ്കില്‍ മറുപടി പറയാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

പ്രതിപക്ഷം വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തത് എന്തേ?


 നിയമസഭയിലെ അക്രമങ്ങളുടെ 140 ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച പ്രതിപക്ഷം എന്തുകൊണ്ടാണു വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വനിതകളെ അവര്‍ ചാവേര്‍പ്പടയാക്കി. ആയിരത്തിലേറെ പേര്‍ നേരിട്ടു കാണുകയും നൂറോളം ക്യാമറകള്‍ കണ്‍തുറന്നിരിക്കിരിക്കുകയും ചെയ്ത ഇതുപോലൊരു സംഘര്‍ഷവേദിയില്‍ ലൈംഗിക ചുവയുള്ള പ്രവര്‍ത്തനം നടത്തിയെന്നു പറഞ്ഞാല്‍ ആരാണു വിശ്വസിക്കുക.

അല്ലെങ്കില്‍ അതിനുതക്ക തെളിവു കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. ജമീല പ്രകാശത്തെ  ആരെങ്കിലും ആക്രമിക്കുന്നതു താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാടു ജനങ്ങള്‍ക്കു മുന്നില്‍ അവരെ വീണ്ടും അപഹാസ്യരാക്കും. ഇതൊന്നും പെട്ടെന്നുണ്ടായതല്ല, നേരത്തേ ആസൂത്രണം ചെയ്തതാണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. 

സംഘര്‍ഷത്തിനു നടുവിലേക്കു വനിതകളെ പറഞ്ഞുവിട്ടത് എന്തിനാണ്? സ്ത്രീകളെയും കുട്ടികളെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംരക്ഷിക്കുകയല്ലേ വേണ്ടത്? എന്നിട്ട് അതീവ ഗുരുതര ആക്ഷേപവും ഉന്നയിക്കുന്നു. സ്ത്രീസംരക്ഷണ നിയമങ്ങള്‍ ദുരുപയോഗിക്കരുതെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോഴാണ് ഇവിടെ അതു ചെയ്യുന്നത്. ഇത്തരം ദുഷ്പ്രചാരണം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. അന്നത്തെ അക്രമങ്ങളുടെ വിഡിയോ ഒന്നിച്ചു കാണാമെന്നു താന്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം തയാറായില്ല. സസ്‌പെന്‍ഷനിലായ എംഎല്‍എമാര്‍ക്ക് അതു ചോദ്യം ചെയ്യാന്‍ പോലും നിവൃത്തിയില്ല. കാരണം, അവര്‍ ചെയ്തതെന്തെന്ന് അത്ര പ്രകടമായി ജനങ്ങള്‍ കണ്ടതാണ്. തെറ്റു ചെയ്‌തെന്നു ജനത്തിനു ബോധ്യപ്പെട്ടവരെ മാത്രമേ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളൂ.

മറ്റെന്തെങ്കിലും വികാരത്തിന്റെ പേരിലായിരുന്നെങ്കില്‍ എത്ര പേരെ സസ്‌പെന്‍ഡ് ചെയ്യണമായിരുന്നു. നിയമസഭയില്‍ നടന്നതെല്ലാം താന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സ്പീക്കറുടെ വേദിയില്‍ നടന്നതും കണ്ടു. മന്ത്രി കെ.എം. മാണി വന്നതും ബജറ്റ് അവതരിപ്പിച്ചതും തിരിഞ്ഞു നോക്കി കണ്ടു. എന്നാല്‍ ജമീല പ്രകാശത്തെ ഉപദ്രവിക്കുന്നതു കണ്ടില്ല. ആക്രമണത്തെയൊന്നും തനിക്കു പേടിയില്ല. അതുകൊണ്ടു സീറ്റില്‍ തന്നെ ഇരുന്നു. ആരെങ്കിലും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചോയെന്ന് അറിയില്ല. തന്റെ പുറത്തേക്കു വന്നു വീണവരുണ്ട്. അതു മന:പൂര്‍വമായിരുന്നെന്നു കരുതുന്നില്ല. ബഹളത്തിനിടെ സംഭവിച്ചതാണ്. 

ഇതെല്ലാം 'പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്. തന്നെ സംരക്ഷിക്കാന്‍ ചുറ്റും ആളുകള്‍ നിന്നിരുന്നു എന്നതു ശരിയാണ്. സംഭവങ്ങളുടെ വിഡിയോ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തതാണെന്നു പറയുന്നതില്‍ അര്‍ഥമില്ല. അതു ടിവിയിലൂടെ എല്ലാവരും കണ്ടു കഴിഞ്ഞതല്ലേ. നിയമസഭയ്ക്കുള്ളിലെ ലഡു വിതരണം ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ സ്പീക്കറുടെ വേദി തകര്‍ത്ത് അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതും ലഡു വിതരണം ചെയ്തതും ഒരുപോലെയാണോ? ബന്ധപ്പെട്ടവരില്‍നിന്നു നഷ്ടം ഈടാക്കാന്‍ നിയമ നടപടി ഉണ്ടാകും. ഇക്കാര്യത്തില്‍ മുന്‍വിധിയോ വൈരാഗ്യമോ ഇല്ല. കേസ് അതിന്റെ വഴിക്കു പോകും.

പ്രതിപക്ഷ നേതാവ് 13നു നല്‍കിയ പരാതിയില്‍ സ്ത്രീ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ ആയിരുന്നു അന്നത്തെ പരാതി. സഭയിലെ  ബഹളത്തിന്റെ പേരില്‍ സ്ത്രീ പീഡനത്തിനു പൊലീസ് കേസ് എടുക്കാന്‍ പറ്റുമോയെന്നതു സ്പീക്കറുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.    

2015 മാർച്ച് 17, ചൊവ്വാഴ്ച

പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് അനുഭാവികളോട് തന്നെ ചോദിക്ക്


ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ സംഭവം കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സംഭവം നാണക്കേടുണ്ടാക്കി. പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് സ്വന്തം അനുഭാവികളോട് തന്നെ ചോദിച്ചു നോക്കണം. അനുരഞ്ജനത്തിന്റെ വഴിയടച്ചത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു തെറ്റും ചെയ്യാത്ത യുഡിഎഫ് എംഎല്‍മാരെ ബലിയാടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അംഗങ്ങള്‍ക്കെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നില്ല. പ്രതിപക്ഷത്തിനെതിരെ നടപടിയെടുത്തിരുന്നില്ലെങ്കില്‍ അക്രമം കാട്ടിയവരേക്കാള്‍ കുറ്റക്കാരനായേനേ. വി എസ് സഭയില്‍ നടത്തിയത് നേതാവിനു ചേരാത്ത പരാമര്‍ശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണിയുടെ സമനില തെറ്റി


ഇടതുമുന്നണിയുടെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യരഹിതമായ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മാര്‍ച്ച് 13 ന് നിയമസഭയെ ബന്ദിയാക്കിയ പ്രതിപക്ഷം മാര്‍ച്ച് 14 ന് കേരളത്തെയും ബന്ദിയാക്കി. നിയമസഭയിലെ ക്യാമറ പരിശോധിച്ചാല്‍ പ്രതിപക്ഷത്തെ ഒരു എംഎല്‍എയും രക്ഷപെടില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്, സഭയിലെ സംഭവങ്ങളുടെ ദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ ഏതെങ്കിലും എംഎല്‍എ അപമര്യാദയായി പെരുമാറിയോ എന്നു പരിശോധിക്കാം. ഇതിനു പ്രതിപക്ഷം തയാറല്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച് ആടിനെ പട്ടിയാക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം സഭയുടെ എല്ലാ പരിപാവനതയും തകര്‍ത്തു. എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി. എന്നിട്ടും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പഴിചാരുന്നതിനു പ്രതിപക്ഷം വലിയവില നല്‍കേണ്ടിവരും.