കായംകുളം നിയോജകമണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.
ഈ സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച്, എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് കഠിനാധ്വാനത്തിലൂടെ കടന്നുവന്ന ഊർജ്ജസ്വലയായ പെൺകുട്ടിയാണ് അരിത.
കായംകുളത്ത് അരിതയുടെ വിജയം ഉറപ്പായതോടെയാണ് സിപിഎം അക്രമ പ്രവർത്തനങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.