UDF

2017, മേയ് 6, ശനിയാഴ്‌ച

കഴിഞ്ഞ അഞ്ചുവര്‍ഷം മാണിയെ യുഡിഎഫ് കൈവെള്ളയിൽ കൊണ്ടുനടന്നു.


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) കാട്ടിയത് രാഷ്ട്രീയവഞ്ചനയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും കെ.എം. മാണിയെ യുഡിഎഫ് കൈവെള്ളയിലാണ് കൊണ്ടുനടന്നത്. നാലുപേരെ പറഞ്ഞുകേള്‍പ്പിക്കാന്‍ ഒരു കാരണവും ഇല്ലാത്തതിനാലാണ് സി.പി.എമ്മിനൊപ്പം കൂടിയത്. ഇത് തീര്‍ത്തും രാഷ്ട്രീയവഞ്ചന തന്നെയാണ്. കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് യാദൃശ്ചികമല്ല. സി.പി.എമ്മിലേക്ക് പാലമിടാനായിരുന്നു കേരള കോണ്‍ഗ്രസ് നീക്കമെന്ന് സംശയിക്കണം.

രാഷ്ട്രീയമായി വ്യത്യസ്തതീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസിന് അവകാശമുണ്ട്. യു.ഡി.എഫുമായുള്ള ബന്ധം വിടാനുള്ള തീരുമാനം അങ്ങനെയൊന്നായിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധിയെ തോല്പിച്ചത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയവഞ്ചനയാണ്.

സാധാരണഗതിയില്‍, ഈ വഞ്ചന വലിയ വിഷമം ഉണ്ടാക്കുമായിരുന്നു. എന്നാല്‍, കാലങ്ങളായി മാണിക്കൊപ്പം നിന്ന അവരുടെ ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തിപോലും ഈ മറുകണ്ടംചാടല്‍ അറിഞ്ഞില്ലെന്നു മനസ്സിലായപ്പോഴാണ് വിഷമം കുറഞ്ഞത്. സി.പി.എമ്മുമായി ചേര്‍ന്നതിന്റെ കാരണങ്ങള്‍ നാലുപേരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ അവര്‍ക്കാകില്ല.

തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ത്യാഗംചെയ്ത ഡി.സി.സി.യെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തിയതും ഏറെ വേദനിപ്പിച്ചു. കോണ്‍ഗ്രസിന്റെ ഏതുനേതാവാണ് അപമാനിച്ചതെന്നു വ്യക്തമാക്കാന്‍ കെ.എം.മാണിയും ജോസ് കെ.മാണിയും തയ്യാറാകണം.