UDF

2017, മേയ് 16, ചൊവ്വാഴ്ച

നിയമവാഴ്ച തകർന്നതിന്‍റെ ഉത്തരവാദിത്വം സിപിഎമ്മിന്


സംസ്ഥാനത്ത് നിയമവാഴ്ച തകർന്നതിൻറ ഉത്തരവാദിത്വത്തിൽ നിന്നും ഭരണകക്ഷിയായ മാർക്സിസ്റ്റ് പാർട്ടിക്ക് ഒഴിഞ്ഞുമാറാനാവില്ല. 

അക്രമം അവസാനിപ്പിക്കുെമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. എന്നാൽ, ഭരണകക്ഷി എന്ന നിലയിൽ നിയമവാഴ്ച നിലനിർത്താൻ സി.പി.എമ്മിന് ഉത്തരവാദിത്വമുണ്ട്. പ്രധാന പ്രശ്നങ്ങൾ അവഗണിച്ച് കോലാഹലങ്ങൾക്ക് പിറകെയാണ് സർക്കാർ പോകുന്നത്. ഡി.ജി.പിയെ മാറ്റിയതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടത്താൻ കോടികളാണ് സർക്കാർ തുലച്ചത്.

 കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്. പക്ഷേ ഉത്തരവാദിത്തം മറന്നാണ് സിപിഎമ്മിന്‍റെ പ്രവര്‍ത്തനം.

(ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് സംസഥാന സമ്മേളനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു)