UDF

2016, മേയ് 4, ബുധനാഴ്‌ച

ഹൃദയം തകർത്ത 52 വെട്ട്


മെയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ നാലാം വാർഷികം. കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതകം. 51 വെട്ടേറ്റു ചിതറിവീണ ടിപി എന്ന രണ്ടക്ഷരത്തിന്റെ ഓർമകൾക്ക് മരണമില്ല. കേരളം ഒന്നടങ്കം അദ്ദേഹത്തെ ഇപ്പോഴും ഓർക്കുന്നു. പക്ഷേ, നാലു വർഷത്തിനുള്ളിൽ ആർക്കെല്ലാം എന്തെല്ലാം മാറ്റങ്ങൾ, മറിമായങ്ങൾ. അതും കേരളം ഞെട്ടലോടെ കണ്ടു. 

പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റുകാരൻ എന്നാണു വിശേഷിപ്പിച്ചത്. അദ്ദേഹം കോഴിക്കോട് ടൗൺ ഹാളിൽ ടിപിയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. 

ടിപി വധത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഒഞ്ചിയം സഖാക്കൾ കുലംകുത്തികളാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. തുടർന്ന് പിണറായി വിജയനെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു കാരണക്കാരനായ എസ് എ ഡാങ്കേയോട് വി എസ് ഉപമിക്കുകയും ചെയ്തു.

ടി.പി ചന്ദ്രശേഖരൻ വധം സംബന്ധിച്ച് വി എസ്. കേന്ദ്രനേതൃത്വത്തിനു കത്തയച്ച് പാർട്ടിയെ ഞെട്ടിച്ചു. കത്തയച്ചെന്നു വി.എസും കത്തു കിട്ടിയെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും സ്ഥിരീകരിച്ചു. വി എസ്. അച്യുതാനന്ദൻ ടി.പിയുടെ വീട് സന്ദർശിച്ച് രമയെ സാന്ത്വനപ്പെടുത്തിയത് മീഡിയ ആഘോഷിച്ചു. ടി.പി. വധക്കേസിൽ പ്രതികളെ അറസ്റ്റു ചെയ്തപ്പോൾ അതിനെതിരേ വടകര റൂറൽ എസ്‌പി ഓഫീസിലേക്കു മാർച്ച് നടത്തുമെന്നു സിപിഐ(എം) പ്രഖ്യാപിച്ചു. 

എന്നാൽ, പൊലീസിന്റെ നടപടി തടസപ്പെടുത്തുന്നതു ശരിയല്ലെന്നും ആക്ഷേപമുള്ളവർ കോടതിയിൽ പോകുകയാണു വേണ്ടതെന്നും വി എസ്. പ്രതികരിച്ചു. ടിപി വധക്കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ പത്രങ്ങളിൽ വരുന്നതിനെതിരേ പാർട്ടി തീരുമാനപ്രകാരം സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തു. എന്നാൽ ഇതു ശരിയല്ലെന്നു വി എസ്. തിരിച്ചടിച്ചു.

സി.പി.എം നേതാക്കൾക്കു ശിക്ഷ

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ 2012 ഓഗസ്റ്റ് 13 നു പ്രത്യേക അന്വേഷണസംഘം വടകര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് സിപിഐ(എം). നേതാക്കളും ഏഴു കൊലയാളികളുമടക്കം 11 പേരെ ജീവപര്യന്തം ശിക്ഷിച്ചു. പി.കെ കുഞ്ഞനന്ദൻ (62), കെ.സി രാമചന്ദ്രൻ(54), ട്രൗസർ മനോജ് (49) എന്നിവരാണ് വധഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഐ(എം) നേതാക്കൾ.

ഉയർന്നു വരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടിപി ചന്ദ്രശേഖരനോടുള്ള രാഷ്ട്രീയ വിദ്വേഷം തന്നെയാണു കൊലയ്ക്കു കാരണമെന്ന് ഒരു വർഷം നീണ്ട വിചാരണ നടപടികൾക്കുശേഷം കോഴിക്കോട് അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണ പിഷാരടി 357 പേജുള്ള വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 326 സാക്ഷികളുടെ മൊഴികളും പ്രതികളുടെ കുറ്റസമ്മത മൊഴികളും ഉണ്ടായിരുന്നു.

എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാവായിരുന്ന ടിപി, സിപിമ്മിന്റെ ജില്ലാതലത്തിൽ പ്രവർത്തിച്ചിരുന്നപ്പോഴാണ് വി എസ്അനുഭാവത്തിന്റെ പേരിൽ തരംതാഴ്‌ത്തപ്പെട്ടത്. തുടർന്ന് സിപിഎമ്മിൽ പ്രത്യയശാസ്ത്ര വ്യതിയാനം നടക്കുന്നുവെന്ന് വിമർശിച്ച് അദ്ദേഹം 2009ൽ പാർട്ടി വിട്ടുപോയി. 

സിപിഎമ്മിനു വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മിൽ നിന്ന് റവലൂഷണറി മാർക്‌സിറ്റ് പാർട്ടി പിടിച്ചെടുത്തു. പിന്നീട് അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് കാൽലക്ഷത്തോളം വോട്ടു പിടിക്കുകയും ചെയ്തു.

പാർട്ടിയുടെ പങ്ക്

ഇതാദ്യമായി രാഷ്ട്രീയകൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെട്ടു എന്നതാണ് ടിപി വധക്കേസിലെ പ്രത്യേകത. പാർട്ടി ഗ്രാമത്തിൽ നിന്നാണു കൊലപാതകികളെ പിടികൂടിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒരിക്കലും യഥാർത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. എന്നാൽ, കേസിലെ ഉന്നതതല ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാൻ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം നടത്തി.

ഇതാദ്യമായി രാഷ്ട്രീയകൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെട്ടു എന്നതാണ് ടിപി വധക്കേസിലെ പ്രത്യേകത. പാർട്ടി ഗ്രാമത്തിൽ നിന്നാണു കൊലപാതകികളെ പിടികൂടിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒരിക്കലും യഥാർത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. എന്നാൽ, കേസിലെ ഉന്നതതല ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാൻ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം നടത്തി.

പ്രത്യേക പൊലീസ് സംഘം ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും രമയടുടെ നിരാഹാരസമരം തുടരുന്ന സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്കു വിടാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. സമരത്തെ പിന്തുണച്ചും സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതിലുള്ള പ്രതിഷേധമറിയിച്ചും മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തു നൽകി. മന്ത്രിസഭ തീരുമാനം എടുത്തതിന്റെ തൊട്ടടുത്ത മണിക്കൂറിലായിരുന്നു ഈ നാടകീയ നടപടി.

കത്തിൽ പറയുന്നത് ഇപ്രകാരം: "രമയുടെ സമരത്തോടുള്ള സർക്കാരിന്റെ സമീപനം പ്രതിഷേധാർഹമാണ്. ടി.പി. ചന്ദ്രശേഖരൻ വധത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു രമ ജനുവരി 10നു തന്നെ പരാതി നല്കിയതാണ്. തുടരന്വേഷണം നടത്തുമെന്നു പ്രോസിക്യുഷൻ കോടതിയെ അറിയിച്ചതുമാണ്. എന്നാൽ നാളിതുവരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. 

രാജ്യാന്തര ബന്ധമുള്ളതും തീവ്രവാദബന്ധം സംശയിക്കുന്നതുമായ ഫയാസ് എന്ന കള്ളക്കടത്തുകാരനുമായി കൊലയാളി സംഘങ്ങൾക്കുള്ള ബന്ധം കൂടി പരിഗണിച്ചാൽ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നു വ്യക്തമാണ്. ഈ സാഹചര്യത്തിൽ നിരാഹാര സമരത്തോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാട് അംഗീകരിക്കാനാവില്ല." 

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി.മോഹനൻ ഉൾപ്പെടെ ടിപി കേസിലെ അഞ്ചു പ്രതികളെ സ്വർണക്കടത്ത് കേസ് പ്രതി ഫയാസ് അറബി വേഷത്തിൽ ജയിലിൽ സന്ദർശിച്ച പശ്ചാത്തലം കൂടിയുണ്ട് ഈ കത്തിന്.

ടിപി വധക്കേസിൽ ശിക്ഷ പോരെന്നു സർക്കാരും ശിക്ഷ റദ്ദാക്കണമെന്നു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നല്കിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ ഈ കൊലപാതക്കേസിലെ പ്രതികൾക്ക് വധശിക്ഷ നല്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. 

കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ അപേക്ഷ കേന്ദ്രസർക്കാർ ഇപ്പോഴും പൂഴ്‌ത്തിവച്ചിരിക്കുന്നു. ഇങ്ങനെയൊരു കത്തെഴുതിയതു ഗുരുതരമായ തെറ്റാണെന്നു സിപിഐ(എം) പോളിറ്റ് ബ്യൂറോ അപലപിച്ചു. 

ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഉന്നത ഗൂഢാലോചനക്കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ട് 2014 ഫെബ്രുവരി 20നു സർക്കാർ വിജ്ഞാപനം ഇറക്കി. യുഡിഎഫ് സർക്കാർ വാഗ്ദാനം പാലിച്ചെന്നും താൻ പാർട്ടി അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും വി എസ്. വ്യക്തമാക്കി. സിബിഐ അന്വേഷണംകൊണ്ട് പാർട്ടിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്നു പിണറായി വിജയനും പ്രതികരിച്ചു.

ഈ സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നു പോളിറ്റ് ബ്യൂറോയും വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പാർട്ടി നേതാവ് കെ.സി രാമചന്ദ്രനെ പാർട്ടിയിൽനിന്നു പുറത്താക്കിയാണ് സിപിഐ(എം) പിടിച്ചുനിൽക്കാൻ നോക്കിയത്. രാമചന്ദ്രന് ടിപിയോടുള്ള വ്യക്തിവിരോധമാണു കൊലയ്ക്ക് കാരണമെന്ന് പാർട്ടി വിലയിരുത്തി.

ടിപി വധക്കേസിൽ ശിക്ഷ പോരെന്നു സർക്കാരും ശിക്ഷ റദ്ദാക്കണമെന്നു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നല്കിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ ഈ കൊലപാതക്കേസിലെ പ്രതികൾക്ക് വധശിക്ഷ നല്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ അപേക്ഷ കേന്ദ്രസർക്കാർ ഇപ്പോഴും പൂഴ്‌ത്തിവച്ചിരിക്കുന്നു.


വല്ലാത്തൊരു മലക്കംമറിച്ചിൽ 

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ ഏറ്റവും വേദനാജനകമായ ഒരേട് പ്രതിപക്ഷ നേതാവിന്റെ മലക്കം മറിയലാണ്. പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് ടി.പി വധക്കേസിൽ പാർട്ടി നടത്തിയ അന്വേഷണത്തിൽ തൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

ടിപി ചന്ദ്രശേഖരനേറ്റ 52 വെട്ടാണു വി.എസിന്റെ വാക്കുകൾ എന്നു കെ.കെ. രമ വിശേഷിപ്പിച്ചു. പിന്നീട് അദ്ദേഹം മൗനത്തിലാണ്ടു. കേരളത്തെ ഞെട്ടിച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്നു വി എസ് വ്യക്തമാക്കണം.

ഈ അരും കൊലയോടും ഘാതകരോടുമുള്ള അദ്ദേഹത്തിന്റെ സമീപനമെന്ത്? ടിപി കേസിൽ നിശബ്ദത പാലിക്കുന്നതിന് പാർട്ടി നല്കിയിട്ടുള്ള ഓഫറുകൾ എന്തൊക്കെയാണ്? പാർട്ടി വിരുദ്ധനെന്ന് പാർട്ടിയുടെ ഉന്നതസമിതികൾ കുറ്റം ചാർത്തിയിട്ടും അദ്ദേഹം എങ്ങനെ മണിമണിപോലുള്ള സ്ഥാനാർത്ഥിയായി?

കേരളത്തെ ഞെട്ടിച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്നു വി എസ് വ്യക്തമാക്കണം. ഈ അരും കൊലയോടും ഘാതകരോടുമുള്ള അദ്ദേഹത്തിന്റെ സമീപനമെന്ത്? ടിപി കേസിൽ നിശബ്ദത പാലിക്കുന്നതിന് പാർട്ടി നല്കിയിട്ടുള്ള ഓഫറുകൾ എന്തൊക്കെയാണ്? പാർട്ടി വിരുദ്ധനെന്ന് പാർട്ടിയുടെ ഉന്നതസമിതികൾ കുറ്റം ചാർത്തിയിട്ടും അദ്ദേഹം എങ്ങനെ മണിമണിപോലുള്ള സ്ഥാനാർത്ഥിയായി? സിപിഐ(എം) മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്. 

ടിപി വധക്കേസിൽ പാർട്ടിയുടെ ബന്ധം പകൽപോലെ വ്യക്തമായിട്ടും എന്തുകൊണ്ട് പാർട്ടി ഇതുവരെ ഒരു ഖേദമെങ്കിലും പ്രകടപ്പിച്ചില്ല? കൊടുംകൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടു തിരുത്തുന്നില്ല? സിബിഐയുടെ കുറ്റപത്രത്തിൽ പേര് ഉള്ളവർ വരെ എങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി? അവരെങ്ങനെ പാർട്ടിയിൽ ഉന്നതല ഭാരവാഹികളായി? 

പാർട്ടിതലത്തിൽ അന്വേഷണം നടത്തിയിട്ട് ആ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ട്? രാഷ്ട്രീയ എതിരാളികളെ ആശയങ്ങൾക്കു പകരം ആയുധങ്ങൾകൊണ്ട് ഇല്ലാതാക്കിയിട്ട് അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ സംസാരിക്കുവാൻ എങ്ങനെ കഴിയുന്നു? അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകുമെന്നാണോ ബാക്കിയുള്ളവരേയും ശരിയാക്കുമെന്നാണോ ഇതിന്റെയൊക്കെ അർത്ഥം?