UDF

2015, മാർച്ച് 9, തിങ്കളാഴ്‌ച

ശ്രീ. ജി. കാര്‍ത്തികേയന്റെ വേര്‍പാട് കേരളത്തിന്റെ നഷ്ടം


ശ്രീ. ജി. കാര്‍ത്തികേയന്റെ വേര്‍പാട് കേരളത്തിന്റെ പൊതുജീവിതത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. കെ.എസ്.യു. പ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങിയതു മുതല്‍ അദ്ദേഹത്തെ അടുത്തറിയാനും ധാരാളം സന്ദര്‍ഭങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അവസരമുണ്ടായി. 

ആത്മാര്‍ഥതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നു ജി. കാര്‍ത്തികേയന്‍. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പല പ്രത്യേകതകളുമുണ്ടായിരുന്നു. വളരെയേറെ വായിക്കും. പൊതുപ്രവര്‍ത്തനത്തിനപ്പുറത്ത് മറ്റു മേഖലകളില്‍ അറിവും സ്വന്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. 

പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, മന്ത്രി, സ്പീക്കര്‍ എന്നീ നിലകളിലെല്ലാം പ്രത്യേക ശൈലികൊണ്ട് വലിയ വിജയം നേടി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.