UDF

2015, മാർച്ച് 26, വ്യാഴാഴ്‌ച

ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും


 രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡെപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യു.ഡി.എഫ്. തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്തില്ലായിരുന്നെങ്കില്‍ ഡെപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ത്തന്നെ നടത്തുമായിരുെന്നന്ന് മുഖ്യമന്ത്രി പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്ക് വോട്ടവകാശമില്ലാത്തതിനാലാണ് ആ തിരഞ്ഞെടുപ്പ് ഒഴിവാക്കിയത്.

ഡെപ്യൂട്ടി സ്​പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍.എസ്.പി. ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, ആര്‍.എസ്.പി. നേതാക്കള്‍കൂടി പങ്കെടുത്ത യു.ഡി.എഫ്. യോഗത്തിലാണ് ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

കെ.എം.മാണി രാജിവെക്കേണ്ടെന്നത് യു.ഡി.എഫ്. തീരുമാനമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാണി േനരത്തെ രാജിവെക്കേണ്ടതായിരുന്നുവെന്ന പി.സി.ജോര്‍ജിന്റെ അഭിപ്രായത്തെപ്പറ്റി ആരാഞ്ഞപ്പോള്‍, മാണി രാജിവെക്കേണ്ടെന്ന തീരുമാനം ജോര്‍ജുകൂടി പങ്കെടുത്ത യു.ഡി.എഫ്. യോഗത്തിലാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ കണ്ടതിനെയും കേട്ടതിനെയും പറ്റി താന്‍ മിണ്ടാതിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.