UDF

2015, മാർച്ച് 15, ഞായറാഴ്‌ച

ഹര്‍ത്താല്‍ ജാള്യം മറയ്ക്കാന്‍


കേരളത്തിനാകെ അപമാനം ഉണ്ടാക്കിയ സംഭവപരമ്പരകളുടെയും മറ്റൊരു സമരപരാജയത്തിന്റെയും ജാള്യം മറയ്ക്കാനാണ് ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞകാല അനുഭവങ്ങളില്‍നിന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പുതിയ നേതൃത്വം ഒന്നും പഠിച്ചില്ല.

ജനാധിപത്യ സംവിധാനങ്ങളിലോ ഭരണഘടനാ സ്ഥാപനങ്ങളിലോ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് അവര്‍ വീണ്ടും തെളിയിച്ചു. സമര തോല്‍വികളും തിരഞ്ഞെടുപ്പ് തിരിച്ചടികളും അവരുടെ കണ്ണ് തുറപ്പിക്കുന്നില്ല. ജനാധിപത്യത്തെ കൈയൂക്കുകൊണ്ട് ഭീകരാവസ്ഥ സൃഷ്ടിച്ചും ജനങ്ങളെ ഭയപ്പെടുത്തിയുമുള്ള കണ്ണൂര്‍ ശൈലി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ നിയമസഭയിലെ സംഭവങ്ങളില്‍ വിദേശമലയാളികളും ഏറെ ദുഃഖിതരാണ്. തല ഉയര്‍ത്തി നടന്ന മലയാളികള്‍ക്ക് ഇന്ന് തലകുനിച്ചുനടക്കേണ്ട സാഹചര്യം സൃഷ്ടിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇടതുമുന്നണിക്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.