UDF

2014, നവംബർ 30, ഞായറാഴ്‌ച

കൃഷ്ണപിള്ളയുടെ പോരാട്ടം മറന്നത് സിപിഎം തകര്‍ച്ചയുടെ തെളിവ്

കൃഷ്ണപിള്ളയുടെ പോരാട്ടം മറന്നത് സിപിഎം തകര്‍ച്ചയുടെ തെളിവ്: ഉമ്മന്‍ ചാണ്ടി


കോട്ടയം: സങ്കുചിതമായ രാഷ്ട്രീയ ചിന്തകള്‍ക്കുള്ളില്‍പ്പെട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തകരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കൃഷ്ണപിള്ളയുടെ പോരാട്ടം മറക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിരിക്കുന്നു. സ്മാരകം തകര്‍ത്ത പ്രതികളെക്കുറിച്ച് വി.എസ്. അച്യുതാനന്ദനു മാത്രം സംശയം മാറിയിട്ടില്ല. എന്നാല്‍ പിണറായി വിജയന് ഒട്ടുംസംശയമില്ല. സിഎംപിയുടെ ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒഴുക്കിനെതിരെ നീന്തി  കടുത്ത പ്രതിസന്ധികളെ അതിജീവിച്ച എം.വി. രാഘവന്റെ ധീരമായ ഓര്‍മകള്‍മാത്രം മതി സിഎംപിക്ക് കേരള രാഷ്ട്രീയത്തില്‍ മുന്നേറാനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൂത്തുപറമ്പ് സംഭവത്തെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന സിഎംപി ആക്ടിങ് ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആവശ്യപ്പെട്ടു. എം.വിആറിനെ വധിക്കാന്‍ പിണറായി വിജയന്‍ നടത്തിയ ഗൂഢാലോചനയാണ് കൂത്തുപറമ്പില്‍ അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു.