UDF

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും 

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും -മുഖ്യമന്ത്രി

കൊച്ചി: കുടുംബശ്രീയുടെ സഹായത്തോടെ തരിശുഭൂമി മുഴുവന്‍ കൃഷിഭൂമിയാക്കി സംസ്ഥാനം പച്ചക്കറി സ്വയംപര്യാപ്തത നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പച്ചക്കറിക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണം. കുടുംബശ്രീ 14ാം വാര്‍ഷിക സംഗമവും പുസ്തകയാത്രാ സമാപനവും തിരുവനന്തപുരത്തെ വസതിയില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 കുടുംബശ്രീ സര്‍ക്കാറിന്‍െറ ഔദ്യാഗിക സംഘടനയാണ്. ഇതിന് സര്‍ക്കാര്‍ വലിയ പിന്തുണയും സഹായവും നല്‍കും. ഇത് ഔാര്യമല്ല, അവരുടെ അവകാശമാണ്. അതേ സമയം സമാന പ്രവര്‍ത്തനങ്ങളുമായി മറ്റാരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തില്ലെന്നും പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിക്കില്ലെന്നും ജനശ്രീയെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹത്തില്‍ മറ്റൊരാശ്രയവുമില്ലാത്തവര്‍ക്കായുള്ള ആശ്രയപദ്ധതി കൂടുതല്‍ വിപുലീകരിക്കും. ഇതിന് കൂടുതല്‍ പണം മാറ്റിവെക്കും. കേരളത്തിന്‍െറ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന സംഘടന കുടുംബശ്രീയാണെന്നും പുസ്തക രചനയോടെ സ്ത്രീ ശാക്തീകരണരംഗത്ത് വളര്‍ച്ചയുടെ പുതിയ ചരിത്രം കൂടി രേഖപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി,പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി എന്നിവരുടെ സന്ദേശങ്ങള്‍ ചടങ്ങില്‍ വായി