UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഫെബ്രുവരി 28, ശനിയാഴ്‌ച

സോളാര്‍ കേസിലെ പ്രതികളെ സഹായിചിട്ടില്ല


സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതി മണിലാലിന്റെ സഹോദരന്‍ വിളിച്ചപ്പോള്‍ എം.എല്‍.എയെ വിളിക്കാന്‍ താന്‍ പറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സോളാർ തട്ടിപ്പ് കമ്പിനി ഉടമകൾ സരിത - ബിജു രാധാകൃഷ്ണൻ മാരുടെ സഹായിയും വിശ്വസ്തനുമായിരുന്നു മണിലാൽ. വ്യാജ ഡ്രൈവിംഗ് ലൈസൻസും രേഖകളും തയ്യാറാക്കി കൊടുത്തത് മണിലാലാണ് എന്നാണ് ഇയാളുടെ പേരിലുള്ള കേസ്. ആ വ്യാജ രേഖാ കേസിലാണ് മണിലാൽ ജയിലിലായത്. ഈ വിരുതന്റെ സഹോദരനാണ് രണ്ടു കാലിനും സ്വാധീനമില്ലാത്ത റജീഷ്. ഇയാളാണ് മുഖ്യമന്ത്രിയുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്തതും മീഡിയ വണ്‍ ടി വി വസ്തുത നോക്കാതെ അതൊരു മഹാ സംഭവമായി സംപ്രേക്ഷണം ചെയ്തതും.

എൻറെ മകൻ ജയിലിലാണെന്നും ഞങ്ങളുടെ കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞു ഒരു വൃദ്ധ മുഖ്യമന്ത്രിയുടെ അടുത്ത് വന്നു കരയാൻ തുടങ്ങി. യു ഡി എഫ് സമ്മേളനം നടക്കുന്നതിനിടെ സ്റ്റേജിനരികെയാണ് സംഭവം. കൂടെ മണലൂർ യൂത്ത് കോണ്‍ഗ്രെസ് ഭാരവാഹിയെന്ന് പരിചയപ്പെടുത്തിയ വികലാംഗനായ റെജീഷും ഉണ്ട്. കാര്യമറിയാതെ ഉമ്മൻചാണ്ടി അവിടെയുണ്ടായിരുന്ന മണലൂർ എം എൽ എ, പി എ മാധവനെ വിളിച്ച് ഇവരുടെ കാര്യം നോക്കാൻ ഏൽപിച്ചു. മണ്ഡലത്തിലെ വികലാംഗനായ ഒരു പാവം യുവാവും അവരുടെ അമ്മയും വരും, അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൊടുക്കൂ എന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. മാധവൻ എം എൽ എ തന്നെ പിന്നീട് വന്നു കാണാൻ പറഞ്ഞു കൊണ്ട് അവരെ പറഞ്ഞു വിട്ടു.

പിന്നീട് വന്നു കണ്ടപ്പോഴാണ്, വിഷയം സോളാർ കേസുമായി ബന്ധപെട്ടതാണെന്നും ജയിലിൽ കഴിയുന്ന സഹോദരൻ വ്യാജ രേഖാ ഉണ്ടാക്കിക്കൊടുത്ത മണിലാൽ ആണെന്നെതും പി എ മാധവൻ അറിയുന്നത്. സഹായിക്കാൻ കഴിയില്ല എന്ന് പറഞ്ഞു അവരെ ഉടനെ തിരിച്ചയച്ചു. ഇതിന് ശേഷമാണ് റെജീഷ് മുഖ്യമന്ത്രിക്കും മാധവൻ എം എൽ എ ക്കും ഇടയ്ക്കിടെ ഫോണ്‍ ചെയ്ത് റെക്കോർഡ് ചെയ്യാൻ തുടങ്ങിയത്. മുഖ്യമന്ത്രിയെ വിളിച്ച് ഞാൻ മണലൂരിലെ അന്ന് വന്നു കണ്ട റെജീഷ് ആണെന്ന് പറയുമ്പോൾ എല്ലാം മാധവനോട്‌ പറയൂ എന്ന് പറയും. മാധവൻ എം എൽ എ ആകട്ടെ ഈ ശല്യക്കാരൻ വിളിക്കുമ്പോൾ ഫോണെടുക്കില്ല. റെക്കോർഡ് ചെയ്യുന്ന ഫോണിൽ അതിനനുസരിച്ചാണ് റെജീഷ് സംസാരിക്കുന്നത്. സോളാർ ജുഡീഷ്യൽ കമ്മീഷൻ ഞങ്ങളോട് ഹാരജാകാൻ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ എന്താണ് പറയേണ്ടത് എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുന്നത് അതുകൊണ്ടാണ്. നിങ്ങൾക്ക് പറയാനുള്ളത് എന്താണോ, അതെല്ലാം പറഞ്ഞേക്കൂ എന്ന് ഉമ്മൻചാണ്ടി മറുപടി പറയുന്നതും കേൾക്കാം.
ഫോണിൽ കിട്ടാത്ത എം എൽ എ യെ കുടുക്കാൻ രഹസ്യ കേമറയുമായി റജീഷ്, മാധവൻ എം എൽ യുടെ വീട്ടിലെത്തുന്നു. സംസാരിക്കാൻ താൽപര്യമില്ലെന്നും ഇറങ്ങി പോവാനും എം എൽ എ പറഞ്ഞിട്ടും അയാൾ അവിടെ തന്നെ നിൽക്കുന്നു. അപ്പോഴാണ്‌ എം എൽ എ ചെരുപ്പ് ഊരി എൻറെ വീട്ടിൽ നിന്ന് ഇറങ്ങി പോടാ എന്ന് ഒളി കാമറയുമായി വന്ന ഈ തട്ടിപ്പ് കാരനോട് പറഞ്ഞത്. ഈ ടേപ്പ് റജീഷ് കൈരളി ടി വി ക്ക് കൊടുക്കുകയും അവർ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

ഈ ടേപ്പ്കളാണ് മീഡിയവണ്‍ കീഴ്മേൽ നോക്കാതെ അങ്ങ് കൊടുത്തത്. സോളാർ പ്രതി മണിലാലിനെ സഹായിക്കാൻ മുഖ്യമത്രി ഇടപെട്ടു എന്നാണ് വാർത്ത. കൂടെ, കൊഴുപ്പിക്കാൻ മാധവൻ എം എൽ എ തനിക്ക് അൻപതിനായിരം രൂപ തന്നു എന്ന റജീഷിന്റെ വെളിപ്പെടുത്തലും.

അവസാനം മുഖ്യമന്ത്രി അന്നത്തെ സംഭവങ്ങൾ പറയുകയും മണലൂർ എം എൽ എ കാര്യങ്ങൾ ചാന്നലിൽ വന്ന് വെളിപ്പെടുത്തുകയും ചെയ്തപ്പോൾ വിഷയം ബൂമറാങ്ങായി മാറി.

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

മതേതരത്വത്തിന് പോറലേല്പിക്കുന്നവരെ പരാജയപ്പെടുത്തണം



 മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും പോറലേല്പിക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. രജതജൂബിലി ഗ്രാന്റ് ഫിനാലെ സമാപന സമ്മേളനത്തില്‍ 25,000 സന്നദ്ധസേവകരെ നാടിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിഭാഗീയത വളര്‍ത്തി മുതലെടുക്കുന്നവരെ തിരിച്ചറിയണം. സമൂഹത്തിന്റെ വികാരം ഒപ്പിയെടുക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി നന്മ, സ്‌നേഹം, കരുതല്‍ എന്നിവ ചെയ്യാനും വിഖായ വളണ്ടിയര്‍മാര്‍ക്ക് (സന്നദ്ധസേവകര്‍ക്ക്) കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

പുഴയ്ക്കല്‍പ്പാടത്ത് തയ്യാറാക്കിയ 'സമര്‍ഖന്ദ്' വേദിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

സ്‌പെഷല്‍സ്‌കൂളുകള്‍ക്കെല്ലാം എയ്ഡഡ് പദവി നല്‍കുക ലക്ഷ്യം




ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള മുഴുവന്‍ സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.ജി.സര്‍വകലാശാലാഎന്‍.എസ്.എസ്സുമായി സഹകരിച്ച് സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് കേരള സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്‌പോര്‍ട്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിയുള്ളവര്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലൂടെ അനീതി അവസാനിപ്പിക്കുകയായിരുന്നു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടുവരെ നാട്ടില്‍ സൗജന്യ വിദ്യാഭ്യാസമാണ്. എന്നാല്‍, ഏറെ ശ്രദ്ധവേണ്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ മറ്റുള്ളവരുടെ സഹായത്താലോ ഫീസ് നല്‍കിയോ പഠിക്കേണ്ട സ്ഥിതിയിലായിരുന്നു.

അന്ധ-ബധിര- മൂകവിദ്യാലയങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചുവേണം ബുദ്ധിമാന്ദ്യം സംഭവിച്ചകുട്ടികളുള്ള വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നിശ്ചയിക്കാന്‍. ഇപ്പോള്‍ നൂറ് വിദ്യാര്‍ഥികള്‍ എന്നത് എണ്ണംകുറച്ച് അടുത്തവര്‍ഷം എയ്ഡഡ് പദവി നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.


ഭിന്നശേഷിയുള്ള വ്യക്തികളുടെ സാമൂഹികവത്കരണവും അവകാശസംരക്ഷണവും ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര സ്‌പെഷല്‍ ഒളിമ്പിക്‌സ് ആരംഭിച്ചതാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സ്. 

ഭിന്നശേഷിയുള്ള വ്യക്തികളെയും സാധാരണസ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളാണ് യൂണിഫൈഡ് സ്‌പോര്‍ട്‌സില്‍ നടക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് സാധാരണ വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിക്കാനും സമൂഹവുമായി ഇടപഴകാനും അവസരം കിട്ടുന്നുവെന്നതാണ് ഇതിന്റെ നേട്ടം. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാനതലത്തില്‍ ഇങ്ങനെ മത്സരം നടത്തുന്നത്. 

സ്‌പെഷല്‍ ഒളിമ്പിക്‌സ് ഭാരത് ചെയര്‍മാനായി നിയമിതനായശേഷം ആദ്യമായി കേരളത്തിലെത്തുന്ന മലയാളിയായ ഡോ.സതീഷ് പിള്ളെയയും എസ്.ഒ.ബിയുടെ ദേശീയ ഡൊറേസ്യോ അവാര്‍ഡ് ജേതാവ് ഫാ.തോമസ് ഫെലിക്‌സിനെയും മുഖ്യമന്ത്രി ആദരിച്ചു. 

 സ്‌പെഷല്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചെണ്ട മേളത്തോടെയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. വിശിഷ്ടാതിഥികളെ പൂച്ചെണ്ടുനല്‍കി സ്വീകരിച്ചതും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളായിരുന്നു. 

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്കും


പുതുതലമുറയ്ക്ക് ഐടി വിദ്യാഭ്യാസം ഏറ്റവും സുഗമമായ രീതിയിലും കൈയ്യിലൊതുങ്ങുന്ന വിധത്തിലും നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ലേണ്‍ ടു കോഡ് പദ്ധതി ഐടി വിദ്യാഭ്യാസരംഗത്തെ മികച്ച മുന്നേറ്റമാണ്. പദ്ധതിയുടെ ഭാഗമായി റാസ്‌ബെറി പൈ കംപ്യൂട്ടറുകളുടെ സംസ്ഥാനതല വിതരണം പറവൂര്‍ വ്യപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ നല്‍കുന്ന പദ്ധതി വളരെയേറെ പ്രതീക്ഷ നല്‍കുന്നു. ആഗോള ഐടി കയറ്റുമതിയില്‍ 54, 000 കോടിയാണ് ഇന്ത്യയുടെ സംഭാവന. ഇതില്‍ പത്ത് ശതമാനമാണ് കേരളത്തിന്റെ സംഭാവന. 

ഐടി രംഗത്ത് കേരളത്തിലെ വിദ്യാര്‍ഥികളുടെ സംഭാവനയില്‍ അഭിമാനമുണ്ട്. ഐടി കയറ്റുമതിയില്‍ കര്‍ണ്ണാടകയ്ക്കാണ് ഒന്നാം സ്ഥാനമെങ്കിലും വിദ്യാഭ്യാസ നിലവാരമനുസരിച്ച് കേരളത്തിന് ഒന്നാം സ്ഥാനത്തിന് അര്‍ഹതയുണ്ട്. സാക്ഷരതയില്‍ ഒന്നാമതെത്തിയ കേരളം ഐടി വിദ്യാഭ്യാസ രംഗത്തും ഒന്നാമതെത്തണം. അതിനായി പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിലെ ഐടി സംരംഭക മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രിസ് ഗോപാലകൃഷ്ണനേപ്പോലുള്ള വ്യക്തികള്‍ കൂടുതലായി മുന്നോട്ടു വരണം. ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്‍കി മുഴുവന്‍ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

സംസ്ഥാനത്ത് നിയമന നിരോധമില്ല



സംസ്ഥാനത്ത് നിയമന നിരോധമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജി.എസ്.ടി.യു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഒരു തസ്തികപോലും ഒഴിഞ്ഞുകിടക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. കാലാവധി കഴിയുന്ന പി.എസ്.സി. ലിസ്റ്റിനു പകരും ലിസ്റ്റില്ലെങ്കില്‍ ലിസ്റ്റിനു കാലാവധി നീട്ടികൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാര്‍ നാലു കൊല്ലം തികയ്ക്കുന്ന വേളയില്‍ 121000 ജീവനക്കാരെയും അധ്യാപകരെയും പി.എസ്.സി. വഴി നിയമിച്ചിട്ടുണ്ടെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിയമനങ്ങളെക്കാള്‍ 21,000 അധികമാണിത്. ജീവനക്കാരുടെ ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എല്‍ഡിഎഫ് ഉന്നയിക്കുന്ന നിയമന നിരോധനം പൊള്ളയായ രാഷ്ട്രീയ മുദ്രവാക്യം മാത്രമാണ്. 

റിസോഴ്‌സ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥ: അപാകം പരിഹരിക്കും


 റിസോഴ്‌സ് അധ്യാപകരുടെ സേവനം എല്ലാ സ്‌കൂളുകളിലേക്കുമെത്തിക്കുന്നതിനും അവരുടെ സേവന വേതന വ്യവസ്ഥകളിലെ അപാകങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.എസ്.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ നടപ്പാക്കിയ അധ്യാപക പാക്കേജില്‍ അപാകമുണ്ടെങ്കില്‍ അത് പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതികളുള്ള ചിലര്‍ കോടതിയില്‍ പോവുകയായിരുന്നു. ഇവരുമായി തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അധ്യാപക പാക്കേജിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സാമുദായിക സന്തുലനം സര്‍ക്കാര്‍ ലക്ഷ്യം



 പിന്നാക്കസമുദായങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടുള്ള സാമൂഹിക സന്തുലനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വണികവൈശ്യസംഘത്തിന് സര്‍ക്കാരിന്റെ ഔദാര്യമല്ല വേണ്ടതെന്നും ലഭിക്കേണ്ട അവകാശങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരള വണികവൈശ്യസംഘം 72-ാം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തിന്റെയും ആവശ്യങ്ങള്‍ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കും


പാലക്കാട്: അടുത്ത സാമ്പത്തികവര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പത്തുശതമാനം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനകാര്യകമ്മീഷന്‍ രണ്ടുശതമാനം വര്‍ധനയ്ക്കാണ് ശുപാര്‍ശചെയ്തിരുന്നത്. നാമമാത്രമായ വര്‍ധന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്ന അഭിപ്രായം ശക്തമായ സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധാരാളം സാമൂഹികസേവന പദ്ധതികളുണ്ട്. പലര്‍ക്കും ഇക്കാര്യം അറിയില്ല. അവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം െമച്ചപ്പെടുത്താന്‍ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും 990 ക്ലര്‍ക്കുമാരുടെയുമടക്കം 1,800 അധികതസ്തികകള്‍ അനുവദിച്ചു. ഗ്രാമസഭകള്‍കൂടി വേണ്ടത്ര സജീവമായാലേ പഞ്ചായത്തീരാജ് നിയമംകൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങള്‍ കൈവരിക്കാനാവൂ. മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനായി. ചലനശേഷി കുറവായവര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.എ. ഫണ്ടുകള്‍കൂടി ഇതിന് വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

'ജനശ്രീ'യുടെ സ്ത്രീശാക്തികരണത്തിന് സര്‍ക്കാര്‍സഹായം ഉറപ്പാക്കും


കണ്ണൂര്‍: സ്വയംതൊഴിലവസരമുണ്ടാക്കിയും സമൂഹികമാറ്റത്തിനുള്ള സഹായങ്ങള്‍ കൂട്ടായി ഏറ്റെടുത്തും 'ജനശ്രീ' നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനശ്രീയുടെ ഒമ്പതാം വാര്‍ഷികാഷോഘം കണ്ണൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുടുംബശ്രീയിലൂടെ സ്ത്രീശാക്തീകരണത്തിന് ലോകത്തില്‍ത്തന്നെ കേരളം പേരെടുത്തതാണ്. കുടുംബശ്രീ ഒരു സര്‍ക്കാര്‍ സംവിധാനമാണ്. അതിനുപിന്നാലെ 'ജനശ്രീ'യുണ്ടാക്കിയ മാതൃകാപരമായ മുന്നേറ്റം അഭിനന്ദനാര്‍ഹമാണ്. സേവന-വികസന രംഗത്ത് കുടുംബ കൂട്ടായ്മയ്ക്ക് ഇടപെടാനാകുമെന്ന് 'ജനശ്രീ' തെളിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല് പ്രതിഭകളെ ചടങ്ങിൽ  ആദരിച്ചു. കഥാകൃത്ത് ടി.പത്മനാഭന്‍, വ്യവസായി സി.കെ. മേനോന്‍, ചലച്ചിത്ര പിന്നണിഗായിക സയനോര ഫിലിപ്പ്, കാര്‍ഷിക മേഖലയ്ക്ക് പുതിയ ജൈവവളം നല്കിയ പി.അബ്ദുള്‍കരീം, ഹെഡ്ജി ഇക്യുറ്റി സി.ഇ.ഒ. എന്‍.ഭുവനചന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. 

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

ഹൊസൂര്‍ തീവണ്ടി അപകടം: നടപടികള്‍ ഏകോപിപ്പിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: െബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞയുടന്‍ ദുരന്തത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കി.

തലസ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചു. റെയില്‍വേ ഡിവിഷണല്‍ മേധാവി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടു. അപകടസ്ഥലത്തെത്തിയ കര്‍ണാടക അധികൃതരുമായും അദ്ദേഹം ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു.

അപകടത്തില്‍പ്പെട്ട മലയാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനും സ്ഥലത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുമായിരുന്നു ശ്രമം. ഇതിനായി റവന്യൂ- പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരില്‍ എത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. 

മലപ്പുറം ജില്ലാ കലക്ടറോടും എറണാകുളം റേഞ്ച് ഐ.ജി.യോടും സംഭവ സ്ഥലത്ത് നേരിട്ടു പോയി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കര്‍ണാടക ആഭ്യന്തരമന്ത്രിയുമായി പല തവണ ഫോണില്‍ സംസാരിച്ചു. ഇതിനിടയില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

കൂടുതല്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ച ഉടനെയാണ് അപകടം നടന്ന സ്ഥലത്തുപോയി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ചുമതലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രികളും സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കി. 

അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കണ്‍ട്രോള്‍ റൂം അടിയന്തരമായി തുറന്നു. നോര്‍ക്കയും കണ്‍ട്രോള്‍ റൂം തുറന്നു. നോര്‍ക്കയുടെ െബംഗളൂരുവിലെ ഓഫീസര്‍ ട്രീസ തോമസിനോട് അപകട സ്ഥലത്ത് എത്തി പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചു. 

പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹൊസൂരിലേക്ക് അയ്ക്കാനും ഇതിനിടെ തീരുമാനിച്ചു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരിലെ ആശുപത്രികളില്‍ എത്തുന്നതിന് ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.