UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, സെപ്റ്റംബർ 7, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ ഓണാശംസകള്‍

മുഖ്യമന്ത്രിയുടെ ഓണാശംസകള്‍

 

 

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും സമ്പദ്‌സമൃദ്ധിയും ആഹ്ലാദവും നിറഞ്ഞ ഓണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസിച്ചു. 

2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

അടിക്ടെഡ് ടൂ സീ.എം - ഫേസ്ബുക്ക്‌ പേജ്

മുഖ്യമന്ത്രിക്കു ജനകീയ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ഉമ്മൻ ചാണ്ടിക്ക് പുതിയ പേജ്. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മയെന്നോണമാണ് ഈ പേജ് ആരംഭിച്ചിരിക്കുന്നത്. AddictedtoCM എന്നാണ് പേജിൻറെ പേര്. പേജ് ആരംഭിച്ച് ഏതാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ 4200 ഓളം ലൈക്കുകൾ സമ്പാദിക്കാൻ ഈ പേജിനു സാധിച്ചിട്ടുണ്ട്.

ഈ പേജിൻറെ ഉറവിടം തേടിയുള്ള  അന്വേഷണം എത്തിച്ചേർന്നത് എം.എൽ.എ. ആയ ബെന്നി ബെഹ്നാനിലാണ്. തുടർന്ന് ഇദ്ദേഹം ഇങ്ങനെയൊരു പേജ് നിർമ്മിക്കേണ്ടി വന്ന സാഹചര്യം  പങ്കുവെച്ചു. വിവിധ കോണുകളിൽ നിന്നും സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എൽക്കുന്ന ആരോപണങ്ങളുടെ പാശ്ചാതലത്തിൽ, ഇദ്ദേഹത്തെ സ്നേഹിക്കുനവരുടെ ഒരു കൂട്ടായ്മയാണ്‌ ഇതെന്നും, ഇതിനു ജനങ്ങളുടെ വമ്പിച്ച സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

https://www.facebook.com/addictedtocm

 

 

 

 

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

മോഡിയുടെ പ്രസംഗം നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

മോഡിയുടെ പ്രസംഗം നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

അധ്യാപകദിനത്തില്‍ നരേന്ദ്രമോഡിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത്‌ കേരളത്തില്‍ നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ്‌ തീരുമാനം എടുത്തിരിക്കുന്നത്‌. സെപ്‌തംബര്‍ 5 ന്‌ ഉച്ചകഴിഞ്ഞ്‌ 3 മുതല്‍ 4.45 വരെ മോഡിയും തെരഞ്ഞെടുക്കപ്പെട്ട 1000 വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവാദം എല്ലാ സ്കൂളുകളിലും സംപ്രേഷണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത് .

ദൂരദര്‍ശന്‍, സ്വകാര്യ വിദ്യാഭ്യാസ ചാനലുകള്‍ എന്നിവ വഴി സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടി രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ ഭേദമില്ലാതെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം . എന്നാല്‍ ഇതിനെതിരേ ബംഗാളും തമിഴ്‌നാടും ഡല്‍ഹിയിലെ ചില സ്വകാര്യസ്‌കൂളുകളും രംഗത്ത്‌ വന്നതോടെ പരിപാടി നിര്‍ബ്ബന്ധമല്ലെന്ന്‌ മാനവശേഷി വകുപ്പ്‌മന്ത്രി സ്‌മൃതി ഇറാനി പ്രഖ്യാപിച്ചു .

ബംഗാളും തമിഴ്നാടും ഇതിനോടകം തന്നെ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു . ഇപ്പോള്‍ കേരളവും കൂടി രംഗത്ത് വന്നതോടെ സംപ്രേഷണം എന്‍ ഡി എ ഭരണ പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത .

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു
 
 
തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ ചാണ്ടി അഞ്ചുവര്‍ഷം പിന്നിട്ടു. രണ്ട് തവണയായാണ് അദ്ദേഹം അഞ്ചുവര്‍ഷം തികച്ചത്. 
2004-ല്‍ എ.കെ ആന്റണി രാജിവെച്ചതിനെത്തുടര്‍ന്ന് ആഗസ്ത് 31 നാണ് ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായത്. 2006 മെയ് 12 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം ഇടതുവിജയത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ആകെ 626 ദിവസമായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനം.

ഇത്തവണ 2011 മെയ് 18 ന് വീണ്ടും അധികാരത്തിലെത്തിയ അദ്ദേഹം ഈ മാസം 1200 ദിവസം പൂര്‍ത്തിയായതോടെയാണ് അഞ്ചുവര്‍ഷം തികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത്. 

ഇ.കെ. നായനാരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്നത്. മൂന്നുതവണയായി 3999 ദിവസം അദ്ദേഹം ആ കസേരയില്‍ ഇരുന്നു. 3240 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് തൊട്ടുപിന്നില്‍. 

രണ്ടുതവണയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1820 ദിവസവും എ.കെ. ആന്റണി 2166 ദിവസവും മുഖ്യമന്ത്രിയായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായി ആയിരം ദിവസം കടന്നു. 1822 ദിവസം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. 

രണ്ടുതവണയായി 2638 ദിവസം മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഒറ്റത്തവണ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്ന ആളാണ്. 51 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് ഏറ്റവും കുറഞ്ഞ കാലയളവില്‍ ആ സ്ഥാനത്തിരുന്നത്. 

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം-മുഖ്യമന്ത്രി

 

കൊച്ചി: ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജിവെക്കില്ല. പാമോയില്‍ കേസും സോളാറും വന്നപ്പോള്‍ രാജി ആവശ്യമുയര്‍ന്നിരുന്നു. പാമോയില്‍ കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ ആരോപണങ്ങള്‍ വരുമ്പോഴും രാജിവെക്കാനിരുന്നാല്‍ താന്‍ മണ്ടനാവില്ലേ എന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ല. കാരണം രമേശിന് ഇതില്‍ പങ്കില്ല. അന്ന് മന്ത്രിയോ എം.എല്‍.എ.യോ അല്ലായിരുന്നു രമേശ്. പദ്ധതിക്കായി താന്‍ ഇടപെട്ടിട്ടുണ്ട്. അത് സമ്മതിക്കുന്നു - ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകമുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. 2006-ലാണ് ആദ്യ കേസുണ്ടായത്. അന്ന് താനടക്കമുള്ള ആരുടേയും പേരുണ്ടായിരുന്നില്ല. 2011- ലാണ് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം അഞ്ചുവര്‍ഷം ഇടതുസര്‍ക്കാര്‍ ഭരിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ഇനിയും സംശയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ-മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മിറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശിച്ചു. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയായിരുന്ന തന്നെ വന്നുകണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ത്യാഗരാജനോട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. 

ത്യാഗരാജന്റെ നിര്‍ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതുമൂലം ഫാക്ടറികള്‍ അടച്ചുപൂട്ടുന്നത് ഒഴിവായി. എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. 

ഇടതുസര്‍ക്കാരാണ് ടൈറ്റാനിയത്തിലെ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇടയ്ക്കുവെച്ച് കരാറുകാരന്‍ പണി നിര്‍ത്തിയതോടെയാണ് വലിയ നഷ്ടമുണ്ടായത്. അഴിമതി കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അത് കോടതിയുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും -മുഖ്യമന്ത്രി

 

 

ചെറുതോണി: ജില്ലയിലെ പട്ടയത്തിനുള്ള അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകരുടെ പ്രധാന പ്രശ്‌നം കൈവശഭൂമിക്ക് പട്ടയം ഇല്ലെന്നതാണ്. നെടുംകണ്ടത്തുവച്ച് വിതരണം ചെയ്ത പട്ടയത്തിന്റെ ബാക്കി 6000 അപേക്ഷകരുടെ പട്ടയത്തിനുള്ള നടപടി പൂര്‍ത്തീകരിച്ചതാണ്.

എന്നാല്‍, കര്‍ഷകരുടെ ഭാഗത്തുനിന്ന് ചില മാറ്റങ്ങള്‍ വേണമെന്ന ആവശ്യം വന്നപ്പോള്‍ പട്ടയവിതരണ നടപടി മാറ്റിവച്ചു. പുതിയ മാറ്റംകൂടി ഉള്‍പ്പെടുത്തി എത്രയും വേഗം ഈ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രി എത്തി

ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രി എത്തി

 


തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായി ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. വാത്സല്യത്തോടെ ഷെഫീക്കിനെ തഴുകിയ മുഖ്യമന്ത്രി ബിസ്‌കറ്റ് വച്ചുനീട്ടി. എന്നാല്‍, അതുവാങ്ങാതെ അവന്‍ ബിസ്‌കറ്റ് പാത്രത്തിലേക്ക് കൈയിട്ടപ്പോള്‍ കൂട്ടച്ചിരിയുയര്‍ന്നു. ആയ രാഗിണി, ചികിത്സ നടത്തുന്ന ഡോ.കെ.പി. ഷിയാസ് എന്നിവരോട് അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പത്തു മിനുട്ടോളം അവിടെ ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഇടുക്കിയില്‍ കുട്ടികളുടെ സംരക്ഷണ ത്തിനായി ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണനാണ് ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ഇല്ലാത്തത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടു ത്തിയത്.രാഗിണിക്ക് സ്ഥിരംജോലി നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി  

 

തിരുവനന്തപുരം* മദ്യനിയന്ത്രണം വരുന്നതോടെ പൊലീസിന്റെ ജോലിഭാരം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

 

ജോലിഭാരമടക്കമുള്ള പ്രശ്‌നങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ ചര്‍ച്ച വേണമെന്ന പൊലീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം, കെപിഎ സംസ്ഥാനപ്രസിഡന്റ് കെ.പി. ഉണ്ണി, കെപിഒഎ ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍നായര്‍  എന്നിവര്‍ പ്രസംഗിച്ചു.   സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയിലെ എല്ലാ ഒഴിവുകളും മൂന്നു മാസത്തിനുള്ളില്‍ നികത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

 

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

 

കേരള പൊലീസ് കൊച്ചിയില്‍ സംഘടിപ്പിച്ച സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിന്റെ

സമാപന ചടങ്ങില്‍ സൊസൈറ്റി ഫോര്‍ പൊലീസിങ് സൈബര്‍ സ്‌പേസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബെസി പാങ്,

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉപഹാരം നല്‍കുന്നു.

കൊച്ചി: സൈബര്‍ ലോകത്തെ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ കേരള പൊലീസ് സംഘടിപ്പിച്ച രാജ്യാന്തര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പൊലീസിങ് കോണ്‍ഫറന്‍സ്-കൊക്കോണ്‍ 2014- സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മൂന്നു വര്‍ഷത്തിനകം കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ഓരോ വീട്ടിലും ഒരാളെയെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണു ലക്ഷ്യം. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, എഡിജിപി കെ. പത്മകുമാര്‍, ഐജി മനോജ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. 20 വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ മൊത്തം 375 പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. 17 വിദേശികളുള്‍പ്പെടെയുള്ള ഐടി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  

 

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

 കൊല്ലം: വീട്ടില്‍ രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ കൂടി തൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള ക്ഷീരകര്‍ഷക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനവും അവകാശ പത്രിക സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

 

യുപിഎ സര്‍ക്കാരിനു മുന്നില്‍ സംസ്ഥാനം ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ അത് അംഗീകരിച്ചില്ല. ഈ സര്‍ക്കാര്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഈ നിര്‍ദേശവുമായി വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാല്‍വില കൂട്ടുന്നതിന്റെ ഫലം ഇനിയും ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയായി എട്ടു രൂപയുടെ വര്‍ധനയാണു വരുത്തിയത്. കര്‍ഷകരെ സഹായിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ കാലിത്തീറ്റയ്ക്കും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും കൂടി വില വര്‍ധിച്ചതോടെ ഈ ലക്ഷ്യം നടപ്പായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.