UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മേയ് 27, ഞായറാഴ്‌ച

നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി

നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി -മുഖ്യമന്ത്രി


നിയമവാഴ്ച തകര്‍ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളി -മുഖ്യമന്ത്രി

തിരുനാവായ: നിയമവാഴ്ച തകര്‍ക്കുന്നത് സാമൂഹിക വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് അസോസിയേഷന്‍ 29ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം നിയമത്തിന്റെ വഴി എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നതിനാല്‍ നിയമവാഴ്ച നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണം. അല്ലാത്തപക്ഷം ഇരിക്കുന്ന കൊമ്പ് മുറിക്കലാവും സ്ഥിതി.

 
പൊലീസിന്റെ കാര്യക്ഷമതയും അര്‍പ്പണ ബോധവും സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായതിനാല്‍ സന്തുഷ്ടമായ പൊലീസ് എന്നതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പൊലീസില്‍ 1200 പുതിയ പോസ്റ്റുകള്‍ സൃഷ്ടിച്ചെന്നും കാസര്‍കോടിനു വേണ്ടി പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാറിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാനത്തോടെ മുന്നോട്ടു പോകാനുള്ള ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കാതിരിക്കാനും സമാധാനം കെടുത്തുന്നവരെ നിലക്കു നിര്‍ത്താനും പൊലീസിനു കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി 2500 പേര്‍ക്ക് പ്രമോഷന്‍ നല്‍കും. എട്ട് മണിക്കൂര്‍ ഡ്യൂട്ടിയെന്നത് പടിപടിയായി പരമാവധി സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. 50 വയസ്സ് കഴിഞ്ഞവരെ എച്ച്.സി പരീക്ഷയില്‍ നിന്നൊഴിവാക്കും. വനിതാ പൊലീസില്‍ 500 പേരെക്കൂടിയെടുത്ത് 10 ശതമാനമാക്കും. പൊലീസ് പരിശീലനം പരിഷ്കരിക്കും.

 
സ്റ്റുഡന്റ്സ് പൊലീസിന് റഫറഷ്മെന്റിനാവശ്യമായ തുക നല്‍കും. ആശ്രിത നിയമനത്തിലെ കാലതാമസം ഒഴിവാക്കും. ആരോഗ്യ സുരക്ഷാ പദ്ധതി ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്നും കെ.എ.പി ഒന്നാം ബറ്റാലിയന്‍ സ്ഥല ലഭ്യതക്കനുസരിച്ച് എറണാകുളത്തേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

2012, മേയ് 25, വെള്ളിയാഴ്‌ച

അടയ്ക്ക ഇറക്കുമതി: കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മുഖ്യമന്ത്രി

അടയ്ക്ക ഇറക്കുമതി: കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മുഖ്യമന്ത്രി

 

അടയ്ക്ക ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര തീരുമാനം അടയ്ക്കാ കര്‍ഷകരെ ദോഷമായി ബാധിക്കുമെന്നു മന്ത്രിസഭായോഗം വിലയിരുത്തി. കൃഷിമന്ത്രി കെ.പി. മോഹനന്‍ ഇതു സംബന്ധിച്ചു കര്‍ഷകരുമായി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാരിനെ ഇറക്കുമതിക്കെതിരെയുള്ള പ്രതിധേഷം അറിയിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

 

നെല്ലിന്റെ സംഭരണ വില മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഫണ്ട് സഹകരണ മേഖലയില്‍നിന്ന് അഡ്വാന്‍സ് നല്‍കും.

 

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല -മുഖ്യമന്ത്രി

കണ്ണൂരില്‍ ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എം സഹകരിക്കുന്നില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതിന് സി.പി.എം സഹകരിക്കാത്ത നിര്‍ഭാഗ്യകരമായ സാഹചര്യം കണ്ണൂരില്‍ ചിലയിടത്തുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതില്‍ എന്ത് നടപടി വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി.പി.എം ബ്ലോക്കിന്റെ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുക്കും. പാര്‍ട്ടി ഗ്രാമങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയം എവിടെയെത്തിയെന്നതിന്റെ അവസാന ഉദാഹരണമാണ് ടി.കെ. ഹംസയുടെ പ്രസംഗം. സി.പി.എമ്മിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കപ്പുറത്താണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ വി.എസ്.അച്യുതാനന്ദന്‍ എടുത്ത സമീപനവും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞതും ഗൗരവമായി കാണണം. കേരളത്തിലെ മഹാഭൂരിപക്ഷവും സ്വൈരമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ മനസ്സില്‍ ഭീതി പരത്തുന്നതാണ് ചന്ദ്രശേഖരന്‍ വധം. ഒരു രാഷ്ട്രീയവുമില്ലാത്ത മോഹന്‍ലാലിന്റെ പ്രതികരണവും ഇതാണ് വ്യക്തമാക്കുന്നത്. 

 
ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അനാവശ്യമായി ദ്രോഹിക്കുമെന്നോ ശിക്ഷിക്കുമെന്നോ ഉള്ള ആശങ്ക വേണ്ട. കേസ് അട്ടിമറിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. ഇങ്ങനെയൊരു പരാതി ആര്‍.എം.പിക്കാര്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം ശരിയായ ദിശയിലാണ്. ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ല. സര്‍ക്കാറിന്റെ മുഴുവന്‍ ശ്രദ്ധയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയെന്നതിലാണ്.
വി.എ. അരുണ്‍കുമാറിനെതിരെയുള്ള നടപടികളുടെ ഭാഗമാണ് വിജിലന്‍സ് അന്വേഷണം. സന്തോഷ് മാധവനുമായി ബന്ധപ്പെട്ട അരുണ്‍കുമാറിനെതിരായ കേസ് പിന്‍വലിച്ചത് തെളിവുകളുടെ അഭാവം മൂലമാണ്. അരുണ്‍കുമാര്‍ കേസ് സംബന്ധിച്ച് സി.പി.എം നേതാവ് എ.കെ.ബാലന് വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ നല്‍കാം. പുതിയ സാഹചര്യത്തില്‍ താങ്കള്‍ വി.എസിന്റെ പക്ഷത്താണോയെന്ന ചോദ്യത്തിന് താന്‍ സി.പി.എമ്മില്‍ അല്ലല്ലോയെന്നായിരുന്നു മറുപടി. സി.പി.എമ്മില്‍ ഇത്തരമൊരു ചോദ്യം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ കാണാനാണ് നെയ്യാറ്റിന്‍കരയില്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല. ഇനി ലംഘിക്കുകയുമില്ല. നെയ്യാറ്റിന്‍കരയില്‍ ആര്‍ക്കും ഒരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ദുര്‍വിനിയോഗം ചെയ്തിട്ടില്ല. വേറെ ഒന്നും പറയാനാനില്ലാത്തതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപിക്കുന്നു. പി.ആര്‍.ഡി മീഡിയാ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത് സംബന്ധിച്ച് തനിക്കെതിരെ ഒരു പരാതി നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.


പാര്‍ട്ടി പറയുന്നവരെ പ്രതികളാക്കുന്ന സമ്പ്രദായം നിര്‍ത്തി

പാര്‍ട്ടി പറയുന്നവരെ പ്രതികളാക്കുന്ന സമ്പ്രദായം നിര്‍ത്തി - മുഖ്യമന്ത്രി

 

 രാഷ്ട്രീയ ശത്രുക്കളെ വകവരുത്തിയശേഷം സി.പി.എം പറയുന്നവരെ പ്രതികളാക്കി കേസ് ചുമത്തുന്ന സമ്പ്രദായം കേരള പോലീസ് നിര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം നടന്ന ശേഷം പാര്‍ട്ടി പറയുന്നവരെ പ്രതികളായി ചേര്‍ത്ത് കേസ്സെടുക്കുകയാണ് പതിവ്. ഇനി അത് നടക്കില്ല. ആ സമ്പ്രദായം നിര്‍ത്തി. അതുകൊണ്ടാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് അല്പം വൈകുന്നത്. എന്നാല്‍ എത്ര വൈകിയാലും യഥാര്‍ഥ പ്രതികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരും. കേസ് നടത്തിപ്പിലും ഇതേ ജാഗ്രത തന്നെ സര്‍ക്കാരിനുണ്ടാകും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഏറ്റവും മൃഗീയമായവിധമാണ് അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഇരുനൂറോളം പേരെ സാക്ഷിനിര്‍ത്തി വിചാരണ ചെയ്ത് വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. അതില്‍ യഥാര്‍ഥ പ്രതികളെ തിരിച്ചറിയാന്‍ കാലതാമസമെടുക്കുന്നുണ്ട്. അതില്‍ ചിലര്‍ക്ക് അമര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കും-മുഖ്യമന്ത്രി പറഞ്ഞു.

2012, മേയ് 22, ചൊവ്വാഴ്ച

ജീവനു ഭീഷണിയാകുന്ന ശക്തികളെ തോല്‍പ്പിക്കും

ജീവനു ഭീഷണിയാകുന്ന ശക്തികളെ തോല്‍പ്പിക്കും: മുഖ്യമന്ത്രി

 

തിരുവനന്തപുരം* മാനവമൂല്യങ്ങള്‍ക്കും മനുഷ്യജീവനും ഭീഷണി ഉയര്‍ത്തുന്ന ശക്തികളെ ചെറുത്തുതോല്‍പ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹിക സൗഹാര്‍ദവും ശാന്തിയും ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ തീവ്രവാദ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 

നാടിന്റെ പൈതൃകമായ അഹിംസയിലും സഹിഷ്ണുതയിലും ദൃഢവിശ്വാസമുള്ള പൗരന്‍മാരെന്ന നിലയില്‍ എല്ലാത്തരം ഭീകരവാദങ്ങളെയും സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്നു ഭീകരവിരുദ്ധ പ്രതിജ്ഞയില്‍ പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെപിസിസിയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനം സംസ്ഥാന വ്യാപകമായി ആചരിച്ചു.

 

 

രാജീവ്ഗാന്ധിയുടെ വേര്‍പാട് ഇപ്പോഴും രാജ്യത്തിന് നഷ്ടം

രാജീവ്ഗാന്ധിയുടെ വേര്‍പാട് ഇപ്പോഴും രാജ്യത്തിന് നഷ്ടം-മുഖ്യമന്ത്രി

 

തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ വേര്‍പാട് രാജ്യത്തിന് ഇപ്പോഴും നഷ്ടമായിത്തുടരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെറും അഞ്ചുവര്‍ഷം മാത്രം ഭരിച്ച അദ്ദേഹം രാജ്യത്തെ വളരെ വര്‍ഷങ്ങള്‍ മുന്നിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാജീവ്ഗാന്ധിയുടെ 21-ാം രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ രചിച്ച 'രാജീവ്ഗാന്ധി: ഒരുസൂര്യ തേജസ്സിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. 

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല ആദ്ധ്യക്ഷ്യം വഹിച്ചു. മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം.ജേക്കബ്, എം.എം.ഹസ്സന്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ ,എന്‍.കെ.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തലേക്കുന്നില്‍ ബഷീര്‍ മറുപടി പറഞ്ഞു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് ഈ പുസ്തകത്തിന്റെ മൂന്നാംപതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

രാജീവ്ഗാന്ധി രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി.ജോസഫ്,വി.എസ്.ശിവകുമാര്‍, ഏ.പി.അനില്‍കുമാര്‍ ,കെ.ബാബു ,മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, കെ.സി.രാജന്‍, കെ.മോഹന്‍കുമാര്‍, പാലോട് രവി എം.എല്‍.എ, തമ്പാനൂര്‍ രവി, വിജയന്‍ തോമസ്,കെ.സി.രാജന്‍, ലതികാ സുഭാഷ്, പന്തളം സുധാകരന്‍, കെ.പി.നൂറുദ്ദീന്‍ , ബിന്ദുകൃഷ്ണ, നെയ്യാറ്റിന്‍കര യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജ്, ഡോ.എം.എ.കുട്ടപ്പന്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 

ഉപതിരഞ്ഞെടുപ്പിനു മുന്‍പു രാഷ്ട്രീയ സാഹചര്യം മാറും

ഉപതിരഞ്ഞെടുപ്പിനു മുന്‍പു രാഷ്ട്രീയ സാഹചര്യം മാറും: മുഖ്യമന്ത്രി

തൃശൂര്‍* നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് മുന്‍പുതന്നെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറുമെന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഎസിന്റെ കത്ത് ഈ സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യം മാറുമെന്ന് പറഞ്ഞ പിണറായി വിജയന്‍ നിലവിലെ സ്ഥിതി വിലയിരുത്തണം. 

നെയ്യാറ്റിന്‍കരയില്‍ മറ്റുളളവരുടെ കുറവ് കാണിച്ചല്ല സ്വന്തം മെറിറ്റില്‍ ജയിക്കാനാണ് യുഡിഎഫിന്റെ താല്‍പര്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം ശരിയായ ദിശയിലാണ്. അന്വേഷണ സംഘത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

2012, മേയ് 21, തിങ്കളാഴ്‌ച

ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. -ഉമ്മന്‍ചാണ്ടി

ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. -ഉമ്മന്‍ചാണ്ടി

 

തൃശ്ശൂര്‍: പ്രതിപക്ഷനേതൃസ്ഥാനംപോലും രാജിവെയ്ക്കുമെന്നു പറഞ്ഞ നിലയ്ക്ക് ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. അച്യുതാനന്ദനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വി.എസ്സിന്റെ പ്രസ്താവന പാര്‍ട്ടിക്കപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്ഫലം രാഷ്ട്രീയമാറ്റങ്ങള്‍ ഉണ്ടാക്കുമോ എന്ന ചോദ്യത്തിന്, നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കാത്തിരുന്നവര്‍ക്ക് അതുവരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്ന മറുചോദ്യമായിരുന്നു മറുപടി. ഉന്നത സി.പി.എം. നേതൃത്വത്തെക്കുറിച്ചാണോ അതു പറയുന്നതെന്ന ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വി.എസ്. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പ്രധാനമാണ്. അക്രമത്തിനും കൊലപാതകങ്ങള്‍ക്കും യു.ഡി.എഫ്. എതിരാണ്. വി.എസ്സിന്റെ പ്രസ്താവനകൊണ്ട്, പിണറായി കോണ്‍ഗ്രസ്സിനെതിരെ പറഞ്ഞതിനൊക്കെ ഫലമില്ലാതായി. സി.പി.എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരപരാധിയായ ഒരാളെയും കേസില്‍ കുടുക്കാന്‍ ഒരു സാഹചര്യത്തിലും തയ്യാറാകില്ല. അത് പിണറായിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. ആരാണ് കുറ്റക്കാര്‍, അതിന്റെ പിന്നില്‍ നടന്ന ഗൂഢാലോചന എന്നിവ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹംതന്നെ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഡി.ജി.പി.യുടെ പ്രസ്താവനയ്‌ക്കെതിരെ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡി.ജി.പി.യില്‍ പൂര്‍ണ്ണവിശ്വാസമാണുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

2010-30 വിഷന്‍ കേരളാ പദ്ധതിയില്‍ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പ്രാമുഖ്യം നല്‍കുക. പദ്ധതികള്‍ക്കായി ഭൂമി നല്‍കുന്ന വ്യക്തികള്‍ക്ക് പദ്ധതിനടത്തിപ്പില്‍ പങ്കാളിത്തവും പ്രചോദനവും ഉണ്ടാകും. 

1,18,000 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന ഹൈസ്​പീഡ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പച്ചക്കൊടി ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അകാലത്തില്‍ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബരക്ഷ സര്‍ക്കാര്‍ ആലോചിക്കും

അകാലത്തില്‍ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബരക്ഷ സര്‍ക്കാര്‍ ആലോചിക്കും -മുഖ്യമന്ത്രി

 

 




ആലപ്പുഴ: അകാലത്തില്‍ മരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോയ് വര്‍ഗീസ്, കെ.ഡി.ദയാല്‍ അനുസ്മരണവും മാധ്യമ അവാര്‍ഡുദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകരുടെ പെന്‍ഷനും ക്ഷേമനിധികാര്യങ്ങളും സര്‍ക്കാര്‍ കാര്യക്ഷമമാക്കും. പത്രരംഗത്ത് അതുല്യ സംഭാവന നല്കിയവരാണ് ജോയ് വര്‍ഗീസും കെ.ഡി. ദയാലുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആലപ്പുഴ പ്രസ്‌ക്ലബ്ബും പത്മനാരായണ പ്രഭു ട്രസ്റ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ എന്‍.വി. പ്രഭു സ്മാരക അവാര്‍ഡ് കേരളകൗമുദി സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ എന്‍.ആര്‍.സുധര്‍മദാസിന് മുഖ്യമന്ത്രി സമ്മാനിച്ചു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.

2012, മേയ് 19, ശനിയാഴ്‌ച

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

 

 

കൊച്ചി * ടി.പി ചന്ദ്രശേഖരന്റെ കൊലപാതക കേസിലെ അന്വേഷണത്തെ ആരും അട്ടിമറിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച്  അന്വേഷണം നടക്കുന്നതിനു സിപിഎം എന്തിനാണ്  അസ്വസ്ഥരാകുന്നത്. സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തപ്പോള്‍ ഇല്ലാത്ത  വേവലാതിയാണു പാര്‍ട്ടി  ഓഫിസ് സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോള്‍. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.