UDF

2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്

 


ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും ബോധ്യമില്ല. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാക്കളെ വഞ്ചിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒഴുവുകള്‍ ഉണ്ടായിട്ടും അവസരം നല്‍കാതെ ലിസ്റ്റുകള്‍ റദ്ദാക്കി. 

പൗരത്വ ബില്ല് കേരളത്തില്‍ നടപ്പാല്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് യാതൊരു ആത്മാര്‍ഥതയുമില്ല. 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാകില്ലന്നെ തീരുമാനമെടുത്തു. 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ മലക്കം മറിയുകയാണ്. ഈ വിഷയത്തില്‍ ഒരൊറ്റ നയമേ കോണ്‍ഗ്രസിനുള്ളു, അത് വിശ്വാസികള്‍ക്കൊപ്പമാണ്. സുപ്രീം കോടതി വിധി വന്നപ്പോള്‍ ഇടത് സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്തു. ശബരിമലയില്‍ പോകുവാന്‍ മടിച്ച സ്ത്രീകളെ വീട്ടില്‍നിന്ന് കൊണ്ടുപോയി ദര്‍ശനം നല്‍കിയത് പിണറായിയുടെ പോലീസാണ്. സംസ്ഥാന ഖജനാവില്‍ നിന്ന് കോടികള്‍ ചിലവാക്കി നടത്തിയ വനിതാമതില്‍ വിശ്വാസികള്‍ക്കെതിരായ ശക്തിപ്രകടനമായിരുന്നു .

അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ട് ഇപ്പോഴാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. ജനസമ്പര്‍ക്ക പരിപാടി ഇടത്പക്ഷം പുച്ഛിച്ചു. മുഖ്യമന്ത്രി വില്ലജ് ഓഫീസറുടെ പണി ചെയ്യുകയാണെന്ന് പറഞ്ഞു അധിക്ഷേപിച്ചു. ജനങ്ങള്‍ക്ക് വേണ്ടി അതിനേക്കാള്‍ താഴ്ന്ന ജോലി എടുക്കാനും യുഡിഫ് സര്‍ക്കാര്‍ മടിച്ചിട്ടില്ല . അന്ന് അതിനെ പുച്ഛിച്ചവര്‍ ഇന്ന് തിരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോള്‍ താലൂക് ഓഫിസുകള്‍ തോറും നെട്ടോട്ടമോടി നടക്കുകയാണ്.