UDF

2016, ജൂൺ 15, ബുധനാഴ്‌ച

തുല്ല്യ നീതി ആദ്യം കണ്ണൂരില്‍ നടപ്പാക്കണം


 ജനാധിപത്യത്തിന്റെ സൗകര്യങ്ങളും അവസരങ്ങളും ആവോളം അനുഭവിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അത് മറ്റുള്ളവര്‍ക്കും ബാധകമാണെന്ന് ഉള്‍ക്കൊള്ളണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ ബി.ജെ.പി. - സി.പി.എം. അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാക്കുകള്‍ പറയാന്‍ മാത്രമല്ല, പാലിക്കാനും കൂടിയാണ്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അങ്ങനെയാണെങ്കില്‍ ആ നീതി കണ്ണൂരിലും മുഖ്യമന്ത്രിയുടെ നാട്ടിലു-മുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കാണിക്കേണ്ടത്. ജനാധിപത്യത്തിന്റെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ മറ്റുള്ളവര്‍ക്കും കഴിയണം. അധികാരം ദുരുപയോഗം ചെയ്ത് എന്തുമാവാമെന്ന് സി.പി.എം. നേതാക്കള്‍ കരുതരുത്. അനുഭവത്തില്‍നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ സി.പി.എം. കനത്ത വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


സി.പി.എമ്മിനെപ്പോലെ ബി.ജെ.പിയും അക്രമത്തിന്റെ പാതയിലാണ്. അക്രമം നടത്തി എല്ലാം നേടിയെടുക്കാമെന്ന മോഹമാണ് ബി.ജെ.പിയേയും നയിക്കുന്നത്. ജനങ്ങളെ അണിനിരത്തി അക്രമങ്ങളെ നേരിടുകയെന്നതാണ് കോണ്‍ഗ്രസിന്റെ നയം. ആ പാത തുടരും. അതിന്റെ തുടക്കമാണ് അക്രമത്തിനെതിരെയുള്ള ജനകീയ സദസ്സെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയം വെല്ലുവിളിയായി സ്വീകരിക്കുന്നു. തെറ്റുതിരുത്തി, പാഠങ്ങള്‍ ഉള്‍ക്കൊണ്ട് യു.ഡി.എഫ്. മുന്നോട്ടുപോകും- ഉമ്മന്‍ചാണ്ടി പറഞ്ഞു.