UDF

2017, മേയ് 4, വ്യാഴാഴ്‌ച

വിഎസ് നിലപാട് വ്യക്തമാക്കണം


കെഎം മാണിയുമായി സിപിഎം കൂട്ടു ചേര്‍ന്ന സംഭവത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണം.

സിപിഎം മലക്കം മറിയുകയാണ്. എന്തെല്ലാം സമരങ്ങളാണ് നിയമസഭയ്ക്കകത്തും പുറത്തും സിപിഎം മാണിക്കെതിരെ നടത്തിയത്. അത് മാറ്റിപ്പറയാന്‍ മണിക്കൂറുകള്‍ പോലും വേണ്ടി വന്നില്ല. യാതൊരു ആത്മാര്‍ഥതയുമില്ലാത്ത നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീരുമാനം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണം.

മാണിയുടെ കാലുമാറ്റം നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയമായ കടുത്ത വഞ്ചനയാണ്. യുഡിഎഫില്‍ നിന്ന് മതിയായ കാരണം ഇല്ലാതെ വിട്ടു പോയപ്പോള്‍ പോലും കോണ്‍ഗ്രസ് വളരെ മിതത്വം കാട്ടി. കെഎം മാണി ഇന്ന് പറഞ്ഞ കാരണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. മറു ചേരിയിലേക്ക് പോകാന്‍ മാണിക്ക് ഒരു കാരണവും പറയാനില്ല. ജനാധിപത്യ കേരളം ഒരു കാരണവശാലും ഈ തീരുമാനം അംഗീകരിക്കില്ല. കേരളാ കോണ്‍ഗ്രസിലെ അണികളും നേതാക്കളും ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അപമാനിച്ചവര്‍ക്കൊപ്പം കൂടാന്‍ അദ്ദേഹത്തിന് മണിക്കൂറുകള്‍ പോലും വേണ്ടിവന്നില്ലെന്നും യുഡിഎഫ് മാന്യത വിട്ട് പെരുമാറിയിട്ടില്ല.