മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയാണ്.
മൂന്നാർ വിഷയത്തിൽ സി.പി.ഐയുടെയും റവന്യുമന്ത്രിയും എടുത്ത തീരുമാനത്തിനോടൊപ്പമാണ് ജനങ്ങൾ. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വ്യത്യസ്ഥമായ അഭിപ്രായമാണുള്ളതെന്ന് വ്യക്തമാണ്.
മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചേ മതിയാകു. അതിനെ ഒരു ന്യായീകരണം കൊണ്ടും തടയാന്‍ സാധിക്കില്ല. ഒരു ഓപ്പറേഷന് തുടങ്ങി അതിന്റെ മധ്യത്തില്‍ വെച്ച് നിര്‍ത്തിയിട്ട് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് പറഞ്ഞു. യഥാര്‍ഥത്തില്‍ യോഗം വിളിക്കേണ്ട തിയതിയോടുകൂടിയാണ് അക്കാര്യം പറയേണ്ടത്. അത് നിര്‍ത്തുന്ന സാഹചര്യത്തില്‍ ആത്മാര്‍ഥതോടുകൂടിയാണ് യോഗം വിളിക്കുന്നതെങ്കില് അതിന്റെ തിയതി പറയേണ്ടതാണ്. ഒരാഴ്ചയായിട്ടും തിയതിപോലും പ്രഖ്യാപിച്ചിട്ടില്ല.
മൂന്നാറിലെ വന്‍കിട കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. വിഷയത്തില്‍ ഞങ്ങള്‍ രാഷ്ട്രീയം കാണുന്നില്ല.
അവിടുത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. ഇക്കാര്യത്തില്‍ സത്യസന്ധവും സുതാര്യവുമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെങ്കില്‍ പ്രതിപക്ഷം സഹകരിക്കും. സര്‍വകക്ഷിയോഗം വിളിക്കുമെന്നു പറയുകയും അത് വിളിക്കാതിരിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്നത്.