UDF

2021, ഡിസംബർ 24, വെള്ളിയാഴ്‌ച

ശക്തമായ നിലപാടുകൾ - നിരന്തര പോരാട്ടങ്ങൾ

 


 വിശ്വസിക്കുന്ന ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെയുള്ള നിലപാട്, വഹിക്കുന്ന പദവിയോടുള്ള പ്രതിബദ്ധത, ആഴത്തിലുള്ള പഠനം, ഒരിക്കൽ പരിചയപ്പെട്ടവരെ ഓർത്തിരിക്കാനുള്ള കഴിവ്, കഠിന പ്രയത്നം, സ്ഥിരോത്സാഹം. അതായിരുന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും പി.ടി എന്ന രണ്ടക്ഷരത്തിൽ വിളിക്കുന്ന പി.ടി. തോമസ്. അദ്ദേഹം സഹപ്രവർത്തകൻ മാത്രമല്ല, എനിക്ക് ഇളയസഹോദരനെപ്പോലെയാണ്, അപ്രതീക്ഷിതവും ഏറെ വേദനാജനകവുമാണ് ഈ വിയോഗം. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഈ വിയോഗം ഉൾക്കൊള്ളാൻ ഏറെ കാലം വേണ്ടി വരും. 

 ഇടുക്കി ജില്ലയിലെ ഉപ്പുതോട് എന്ന ഗ്രാമത്തിൽ നിന്ന് 20 കിലോമീ റ്റർ നടന്നാണ് പി.ടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്നു തൊട്ട് കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതൽ. ആ ഗ്രാമമാണ് പി.ടിയെ ഒരു പോരാളിയായി നഗരത്തിലേക്ക് യാത്രയാക്കിയത്. അതു കോൺഗ്രസിന്റെ മുതൽക്കൂട്ടായി മാറുകയും ചെയ്തു. - 1970കളിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിൽ പ്രീഡിഗ്രി പഠനത്തിന് എത്തിയ പി.ടിയോട് അന്നുമുതൽ ഇഷ്ടമായിരുന്നു. അവിടെ കോളെജ് യൂണിയൻ സെക്രട്ടറിയായ പി.ടി, വരാനിരിക്കുന്ന പോരാട്ടങ്ങളുടെ സൂചന നൽകി. തൊടുപുഴ ന്യൂമാൻസിൽ ചെയർമാനും മഹാരാജാസ് കോളജിൽ കൗൺസിലറുമായി പി ടി തന്റെ രാഷ്ടീയപോരാട്ടങ്ങൾക്ക് മൂർച്ച കൂട്ടി.

  കോൺഗ്രസ് ജീവവായു

കെഎസ്യുവിലുടെ തുടങ്ങി കെപിസിസി വർക്കിങ് പ്രസിഡന്റ് വരെ എത്തിയ രാഷ്ട്രീയ ജീവിതം. പി.ടിക്കു കോൺഗ്രസ് ജീവവായു ആയിരുന്നു. പാർട്ടിക്കുവേണ്ടി അദ്ദേഹം സ് ഹിച്ച ത്യാഗങ്ങൾക്കും വേദനകൾക്കും  കണക്കുമില്ല. എതിരാളികളുടെ മർദനവും പോലീസ് മർദനവുമൊക്കെ പലവട്ടം ഏറ്റുവാങ്ങിയാണ് പിടി എന്ന ജനനേതാവ് ഉദയം ചെയ്തത്. കോൺഗ്രസ് ഉയർത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങൾ ഹൃദയത്തോട് അദ്ദേഹം ചേർത്തുപിടിച്ചു. അതത്ര അനായാസം ആയിരുന്നില്ല. - ഇടുക്കിയിൽ തൊടുപുഴ ന്യൂമാൻ കോള ജം കട്ടപ്പന ജൂനിയർ കോളെജും മാത്രമുണ്ടാ യിരുന്നു കാലയളവിലാണ് പി.ടി കെ.എസ.യൂ ജില്ലാ പ്രസിഡന്റായത്. അക്കാലത്ത് ജില്ലയിലെ സ്കൂളുകൾ തോറും കയറിയിറങ്ങി കെ എസ്.യൂ  യൂണിറ്റുകൾ സ്ഥാപിക്കുക മാത്രമയിരുന്നില്ല. ഇടുക്കിയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിരന്തരം പോരാടുകയും ചെയ്തു. ഇടുക്കിയുടെ പിന്നാക്കാവസ്ഥക്കെതിരേയുള്ള പോരാട്ടത്തി ൽ പി.ടി മുൻനിരയിലുണ്ടായിരുന്നു. പിടി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് കെഎസ്യു അതിന്റെ മുഴുവൻ പോരാട്ടവീര്യവും പുറത്തെടുത്തത്. സംഘടനയുടെ സുവർണകാലഘട്ടം ആയിരുന്നു അത്. സ്ഥിരമായി കാംപുകൾ നടത്തി വിദ്യാർഥികളെ പരിവർത്തനത്തിനു സജ്ജരാക്കി, സംസ്ഥാ നത്തെ ഒട്ടുമിക്ക കോളജുകളിലും ദീപശി ഖാംഗിത നിലപ്പതാക പാറിപ്പറന്നു.

കാമ്പു കോർക്കൽ   

മുഖം നോക്കാതെയുള്ള പോരാട്ടം പി.ടി വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ തന്നേ പുറത്തെടുത്തു. കരുണാകരൻ മുഖ്യമന്ത്രിയും പി.ടി കെ.എസ്.യു പ്രസിഡന്റുമായിരിക്കുമ്പോൾ നടന്ന കെഎസ്യു സംസ്ഥാന ക്യാംപിൽ സർക്കാർ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരേ പിടി നിലപാടെടുത്തു. പ്രായോഗിക രാഷ്ട്രീയത്തിന്റെ അജ്ഞതകൊണ്ടാണ് പി.ടി ഈ നിലപാട് എടുക്കുന്നതെന്നും കൊക്കിനു ജീവനുണ്ടെങ്കിൽ നടപ്പാക്കിയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ കെഎസ്യുവിന്റെ പോരാട്ടം നേരിടാൻ തയാറായിക്കോ എന്നു പി.ടിയും തിരിച്ചടിച്ചു. 

 മൂന്നു തവണ എംഎൽഎയും ഒരു തവണ എംപിയുമായത് കുടുത്ത പോരാട്ടങ്ങളിലൂടെയായിരുന്നു. ഓരോ തെരഞ്ഞെടുപ്പം വലിയ വെല്ലുവിളി തന്നെയായിരുന്നു സംഘാടനമികവുകൊണ്ടാണ് അദ്ദേഹം കടുകട്ടി സീറ്റുകളിൽ ജയിച്ചുവന്നത്. എല്ലാ കാലത്തും ഫൈറ്റ് ചെയ്താണ് താൻ മുന്നേറിയതെന്ന് പിടി തന്നെ വ്യക്തമാക്കിയിട്ടുണ്ട് അരൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനായി രുന്നു ചുമതല അദ്ദേഹം അന്നു നടത്തിയ ഏകോപനം വിസ്മയി പ്പിക്കുകയും യുഡിഎഫ് വിജയം നേടുകയും ചെയ്തു. - സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പഠനം നടത്താൻ നിയോഗിക്കപ്പെട്ടതും താമസിനെയാണ്. അന്ന് സംസ്ഥാനം മുഴുവൻ യാത്ര ചെയ്ത് ചെറുതും വലുതുമായ സാംസ് കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പഠിക്കുകയും ഗ്രാ ന്റ് നിശ്ചയിക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കുകയും ചെയ്തു.

പരിസ്ഥിതിക്കുവേണ്ടി

അന്തർ സംസ്ഥാന നദിജല തർക്കങ്ങൾ പഠിക്കുന്നതിനുള്ള നിയമസഭാ സമിതിയിൽ അംഗമായിരിക്കെ, മുല്ലപ്പെരിയാർ, പറമ്പിക്കുളം-ആളിയാർ കരാറുകൾ സംബന്ധിച്ച് ആഴത്തിൽ പഠിച്ച് അവതരിപ്പിച്ചു. പിന്നീട് ലോക്സഭാംഗമായപ്പോഴും മുല്ലപ്പെരിയാർ പ്രശ്നം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. നിയമസഭ യിലും പാർലമെന്ററിലും വിഷയങ്ങൾ നന്നായി പഠിച്ച് അതിശക്തമായി അവതരിപ്പിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. - 

പശ്ചിമഘട്ട സംരക്ഷണത്തിലടക്കം പിടിക്ക് അദ്ദേഹത്തിന്റേതായ നിലപാടുണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ അദ്ദേഹത്തിനു വിട്ടുവീഴ്ച്ചകളില്ല. വീറോടെ എടുക്കുന്ന നിലപാടുകളിൽ ഒരു മയവുമില്ല. ശരി എന്നു തോന്നുന്നത് വിളിച്ച് പറയുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. അത് പാർട്ടിക്കകത്താണെങ്കിലും പുറത്താണെങ്കിലും. ചില കാര്യങ്ങളിൽ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിലും അത് അദ്ദേഹം വിശ് സിക്കുന്ന വിഷയത്തിലെ ആത്മാർഥത കൊണ്ടാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആ ഭിന്നതകൾ സ്ഥായിയായിരുന്നില്ല. -- 

അദ്ദേഹത്തിന്റെ വിവാഹം പോലും അക്കാലത്ത് വിപ്ലവമാണ്. വ്യക്തിപരമായ ലാഭ നഷ്ടങ്ങൾ ഒരിക്കലും നോക്കിയിട്ടുമില്ല. കേരളം രാഷ്ട്രീയത്തിന് അതീതമായി പി.ടിയെ ഇഷ്ടപ്പെടാൻ കാരണം ഈ നിലപാടുകളാണ്. - കോൺഗ്രസിന്റെ പോരാട്ട ചരിത്രത്തിലെ ഒരു സുവർണ അധ്യായമാണ് അടയുന്നത്. വരും തലമുറകൾ ഈ പോരാട്ടം ഏറ്റടുക്കുമ്പോൾ പി.ടിയുടെ ജന്മം സഫലമാകുകയാണ്. അപ്രതി കവിത വിയോഗത്തിന്റെ ആഘാതം താങ്ങാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് കഴിയട്ടെയെന്ന് പ്രാർഥിക്കുന്നു.