UDF

2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

അക്രമം പരാജയഭീതി മൂലം


തെരഞ്ഞെടുപ്പു പ്രചാരണ സമാപന ദിവസം ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്, അനില്‍ അക്കര എംഎല്‍എ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരേ സിപിഎമ്മും ബിജെപിയും നടത്തിയ വ്യാപകമായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു.പോലീസ് ഈ അക്രമങ്ങളിലെല്ലാം കാഴ്ചക്കാരായി നില്ക്കുകയാണു ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും നടത്തിയ റോഡ് ഷോ വരെ തടയപ്പെട്ടു.

കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയും വ്യാപകമായ രീതിയില്‍ അക്രമം അഴിച്ചുവിട്ടിട്ടില്ല. പരാജയഭീതി മാത്രമാണ് അക്രമങ്ങളുടെ പിന്നില്‍.
ഇത് കൊണ്ട് യുഡിഎഫ് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാന്‍ ആര്‍ക്കും സാധിക്കില്ല.

ജനാധിപത്യവിശ്വാസികള്‍ ഒന്നടങ്കം വോട്ട് ചെയ്ത് ആക്രമരാഷ്ട്രീയത്തിനും വിഭജനരാഷ്ട്രീയത്തിനും കനത്ത തിരിച്ചടി നൽകും.

#Vote4UDF