UDF

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് നികുതിയിളവ് പരിഗണിക്കും

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് നികുതിയിളവ് പരിഗണിക്കും

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക്  നികുതിയിളവ് പരിഗണിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശ സ്ഥാപനങ്ങളും ഇതിന് തയാറാണെങ്കില്‍ സര്‍ക്കാന്‍ അനുമതി നല്‍കും.

 തീരുമാനം വേഗത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ളിഫ് ഹൗസില്‍ മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കോളറ ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പെരുകുന്ന സാഹചര്യത്തില്‍ ശുചീകരണം ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ നിന്ന് പ്ളാസ്റ്റിക് സമാഹരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മേയര്‍ ചന്ദ്രിക മുഖ്യമന്ത്രിയില്‍ നിന്നും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങി കുടുംബശ്രീയെ ഏല്‍പ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ പോയി പ്ളാസ്റ്റിക് സംഭരിക്കും. കഴുകി വൃത്തിയാക്കിയ പ്ളാസ്റ്റിക്കാകും ഇപ്രകാരം എടുക്കുക. മാലിന്യം സംസ്കരിച്ച് പാചകവാതകമാക്കുന്ന സംവിധാനമാണ് ക്ളിഫ് ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്. ദിവസം അഞ്ച് കിലോ ജൈവ മാലിന്യങ്ങളും 20 ലിറ്ററോളം മലിന ജലവും സംസ്കരിക്കാനുള്ള സംവിധാനമാണ് ഇതിലുള്ളത്. ഒരു കിലോയോളം പാചകവാതകം ഇതുവഴി ഉത്പാദിപ്പിക്കാനാകും. ദ്രവമാലിന്യം സംസ്കരിച്ചത് ക്ളിഫ് ഹൗസിലെ പച്ചക്കറി തോട്ടത്തില്‍ ഉപയോഗിക്കും. ബയോടെക്കാണ് പ്ളാന്‍റ് തയാറാക്കിയത്. ബാക്ടീരിയ കള്‍ച്ചറാണ് ഇതില്‍ ഉപയോഗിക്കുക.