UDF

2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

അമിത് ഷായുടേത് ജനാധിപത്യത്തിനെതിരായ വെല്ലുവിളി


ശബരിമല വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എരിതീയിൽ എണ്ണ ഒരുക്കുകയാണ്. സർക്കാരിനെ വലിച്ചു താഴെയിടാൻ അദ്ദേഹത്തിന്റെ ആവശ്യമില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കി പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ജനങ്ങൾക്കറിയാം, ജനാധിപത്യ മാർഗ്ഗത്തിലൂടെ അവർ അത് നോക്കും.

ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം.

ശബരിമലയിൽ പോകുന്ന വിശ്വാസികളെ വരെ അറസ്റ്റ് ചെയ്യുന്ന സമീപനമാണ് പിണറായി സർക്കാരിന്റെത്. എന്തുവിലകൊടുത്തും യുഡിഎഫ് ഇതിനെ ചെറുക്കും. വിശ്വാസികളെ പോലും അറസ്റ്റ് ചെയ്യുന്നത് അവർ ഇനി അങ്ങോട്ട് പോകാതിരിക്കാനാണ്. ഇക്കാര്യത്തിൽ യുഡിഎഫ് കൈയ്യും കെട്ടി നോക്കി നിൽക്കില്ല. സിപിഎമ്മിന്റെ മുന്നിൽ അടിയറവയ്ക്കാനല്ല ബ്രിട്ടീഷുകാരോട് പോരാടി സ്വാതന്ത്ര്യം നേടിയെടുത്തത്.

ബിജെപി ശബരിമലയിൽ അക്രമം കാണിക്കുന്നതിനു പകരം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. വിശ്വാസികൾക്കൊപ്പമാണ് യുഡിഎഫ്, അതേസമയം അക്രമത്തോട് സന്ധിയുമില്ല.

ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത്ഷാ കണ്ണൂരിൽ നടത്തിയത്. ശബരിമല വിഷയത്തിൽ നിരപാധികളെ പീഡിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തും.

കേരള കെട്ടിട നിർമാണ തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ.പി എൽസേബിയേസ് സ്മാരക പുരസ്‌കാര സമർപ്പണ ചടങ്ങ് കൊച്ചിയിൽ  ഉദ്ഘാടനം ചെയ്യുന്നു.