UDF

2015, ഫെബ്രുവരി 28, ശനിയാഴ്‌ച

സോളാര്‍ കേസിലെ പ്രതികളെ സഹായിചിട്ടില്ല


സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതി മണിലാലിന്റെ സഹോദരന്‍ വിളിച്ചപ്പോള്‍ എം.എല്‍.എയെ വിളിക്കാന്‍ താന്‍ പറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സോളാർ തട്ടിപ്പ് കമ്പിനി ഉടമകൾ സരിത - ബിജു രാധാകൃഷ്ണൻ മാരുടെ സഹായിയും വിശ്വസ്തനുമായിരുന്നു മണിലാൽ. വ്യാജ ഡ്രൈവിംഗ് ലൈസൻസും രേഖകളും തയ്യാറാക്കി കൊടുത്തത് മണിലാലാണ് എന്നാണ് ഇയാളുടെ പേരിലുള്ള കേസ്. ആ വ്യാജ രേഖാ കേസിലാണ് മണിലാൽ ജയിലിലായത്. ഈ വിരുതന്റെ സഹോദരനാണ് രണ്ടു കാലിനും സ്വാധീനമില്ലാത്ത റജീഷ്. ഇയാളാണ് മുഖ്യമന്ത്രിയുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്തതും മീഡിയ വണ്‍ ടി വി വസ്തുത നോക്കാതെ അതൊരു മഹാ സംഭവമായി സംപ്രേക്ഷണം ചെയ്തതും.

എൻറെ മകൻ ജയിലിലാണെന്നും ഞങ്ങളുടെ കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞു ഒരു വൃദ്ധ മുഖ്യമന്ത്രിയുടെ അടുത്ത് വന്നു കരയാൻ തുടങ്ങി. യു ഡി എഫ് സമ്മേളനം നടക്കുന്നതിനിടെ സ്റ്റേജിനരികെയാണ് സംഭവം. കൂടെ മണലൂർ യൂത്ത് കോണ്‍ഗ്രെസ് ഭാരവാഹിയെന്ന് പരിചയപ്പെടുത്തിയ വികലാംഗനായ റെജീഷും ഉണ്ട്. കാര്യമറിയാതെ ഉമ്മൻചാണ്ടി അവിടെയുണ്ടായിരുന്ന മണലൂർ എം എൽ എ, പി എ മാധവനെ വിളിച്ച് ഇവരുടെ കാര്യം നോക്കാൻ ഏൽപിച്ചു. മണ്ഡലത്തിലെ വികലാംഗനായ ഒരു പാവം യുവാവും അവരുടെ അമ്മയും വരും, അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൊടുക്കൂ എന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. മാധവൻ എം എൽ എ തന്നെ പിന്നീട് വന്നു കാണാൻ പറഞ്ഞു കൊണ്ട് അവരെ പറഞ്ഞു വിട്ടു.

പിന്നീട് വന്നു കണ്ടപ്പോഴാണ്, വിഷയം സോളാർ കേസുമായി ബന്ധപെട്ടതാണെന്നും ജയിലിൽ കഴിയുന്ന സഹോദരൻ വ്യാജ രേഖാ ഉണ്ടാക്കിക്കൊടുത്ത മണിലാൽ ആണെന്നെതും പി എ മാധവൻ അറിയുന്നത്. സഹായിക്കാൻ കഴിയില്ല എന്ന് പറഞ്ഞു അവരെ ഉടനെ തിരിച്ചയച്ചു. ഇതിന് ശേഷമാണ് റെജീഷ് മുഖ്യമന്ത്രിക്കും മാധവൻ എം എൽ എ ക്കും ഇടയ്ക്കിടെ ഫോണ്‍ ചെയ്ത് റെക്കോർഡ് ചെയ്യാൻ തുടങ്ങിയത്. മുഖ്യമന്ത്രിയെ വിളിച്ച് ഞാൻ മണലൂരിലെ അന്ന് വന്നു കണ്ട റെജീഷ് ആണെന്ന് പറയുമ്പോൾ എല്ലാം മാധവനോട്‌ പറയൂ എന്ന് പറയും. മാധവൻ എം എൽ എ ആകട്ടെ ഈ ശല്യക്കാരൻ വിളിക്കുമ്പോൾ ഫോണെടുക്കില്ല. റെക്കോർഡ് ചെയ്യുന്ന ഫോണിൽ അതിനനുസരിച്ചാണ് റെജീഷ് സംസാരിക്കുന്നത്. സോളാർ ജുഡീഷ്യൽ കമ്മീഷൻ ഞങ്ങളോട് ഹാരജാകാൻ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ എന്താണ് പറയേണ്ടത് എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുന്നത് അതുകൊണ്ടാണ്. നിങ്ങൾക്ക് പറയാനുള്ളത് എന്താണോ, അതെല്ലാം പറഞ്ഞേക്കൂ എന്ന് ഉമ്മൻചാണ്ടി മറുപടി പറയുന്നതും കേൾക്കാം.
ഫോണിൽ കിട്ടാത്ത എം എൽ എ യെ കുടുക്കാൻ രഹസ്യ കേമറയുമായി റജീഷ്, മാധവൻ എം എൽ യുടെ വീട്ടിലെത്തുന്നു. സംസാരിക്കാൻ താൽപര്യമില്ലെന്നും ഇറങ്ങി പോവാനും എം എൽ എ പറഞ്ഞിട്ടും അയാൾ അവിടെ തന്നെ നിൽക്കുന്നു. അപ്പോഴാണ്‌ എം എൽ എ ചെരുപ്പ് ഊരി എൻറെ വീട്ടിൽ നിന്ന് ഇറങ്ങി പോടാ എന്ന് ഒളി കാമറയുമായി വന്ന ഈ തട്ടിപ്പ് കാരനോട് പറഞ്ഞത്. ഈ ടേപ്പ് റജീഷ് കൈരളി ടി വി ക്ക് കൊടുക്കുകയും അവർ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

ഈ ടേപ്പ്കളാണ് മീഡിയവണ്‍ കീഴ്മേൽ നോക്കാതെ അങ്ങ് കൊടുത്തത്. സോളാർ പ്രതി മണിലാലിനെ സഹായിക്കാൻ മുഖ്യമത്രി ഇടപെട്ടു എന്നാണ് വാർത്ത. കൂടെ, കൊഴുപ്പിക്കാൻ മാധവൻ എം എൽ എ തനിക്ക് അൻപതിനായിരം രൂപ തന്നു എന്ന റജീഷിന്റെ വെളിപ്പെടുത്തലും.

അവസാനം മുഖ്യമന്ത്രി അന്നത്തെ സംഭവങ്ങൾ പറയുകയും മണലൂർ എം എൽ എ കാര്യങ്ങൾ ചാന്നലിൽ വന്ന് വെളിപ്പെടുത്തുകയും ചെയ്തപ്പോൾ വിഷയം ബൂമറാങ്ങായി മാറി.