UDF

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

നേ‍ാട്ടുനിരേ‍ാധനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം എതിർചേ‍ാദ്യം ഉയരില്ലെന്ന് ഉറപ്പാക്കി

മുന്നൊരുക്കമില്ലാതെയുള്ള നോട്ടുനിരോധനം മൂലം സാധാരണക്കാരെ ദുരിതത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുന്നു

എതിർചോദ്യം ഉയരില്ല എന്നുറപ്പുള്ളതു കൊണ്ടാണു പ്രധാനമന്ത്രി ടെലിവിഷനുകളിലും പൊതുയോഗങ്ങളിലും മാത്രം നോട്ടുനിരോധനം സംബന്ധിച്ചു പ്രസംഗിക്കുന്നത്. 

ചെയ്തത് ഏറ്റവും നല്ലകാര്യം എന്നു പറയുന്ന പ്രധാനമന്ത്രി അങ്ങനെയെങ്കിൽ അതു പാർലമെന്റിൽ പറയാത്തത് എന്തുകൊണ്ട്? സ്വന്തം ധനമന്ത്രിയെയും മന്ത്രിസഭയെയും വിശ്വാസത്തിലെടുക്കാതെയാണു അദ്ദേഹത്തിന്റെ നടപടികൾ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഒരു രാത്രി കൊണ്ടാണു സ്വകാര്യബാങ്കുകൾ പൊതുമേഖലയിലാക്കി ജനങ്ങൾക്കായി തുറന്നുകൊടുത്തത്. അത്രയ്ക്കു മുന്നൊരുക്കത്തോടെയായിരുന്നു നടപടികൾ. നിശബ്ദ സാമ്പത്തിക വിപ്ലമായിരുന്നു അന്നു നടപ്പാക്കിയത്.

ഏതു കാര്യവും ചെയ്യേണ്ടതുപോലെ ചെയ്യണം. ലോകത്ത് ഒരു ഭരണാധികാരിയും സ്വീകരിക്കാത്ത വഴികളിലൂടെ നോട്ടു നിരോധനം നടപ്പാക്കിയ പ്രധാനമന്ത്രി രാജ്യത്തെ അപമാനിച്ചു. റിസർവ് ബാങ്കിന്റെ വിശ്വാസ്യത പോലും വിവാദത്തിലാക്കി. ഇന്ത്യയിലേക്കു പോകരുതെന്നുവരെ വിദേശരാഷ്ട്രങ്ങൾ വിനോദസഞ്ചാരികൾക്കു മുന്നറിയിപ്പുനൽകുന്നു. ഇനിയെങ്കിലും പ്രധാനമന്ത്രി നിരോധനം സംബന്ധിച്ചു പാർലമെന്റിലും സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിക്കാൻ തയാറാകണം. സഹകരണമേഖലയെ വിശ്വാസത്തിലെടുക്കണം.

നോട്ടുനിരോധനം മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് അരിപോലും നിഷേധിക്കുന്ന സമീപനമാണു സംസ്ഥാനസർക്കാരിന്റേത്. നെല്ലു സംഭരിച്ചു മൂന്നു മാസം കഴിഞ്ഞിട്ടും വില നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങി. ക്ഷേമപെൻഷനെക്കുറിച്ചും മിണ്ടുന്നില്ല. ഇത്തരം ജനദ്രോഹ നടപടികൾ സംസ്ഥാന സർക്കാർ പിൻവലിക്കണം.