UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ഡിസംബർ 24, വെള്ളിയാഴ്‌ച

ശക്തമായ നിലപാടുകൾ - നിരന്തര പോരാട്ടങ്ങൾ

 


 വിശ്വസിക്കുന്ന ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെയുള്ള നിലപാട്, വഹിക്കുന്ന പദവിയോടുള്ള പ്രതിബദ്ധത, ആഴത്തിലുള്ള പഠനം, ഒരിക്കൽ പരിചയപ്പെട്ടവരെ ഓർത്തിരിക്കാനുള്ള കഴിവ്, കഠിന പ്രയത്നം, സ്ഥിരോത്സാഹം. അതായിരുന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും പി.ടി എന്ന രണ്ടക്ഷരത്തിൽ വിളിക്കുന്ന പി.ടി. തോമസ്. അദ്ദേഹം സഹപ്രവർത്തകൻ മാത്രമല്ല, എനിക്ക് ഇളയസഹോദരനെപ്പോലെയാണ്, അപ്രതീക്ഷിതവും ഏറെ വേദനാജനകവുമാണ് ഈ വിയോഗം. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഈ വിയോഗം ഉൾക്കൊള്ളാൻ ഏറെ കാലം വേണ്ടി വരും. 

 ഇടുക്കി ജില്ലയിലെ ഉപ്പുതോട് എന്ന ഗ്രാമത്തിൽ നിന്ന് 20 കിലോമീ റ്റർ നടന്നാണ് പി.ടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്നു തൊട്ട് കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതൽ. ആ ഗ്രാമമാണ് പി.ടിയെ ഒരു പോരാളിയായി നഗരത്തിലേക്ക് യാത്രയാക്കിയത്. അതു കോൺഗ്രസിന്റെ മുതൽക്കൂട്ടായി മാറുകയും ചെയ്തു. - 1970കളിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിൽ പ്രീഡിഗ്രി പഠനത്തിന് എത്തിയ പി.ടിയോട് അന്നുമുതൽ ഇഷ്ടമായിരുന്നു. അവിടെ കോളെജ് യൂണിയൻ സെക്രട്ടറിയായ പി.ടി, വരാനിരിക്കുന്ന പോരാട്ടങ്ങളുടെ സൂചന നൽകി. തൊടുപുഴ ന്യൂമാൻസിൽ ചെയർമാനും മഹാരാജാസ് കോളജിൽ കൗൺസിലറുമായി പി ടി തന്റെ രാഷ്ടീയപോരാട്ടങ്ങൾക്ക് മൂർച്ച കൂട്ടി.

  കോൺഗ്രസ് ജീവവായു

കെഎസ്യുവിലുടെ തുടങ്ങി കെപിസിസി വർക്കിങ് പ്രസിഡന്റ് വരെ എത്തിയ രാഷ്ട്രീയ ജീവിതം. പി.ടിക്കു കോൺഗ്രസ് ജീവവായു ആയിരുന്നു. പാർട്ടിക്കുവേണ്ടി അദ്ദേഹം സ് ഹിച്ച ത്യാഗങ്ങൾക്കും വേദനകൾക്കും  കണക്കുമില്ല. എതിരാളികളുടെ മർദനവും പോലീസ് മർദനവുമൊക്കെ പലവട്ടം ഏറ്റുവാങ്ങിയാണ് പിടി എന്ന ജനനേതാവ് ഉദയം ചെയ്തത്. കോൺഗ്രസ് ഉയർത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങൾ ഹൃദയത്തോട് അദ്ദേഹം ചേർത്തുപിടിച്ചു. അതത്ര അനായാസം ആയിരുന്നില്ല. - ഇടുക്കിയിൽ തൊടുപുഴ ന്യൂമാൻ കോള ജം കട്ടപ്പന ജൂനിയർ കോളെജും മാത്രമുണ്ടാ യിരുന്നു കാലയളവിലാണ് പി.ടി കെ.എസ.യൂ ജില്ലാ പ്രസിഡന്റായത്. അക്കാലത്ത് ജില്ലയിലെ സ്കൂളുകൾ തോറും കയറിയിറങ്ങി കെ എസ്.യൂ  യൂണിറ്റുകൾ സ്ഥാപിക്കുക മാത്രമയിരുന്നില്ല. ഇടുക്കിയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിരന്തരം പോരാടുകയും ചെയ്തു. ഇടുക്കിയുടെ പിന്നാക്കാവസ്ഥക്കെതിരേയുള്ള പോരാട്ടത്തി ൽ പി.ടി മുൻനിരയിലുണ്ടായിരുന്നു. പിടി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് കെഎസ്യു അതിന്റെ മുഴുവൻ പോരാട്ടവീര്യവും പുറത്തെടുത്തത്. സംഘടനയുടെ സുവർണകാലഘട്ടം ആയിരുന്നു അത്. സ്ഥിരമായി കാംപുകൾ നടത്തി വിദ്യാർഥികളെ പരിവർത്തനത്തിനു സജ്ജരാക്കി, സംസ്ഥാ നത്തെ ഒട്ടുമിക്ക കോളജുകളിലും ദീപശി ഖാംഗിത നിലപ്പതാക പാറിപ്പറന്നു.

കാമ്പു കോർക്കൽ   

മുഖം നോക്കാതെയുള്ള പോരാട്ടം പി.ടി വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ തന്നേ പുറത്തെടുത്തു. കരുണാകരൻ മുഖ്യമന്ത്രിയും പി.ടി കെ.എസ്.യു പ്രസിഡന്റുമായിരിക്കുമ്പോൾ നടന്ന കെഎസ്യു സംസ്ഥാന ക്യാംപിൽ സർക്കാർ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരേ പിടി നിലപാടെടുത്തു. പ്രായോഗിക രാഷ്ട്രീയത്തിന്റെ അജ്ഞതകൊണ്ടാണ് പി.ടി ഈ നിലപാട് എടുക്കുന്നതെന്നും കൊക്കിനു ജീവനുണ്ടെങ്കിൽ നടപ്പാക്കിയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ കെഎസ്യുവിന്റെ പോരാട്ടം നേരിടാൻ തയാറായിക്കോ എന്നു പി.ടിയും തിരിച്ചടിച്ചു. 

 മൂന്നു തവണ എംഎൽഎയും ഒരു തവണ എംപിയുമായത് കുടുത്ത പോരാട്ടങ്ങളിലൂടെയായിരുന്നു. ഓരോ തെരഞ്ഞെടുപ്പം വലിയ വെല്ലുവിളി തന്നെയായിരുന്നു സംഘാടനമികവുകൊണ്ടാണ് അദ്ദേഹം കടുകട്ടി സീറ്റുകളിൽ ജയിച്ചുവന്നത്. എല്ലാ കാലത്തും ഫൈറ്റ് ചെയ്താണ് താൻ മുന്നേറിയതെന്ന് പിടി തന്നെ വ്യക്തമാക്കിയിട്ടുണ്ട് അരൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനായി രുന്നു ചുമതല അദ്ദേഹം അന്നു നടത്തിയ ഏകോപനം വിസ്മയി പ്പിക്കുകയും യുഡിഎഫ് വിജയം നേടുകയും ചെയ്തു. - സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പഠനം നടത്താൻ നിയോഗിക്കപ്പെട്ടതും താമസിനെയാണ്. അന്ന് സംസ്ഥാനം മുഴുവൻ യാത്ര ചെയ്ത് ചെറുതും വലുതുമായ സാംസ് കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പഠിക്കുകയും ഗ്രാ ന്റ് നിശ്ചയിക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കുകയും ചെയ്തു.

പരിസ്ഥിതിക്കുവേണ്ടി

അന്തർ സംസ്ഥാന നദിജല തർക്കങ്ങൾ പഠിക്കുന്നതിനുള്ള നിയമസഭാ സമിതിയിൽ അംഗമായിരിക്കെ, മുല്ലപ്പെരിയാർ, പറമ്പിക്കുളം-ആളിയാർ കരാറുകൾ സംബന്ധിച്ച് ആഴത്തിൽ പഠിച്ച് അവതരിപ്പിച്ചു. പിന്നീട് ലോക്സഭാംഗമായപ്പോഴും മുല്ലപ്പെരിയാർ പ്രശ്നം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. നിയമസഭ യിലും പാർലമെന്ററിലും വിഷയങ്ങൾ നന്നായി പഠിച്ച് അതിശക്തമായി അവതരിപ്പിച്ച് മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. - 

പശ്ചിമഘട്ട സംരക്ഷണത്തിലടക്കം പിടിക്ക് അദ്ദേഹത്തിന്റേതായ നിലപാടുണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ അദ്ദേഹത്തിനു വിട്ടുവീഴ്ച്ചകളില്ല. വീറോടെ എടുക്കുന്ന നിലപാടുകളിൽ ഒരു മയവുമില്ല. ശരി എന്നു തോന്നുന്നത് വിളിച്ച് പറയുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. അത് പാർട്ടിക്കകത്താണെങ്കിലും പുറത്താണെങ്കിലും. ചില കാര്യങ്ങളിൽ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിലും അത് അദ്ദേഹം വിശ് സിക്കുന്ന വിഷയത്തിലെ ആത്മാർഥത കൊണ്ടാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആ ഭിന്നതകൾ സ്ഥായിയായിരുന്നില്ല. -- 

അദ്ദേഹത്തിന്റെ വിവാഹം പോലും അക്കാലത്ത് വിപ്ലവമാണ്. വ്യക്തിപരമായ ലാഭ നഷ്ടങ്ങൾ ഒരിക്കലും നോക്കിയിട്ടുമില്ല. കേരളം രാഷ്ട്രീയത്തിന് അതീതമായി പി.ടിയെ ഇഷ്ടപ്പെടാൻ കാരണം ഈ നിലപാടുകളാണ്. - കോൺഗ്രസിന്റെ പോരാട്ട ചരിത്രത്തിലെ ഒരു സുവർണ അധ്യായമാണ് അടയുന്നത്. വരും തലമുറകൾ ഈ പോരാട്ടം ഏറ്റടുക്കുമ്പോൾ പി.ടിയുടെ ജന്മം സഫലമാകുകയാണ്. അപ്രതി കവിത വിയോഗത്തിന്റെ ആഘാതം താങ്ങാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് കഴിയട്ടെയെന്ന് പ്രാർഥിക്കുന്നു.


2021, ഡിസംബർ 19, ഞായറാഴ്‌ച

അധികാരം പ്രയോഗിച്ചും, പോലീസിനെ ഉപയോഗിച്ചും കെ.റെയിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെങ്കിൽ അത് കേരളത്തിൽ നടക്കില്ല.

 

കെ റെയിൽ പദ്ധതിക്കെതിരെ ഐക്യജനാധിപത്യമുന്നണി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

അധികാരം പ്രയോഗിച്ചും, പോലീസിനെ ഉപയോഗിച്ചും കെ.റെയിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെങ്കിൽ അത് കേരളത്തിൽ നടക്കില്ല.

വികസനത്തെ എതിർക്കുകയല്ല, വികസനം നാടിനെ തകർക്കരുത്. വിശദാംശങ്ങൾ ഒന്നും ജനങ്ങൾക്കുമുന്നിൽ വെളിപ്പെടുത്താതെയാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

ഒരു പദ്ധതി ആരംഭിക്കുന്നതിന് ചില പ്രാരംഭ നടപടികൾ ഉണ്ട്. അത് ജനങ്ങൾ അറിയണം. ജനകീയ പങ്കാളിത്തം വേണമെങ്കിൽ ജനങ്ങളെ ഈ പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കണം.  ഇന്നുവരെ ഒന്നും ഈ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

 നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കാതെ രഹസ്യമായി നടത്താനുദ്ദേശിക്കുന്ന പദ്ധതിക്കെതിരെ ശക്തമായ പോരാട്ടം ഐക്യജനാധിപത്യമുന്നണി തുടങ്ങുന്നു. അതിന് പൊതുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണ്.



#OcSpeaks

2021, ഡിസംബർ 16, വ്യാഴാഴ്‌ച

കെ റെയില്‍ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) പുറത്തു വിടണം

 


കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെടുകയാണ്. 

കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവന്‍ അലോക് കുമാര്‍  വര്‍മയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 

വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്.  ഇതിനെതിരേ ഉയര്‍ന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ഡിപിആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ ദുരൂഹതകള്‍ പുറത്തുവരുമെന്നു ഭയന്നാണ്. ഡിഎംആര്‍സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് കോപ്പിയടിച്ചതാണ് ഇതെന്നുവരെ ആരോപണമുണ്ട്. 

80% മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ  റെയില്‍ ഓടിക്കുമെന്നാണ് പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡിപിആറിലില്ല. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മൂന്നു പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് വ്യാജഡിപിആറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാവുന്നതല്ല. 

124,000  കോടി രൂപ മുടക്കി നടപ്പാക്കുന്ന കെ റെയില്‍ പദ്ധതി 110,000 കോടി രൂപ ചെലവു വരുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേക്കാള്‍ ചെലവറേയതാണ്.  കേരളത്തിനു താങ്ങാനാവാത്തതും രാജ്യത്തെ ഏറ്റവും ചെലവേറിയതുമായ ഈ പദ്ധതി ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപ്പാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്.

2021, ഡിസംബർ 9, വ്യാഴാഴ്‌ച

ഈ വിജയം ഐതിഹാസികം! കർഷകർക്ക് അഭിവാദ്യങ്ങൾ

 


ഇത് കർഷകരുടെ ഐതിഹാസിക വിജയമാണ്.

കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം കർഷകരുടെ സമരവീര്യത്തിനു മുന്നിൽ തകർന്നടിഞ്ഞു. കൊടും ചൂടും കടുത്ത ശൈത്യവും കടന്നു മറ്റൊരു ശൈത്യകാലത്തിന്റെ തുടക്കത്തിലാണ് കർഷകസമരം 

വിജയത്തിലെത്തിയത്. ഈ പോരാട്ടത്തിന് നേതൃത്വം നൽകിയ കർഷകരെ അഭിനന്ദിക്കുന്നു. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഒരു വർഷം നീണ്ട സമരത്തിനിടെ 700 ഓളം കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഇതിന് ഉത്തരവാദികള്‍ മോദിയും ബി.ജെ.പി സര്‍ക്കാരുമാണ്. അനാഥമായ കർഷക കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തിരമായി നൽകണം. 

കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ ധീരന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കർഷക സമരം, നീതി നിഷേധിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങൾക്ക് പോരാടാനുള്ള കരുത്തും പ്രചോദനവും നൽകുമെന്ന് എനിക്ക് ഉറപ്പാണ്.


2021, ഡിസംബർ 7, ചൊവ്വാഴ്ച

നാടാർ ജനവിഭാഗത്തെ സർക്കാർ വഞ്ചിച്ചു


ക്രിസ്ത്യന്️ നാടാർ  വിഭാഗത്തെ ഒബിസി പട്ടികയില്️ ഉള്️പ്പെടുത്താനുള്ള പിണറായി സക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നില്️ കണ്ടുള്ളതും ആയിരുന്നെന്ന് ഇപ്പോള്️വ്യക്തമായി. നാടാ ജനവിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി മാപ്പുപറയണം. 102-ാം ഭരണഘടാ ഭേദഗതിയനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഒബിസിയില്️ ഉള്️പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സംസ്ഥാന സക്കാരിന് ഇല്ലെന്നും വ്യക്തമായ നിയമോപദേശം ലഭിച്ചതുകൊണ്ടാണ് മുന്️ യുഡിഎഫ് സക്കാ ഇത്തരമൊരു തീരുമാനം എടുക്കാതിരുന്നത്. എന്നാല്️ ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പിണറായി സര്️ക്കാർ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2021 ഫെബ്രുവരി ആറിന് ഉത്തരവിറക്കിയത്. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന് അന്നേ വ്യക്തമായിരുന്നു.

ഫെബ്രുവരിയിലെ ഉത്തരവ് പിന്️വലിക്കുമെന്നാണ് സ
ക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഒബിസി പട്ടികയില്️ ഏതെങ്കിലും വിഭാഗത്തെ ഉള്️പ്പെടുത്താന്️ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി പാലമെന്റ് പാസാക്കിയ പശ്ചാത്തലത്തില്️ പുതിയ ഉത്തരവ് ഇറക്കുമെന്നാണ് സക്കാർ കോടതിയെ അറിയിച്ചത്. ഇതിന്റെ പ്രായോഗികവും നിയമപരവുമായ വശങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്️ ഉയന്നിട്ടുണ്ട്.




2021, ഡിസംബർ 4, ശനിയാഴ്‌ച

പെരിയകേസ് പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടക്കണം.

 


പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനേയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള 5 സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഈ കേസിനു വേണ്ടി ഖജനാവില്‍ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടക്കണം.

പാര്‍ട്ടിയുടെ ആവശ്യത്തിന് എതിര്‍ പാര്‍ട്ടിക്കാരുടെ ജീവനെടുത്ത ശേഷം പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് സുപ്രീംകോടതി അഭിഭാഷകരെയും മറ്റും സര്‍ക്കാര്‍ ചെലവില്‍ ഇറക്കുമതി ചെയ്യുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.

2021 ഏപ്രില്‍ 17നു അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് പെരിയ വധക്കേസില്‍ ജനാവില്‍ നിന്ന് അഭിഭാഷകര്‍ക്ക് അന്നുവരെ 88ലക്ഷം രൂപയാണ് നല്കിയത്. ഷുഹൈബ് വധക്കേസില്‍ 75.40 ലക്ഷം രൂപയും. ഏപ്രില്‍ 17നുശേഷം അനുവദിച്ച തുക ഈ പട്ടികയിലില്ല.

സംസ്ഥാനത്ത് ഒരു അഡ്വക്കേറ്റ് ജനറല്‍, ഒരു സ്‌റ്റേറ്റ് അറ്റോര്‍ണി, ഒരു ഡിജിപി രണ്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, 2 അഡീഷണല്‍ ഡിജിപിമാര്‍ എന്നിവരും 150ഓളം പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ഉള്ളപ്പോഴാണ് കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ ഈടാക്കുന്ന അഭിഭാഷകരെ കൊണ്ടുവന്നത്.

പെരിയ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ ഏതു വിധേനയും സിബിഐയെ തടയാനാണ് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ പോയത്. എന്നാല്‍ നീതിപീഠത്തിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് സിബിഐ അന്വേഷണം സാധ്യമായതും സിപിഎംകാരായ പ്രതികള്‍ അറസ്റ്റിലായതും. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 21 പേരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത്.

പെരിയകേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ ജോലി നല്കിയതും വന്‍ വിവാദമായിരുന്നു. ശിലായുഗത്തിലാണ് ഇപ്പോഴും സിപിഎം.

2021, നവംബർ 27, ശനിയാഴ്‌ച

ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: ദാരിദ്ര്യത്തിനെതിരെയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ പോരാട്ടവിജയം

 


നീതി ആയോഗ് 2015-16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയില്‍ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്.

ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വെ 2015-16 ആസ്പദമാക്കിയാണ് ഈ കണ്ടെത്തല്‍ (അധ്യായം 4, 4.1.) 2019-20ലെ ഫാമിലി ഹെല്‍ത്ത് സര്‍വെ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള കണ്ടെത്തലുകള്‍ പുതുക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്താനായി ഇടതു സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് തെറ്റിദ്ധാരണമൂലമാകാം. നേട്ടത്തില്‍ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.

2015-16ല്‍ ബീഹാറില്‍ 51.91% ജനങ്ങള്‍ പട്ടിണിയിലായിരുന്നപ്പോള്‍ കേരളത്തിലന്ന് 0.71 % ജനങ്ങള്‍ മാത്രമായിരുന്നു. പോഷകാഹാരം, ശിശു കൗമാര മരണനിരക്ക്, പ്രസാവനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധനലഭ്യത, ശുചിത്വം, കുടിവെള്ളലഭ്യത, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിര്‍വചിച്ചത്. ഈ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്തിയാണ് കേരളം ദാരിദ്ര്യസൂചികയില്‍ പിന്നിലെത്തിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്കിയ സൗജന്യ റേഷന്‍, കാരുണ്യ ചികിത്സാ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍, തൊഴിലുറപ്പ് പദ്ധതി വ്യാപകമാക്കല്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട ഉള്‍പ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി പദ്ധതികളാണ് പട്ടിണിക്കെതിരേ കവചമൊരുക്കിയത്.

നൂറു ശതമാനം സാക്ഷരത ആദ്യം കൈവരിച്ച കോട്ടയം ജില്ല, രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ലയായി മാറിയതും അഭിമാനകരമാണ്.


#OcSpeaks

2021, നവംബർ 25, വ്യാഴാഴ്‌ച

കെ-റെയില്‍ കയ്യൂക്കുകൊണ്ട് നടപ്പാക്കാനാവില്ല

 


കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്. കയ്യൂക്കുകൊണ്ട് കെ-റെയില്‍ നടപ്പിലാക്കാനാണ് ഭാവമെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടിവരും.  സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ കെ-റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുപ്പ് നടപടിയുമായി മുന്നോട്ട് പോകാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 

നിയമസഭയിലും സഭയ്ക്ക് പുറത്തും കെ-റെയിലിനെതിരെ ഗുരുതരമായ ആശങ്കകള്‍ ജനങ്ങളും പ്രതിപക്ഷപാര്‍ട്ടികളും ഉയര്‍ത്തിയിട്ടും അത് ദൂരീകരിക്കാനോ, പ്രശ്‌നം ചര്‍ച്ച ചെയ്യാനോ ഇതുവരെ സര്‍ക്കാര്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന് താങ്ങാനാവാത്ത സാമ്പത്തിക  ബാധ്യത ഉണ്ടാക്കുന്നതും അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ കെ-റെയില്‍ പദ്ധതി പ്രാഥമികമായ നടപടികള്‍പോലും പൂര്‍ത്തിയാക്കാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്?

നിലവിലുള്ള റെയില്‍വെ പാതയോട് ചേര്‍ന്ന് ആവശ്യമായ സ്ഥലങ്ങളില്‍ വളവുകള്‍ നേരെയാക്കിയും സിഗ്‌നലിംഗ് സമ്പ്രദായം നവീകരിച്ചും കൂടുതല്‍ വേഗതയില്‍ മെച്ചപ്പെട്ട റെയില്‍ യാത്രാ സൗകര്യം നല്‍കാന്‍ കഴിയുന്ന റാപിഡ് റെയില്‍ ട്രാന്‍സിറ്റ് (സബര്‍ബന്‍ റെയില്‍)  പദ്ധതി യു.ഡി.എഫിന്റെ കാലത്ത് അംഗീകരിച്ചതാണ്. സിഗ്നലിംഗ് സമ്പ്രദായം പരിഷ്‌കരിക്കാന്‍  8000 കോടിയ്ക്ക് താഴെ രൂപ ചെലവാക്കിയാല്‍ മതി. ഈ സാധ്യത പരിശോധിക്കാതെയാണ്  ഒരുകോടിലക്ഷം രൂപയില്‍ അധികം പണം ചെലവഴിച്ച് പുതിയ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധി കാണിക്കുന്നത്. 

ലക്ഷക്കണക്കിന് ജനങ്ങളെ കുടിയിറക്കി വിട്ടുകൊണ്ട് ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് കേരളത്തില്‍ പ്രായോഗികമല്ല. തെക്ക്-വടക്ക് എക്‌സ്പ്രസ്സ് ഹൈവേയുടെ നിര്‍ദ്ദേശം മുന്നോട്ട് വച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത സി.പി.എം. സില്‍വെര്‍ ലൈനിന്റെ വക്താക്കളായി മാറുന്നത് അത്ഭുതകരമാണ്.  അന്ന് എക്‌സ്പ്രസ് ഹൈവെയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ജനാഭിലാഷം മാനിച്ച് യുഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്നു പിന്മാറുകയാണു ചെയ്ത്.  

പരിസ്ഥിതി പഠനവും ഇന്ത്യന്‍ റെയില്‍വേയുടെയും നീതി ആയോഗിന്റെയും അനുമതിയും അനിവാര്യമാണെങ്കിലും  അതൊന്നും ഇല്ലാതെ അധികാരം ഉണ്ടെന്ന കാരണത്താല്‍ ലക്ഷക്കണക്കിന് ആളുകളെ തെരുവിലേയ്ക്ക് എറിയുന്നത് ശരിയാണോ എന്ന് സി.പി.എം. ആലോചിക്കണം. അവിചാരിതമായി ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും എല്ലാം നശിച്ച ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുമ്പോള്‍ അതൊന്നും കാണാതെ ഗവണ്‍മെന്റ് കുടിയിറക്ക് ഭീഷണിയുമായി മുന്നോട്ട് പോകുകയാണ്. 

ബന്ധപ്പെട്ടവരുമായി ചര്‍ച്ചയോ ആവശ്യമായ അനുമതിയോ ഇല്ലാതെ തുടങ്ങാന്‍ ശ്രമിക്കുന്ന കെ- റെയില്‍  പദ്ധതിയില്‍ നിന്നും ഗവണ്‍മെന്റ് പിന്മാറണമെന്നും യു.ഡി.എഫ് കാലത്തെ സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് 

2021, നവംബർ 20, ശനിയാഴ്‌ച

കർഷകരോഷത്തെ ഭയന്ന് പിന്മാറ്റം

 


കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചത്.

750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  ജനരോഷത്തിനു മുന്നില്‍ ഇന്ധനവിലയും കുറയ്‌ക്കേണ്ടി വരും.

#OcSpeaks

2021, നവംബർ 3, ബുധനാഴ്‌ച

മലയാളഭാഷ നിലനില്‍പിനായുള്ള പോരാട്ടത്തിൽ


സംസ്‌കാര സാഹിതിയും വിചാര്‍വിഭാഗും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷങ്ങള്‍ ഗാന്ധിഭവനില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു.

മാതൃഭാഷയായ മലയാളത്തിന്റ നിലനില്‍പ്പിന്‌ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ അത്യന്താപേക്ഷിതമാണ്‌. 

മലയാളഭാഷ നിലനില്‍പിനായുള്ള പോരാട്ടത്തിലാണ്‌. ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടും ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളത്തോടുള്ള അവഗണന ഔദ്യോഗിക തലത്തില്‍ തുടരുകയാണ്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും പഠനമാധ്യമമായി ഇംഗ്ലീഷ്‌ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്‌. വിദേശത്ത്‌ കുടുംബമായി താമസിക്കുന്നവരുടെ കുടുംബത്തിനകത്ത്‌പോലും മലയാളം അന്യമായ് കൊണ്ടിരിക്കുന്നു.  

ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അദ്ധ്യക്ഷം വഹിച്ചു. മാതൃഭാഷയും സാംസ്‌കാരിക സമന്വയവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ.ശശിതരൂര്‍ എം.പി, അടൂര്‍ ഗോപാലകൃഷ്‌ണന്‍, പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ്‌ ഓണക്കൂര്‍, സൂര്യകൃഷ്‌ണമൂര്‍ത്തി, എം.ജി.ശശിഭൂഷണ്‍, ഡോ.ഓമനക്കുട്ടി, ഡോ.അച്യുത്‌ശങ്കര്‍ എസ്‌.നായര്‍, ഡോ.എം.ആര്‍.തമ്പാന്‍, പന്തളം ബാലന്‍, വിനോദ്‌സെന്‍, വി.ആര്‍.പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ചടങ്ങില്‍ വിശിഷ്‌ട വ്യക്തികളെ പൊന്നാട ചാര്‍ത്തി ആദരിച്ചു.