UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2018, നവംബർ 13, ചൊവ്വാഴ്ച

കെ.എം.ഷാജി മതേതര യുവത്വത്തിന്റെ പ്രതീകവും പ്രതീക്ഷയും


വർഗ്ഗീയ ആശയങ്ങളൊടും തീവ്രവാദ പ്രസ്ഥാനങ്ങളൊടും സന്ധിയില്ലാത്ത നിലപാടുകളാണ്‌ ഷാജി എക്കാലത്തും പുലർത്തി പോന്നിട്ടുള്ളത്‌. വർഗ്ഗീയ വാദികളുടെ വോട്ട്‌ തനിക്ക്‌ വേണ്ടെന്ന് തെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യാവസ്ഥയിലും പറയാൻ ധൈര്യം കാണിച്ച ഷാജിയുടെ പേരിൽ വർഗ്ഗീയത ചുമത്താൻ ശ്രമിക്കുന്നത്‌ അഴീക്കൊടിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിന്‌ തുല്ല്യമാണ്‌.

സി.പി.എമ്മിന്‌ ശക്തമായ വേരോട്ടമുള്ള അഴീക്കോട്‌ മണ്ഡലം പിടിച്ചെടുക്കാനും പിന്നീട്‌ ഇടത്‌ തരംഗത്തിൽ പോലും നിലനിർത്താനും സാധിച്ചത്‌ ഷാജിയുടെ മതേതര നിലപാടുകൾക്കും വികസനോന്മുഖതക്കും ലഭിച്ച അംഗീകാരം തന്നെയാണ്‌.

അപകടകരമായ ഒരു പ്രവണതയാണിത്‌. ആർക്കും ആരുടെ പേരിലും നോട്ടീസടിച്ച്‌ എവിടെയും കൊണ്ടിടാമെന്നിരിക്കെ അതിന്റെ പേരിൽ ഒരു പൊതുപ്രവർത്തകൻ ഉയർത്തിപിടിച്ച നിലപാടുകളെ മുഴുവൻ തള്ളിക്കളയുന്നതും ജനവിധിയെ അട്ടിമറിക്കുന്നതും ജനാധിപത്യത്തിന്‌ ഗുണപരമായ സൂചനകൾ അല്ല നൽകുന്നത്‌.

ഈ കേസ് UDF ഒറ്റക്കെട്ടായി നേരിടും. നിയമപോരാട്ടങ്ങളിലൂടെ നിരപരാധിത്വം തെളിയിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളും.

കേരളീയ സമൂഹത്തിൽ നിന്ന് വർഗ്ഗീയതയേയും തീവ്രവാദത്തേയും അകറ്റി നിർത്തുന്നതിൽ നിർണ്ണായക പങ്കാണ് മുസ്‌ലിം ലീഗ് പ്രസ്ഥാനവും അതിന്റെ നേതാക്കന്മാരും വഹിച്ചിട്ടുള്ളത്.

ഇടത് ഭരണ കാലത്താണ് ഷാജിക്ക് തീവ്രവാദ ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയതെന്ന് ഓർമ്മിപ്പിക്കുന്നു.

കേരളത്തിൻറെ മതേതര മനസ്സ് പൂർണമായും ഷാജിക്കൊപ്പം ഉണ്ടാവും.

2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

അമിത് ഷായുടേത് ജനാധിപത്യത്തിനെതിരായ വെല്ലുവിളി


ശബരിമല വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എരിതീയിൽ എണ്ണ ഒരുക്കുകയാണ്. സർക്കാരിനെ വലിച്ചു താഴെയിടാൻ അദ്ദേഹത്തിന്റെ ആവശ്യമില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കി പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം പറയും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ജനങ്ങൾക്കറിയാം, ജനാധിപത്യ മാർഗ്ഗത്തിലൂടെ അവർ അത് നോക്കും.

ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം.

ശബരിമലയിൽ പോകുന്ന വിശ്വാസികളെ വരെ അറസ്റ്റ് ചെയ്യുന്ന സമീപനമാണ് പിണറായി സർക്കാരിന്റെത്. എന്തുവിലകൊടുത്തും യുഡിഎഫ് ഇതിനെ ചെറുക്കും. വിശ്വാസികളെ പോലും അറസ്റ്റ് ചെയ്യുന്നത് അവർ ഇനി അങ്ങോട്ട് പോകാതിരിക്കാനാണ്. ഇക്കാര്യത്തിൽ യുഡിഎഫ് കൈയ്യും കെട്ടി നോക്കി നിൽക്കില്ല. സിപിഎമ്മിന്റെ മുന്നിൽ അടിയറവയ്ക്കാനല്ല ബ്രിട്ടീഷുകാരോട് പോരാടി സ്വാതന്ത്ര്യം നേടിയെടുത്തത്.

ബിജെപി ശബരിമലയിൽ അക്രമം കാണിക്കുന്നതിനു പകരം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. വിശ്വാസികൾക്കൊപ്പമാണ് യുഡിഎഫ്, അതേസമയം അക്രമത്തോട് സന്ധിയുമില്ല.

ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത്ഷാ കണ്ണൂരിൽ നടത്തിയത്. ശബരിമല വിഷയത്തിൽ നിരപാധികളെ പീഡിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തും.

കേരള കെട്ടിട നിർമാണ തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ.പി എൽസേബിയേസ് സ്മാരക പുരസ്‌കാര സമർപ്പണ ചടങ്ങ് കൊച്ചിയിൽ  ഉദ്ഘാടനം ചെയ്യുന്നു.



2018, ഒക്‌ടോബർ 28, ഞായറാഴ്‌ച

ശബരിമലയിലെ അക്രമസംഭവങ്ങൾക്ക് പിന്നിൽ സംഘപരിവാർ


ശബരിമലയിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ സംഘപരിവാർ.  വിശ്വാസത്തിന്റെ പേരിൽ ഉള്ള അക്രമങ്ങളെ കോൺഗ്രസ് അനുകൂലിക്കില്ലാ. ശബരിമല വിഷയത്തിൽ സർക്കാരിന്റെ പിടിവാശി അനാവശ്യമാണ്‌. ശബരിമലയെ കലാപഭൂമിയാക്കാൻ പറ്റില്ല. ബിജെപി സംഘ പരിവാർ അക്രമങ്ങളെ കോൺഗ്രസ് എതിർക്കുന്നു. 

സോളാർ ആരോപണങ്ങളെ രാഷ്ട്രീയമായല്ല, നിയമപരമായി നേരിടും.  ആരോപണങ്ങൾക്ക് പിന്നിൽ ഉള്ളത് മുഖം രക്ഷിക്കാൻ ഉള്ള സർക്കാർ ശ്രമമാണ് പ്രളയത്തിലും ശബരിമല വിഷയത്തിലും നഷ്ടപ്പെട്ട മുഖം സംരക്ഷിക്കാൻ ഉള്ള സർക്കാർ നീക്കമാണ് ആരോപണം. ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരു വാസ്തവവും ഇല്ല, പരാതിക്കാർ ആരെന്നു നോക്കി വേണം  ആരോപണങ്ങൾ ഉന്നയിക്കെണ്ടത്.

#OommenChandy 

2018, ഒക്‌ടോബർ 21, ഞായറാഴ്‌ച

ശ്രീധരൻപിള്ള സമരം നടത്തേണ്ടത് മോദിയുടെ വീടിന് മുന്നിൽ


ശബരിമല യുവതിപ്രവേശനത്തിനെതിരായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള സമരം നടത്തേണ്ടത് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിലാണ്‌. അക്രമസമരമല്ല ബിജെപി നടത്തേണ്ടത്, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാനാകും. 

സമരത്തിന് പകരം കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കുകയാണ് ബിജെപി വേണ്ടത്. അവിടെയാണ് ബിജെപി ആത്മാർത്ഥ കാണിക്കേത്. 

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നു. ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നത്. 


2018, ഒക്‌ടോബർ 20, ശനിയാഴ്‌ച

ശബരിമല പ്രശ്നം വഷളാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍


ശബരിമലയിൽ സർക്കാർ സംരക്ഷണത്തോടെ വിശ്വാസം ലംഘനം നടന്നു. വ്യക്തമായ ആസൂത്രണം നടത്തിയാണ് സർക്കാർ വിശ്വാസ ലംഘനം’ നടത്തിയത്. ശബരിമല വിഷയത്തിൽ സുസ്ഥിരമായ നിലപാടാണ് യു.ഡി എഫിന് ഉള്ളത്. ഇക്കാര്യത്തിൽ ബി.ജെ.പി നിലപാട് ആത്മാർത്ഥതയില്ലാത്തതാണ്‌.

സി പി.എമ്മിന്‍റെ രാഷ്ട്രീയ തീരുമാനം വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ശബരിമലയുടെ ആചാരനുഷ്ഠാനങ്ങളെയും പവിത്രതയേയും ഉന്നതതലങ്ങളിലെ പിന്തുണയോടെ  പോലീസിനെ ഉപയോഗിച്ച്  തകർക്കുവാനാണ് നീക്കം. സർക്കാരിലും ദേവസ്വം ബോർഡിലും വിശ്വാസം നഷ്ടപെട്ടു. സി.പി.എമ്മിന്‍റെ പോഷക സംഘടനയായി ദേവസ്വം ബോർഡ് മാറി. പുനഃപരിശോധനാ ഹർജിയിൽ ഫലം കണ്ടില്ലെങ്കിൽ സർവകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണം.

ഇന്നത്തെ പ്രതിസന്ധി സി.പി.എം ചോദിച്ച വാങ്ങിയതാണ്‌. കോൺഗ്രസും യു.ഡി.എഫും ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണ്. ശബരിമല സംബന്ധിച്ച് സുസ്ഥിരമായ നിലപാടാണ് യു ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം എന്തിന് മാറ്റി? സി.പി എം ഇതിന് മറുപടി പറയണം.

ബി.ജെ.പിക്ക് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിനെ കൊണ്ട് അടിയന്തരമായി ഓർഡിനൻസ് പുറപ്പെടവിക്കാൻ ബി.ജെ.പി തയാറകണം. ഇക്കാര്യത്തിൽ ബി.ജെ.പി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. അവരുടെ ആക്രമ സമരത്തോട് യോജിക്കുന്നില്ലാ.  


പി.ബി. അബ്‌ദുൾ റസാഖിന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം.


ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലീം ലീഗിന്‍റെ ശക്തനായ നേതാവായിരുന്നു പി ബി അബ്ദുൽ റസാക്ക് സാഹിബ്.

ഒരേ സമയം മലയാളികള്‍ക്കിടയിലും കന്നട സംസാരിക്കുന്നവര്‍ക്കിടയിലും സ്വീകാര്യനായിരുന്ന അദ്ദേഹം, തുളുനാടിന്റെ അവകാശത്തോടൊപ്പം എന്നും നില്‍ക്കുകയും അതിനുവേണ്ടി സംസാരിക്കുകയും ചെയ്തിരുന്നു.

മഞ്ചേശ്വരം എം.എൽ.എ കൂടിയായ അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും യുഡിഎഫ് നും കനത്ത നഷ്ടമാണ്.

പി.ബി. അബ്‌ദുൾ റസാഖിന്റെ ഓർമയ്ക്ക് മുന്നിൽ പ്രണാമം.


2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

പുതിയ നേതൃത്വം പാര്‍ട്ടിക്ക് ശക്തിപകരും; കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കും.


മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്‍റെ പരിചയസമ്പന്നനായ മുതിര്‍ന്ന നേതാവാണ്. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി ശക്തമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് കഴിയും. കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കും.

ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കും. എ.ഐ.സി.സി തീരുമാനം പാർട്ടിയെ ശക്തിപ്പെടുത്തും. കെ.പി.സി.സി അധ്യക്ഷൻ എന്ന നിലയിൽ എം.എം.ഹസൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. നിരവധി പാര്‍ട്ടി പരിപാടികള്‍ ആവിഷ്കരിച്ച് എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ എം.എം ഹസന് കഴിഞ്ഞിട്ടുണ്ട്. 

രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനെയും രാഹുലിനെയും രാജ്യം പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളവും ഈ വഴിക്കാണ് ചിന്തിക്കുന്നത്. കെ മുരളീധരന് ലഭിച്ച പുതിയ പദവി സ്വാഗതഹർമാണ്. വർക്കിംഗ് പ്രസിഡന്റ് സംവിധാനം ഫലപ്രദമാകും. 


2018, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

പിണറായി സര്‍ക്കാര്‍ ദയനീയ പരാജയം


 ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ ദയനീയ പരാജയം.  മന്ത്രി എം.എം മണിയുടെ വാക്കുകൾ പോലെ തമാശയല്ല ദുരിതാശ്വാസ പ്രവർത്തനം.

സംസ്ഥാനത്ത് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സര്‍ക്കാരിന് ആത്മാർഥതയില്ല. വെള്ളപ്പൊക്ക ബാധിതർക്ക് 10,000 രൂപ നൽകുമെന്ന ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല.

സര്‍ക്കാര്‍ ഉത്തരവിൽ അവ്യക്തതയുണ്ട്. ക്യാംപിൽ പോയവർക്കും മറ്റിടങ്ങളിൽ മാറി താമസിച്ചവർക്കും ആനുകൂല്യം ലഭിക്കണം. ജനങ്ങള്‍ ക്യാംപി- ലായിരുന്നതിനേക്കാൾ ദുരിതം അനുഭവിക്കുകയാണിപ്പോള്‍. ജോലി ചെയ്യാൻ പറ്റാത്തവർക്കും സർക്കാർ സഹായം ലഭിക്കണം. മത്സ്യത്തൊഴിലാളികളും ആനുകൂല്യത്തിന് അർഹരാണ്. ഇതു ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

സൗജന്യ റേഷൻ നൽകുന്നതിലെ  കാലതാമസവും ദുരിതാശ്വാസ പ്രവർത്തനങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നതിന് ഉദാഹരണമാണ്. ഇത്തരം നടപടികൾ ഒരു ഗവൺമെന്റിനും യോജിച്ചതല്ലാ.


മോദി സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തത് ശെരിയല്ല. 


ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് പെട്രോൾ കയറ്റുമതി ചെയ്യുന്നത് 34 രൂപയ്ക്കാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോൾ ഇന്ത്യയിൽ  ഇന്ധന വില കൂട്ടുകയാണ്. കേന്ദ്രം എക്സൈസ് തീരുവ വര്‍ധിപ്പിച്ചത് ഇന്ധനവില കൂടാന്‍ കാരണമായി. UPA ഗവൺമെന്റിന്റെ കാലത്തേക്കാൾ നാലിരട്ടിയാണ് ഇന്ധനവില കൂടിയിട്ടുള്ളത്. സ്വകാര്യ കമ്പനികൾക്ക് മോദി സർക്കാർ കൂട്ടുനിൽക്കുകയാണ്. ഇന്ധനവില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണം. സംസ്ഥാനവും നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല.


2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

പ്രളയശേഷം ജനങ്ങള്‍ ആശങ്കയില്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം


പ്രളയാനന്തരം സംസ്ഥാനത്തെ ജനങ്ങള്‍ ഭാവിയെക്കുറിച്ച് വലിയ ആശങ്കയിലാണ്.  പ്രളയ ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഒരാള്‍ക്ക് പോലും ഇതുവരെ ലഭിച്ചില്ല. അടിയന്തര ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 10,000 രൂപ തീര്‍ത്തും അപര്യാപ്തമാണ്. അതുപോലും ഇതുവരെ നല്‍കാനും കഴിഞ്ഞിട്ടില്ല.

വീടുകളുടെയും ജലസ്രോതസുകളുടെയും ശുചീകരണമാണ് അടുത്ത വലിയ വെല്ലുവിളി. അതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായില്ല. സര്‍ക്കാരിന് പറയാനുള്ളതും പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കേണ്ടതാണ്. യു.ഡി.എഫ് എല്ലാ കാര്യത്തിലും സഹകരിച്ചിട്ടുണ്ട്.

ഡാമുകള്‍ തുറന്നില്ലായിരുന്നുവെങ്കില്‍ പ്രളയം ഉണ്ടാകില്ലായിരുന്നു എന്നു പറയാന്‍ കഴിയില്ല. എന്നാല്‍ പ്രളയത്തിന്റെ ആക്കം കുറയ്ക്കാന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഡാമുകള്‍ തുറക്കാന്‍ വൈകിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. 


2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഡാമുകള്‍ തുറന്നപ്പോള്‍ തണ്ണീര്‍മുക്കം ബണ്ട് തുറക്കാതിരുന്നത് വീഴ്ച


 'യുഎഇ സഹായം' - പ്രധാനമന്ത്രിക്ക് കത്തയച്ചു 

കേരളത്തിലെ ഡാമുകള്‍ തുറന്നപ്പോഴും തണ്ണീര്‍മുക്കത്തെ ബണ്ട് തുറക്കാതിരുന്നതും വലിയൊരു വീഴ്ച്ചയാണെന്നും ഇക്കാര്യം മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നപ്പോഴാണ് വേണ്ട നടപടി സ്വീകരിച്ചതു. ഡാമിന്റെ മൂന്നാം ഫെയ്സിലെ മണ്ണ് ഇതുവരെ നീക്കം തെയ്യാതിരിക്കുന്നതും അവിടങ്ങളിലെ ജല നിരപ്പു താഴാത്തതിനുള്ള പ്രധാന കാരണം. തോട്ടപ്പുള്ളി സ്പില്‍വേയിലെ കേടായ ഷട്ടര്‍ നേരെയാക്കാതിരുന്നതും പാളിച്ച ആയി.  40 ലക്ഷത്തിന്റെ വൈദ്യുതി ലാഭിക്കാനായി 20,000 കോടിയുടെ നഷ്ടമുണ്ടാക്കുകയാണ് ചെയ്തതു.

സംസ്ഥാനത്ത് ജൂലൈ 28 മുതല്‍ ആഗസ്ത് 13 വരെ മഴ കുറവായിരുന്നു. ആ സമയത്തു ഡാമുകള്‍ തുറക്കാതുള്ള നടപടി സ്വീകരിച്ചിരുന്നെങ്കില്‍ അപകടം കുറയുമായിരുന്നു. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ചര്‍ച്ചകളിലൊന്നും പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാതിരുന്നതു മോശമായിപ്പോയി.

മഹാപ്രളയത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തെ പിടിച്ചുയര്‍ത്താനുള്ള പണം കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നിരിക്കെ മറ്റു രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രയയത്തോട് യോജിക്കാനാവില്ലാ.

സാങ്കേതികതയുടെ പേരില്‍ സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കാതിരിക്കുന്നത് ശരിയല്ല. എന്നാല്‍ കേരളത്തെ ദുരിതക്കയത്തില്‍ നിന്ന് പിടിച്ചുയര്‍ത്താന്‍ യുഎ ഇ തണലാകാന്‍ വരുന്നത് മലയാളികളോടുള്ള മമത കൊണ്ടെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ മനോഭാവം മാറണം എന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.