UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, ഡിസംബർ 12, ചൊവ്വാഴ്ച

ശ്രീ രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ ..

"ആദ്യം അവർ നിങ്ങളെ കണ്ടില്ലെന്നു നടിക്കും,
പിന്നീട് പരിഹസിച്ചു ഇല്ലാതാക്കാനാവും ശ്രമം,
തുടർന്ന് അവർ നിങ്ങളെ നേർക്കുനേർ എതിരിടും, 
അവിടെ, അവിടെ നിങ്ങൾ വിജയം വരിക്കുന്നു".
-മഹാത്മാ ഗാന്ധി.


ശ്രീ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനാകുമ്പോൾ മഹാത്മജിയുടെ ഈ വാക്കുകളാണ് ഓർമ്മ വരുന്നത്. ഈ അസുലഭ നിമിഷത്തിൽ ഞാനുൾപ്പെടെയുള്ള ഓരോ പാർട്ടി പ്രവർത്തകരും അങ്ങേയറ്റം സന്തോഷത്തിലും,പ്രതീക്ഷയിലുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടിയുടെയും, ഭാരതത്തിന്റെയും ഭാവി ശോഭനമായിരിക്കുമെന്നു എനിക്കുറപ്പുണ്ട്. മാറ്റത്തിനായുള്ള അഭിവാഞ്ജയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

രാഹുൽജിയെ ആദ്യം കാണുന്നത്, ഇന്ദിരാജി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ കുടുംബ സമേതം ലക്ഷദ്വീപിലേക്കുള്ള യാത്രാ മധ്യേ കൊച്ചിയിൽ വച്ചായിരുന്നു. അന്ന് രാഹുൽജിയോടൊപ്പം രാജീവ്ജിയും, സോണിയാജിയും, പ്രിയങ്കാജിയും ഉണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോടെ കുട്ടി രാഹുലും പ്രിയങ്കയും അന്നേ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2004-ൽ രാഹുൽജി സജീവ രാഷ്ട്രീയത്തിലേക്ക് വന്നതിനു ശേഷമാണ് കേരളത്തിലെ ഭരണ കാര്യങ്ങളും രാഷ്ട്രീയവും ഒക്കെ ചർച്ചയായി നിരന്തര ബന്ധമുണ്ടായിരുന്നത്. കേരളത്തിന്റെ കാര്യത്തിൽ എന്നും അദ്ദേഹം പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു.

അദ്ദേഹത്തിന്റെ വളർച്ചയിൽ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് എതിരാളികൾ തന്നെയായിരുന്നു. രാഹുൽജിയുടെ വലിയ ജനസ്വാധീനമായിരുന്നു അവരെ ചൊടിപ്പിച്ചത്. 2009-ലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചതും, ഭരണ തുടർച്ച കൊണ്ടുവന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. അതിനു ശേഷമാണ് ആസൂത്രിതമായി അദ്ദേഹത്തെ തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വിമർശനങ്ങൾക്കപ്പുറത്ത്‌ അദ്ദേഹത്തിനെ പരിഹസിച്ചും, അധിക്ഷേപിച്ചും ഇല്ലാതാക്കാനായിരുന്നു എതിരാളികളുടെ ശ്രമം. എന്നാൽ ഈ നീക്കങ്ങളെയെല്ലാം പക്വതയോടെ നേരിട്ടതായിരുന്നു അദ്ദേഹത്തിന്റെ ഔന്നിത്യം.

ഡൽഹിയിലെ നിർഭയയുടെ കുടുംബത്തെ രാഹുൽജി സംരക്ഷിച്ചതും, സഹോദരനെ പഠിപ്പിച്ചു പൈലറ്റ് ആക്കിയതും നിർഭയയുടെ അമ്മ ഒരു വിദേശ മാധ്യമത്തിന് ആഴ്ചകൾക്ക് മുൻപ് നൽകിയ അഭിമുഖത്തിലൂടെയാണ് നാം അറിയുന്നത്. താൻ ചെയ്യുന്ന നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനോ, പറഞ്ഞു നടക്കാനോ തയ്യാറാകുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

ചിലതെല്ലാം കാലത്തിന്റെ അനിവാര്യതയാണ്, അതിനി എതിരാളികൾ എന്ത് തന്നെ ചെയ്താലും അനിവാര്യമായതിനെ കാലം എടുത്തുയർത്തുകയും, ചരിത്രം തങ്കലിപികളിൽ രേഖപ്പെടുത്തുകയും ചെയ്യും. ഗാന്ധിജിയുടെ വാക്കുകൾ ഒരിക്കൽ കൂടി ഓർക്കുന്നു, രാഹുൽജിയുടെ നേതൃത്വത്തിന് എല്ലാ നന്മകളും വിജയങ്ങളും നേരുന്നു.

നന്മ പുലരട്ടെ, സത്യം ജയിക്കട്ടെ...
ജയ് ഹിന്ദ്.

2017, ഡിസംബർ 5, ചൊവ്വാഴ്ച

ഇനി വിമര്‍ശിക്കാതെ വയ്യ

ഓഖി ദുരന്തമേഖലയിൽ വീണ്ടും എത്തിയപ്പോൾ

കഴിഞ്ഞ തവണ ഓഖി ദുരന്ത മേഖലയിൽ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം പറഞ്ഞിരുന്നില്ല. അഞ്ചാം ദിവസവും സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 

ഒാഖി ചുഴലിക്കാറ്റിന്റെ കെടുതികളെ നേരിടാന്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ല. സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയമടഞ്ഞ സര്‍ക്കാര്‍ നാട്ടുകാരുടെ വേദന ഉള്‍കൊള്ളാനുള്ള മനസ് എങ്കിലും കാണിക്കണം.

2017, നവംബർ 9, വ്യാഴാഴ്‌ച

സോളര്‍: ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും.


സോളര്‍ കേസിലെ ആക്ഷേപങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയും. റിപ്പോര്‍ട്ട് പുറത്തുവരുന്നതില്‍ ആശങ്കയില്ല.  ആരാണ് തലയില്‍ മുണ്ടിട്ട് നടക്കേണ്ടതെന്ന് കണ്ടറിയാം.

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല.



കഴിഞ്ഞ 26/9/2017 -ന് സമർപ്പിച്ച സോളാർ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തീരുമാനങ്ങൾ ഇന്നലെ (11/10/2017) മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ പ്രസിദ്ധീകരിച്ചത് കണ്ടു. നിഗമനങ്ങളിൽ പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി പോലുമുള്ള നിയമോപദേശങ്ങളും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ നൽകുകയും ചെയ്തു.

റിപ്പോർട്ട് ലഭിച്ചാൽ സാധാരണ ചെയ്യാറുള്ളതുപോലെ ശുപാർശകളോ പ്രസക്തഭാഗങ്ങളോ മാധ്യമങ്ങൾക്കു നൽകാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി റിപ്പോർട്ട് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും അതിന് തയ്യാറായിട്ടില്ല . സാധാരണഗതിയിൽ റിപ്പോർട്ട് ലഭിച്ചാൽ മാധ്യമങ്ങൾക്ക് നല്കാറുണ്ട്. എന്നാൽ ഇതുസംബന്ധിച്ച നിയമോപദേശവും തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടും റിപ്പോർട്ടോ പ്രസക്തഭാഗങ്ങളോ പ്രസിദ്ധീകരണത്തിന് നൽകാത്തത് സംശയങ്ങൾ വർധിപ്പിക്കുന്നുണ്ട്.

കമ്മീഷന്റേതായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കമ്മീഷന്റേതു തന്നെയാണോ എന്നും കമ്മീഷൻ തന്നെ എത്തിയ നിഗമനകൾക്ക് ആധാരമായ തെളിവുകൾ എന്തെല്ലാമെന്നും റിപ്പോർട്ട് പരിശോധിക്കാതെ പറയാൻ കഴിയില്ല.

"മുഖ്യമന്ത്രി കണ്ടെത്തിയ നിഗമനങ്ങൾ കമ്മീഷന്റെ ടേംസ് ഓഫ് റെഫറൻസുമായി ബന്ധപ്പെട്ടതല്ല."

വിവാദങ്ങൾ സൃഷ്ടിച്ചു ഭരണ പരാജയം മറച്ചുവെക്കാനും, മുഖം നഷ്ടപ്പെട്ട ഗവൺമെന്റിനെ രക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു തന്ത്രമണിത്.

ശ്രദ്ധേയമായ കാര്യം മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഒക്ടോബർ എട്ടിന് വേങ്ങരയിൽ മുൻ മന്ത്രി ടി കെ ഹംസ വെളിപ്പെടുത്തിയെന്നതാണ്. ഗവൺമെന്റ് ലഭിച്ച റിപ്പോർട്ട് പാർട്ടി നേതൃത്വം ചർച്ച ചെയ്തിരുന്നോയെന്ന സംശയത്തെ ഈ സംഭവം ബലപ്പെടുത്തുന്നു.

കമ്മീഷൻ ഓഫ് എൻക്വിയറി ആക്ട് അനുസരിച്ച് നിയോഗിക്കുന്ന കമ്മീഷൻ ടേംസ് ഓഫ് റഫറൻസ് അനുസരിച്ചാണ് പ്രവർത്തിക്കുന്നതും റിപ്പോർട്ട് നൽകുന്നതും. എന്നാൽ റിപ്പോർട്ട് അതേപടി സ്വീകരിച്ചു എന്നു പറയുകയും അതിനിമേൽ നടപടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് കമ്മീഷന്റ കണ്ടെത്തലുകൾ കുറിച്ചു നിശബ്ദത പാലി പാലിച്ചത് അത്ഭുതകരമാണ് . ടോംസ് ഓഫ് റഫറൻസിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി കണ്ടത്തലുകളൊന്നും പുറത്തുപറയാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയാണ് എന്നത് വ്യക്തമാണ്.

സോളാർ ഇടപാട് സംബന്ധിച്ച് ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരെ വളരെ ബാലിശമായ തരംതാണ ആരോപണങ്ങൾ കണ്ടെത്തി അപമാനിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. സത്യത്തിൽ നിന്ന് വ്യതിചലിച്ച് ഞാനൊരിക്കലും സഞ്ചരിച്ചിട്ടില്ല. ആ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി.

കമ്മീഷൻ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ മുഴുവൻ ജനങ്ങളെ അറിയിക്കാതെ തങ്ങൾക്കു വേണ്ടത് മാത്രം വേണ്ട രീതിയിൽ പ്രസിദ്ധീകരിച്ചതും ഏകപക്ഷീയമായ നിയമ ഉപദേശം സ്വീകരിച്ചും പ്രഖ്യാപിച്ച നടപടിയെ നിയമപരമായി നേരിടും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്.

കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചു പൂർണമായും റിപ്പോർട്ട് കിട്ടാത്ത സാഹചര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. റിപ്പോർട്ടിന്റെ കോപ്പിക്ക് വേണ്ടി വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിച്ചാൽ ഉടൻ മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകും.

2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

Insulting Kerala by showcasing Gujarat model is ridiculous


Lashing out at BJP national president Amit Shah, Shah’s move to insult Kerala by showcasing the Gujarat model is ridiculous.

“The anti-Modi feeling that arose after Modi compared Kerala with Somalia proves that false propaganda unleashed by the BJP against Kerala will not have any affect. Kerala is a state which upholds high thinking in all spheres. Even the Human Development Index of Kerala has been maintaining world standards for the past several years. The Janaraksha Yatra is a cheap political tactic by the BJP to hide the administrative failures of the Narendra Modi government. All states, including Gujarat, desire to escape from the Modi's BJP which is going forward by destroying all sectors in India through its wrong policies,” Chandy said in the Facebook post.

2017, ഒക്‌ടോബർ 5, വ്യാഴാഴ്‌ച

കേരളത്തെ അപമാനിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും


കേരളം എല്ലാവിധ വിഭാഗീയതയ്ക്ക് എതിരെയും നില കൊള്ളുന്ന സംസ്ഥാനമാണ്. കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കേരളത്തെ അപമാനിക്കാനാണ് ആര്‍എസ്‌എസും അമിത് ഷായും ശ്രമിക്കുന്നത്.
(തിരുവനന്തപുരം)



2017, സെപ്റ്റംബർ 24, ഞായറാഴ്‌ച

ലേക്ക് പാലസ്: മുഖ്യമന്ത്രി മൗനം വെടിയണം


സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണ്. ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കണം. അത് കഴിഞ്ഞ കാല സര്‍ക്കാരിന്റെ കാലത്തേതും വേണം. 

തോമസ് ചാണ്ടി വിഷയത്തില്‍ നിജസ്ഥിതി എന്തെന്ന് വെളിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി തുടരുന്ന മൗനം തോമസ് ചാണ്ടിയെ രക്ഷിക്കാനാണോ? മുഖ്യമന്ത്രി മൗനം വെടിയണം, നിശബ്ദത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങും.


2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഭരണമികവ് പറഞ്ഞ് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിന് ഭയം

യു ഡി എഫ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നു.

സര്‍ക്കാരിന്റെ ഭരണമികവ് പറഞ്ഞ് വോട്ട് പിടിക്കാന്‍ ഭയമായതിനാലാണ് ഇടതു മുന്നണി വേങ്ങരയില്‍ മുസ്ലിം ലീഗിനെതിരെ അപവാദ പ്രചരണം നടത്തുന്നത്. 

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഇന്നത് 11 ലക്ഷം രൂപ വരെയായി വര്‍ധിച്ചിരിക്കുന്നു.

ഭരണം പൂര്‍ണമായി സ്തംഭിച്ചു. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി ഇരിക്കുകയാണ്. സര്‍ക്കാറിന്റെ 15 മാസത്തെ വികസനം വട്ടപൂജ്യമാണ്. അധികാരത്തിലേറി ഇത്രയായിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ ഇടതു മുന്നണി സര്‍ക്കാരിനായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണം. യു ഡി എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേയുള്ള താക്കീതായിരിക്കണം ഉപതിരഞ്ഞെടുപ്പ്. ജനവിരുദ്ധനയങ്ങള്‍ കാരണം ബി.ജെ.പിക്കും സി.പി.എമ്മിനും തലകുനിച്ച് വോട്ടഭ്യര്‍ഥിക്കേണ്ട അവസ്ഥയാണുള്ളത്. വേങ്ങരയില്‍ യു.ഡി.എഫ്. വിജയിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.


2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ


ലോകത്തിന്റെ നാനാ ഭാഗത്തുള്ള എല്ലാ മലയാളികൾക്കും, എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

സൗജന്യ ഓണക്കിറ്റുകൾ മുൻഗണനാ വിഭാഗങ്ങൾക്ക് കൂടി നൽകണം.


കഴിഞ്ഞ ആഴ്ച്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അന്ത്യോദയ അന്നയോജന വിഭാഗത്തിൽപെട്ട 5. 95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ നൽകുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്. അതിന് വേണ്ടി 6.71 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുമുണ്ട്. പക്ഷേ വർഷങ്ങളായി ബി.പി.എൽ കുടുംബങ്ങൾക്ക് ഓണക്കാലത്തു കിട്ടുന്ന സൗജന്യ കിറ്റുകൾ എ.എ വൈക്ക് മാത്രമായി ചുരുക്കിയ നടപടി അടിയന്തരമായി തിരുത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഓണക്കാലത്തു ഗവണ്മെന്റ് വിവിധ കാര്യങ്ങൾക്കായി 12,000 കോടി രൂപ നല്കുന്നതായിട്ടാണ് വാർത്ത വന്നിരിക്കുന്നത്. ബി.പി.എൽ വിഭാഗങ്ങൾക്ക് കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ 11 കോടി രൂപയാണ് അധികമായി വേണ്ടിവരുന്നത്. അവർക്കും കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.

(fb post)