UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, മേയ് 16, ചൊവ്വാഴ്ച

നിയമവാഴ്​ച തകർന്നതി​ന്‍റെ ഉത്തരവാദിത്വം സിപിഎമ്മിന്


സംസ്ഥാനത്ത്​ നിയമവാഴ്​ച തകർന്നതി​​ൻറ ഉത്തരവാദിത്വത്തിൽ നിന്നും ഭരണകക്ഷിയായ മാർക്​സിസ്റ്റ്​ പാർട്ടിക്ക്​ ഒഴിഞ്ഞുമാറാനാവില്ല. 

അക്രമം അവസാനിപ്പിക്കുെമെന്ന്​ മുഖ്യമന്ത്രി നൽകിയ ഉറപ്പ്​ പാലിക്കാൻ അദ്ദേഹത്തിന്​ സാധിച്ചില്ല. രാഷ്​ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. എന്നാൽ, ഭരണകക്ഷി എന്ന നിലയിൽ നിയമവാഴ്​ച നിലനിർത്താൻ സി.പി.എമ്മിന്​ ഉത്തരവാദിത്വമുണ്ട്​. പ്രധാന പ്രശ്നങ്ങൾ അവഗണിച്ച്​ ​കോലാഹലങ്ങൾക്ക്​ പിറകെയാണ്​ സർക്കാർ പോകുന്നത്. ഡി.ജി.പിയെ മാറ്റിയതുമായി ബന്ധപ്പെട്ട്​ കോടതിയിൽ കേസ്​ നടത്താൻ കോടികളാണ്​ സർക്കാർ തുലച്ചത്.

 കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്. പക്ഷേ ഉത്തരവാദിത്തം മറന്നാണ് സിപിഎമ്മിന്‍റെ പ്രവര്‍ത്തനം.

(ഇന്ത്യൻ നാഷണൽ ആർട്ടിസ്​റ്റ്​ യൂണിയൻ കോൺഗ്രസ്​ സംസഥാന സമ്മേളന​ത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തക​രോട്​ സംസാരിക്കുകയായിരുന്നു)






ശശി തരൂരിനെതിരെ ഒരു മാധ്യമത്തിന്റെ ആസൂത്രിത നീക്കത്തെ അപലപിക്കുന്നു.


ശ്രീ ശശി തരൂർ എം.പി യ്ക്കെതിരെ ഒരു മാധ്യമത്തിൽ വന്ന ആസൂത്രിത നീക്കത്തെ ഞാൻ അങ്ങേയറ്റം അപലപിക്കുന്നു. വ്യക്തിപരമായ ഒരു ദു:ഖത്തെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഉപയോഗിക്കുവാൻ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമായ ഒന്നാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ശ്രീ ശശി തരൂരിന് എതിരെയുള്ള ശ്രമങ്ങൾ കേരളത്തിൽ വിലപ്പോകില്ല.

നമ്മുടെ നിയമ സംവിധാനത്തോട് പൂർണ്ണമായും സഹകരിച്ചു പ്രവർത്തിക്കുന്ന ശ്രീ ശശി തരൂരിന് എന്റെ പൂർണ്ണ പിന്തുണ നേരുന്നു. ദൃശ്യ മാധ്യമങ്ങൾ അവരുടെ സാന്നിധ്യം അറിയിക്കാൻ വ്യക്തിഹത്യ ഒരു മാർഗ്ഗമായി കാണുന്നത് മാധ്യമ ധർമ്മത്തിന് അനുയോജ്യമാണോയെന്ന് അവർ തന്നെ പരിശോധിക്കണം.


പാർട്ടിയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് അനിവാര്യം

ഖത്തർ ഷഹാനിയയിലെ അൽ ഫൈസൽ ഗാർഡനിൽ ഇൻകാസ് നേതൃസംഗമത്തിൽ  സംസാരിക്കുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. ജനാധിപത്യരീതിയില്‍ സംഘടനാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന് ഗുണകരമാകും.

നാമനിര്‍ദേശത്തിലൂടെ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിലൂടെ യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃ നിരയിലെത്താനുള്ള അവസരം നഷ്ടമാകുകയാണ്.  പല പ്രതിസന്ധികളിലൂടെയും രാജ്യവും പാര്‍ട്ടിയും കടന്നുപോയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി വലിയ ഭീഷണിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെങ്കിലും പാര്‍ട്ടി അതിനെ അതിജീവിക്കും.

ബി.ജെ.പി.ക്കെതിരായ കൂട്ടായ്മയില്‍ ഗള്‍ഫ് മലയാളികളുടെ പങ്ക് വലുതാണ്.  മലപ്പുറം ഉപതിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി.യെ തളച്ചിടാന്‍ കഴിഞ്ഞു എന്നത് ഇരുമുന്നണികള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.

യു.ഡി.എഫ്. സര്‍ക്കാര്‍ അവസാനനാളിലെടുത്ത തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയമിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവരാത്തത് അതില്‍ അഴിമതിയോ വഴിവിട്ട കാര്യങ്ങളോ മറ്റ് അപാകതകളോ കണ്ടുപിടിക്കാന്‍ കഴിയാത്തതു കൊണ്ടാണ്.

(ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ജില്ലാ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമാണ് സംഗമത്തില്‍ പങ്കെടുത്തത്.)



2017, മേയ് 7, ഞായറാഴ്‌ച

മഹാരാജാസ് കോള‍ജ് വിഷയത്തിൽ മുഖ്യമന്ത്രി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു


മഹാരാജാസ് കോളജിൽ നിന്നു കണ്ടെത്തിയ ആയുധങ്ങളെ സംബന്ധിച്ചു മുഖ്യമന്ത്രി നിയമസഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കലാലയങ്ങളിൽ നടക്കുന്ന അക്രമങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മഹാരാജാസ് കോളജ് സംഭവത്തെ മുഖ്യമന്ത്രി നിസ്സാരവൽക്കരിച്ചാണു നിയമസഭയിൽ പറഞ്ഞത്.

കെ.എം. മാണിയോടുള്ള കോൺഗ്രസിന്റെ നിലപാടിൽ മാറ്റമില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുന്നതിനു മുൻപ് കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചതാണ്. എന്നാൽ, പിന്നീട് ആരോടും ഒന്നും പറയാതെ സ്വീകരിച്ച നടപടി കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. കേരള കോൺഗ്രസിലെ തന്നെ നേതാക്കളിലും അണികളിലും അനുഭാവികളിലും ഇതിൽ ശക്തമായ എതിർപ്പുണ്ട്.

2017, മേയ് 6, ശനിയാഴ്‌ച

കഴിഞ്ഞ അഞ്ചുവര്‍ഷം മാണിയെ യുഡിഎഫ് കൈവെള്ളയിൽ കൊണ്ടുനടന്നു.


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) കാട്ടിയത് രാഷ്ട്രീയവഞ്ചനയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷവും കെ.എം. മാണിയെ യുഡിഎഫ് കൈവെള്ളയിലാണ് കൊണ്ടുനടന്നത്. നാലുപേരെ പറഞ്ഞുകേള്‍പ്പിക്കാന്‍ ഒരു കാരണവും ഇല്ലാത്തതിനാലാണ് സി.പി.എമ്മിനൊപ്പം കൂടിയത്. ഇത് തീര്‍ത്തും രാഷ്ട്രീയവഞ്ചന തന്നെയാണ്. കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് യാദൃശ്ചികമല്ല. സി.പി.എമ്മിലേക്ക് പാലമിടാനായിരുന്നു കേരള കോണ്‍ഗ്രസ് നീക്കമെന്ന് സംശയിക്കണം.

രാഷ്ട്രീയമായി വ്യത്യസ്തതീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസിന് അവകാശമുണ്ട്. യു.ഡി.എഫുമായുള്ള ബന്ധം വിടാനുള്ള തീരുമാനം അങ്ങനെയൊന്നായിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധിയെ തോല്പിച്ചത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയവഞ്ചനയാണ്.

സാധാരണഗതിയില്‍, ഈ വഞ്ചന വലിയ വിഷമം ഉണ്ടാക്കുമായിരുന്നു. എന്നാല്‍, കാലങ്ങളായി മാണിക്കൊപ്പം നിന്ന അവരുടെ ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തിപോലും ഈ മറുകണ്ടംചാടല്‍ അറിഞ്ഞില്ലെന്നു മനസ്സിലായപ്പോഴാണ് വിഷമം കുറഞ്ഞത്. സി.പി.എമ്മുമായി ചേര്‍ന്നതിന്റെ കാരണങ്ങള്‍ നാലുപേരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ അവര്‍ക്കാകില്ല.

തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ത്യാഗംചെയ്ത ഡി.സി.സി.യെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തിയതും ഏറെ വേദനിപ്പിച്ചു. കോണ്‍ഗ്രസിന്റെ ഏതുനേതാവാണ് അപമാനിച്ചതെന്നു വ്യക്തമാക്കാന്‍ കെ.എം.മാണിയും ജോസ് കെ.മാണിയും തയ്യാറാകണം.


2017, മേയ് 4, വ്യാഴാഴ്‌ച

വിഎസ് നിലപാട് വ്യക്തമാക്കണം


കെഎം മാണിയുമായി സിപിഎം കൂട്ടു ചേര്‍ന്ന സംഭവത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണം.

സിപിഎം മലക്കം മറിയുകയാണ്. എന്തെല്ലാം സമരങ്ങളാണ് നിയമസഭയ്ക്കകത്തും പുറത്തും സിപിഎം മാണിക്കെതിരെ നടത്തിയത്. അത് മാറ്റിപ്പറയാന്‍ മണിക്കൂറുകള്‍ പോലും വേണ്ടി വന്നില്ല. യാതൊരു ആത്മാര്‍ഥതയുമില്ലാത്ത നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീരുമാനം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണം.

മാണിയുടെ കാലുമാറ്റം നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയമായ കടുത്ത വഞ്ചനയാണ്. യുഡിഎഫില്‍ നിന്ന് മതിയായ കാരണം ഇല്ലാതെ വിട്ടു പോയപ്പോള്‍ പോലും കോണ്‍ഗ്രസ് വളരെ മിതത്വം കാട്ടി. കെഎം മാണി ഇന്ന് പറഞ്ഞ കാരണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. മറു ചേരിയിലേക്ക് പോകാന്‍ മാണിക്ക് ഒരു കാരണവും പറയാനില്ല. ജനാധിപത്യ കേരളം ഒരു കാരണവശാലും ഈ തീരുമാനം അംഗീകരിക്കില്ല. കേരളാ കോണ്‍ഗ്രസിലെ അണികളും നേതാക്കളും ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അപമാനിച്ചവര്‍ക്കൊപ്പം കൂടാന്‍ അദ്ദേഹത്തിന് മണിക്കൂറുകള്‍ പോലും വേണ്ടിവന്നില്ലെന്നും യുഡിഎഫ് മാന്യത വിട്ട് പെരുമാറിയിട്ടില്ല.




2017, മേയ് 2, ചൊവ്വാഴ്ച

എല്ലാം ശരിയാക്കാൻ വന്നവർ എടുക്കുന്ന തീരുമാനങ്ങൾ തെറ്റുന്നു


മന്ത്രി എം.എം. മണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടതായിരുന്നു ഇതു ചെയ്യാത്തതു ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പുനർവിചിന്തനം നടത്തണം. ടി.പി.സെൻകുമാറിനെ ഡിജിപി ആയി നിയമിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ. നിയമനം വൈകിപ്പിക്കാനുള്ള ശ്രമം ശരിയാണോയെന്നു സർക്കാർ ചിന്തിക്കണം.

രാഷ്ട്രീയ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും സ്ത്രീകൾക്കും നേരെ മന്ത്രി എം.എം.മണി നടത്തിയ പരാമർശങ്ങളൊന്നും ശരിയല്ല. മന്ത്രി പാലിക്കേണ്ട മര്യാദയോ മിതത്വമോ മണി പാലിച്ചിട്ടില്ല. തെറ്റ് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടും തുടരുന്ന നിലപാട് അത്ഭുതപ്പെടുത്തുന്നു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നവർ എടുക്കുന്ന തീരുമാനങ്ങളെല്ലാം തെറ്റുകയാണ്.
.
മൂന്നാറിൽ പന്തലിൽ കയറി അക്രമം നടത്താനും പന്തൽ പൊളിക്കാനുമാണു ശ്രമം. സമരപന്തല്‍ പൊളിക്കാന്‍ സിപിഎം നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യകേരളത്തിന് അപമാനമാണ് സിപിഎമ്മിന്റെ നടപടി. മാധ്യമപ്രവർത്തകർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കാം. പക്ഷേ, എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതും അവകാശം നിഷേധിക്കുന്നതും ശരിയല്ല.


2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

യുഡിഎഫ് ഭരണകാലത്ത് മൂന്നാറില്‍ ഒരിഞ്ച് ഭൂമിയെങ്കിലും കയ്യേറിയോ?


യുഡിഎഫ് ഭരിച്ച അഞ്ച് വര്‍ഷക്കാലം മൂന്നാറില്‍ ഒരിഞ്ച് ഭൂമി കയ്യേറിയിട്ടുണ്ടോ? കഴിഞ്ഞ സർക്കാരിന്റെ കാലത്ത്  കയ്യേറ്റം കണ്ടെത്തി ഇറക്കി വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിയമപരമായി ചില തടസങ്ങള്‍ വന്നിരുന്നു. എന്നിട്ടും തണ്ടപ്പേര്‍ രജിസ്റ്റര്‍ പരിശോധിക്കണമെന്ന തീരുമാനം അന്ന് റവന്യൂ വകുപ്പ് സ്വീകരിച്ചു.

കഴിഞ്ഞ സര്‍ക്കാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ക്രിയാത്മകമായ നടപടികള്‍ എടുത്തിരുന്നു. കോടതിയുടെ ചില സ്‌റ്റേകളും മറ്റുമുണ്ടായിരുന്നു. അന്നത്തെ റവന്യൂ വകുപ്പ് എടുത്ത നടപടികളുടെ തുടക്കമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തണ്ടപ്പേര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടികളെടുക്കാന്‍ അന്ന് തന്നെ തീരുമാനിച്ചിരുന്നു. അതിന്റെ പരിശോധന നടക്കുമ്പോളാണ് ഇപ്പോഴത്തെ ബഹളങ്ങള്‍ നടക്കുന്നത്.

കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നു. വന്‍കിട കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കണം. അതിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കും. പെമ്പിളൈ ഒരുമ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊപ്പമാണ് ഇന്ന് കേരള സമൂഹം. മൂന്നാറിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തു കഴിഞ്ഞു.



2017, ഏപ്രിൽ 26, ബുധനാഴ്‌ച

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുന്നു


മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയാണ്.  

മൂന്നാർ വിഷയത്തിൽ സി.പി.ഐയുടെയും റവന്യുമന്ത്രിയും എടുത്ത തീരുമാനത്തിനോടൊപ്പമാണ് ജനങ്ങൾ. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വ്യത്യസ്ഥമായ അഭിപ്രായമാണുള്ളതെന്ന് വ്യക്തമാണ്.

മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചേ മതിയാകു. അതിനെ ഒരു ന്യായീകരണം കൊണ്ടും തടയാന്‍ സാധിക്കില്ല. ഒരു ഓപ്പറേഷന്‍ തുടങ്ങി അതിന്റെ മധ്യത്തില്‍ വെച്ച് നിര്‍ത്തിയിട്ട് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് പറഞ്ഞു. യഥാര്‍ഥത്തില്‍ യോഗം വിളിക്കേണ്ട തിയതിയോടുകൂടിയാണ് അക്കാര്യം പറയേണ്ടത്. അത് നിര്‍ത്തുന്ന സാഹചര്യത്തില്‍ ആത്മാര്‍ഥതോടുകൂടിയാണ് യോഗം വിളിക്കുന്നതെങ്കില്‍ അതിന്റെ തിയതി പറയേണ്ടതാണ്. ഒരാഴ്ചയായിട്ടും തിയതിപോലും പ്രഖ്യാപിച്ചിട്ടില്ല.

 മൂന്നാറിലെ വന്‍കിട കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. വിഷയത്തില്‍ ഞങ്ങള്‍ രാഷ്ട്രീയം കാണുന്നില്ല.

അവിടുത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. ഇക്കാര്യത്തില്‍ സത്യസന്ധവും സുതാര്യവുമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെങ്കില്‍ പ്രതിപക്ഷം സഹകരിക്കും. സര്‍വകക്ഷിയോഗം വിളിക്കുമെന്നു പറയുകയും അത് വിളിക്കാതിരിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുന്നത്.   

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

പെമ്പിളൈ ഒരുമൈ സമരക്കാരോടു യുഡിഎഫ് കാട്ടിയ മനുഷ്യത്വം എൽഡിഎഫിനില്ല

'കാഞ്ഞങ്ങാട് ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

പെമ്പിളൈ ഒരുമൈ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയിൽത്തന്നെ എൽഡിഎഫ് – യുഡിഎഫ് സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. സ്ത്രീ തൊഴിലാളികളെ അടിച്ചും പിടിച്ചും ആശുപത്രിയിലാക്കുകയാണു പിണറായി സർക്കാർ. ഗതാഗത സ്തംഭനമുണ്ടായിട്ടുപോലും യുഡിഎഫ് കാലത്തു സമരക്കാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് ആഭ്യന്തരവകുപ്പു നിർദേശിച്ചിരുന്നു.

യുഡിഎഫ് സർക്കാർ കൊച്ചിയിൽ യോഗം വിളിച്ചു പെമ്പിളൈ ഒരുമൈ സമരം പരിഹരിച്ചപ്പോൾ സമരക്കാർ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ എടുത്തുയർത്തി പ്രകടനം നടത്തുകയാണു ചെയ്തത്. മനുഷ്യത്വത്തോടെ പെരുമാറിയ യുഡിഎഫ് സർക്കാരും അതില്ലാതെ പെരുമാറുന്ന എൽഡിഎഫ് സർക്കാരും തമ്മിലുള്ള വ്യത്യാസം ജനം വിലയിരുത്തുന്നുണ്ട്. 

സംസ്ഥാനത്തെ മന്ത്രിയെന്നല്ല, ഒരു സാധാരണക്കാരൻ പോലും പറയാൻ പാടില്ലാത്ത വിധമാണ് എം.എം. മണി സംസാരിച്ചത്. മണി സംസ്ഥാനത്ത് അപമാനമാണ്.