UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ഫലം ഭരണത്തുടര്‍ച്ചയ്ക്കുളള സൂചനയാകും


തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി തുടര്‍ഭരണത്തിനുളള സൂചനയായിരിക്കും തെരഞ്ഞെടുപ്പ് ഫലം നല്‍കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആലപ്പുഴ ജില്ലയില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഭരണത്തിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒട്ടേറെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ പ്രതിഫലനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫിന് വിജയം നേടാന്‍ കഴിഞ്ഞു. 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും യു ഡി എഫ് വന്‍ വിജയം നേടും. അത് യു ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുളള കളമൊരുക്കലായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ മണ്ണില്‍ ബി ജെ പിയ്ക്ക് വേരോട്ടമുണ്ടാക്കാനാകില്ല. അവര്‍ ആരെ കൂടെക്കൂട്ടിയാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ജനങ്ങളുടെ മതേതരമനസിനെ മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ല. സി പി എമ്മിന്റെ അക്രമരാഷ്ട്രീയം അവര്‍ക്ക് തന്നെ വിനയാകും.അരുവിക്കരയില്‍ ആയുധം വച്ച് സി പി എം കീഴടങ്ങുകയായിരുന്നു. 

സാധാരണ ഭരിക്കുന്ന സര്‍ക്കാരിനെതിരെയാണ് ജനവികാരം ഉണ്ടാകുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റിന് അനുകൂലമായ ജനവികാരമാണ് ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലേത് ജനം എഴുതിത്തള്ളിയ പ്രതിപക്ഷം


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുല്‍പ്പള്ളിയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ അര്‍പ്പണബോധമുള്ളവരാണെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് അതുകൊണ്ടാണെന്നും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം നേടാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷക്കാലം നിരവധി പ്രതിസന്ധികള്‍ പ്രതിപക്ഷം ഉണ്ടാക്കിയെങ്കിലും അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവര്‍ നടത്തിയ ഒറ്റസമരം പോലും ജനങ്ങള്‍ അംഗീകരിച്ചില്ല. അഞ്ച് വര്‍ഷം മുമ്പ് വരെ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കേരളത്തില്‍ വന്‍കിട പദ്ധതികള്‍ എത്തിയിരുന്നത്. 1978-ല്‍ ഇടുക്കി ജലവൈദ്യുതി പദ്ധതി, 2000-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളം എന്നിങ്ങനെ വിരലിലെണ്ണാവുന്നത് മാത്രം.

എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷക്കാലം കൊണ്ട് നിരവധി വന്‍കിട പദ്ധതികളാണ് കേരളത്തിലുണ്ടായത്. കൊച്ചിമെട്രോ, സ്മാര്‍ട്‌സിറ്റി പദ്ധതി, വിഴിഞ്ഞം പദ്ധതി ഇങ്ങനെ നിരവധി പദ്ധതികള്‍ കേരളത്തിന്റെ വികസനകുതിപ്പിന് കാരണമായി. അത്തരം പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം ഒളിഞ്ഞും തെളിഞ്ഞും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ നിര്‍ധനരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലര വര്‍ഷം മുമ്പ് വരെ കേരളത്തിലെ ലോട്ടറിയുടെ പണവും ലാഭവും ഒഴുകിയിരുന്നത് ലോട്ടറി രാജാക്കന്മാരുടെ വീടുകളിലേക്കായിരുന്നു. എന്നാല്‍ ഇന്ന് ലോട്ടറിയുടെ ലാഭമെത്തുന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും പക്കലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കാര്‍ കാരുണ്യ ലോട്ടറി കാരണമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രണ്ട് എം എല്‍ എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇത്രയും കാലം നല്ലരീതിയില്‍ ഭരിക്കാന്‍ സാധിച്ചത് ജനപിന്തുണ കൊണ്ടാണ്. യു ഡി എഫിനകത്ത് ഇക്കാലമത്രയും ഒരു പ്രശ്‌നങ്ങളുമുണ്ടായില്ല. പുറത്തുനിന്നുള്ള ആരോപണങ്ങളിലും ആക്ഷേപങ്ങളിലും ഒരംശം പോലും സത്യമില്ലെന്നതിന്റെ തെളിവാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കേരളത്തില്‍ ഉജ്വല വിജയം നേടാന്‍ യു ഡി എഫിന് സാധിച്ചത്.

അതിന്റെ തുടര്‍ച്ചയെന്നോണം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു ഡി എഫിന് അനുകൂല വിധിയുണ്ടാകുമെന്ന് ആത്മവിശ്വാസമുണ്ട്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തില്‍ കേരളത്തില്‍ രാഷ്ട്രീസ്വാധീനം ചെലുത്താനുള്ള ബി ജെ പിയുടെ ശ്രമം വിലപ്പോവില്ല. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോദി പറഞ്ഞ വാക്കൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഖിലേന്ത്യാഗ്ലാമറൊന്നും കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ ചിലവാകില്ല. കേരളമെന്നും മതേതരത്വത്തിന് വേണ്ടി നിലകൊന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയുടെ വര്‍ഗീയമുഖം കേരളം തല്ലിക്കെടുത്തും.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വികസനത്തിന്റെയും വിജയമാകും ഇത്തവണത്തെ തിരഞ്ഞെടുപ്പിലുമുണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ഡൽഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും ലംഘിക്കുന്നതാണ്.


കേരളാഹൌസ് ഗവണ്മെന്റിന്റെ ഒഫീഷ്യൽ സ്ഥാപനം ആണ്, അവിടെ ഉത്തരവാദപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുണ്ട്, അവരോട് അന്വേഷിക്കാം, മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടി സ്വീകരിക്കാം.   

അതല്ലാതെ അന്വേഷിക്കുകയോ, അനുമതി ചോദിക്കുകയോ ചെയ്യാതെയുള്ള ഡൽഹി പോലീസിന്റെ നടപടി എല്ലാ സാമാന്യ തത്വങ്ങളെയും ലംഘിക്കുന്നതാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ പോലും ആഘാതം ഏൽപ്പിക്കുന്ന തരത്തിൽ പെരുമാറിയത് ഒരു വിധത്തിലും സ്വീകാര്യമല്ല.  ഒരു കുറ്റവും അവർക്കവിടെ കണ്ടെത്താൻ സാധിച്ചില്ല.

രാജ്യത്തെ നിയമം എല്ലാവർക്കും ബാധകമാണ്. പശുവിന്റെ മാംസം ഡൽഹിയിൽ നിരോധിച്ചിട്ടുണ്ട്, അത് കേരളാഹൌസിനും ബാധകമാണ്. അവിടെ നിരോധിക്കപ്പെട്ട പശുവിന്റെ മാംസം പാചകം ചെയ്യുകയോ, വിതരണം ചെയ്യുകയോ ചെയ്‌തിട്ടില്ല. അതേ സമയം നിരോധിച്ചിട്ടില്ലാത്ത പോത്തിന്റെ മാംസം വിതരണം ചെയ്തിട്ടുണ്ട്. നിരോധനം ഇല്ലാത്തിടത്തോളം കാലം അത് വിതരണം ചെയ്യും.

ഇത് ജനങ്ങളുടെ മനസ്സിൽ ഭീതി ജനിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. കേരളാഹൌസിൽ ഡൽഹി പോലീസ് മര്യാദയുടെ സീമകൾ ലംഘിച്ചു, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ലംഘിച്ചു, നിയമം ലംഘിച്ചു. അത് അറിയിക്കേണ്ടവരെ, പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും, അറിയിച്ചിട്ടുണ്ട്.

ഡൽഹി പോലീസ് അവരുടെ ഡ്യൂട്ടി നിർവഹിക്കുകയായിരുന്നു എന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞത് സ്വീകാര്യമല്ല. അവരുടെ നടപടി ന്യായീകരിക്കുകയാണെങ്കിൽ സംസ്ഥാനം നിയമ നടപടികളുമായി മുന്നോട്ടു പോവും.

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണത്തിന്റെ വിലയിരുത്തലുണ്ടാകും


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് മേല്‍ക്കൈ കിട്ടുമെന്നകാര്യത്തില്‍ ഒരുതരത്തിലുള്ള സംശയവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  തെരഞ്ഞെടുപ്പിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി കാണുന്നതില്‍ തനിക്ക്  ഒരു ഭയപ്പാടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായി പ്രാദേശിക പ്രശ്‌നങ്ങളും പ്രാദേശിക സ്ഥാനാര്‍ത്ഥികളുമൊക്കെ ചര്‍ച്ചാവിഷയമാകും. അതൊക്കെ അതിന്റെ ഒരു ഭാഗത്ത്. എന്നാലും ഏതു തെരഞ്ഞെടുപ്പിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായവും പ്രതിഫലിക്കും. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഈ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിവരുമെന്നകാര്യം ഉറപ്പ്. അരുവിക്കരയില്‍ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നത് സെമിയാണ്. സെമിയിലും ജയിച്ച്  ഫൈനലിലേക്ക്  തികഞ്ഞ ആത്മവിശ്വാസത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍  പോകുമെന്ന കാര്യത്തില്‍ സംശയമില്ല-മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ പുതിയതല്ല, നേരത്തേയുള്ള പാര്‍ട്ടിയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയും ഓരോ തെരഞ്ഞെടുപ്പിലും ജയിക്കാന്‍ വേണ്ടി നടത്തുന്നതുപോലുള്ള ശ്രമങ്ങള്‍ അവരും നടത്തും. പക്ഷേ സംസ്ഥാനം കേരളമാണ്. കേരളം എന്നും മതേതരത്വത്തിനും മത സൗഹാര്‍ദ്ദത്തിനും മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള സംസ്ഥാനമാണ്.

 ജനഹിതം അതാണ്. 77-ല്‍ സി.പി.എം ഇത്തരം പരീക്ഷണം നടത്തിയില്ലേ. അടിയന്തരാവസ്ഥയ്‌ക്കെതിരേ ഇന്ത്യയിലൊട്ടാകെ ഉണ്ടായിട്ടുള്ള ചിന്തയുടെ പേരില്‍ കേരളത്തില്‍ അവര്‍ ജനസംഘുമായി കൈകോര്‍ത്തു. എന്നാല്‍ മാര്‍സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അന്ന് ഏറ്റുവാങ്ങേണ്ടിവത്. ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

വിമതര്‍ക്ക് ഒരവസരം കൂടി


കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതര്‍ക്ക് തിരിച്ചുവരാന്‍ ഒരവസരംകൂടി നല്‍കുമെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാസര്‍കോട്ട് പറഞ്ഞു. മുന്നണി സ്ഥാനാര്‍ഥിക്കെതിരായി പത്രിക നല്‍കിയവര്‍ വോട്ട് പിടിക്കാനിറങ്ങരുത്.

യോജിപ്പിനുവേണ്ടി പരമാവധി ശ്രമിച്ചിട്ടും നടക്കാത്ത സ്ഥലങ്ങളില്‍ സൗഹൃദ മത്സരത്തിനനുവദിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്.ഇതര കക്ഷികളുമായി കൂട്ടുകൂടുന്നത് അനുവദിക്കില്ല. ഇതുസംബന്ധിച്ച് പരാതി കിട്ടിയാല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫില്‍ വിമതപ്രശ്‌നം രൂക്ഷമാണെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുമുണ്ടായതുപോലുള്ള വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഐക്യത്തിന്റെ ഫലമാണ് തിരഞ്ഞെടുപ്പു വിജയങ്ങള്‍. ഐക്യം എന്ന് നഷ്ടപ്പെടുന്നോ അന്ന് പരാജയമുണ്ടാകുമെന്നും വളരെ പ്രതീക്ഷയോടെയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച കോടിയേരി മാപ്പ് പറയണം


കാസര്‍കോട്: ഫേസ്ബുക്കിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തേക്കാള്‍ തന്നെ കൂടുതല്‍ വേദനിപ്പിച്ചത് കോടിയേരിയുടെ നിലപാടാണ്. ഇത് സ്ത്രീസമൂഹത്തിന് കൂടുതല്‍ അപമാനമാണുണ്ടാക്കിയത്.  ഇതുസംബന്ധിച്ച് കോടതിയില്‍ പോകുന്നതിനോട് യോജിപ്പില്ല. മറിച്ച് പ്രസ്താവനകള്‍ പിന്‍വലിച്ച് ചെറിയാന്‍ ഫിലിപ്പ് സ്ത്രീസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. 

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ആറുമാസത്തെക്കാണെന്ന് സി.പി.എം. പ്രചരിപ്പിച്ചു. എന്നാല്‍, ജനങ്ങള്‍ നല്‍കിയ പിന്തുണകൊണ്ടാണ് ഈ കാലയളവില്‍ മുന്നോട്ട് പോയത്. സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിന് അനുകൂലമായി ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ജനഹിതം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 

ഇന്ന് സി.പി.എം. തൊടുന്നതെല്ലാം അബദ്ധമാണ്. എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയതിനെതിരെ ജനവികാരം ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഇന്ന് സി.പി.എം. ജനങ്ങളില്‍നിന്നകന്നു. ദേശീയതലത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് സി.പി.എം. ഇന്ന് രാജ്യത്തുതന്നെ ഒന്നുമല്ലാതാകുന്നതിന് ഇടയാക്കിയത്. 

മൂന്നാംമുന്നണി യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നില്ല. യു.ഡി.എഫിന്റെ ഐക്യത്തിലും ശക്തിയിലുമാണ് ഞങ്ങള്‍ക്ക് വിശ്വാസം. എതിരാളികളുടെ ബലഹീനത യു.ഡി.എഫിന്റെ വിജയത്തിന് കൂടുതല്‍ ശക്തി പകരും. മറ്റുപല ഘടകങ്ങളും അനുകൂലമാണെങ്കിലും അതിന് അമിതവിശ്വാസം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

എപി ഉദയഭാനു മദ്യനയത്തിന്റെ ശില്‍പി


തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ മദ്യനയത്തിന്റെ യഥാര്‍ത്ഥ ശില്‍പി എ.പി ഉദയഭാനു ആയിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വൈപ്പിന്‍ മദ്യദുരന്തത്തിന് ശേഷം ഉദയഭാനു കമ്മീഷനാണ് മദ്യലഭ്യത കുറച്ച് മദ്യനിരോധനം സാധ്യമാക്കണമെന്ന ആശയം മുമ്പോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ എ.പി. ഉദയഭാനുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളരാഷ്ട്രീയത്തില്‍ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എ.പി. ഉദയഭാനു. ജനാധിപത്യത്തിലെ അധികാരസ്ഥാനങ്ങളിലൊന്നും കടന്നുവന്നിട്ടില്ലെങ്കിലും അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളുടെ മഹത്ത്വം കൊണ്ടാണ്.


2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

വ്യക്തിഹത്യ കോണ്‍ഗ്രസ് ശൈലിയല്ല


അവഹേളിച്ച് അപമാനിച്ച് വിജയിക്കുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹമാധ്യമങ്ങളിലൂടെ ആരെയും വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഐ.ടി. സെല്‍ സംഘടിപ്പിച്ച സമൂഹമാധ്യമ സെമിനാര്‍ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രമല്ല, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലും സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ അനിവാര്യമാണ്. പാര്‍ട്ടി നയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. എതിരാളികള്‍ക്ക് അവരുടെ വിമര്‍ശനങ്ങള്‍ക്ക് മരുപടി നല്‍കാന്‍ ഉപയോഗിക്കുന്ന ഭാഷ നന്നായിരിക്കണം. എന്തൊക്കെ പ്രകോപനമുണ്ടായാലും ആരെയും വ്യക്തിഹത്യ നടത്തുന്നതിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ഉന്നതമായ തത്വങ്ങളില്‍ ഊന്നിയാവണം സോഷ്യല്‍ മീഡിയായിലെ പ്രവര്‍ത്തനം. സത്യസന്ധമായ കാര്യങ്ങളേ പ്രചരിപ്പിക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷത വഹിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായിരിക്കും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്.ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, രോഗികള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും 1500 കോടി രൂപയോളം ധനസഹായം എന്നിവ നല്‍കിയ ജനപക്ഷ സര്‍ക്കാരിനെ ജനങ്ങള്‍ പിന്തുണയ്ക്കും എന്നതില്‍ ഉറച്ച വിശ്വാസമുണ്ട്. 

കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഗതാഗതകുരുക്കഴിക്കാന്‍ ഉതകുന്ന മെട്രൊ പദ്ധതിയും പതിറ്റാണ്ടായുളള സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവും കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങാനൊരുങ്ങുകയും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുമൂലം നടക്കാതെപോകുകയും ചെയ്ത സ്മാര്‍ട് സിറ്റിയും ഈ സര്‍ക്കാരിനു തുടക്കം കുറിക്കുവാനും യാഥാര്‍ത്ഥ്യത്തിലേക്കെത്തിക്കുവാനും സാധിച്ചു. വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ വന്‍ പുരോഗതി ഉണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എളുപ്പത്തിലാക്കാന്‍ നടത്തിയ പരിഷ്കാരങ്ങള്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുളള അകലം കുറച്ചു.ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കാന്‍ സാധിച്ചുവെന്നത് യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത മഹത്തായ കാര്യമാണ്. ഐടി, വ്യവസായ രംഗത്തെ പുരോഗതി കേരളത്തിന്‍റെ വികസനത്തിനു വഴിവച്ചു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുതിയതായി വന്ന വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ശേഷം നിയമപരമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല പരിഗണിക്കേണ്ടത്. എസ്എന്‍ഡിപി - ബിജെപി സഖ്യം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട


തിരുവനന്തപുരം: ആര്‍.എസ്.എസ്  -  എസ്.എന്‍.ഡി.പി ബന്ധത്തിന് പിന്നില്‍ താനാണെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതേതരത്വ വാദിയാണ് താനെന്നതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ചാടിക്കയറുകയാണ് പിണറായി. 

സി.പി.എം അണികള്‍ ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോകുന്നതിലുള്ള അമര്‍ഷമാണ് പിണറായിക്ക്. എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ്സിന് അടിയറവയ്ക്കാന്‍ ശ്രീനാരയണീയര്‍ അനുവദിക്കില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പിണറായി വര്‍ഗീയതയെ താലോലിക്കുകയാണെന്നും  മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു.