UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു
 
 
തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ ചാണ്ടി അഞ്ചുവര്‍ഷം പിന്നിട്ടു. രണ്ട് തവണയായാണ് അദ്ദേഹം അഞ്ചുവര്‍ഷം തികച്ചത്. 
2004-ല്‍ എ.കെ ആന്റണി രാജിവെച്ചതിനെത്തുടര്‍ന്ന് ആഗസ്ത് 31 നാണ് ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായത്. 2006 മെയ് 12 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം ഇടതുവിജയത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ആകെ 626 ദിവസമായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനം.

ഇത്തവണ 2011 മെയ് 18 ന് വീണ്ടും അധികാരത്തിലെത്തിയ അദ്ദേഹം ഈ മാസം 1200 ദിവസം പൂര്‍ത്തിയായതോടെയാണ് അഞ്ചുവര്‍ഷം തികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത്. 

ഇ.കെ. നായനാരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്നത്. മൂന്നുതവണയായി 3999 ദിവസം അദ്ദേഹം ആ കസേരയില്‍ ഇരുന്നു. 3240 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് തൊട്ടുപിന്നില്‍. 

രണ്ടുതവണയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1820 ദിവസവും എ.കെ. ആന്റണി 2166 ദിവസവും മുഖ്യമന്ത്രിയായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായി ആയിരം ദിവസം കടന്നു. 1822 ദിവസം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. 

രണ്ടുതവണയായി 2638 ദിവസം മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഒറ്റത്തവണ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്ന ആളാണ്. 51 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് ഏറ്റവും കുറഞ്ഞ കാലയളവില്‍ ആ സ്ഥാനത്തിരുന്നത്. 

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം-മുഖ്യമന്ത്രി

 

കൊച്ചി: ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജിവെക്കില്ല. പാമോയില്‍ കേസും സോളാറും വന്നപ്പോള്‍ രാജി ആവശ്യമുയര്‍ന്നിരുന്നു. പാമോയില്‍ കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ ആരോപണങ്ങള്‍ വരുമ്പോഴും രാജിവെക്കാനിരുന്നാല്‍ താന്‍ മണ്ടനാവില്ലേ എന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ല. കാരണം രമേശിന് ഇതില്‍ പങ്കില്ല. അന്ന് മന്ത്രിയോ എം.എല്‍.എ.യോ അല്ലായിരുന്നു രമേശ്. പദ്ധതിക്കായി താന്‍ ഇടപെട്ടിട്ടുണ്ട്. അത് സമ്മതിക്കുന്നു - ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകമുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. 2006-ലാണ് ആദ്യ കേസുണ്ടായത്. അന്ന് താനടക്കമുള്ള ആരുടേയും പേരുണ്ടായിരുന്നില്ല. 2011- ലാണ് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം അഞ്ചുവര്‍ഷം ഇടതുസര്‍ക്കാര്‍ ഭരിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ഇനിയും സംശയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ-മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മിറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശിച്ചു. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയായിരുന്ന തന്നെ വന്നുകണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ത്യാഗരാജനോട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. 

ത്യാഗരാജന്റെ നിര്‍ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതുമൂലം ഫാക്ടറികള്‍ അടച്ചുപൂട്ടുന്നത് ഒഴിവായി. എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. 

ഇടതുസര്‍ക്കാരാണ് ടൈറ്റാനിയത്തിലെ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇടയ്ക്കുവെച്ച് കരാറുകാരന്‍ പണി നിര്‍ത്തിയതോടെയാണ് വലിയ നഷ്ടമുണ്ടായത്. അഴിമതി കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അത് കോടതിയുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും -മുഖ്യമന്ത്രി

 

 

ചെറുതോണി: ജില്ലയിലെ പട്ടയത്തിനുള്ള അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകരുടെ പ്രധാന പ്രശ്‌നം കൈവശഭൂമിക്ക് പട്ടയം ഇല്ലെന്നതാണ്. നെടുംകണ്ടത്തുവച്ച് വിതരണം ചെയ്ത പട്ടയത്തിന്റെ ബാക്കി 6000 അപേക്ഷകരുടെ പട്ടയത്തിനുള്ള നടപടി പൂര്‍ത്തീകരിച്ചതാണ്.

എന്നാല്‍, കര്‍ഷകരുടെ ഭാഗത്തുനിന്ന് ചില മാറ്റങ്ങള്‍ വേണമെന്ന ആവശ്യം വന്നപ്പോള്‍ പട്ടയവിതരണ നടപടി മാറ്റിവച്ചു. പുതിയ മാറ്റംകൂടി ഉള്‍പ്പെടുത്തി എത്രയും വേഗം ഈ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രി എത്തി

ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രി എത്തി

 


തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായി ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. വാത്സല്യത്തോടെ ഷെഫീക്കിനെ തഴുകിയ മുഖ്യമന്ത്രി ബിസ്‌കറ്റ് വച്ചുനീട്ടി. എന്നാല്‍, അതുവാങ്ങാതെ അവന്‍ ബിസ്‌കറ്റ് പാത്രത്തിലേക്ക് കൈയിട്ടപ്പോള്‍ കൂട്ടച്ചിരിയുയര്‍ന്നു. ആയ രാഗിണി, ചികിത്സ നടത്തുന്ന ഡോ.കെ.പി. ഷിയാസ് എന്നിവരോട് അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പത്തു മിനുട്ടോളം അവിടെ ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഇടുക്കിയില്‍ കുട്ടികളുടെ സംരക്ഷണ ത്തിനായി ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണനാണ് ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ഇല്ലാത്തത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടു ത്തിയത്.രാഗിണിക്ക് സ്ഥിരംജോലി നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി  

 

തിരുവനന്തപുരം* മദ്യനിയന്ത്രണം വരുന്നതോടെ പൊലീസിന്റെ ജോലിഭാരം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

 

ജോലിഭാരമടക്കമുള്ള പ്രശ്‌നങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ ചര്‍ച്ച വേണമെന്ന പൊലീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം, കെപിഎ സംസ്ഥാനപ്രസിഡന്റ് കെ.പി. ഉണ്ണി, കെപിഒഎ ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍നായര്‍  എന്നിവര്‍ പ്രസംഗിച്ചു.   സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയിലെ എല്ലാ ഒഴിവുകളും മൂന്നു മാസത്തിനുള്ളില്‍ നികത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

 

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

 

കേരള പൊലീസ് കൊച്ചിയില്‍ സംഘടിപ്പിച്ച സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിന്റെ

സമാപന ചടങ്ങില്‍ സൊസൈറ്റി ഫോര്‍ പൊലീസിങ് സൈബര്‍ സ്‌പേസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബെസി പാങ്,

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉപഹാരം നല്‍കുന്നു.

കൊച്ചി: സൈബര്‍ ലോകത്തെ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ കേരള പൊലീസ് സംഘടിപ്പിച്ച രാജ്യാന്തര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പൊലീസിങ് കോണ്‍ഫറന്‍സ്-കൊക്കോണ്‍ 2014- സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മൂന്നു വര്‍ഷത്തിനകം കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ഓരോ വീട്ടിലും ഒരാളെയെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണു ലക്ഷ്യം. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, എഡിജിപി കെ. പത്മകുമാര്‍, ഐജി മനോജ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. 20 വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ മൊത്തം 375 പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. 17 വിദേശികളുള്‍പ്പെടെയുള്ള ഐടി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  

 

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

 കൊല്ലം: വീട്ടില്‍ രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ കൂടി തൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള ക്ഷീരകര്‍ഷക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനവും അവകാശ പത്രിക സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

 

യുപിഎ സര്‍ക്കാരിനു മുന്നില്‍ സംസ്ഥാനം ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ അത് അംഗീകരിച്ചില്ല. ഈ സര്‍ക്കാര്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഈ നിര്‍ദേശവുമായി വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാല്‍വില കൂട്ടുന്നതിന്റെ ഫലം ഇനിയും ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയായി എട്ടു രൂപയുടെ വര്‍ധനയാണു വരുത്തിയത്. കര്‍ഷകരെ സഹായിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ കാലിത്തീറ്റയ്ക്കും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും കൂടി വില വര്‍ധിച്ചതോടെ ഈ ലക്ഷ്യം നടപ്പായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് രാഷ്ട്രീയ ബ്രേക്ക്

മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് രാഷ്ട്രീയ ബ്രേക്ക്

 

 

പത്തു വര്‍ഷമായി നടന്നുവന്ന മുഖ്യമന്ത്രിയുടെ സുതാര്യ കേരളം ദൂര്‍ദര്‍ശന്‍ പരിപാടിക്കു രാഷ്ട്രീയ ബ്രേക്ക്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു പരിപാടി തുടരാനുള്ള അനുമതി തടഞ്ഞു. ഇതു യുഡിഎഫ് സര്‍ക്കാരിനു വലിയ മേല്‍ക്കൈ നല്‍കുന്ന രാഷ്ട്രീയ പരിപാടിയാണെന്നു കണ്ടെത്തിയാണു കേന്ദ്രം ഇടപെട്ടതത്രേ. 

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് ഇടതു വലതു സര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ചിരുന്നപ്പോഴെല്ലാം തടസ്സം കൂടതെ നടന്നിരുന്ന പരിപാടിയാണിത്.   ഉദ്യോഗസ്ഥരുമൊത്തിരുന്നു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുകയും ഉദ്യോഗസ്ഥരുമായി അപ്പോള്‍ത്തന്നെ സംസാരിച്ചു പരിഹാരം നിര്‍ദേശിക്കുകയും അതു ലൈവായി ടിവിയില്‍ കാണിക്കുകയും ചെയ്യുന്ന പരിപാടി സാധാരണക്കാരായ ജനങ്ങള്‍ക്കു വലിയ പ്രയോജനം ചെയ്തിരുന്നു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നിര്‍ത്തിവച്ച പരിപാടി   തുടരാന്‍ തിരുവനന്തപുരം ദൂരദര്‍ശനു ബിജെപി സര്‍ക്കാര്‍ വന്നു മൂന്നു മാസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ല. എന്നാല്‍ പരിപാടി നിര്‍ത്തിയതല്ലെന്നും ഭരണപരമായ കാലതാമസം മാത്രമാണെന്നുമാണു ദൂരദര്‍ശന്‍ അധികൃതരുടെ വിശദീകരണം.

 

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

അന്തര്‍ദേശീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള അഗ്രോമീറ്റ് നടത്തും

അന്തര്‍ദേശീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള അഗ്രോമീറ്റ് നടത്തും : മുഖ്യമന്ത്രി

 

കോഴിക്കോട്: കേരളത്തെ 2016ഓടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി നൂതനസാധ്യതകള്‍ പഠിക്കാനും അത് കര്‍ഷകരെ ബോധ്യപ്പെടുത്തി പ്രയോജനപ്പെടുത്താനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി നവംബറില്‍ ആഗോള അഗ്രോമീറ്റ് സംഘടിപ്പിക്കും. 

നാളികേര, നെല്‍കൃഷി മേഖല ഉണര്‍ന്നാല്‍ മാത്രമേ കേരളം അഭിവൃദ്ധിപ്പെടുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീര ഉടന്‍ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. നെല്‍ക്കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നെല്ലിന്റെ സംഭരണവില സര്‍ക്കാര്‍ കിലോയ്ക്ക് 19 രൂപയാക്കി. ഇത് 20 രൂപ ആക്കാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ 19 രൂപയ്ക്ക് സംഭരിക്കുന്ന നെല്ലിന് 13.20 രൂപയാണ് കേന്ദ്രം നല്‍കുന്നത്. ഓരോ കിലോയ്ക്കും സംസ്ഥാനസര്‍ക്കാര്‍ 5.80 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്. 

ചടങ്ങില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷനായി. കുടുംബശ്രീയുടെ ബ്രാന്‍ഡ് അംബാസഡര്‍ നടി മഞ്ജു വാര്യര്‍ മുഖ്യാതിഥിയായിരുന്നു. നീരയുടെ വിപണനോദ്ഘാടനവും 'കേരകര്‍ഷക'ന്റെ 60ാം വാര്‍ഷികപതിപ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി ആദ്യപ്രതി ഏറ്റുവാങ്ങി. പത്മശ്രീ ഡോ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് പാലക്കാട് കിണാശ്ശേരി പാടശേഖരക്കമ്മിറ്റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ് തുക .
 
സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി എം.കെ. മുനീര്‍ സ്വാഗതവും കൃഷി ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍ നന്ദിയും പറഞ്ഞു. നേരത്തേ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച ഘോഷയാത്രയില്‍ കാര്‍ഷികമേഖലയുടെ സവിശേഷത വിളംബരംചെയ്യുന്ന നിശ്ചല ദൃശ്യങ്ങളും സാംസ്‌കാരിക കലാരൂപങ്ങളും അണിനിരന്നു.

ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വം പുലര്‍ത്തണം -മുഖ്യമന്ത്രി

ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വം പുലര്‍ത്തണം -മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വവും മര്യാദയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗാന്ധിഭവനില്‍ പ്രൊഫ. എന്‍. രാധാകൃഷ്ണന്‍ നടത്തിയ 'ഗാന്ധിവിമര്‍ശനങ്ങളുടെ വിലയിരുത്തലുകളുടെ 120 വര്‍ഷങ്ങള്‍' ചര്‍ച്ചാപരമ്പരയുടെ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.