UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, മാർച്ച് 31, തിങ്കളാഴ്‌ച

സലീം രാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ്‌ സിബിഐക്കു വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു

സലീം രാജ്‌ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ്‌ സിബിഐക്കു വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നു നേരത്തെ തന്നെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയപ്പോള്‍, ഒരു പൗരനെന്ന നിലയില്‍ എന്നെ കേള്‍ക്കാതെയാണ്‌ അതു നടത്തിയത്‌. എന്നെ കേള്‍ക്കാന്‍ അവസരം നല്‌കണമായിരുന്നു. എങ്കിലും പരാതിയില്ല. കോടതിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു സമീപനവും തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ല. ഏതു കാര്യവും സംബന്ധിച്ച്‌ തുറന്ന അന്വേഷണം നടക്കണം. ജുഡീഷ്യല്‍ കമ്മീഷനോ, കോടതിയോ, ജനകീയ കോടതിയോ അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ ഈ വിഷയം ഉണ്ട്. ജനകീയ കോടതി വിധി പറയട്ടെ.

ലാവ്‌ലിന്‍ കേസില്‍ 374 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു നഷ്‌ടപ്പെട്ടപ്പോള്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിബിഐ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സര്‍ക്കാരിന്റെ ചെലവില്‍ ലക്ഷങ്ങള്‍ വിനിയോഗിച്ച്‌ ഡല്‍ഹിയില്‍ നിന്ന്‌ പ്രഗത്ഭരായ അഭിഭാഷകരെ കൊണ്ടുവന്നു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന്‌ ഞാന്‍ ഒരു രൂപ പോലും സിബിഐ അന്വേഷണം തടയാന്‍ വിനിയോഗിച്ചിട്ടില്ല. മറിച്ച്‌, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്‌. കടകംപള്ളി ഭൂമികേസ്‌ ആദ്യം ഉണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്‌ണനായിരുന്നു ആഭ്യന്തരമന്ത്രി. ഈ ക്രിമിനല്‍ കേസ്‌ അദ്ദേഹം 2011ല്‍ സിവില്‍ കേസാക്കി റഫര്‍ ചെയ്‌തു കളഞ്ഞു.

കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിപക്ഷം തന്നെ വളഞ്ഞിട്ട്‌ ആക്രമിക്കുകയാണ്‌. കരിങ്കൊടി കാട്ടുക, സെക്രട്ടേറിയറ്റ്‌ വളയുക, കല്ലെറിയുക, ഉപരോധിക്കുക തുടങ്ങിയ എല്ലാവിധ പ്രാകൃത സമരമുറകളും അവര്‍ പ്രയോഗിച്ചു. ഇതിനെതിരേ ജനങ്ങള്‍ പ്രതികരിക്കും. ജനങ്ങളുടെ മുന്നില്‍ ഒരു തുറന്ന പുസ്‌കമായി താന്‍ കഴിഞ്ഞ അമ്പതു വര്‍ഷവും പൊതുരംഗത്തുണ്ട്. ഏറ്റവും വലുത്‌ മന:സാക്ഷിയാണ്‌. അതിനു മുമ്പില്‍ ഉത്തമബോധ്യത്തോടെ നില്‌ക്കാന്‍ കഴിയുന്നു എന്നതാണ്‌ എന്റെ ശക്തി.


2014, മാർച്ച് 26, ബുധനാഴ്‌ച

സി.പി.എം. ത്രിപുരയില്‍ ഒതുങ്ങും

സി.പി.എം. ത്രിപുരയില്‍ ഒതുങ്ങും - ഉമ്മന്‍ചാണ്ടി


കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പോടെ സി.പി.എം. ത്രിപുരയില്‍ മാത്രമൊ തുങ്ങുന്ന പാര്‍ട്ടിയായി മാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഉളിയത്തടുക്കയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം യു.പി.എ.കാലത്ത് സി.പി.എമ്മിന് ദേശീയതലത്തില്‍ അംഗീകാരമുണ്ടായിരുന്നു. അത് കാരാട്ടും കൂട്ടരും ചേര്‍ന്ന് കളഞ്ഞുകുളിച്ചു. ബി.ജെ.പി.യുമായിേച്ചര്‍ന്ന് അവര്‍ യു.പി.എ. സര്‍ക്കാറിനെ വീഴ്ത്താന്‍ നോക്കി. സര്‍ക്കാറല്ല സി.പി.എമ്മായിരുന്നു വീണത്. പശ്ചിമബംഗാളില്‍ സി.പി.എം. ഇല്ലാതായി. വരുന്ന തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ത്രിപുരയില്‍ മാത്ര മൊതുങ്ങിക്കഴിയുന്ന പാര്‍ട്ടിയായി സി.പി.എം. മാറുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നരേന്ദ്ര മോദിയെയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുടെ മണ്ഡലം തീരുമാനിക്കാന്‍ മാത്രം അവരെടുത്തത് ഒരാഴ്ചയാണ്. വിഭാഗീയതയും വര്‍ഗീയകലാപവുമാണ് മോദിയുടെ നേട്ടവും പാരമ്പര്യവും. യു.ഡി.എഫ്. നേതാക്കളായ ചെര്‍ക്കളം അബ്ദുള്ള, പി.ഗംഗാധരന്‍ നായര്‍, കെ.പി.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2014, മാർച്ച് 24, തിങ്കളാഴ്‌ച

കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നൂറുശതമാനം വിജയം

കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നൂറുശതമാനം വിജയം


മുണ്ടക്കയം: കസ്തൂരിരംഗന്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നൂറുശതമാനമനവും വിജയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടുക്കി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ്്് പ്രചാരണം ഉദ്ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ജനപങ്കാളിത്തത്തോടെയാവണം. കമ്മീഷന്‍ വായുമാര്‍ഗത്തിലാണ് പരിസ്ഥിതി പഠിച്ചെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ 123 പഞ്ചായത്തിലെയും പ്രസിഡന്റുമാരില്‍നിന്ന്്് പ്രദേശത്തെ സാഹചര്യം പഠിച്ചാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിന് മാത്രം ഇളവ് കിട്ടിയത് കര്‍ഷകവികാരം മനസ്സിലാക്കിയതുകൊണ്ടാണ്. 

ടി.പി.ചന്ദ്രശേഖന്‍ വധത്തോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പാഠം പഠിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ഇതിന്റെ തനിയാവര്‍ത്തനമാണ് തൃശ്ശൂരിലെ സംഭവം. യു.ഡി.എഫ്. സര്‍ക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നതിന് തെളിവാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനപങ്കാളിത്തം കുറയുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ജില്ലയാണ് ഇടുക്കിയെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. നിലപാട് മാറ്റിയത് ഭീഷണിയുംപ്രലോഭനങ്ങളും മൂലം

വി.എസ്. നിലപാട് മാറ്റിയത് ഭീഷണിയുംപ്രലോഭനങ്ങളും മൂലം


പെരുവന്താനം(ഇടുക്കി): ടി.പി.വധക്കേസിലും ലാവലിന്‍കേസിലും ഉണ്ടായിരുന്ന മുന്‍ നിലപാടുകളില്‍നിന്ന് വി.എസ്.അച്യുതാനന്ദനെ മാറ്റിയത് ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയതും മൂലമാണെന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി തെറ്റുതിരുത്തണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയ വി.എസ്സിന് ഒടുക്കം തന്റെ തന്നെ നിലപാട് മാറ്റേണ്ടിവന്നു. വി.എസ്. നിലപാട് മാറ്റിയാലും കേരളത്തിലെ ജനങ്ങളുടെനിലപാട് മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരുക്കുമെന്നു പറഞ്ഞിട്ടും അത് സ്വാഗതംചെയ്യാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.ര ാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. പകരം വ്യക്തിഹത്യ നടത്തി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സി.പി.എം. നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം ജനങ്ങളെ മറന്നതുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പറയുന്നത് അതിനര്‍ത്ഥം ജനസമ്മിതിയുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതാണ്. അക്രമരാഷ്ട്രീയം ജനങ്ങള്‍മടുത്തിരിക്കുന്നു. ടി.പി.വധത്തിനുശേഷവും പക്ഷേ, സി.പി.എം. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാണ് തൃശ്ശൂര്‍ പെരിഞ്ഞനത്ത് സി.പി.എം. നേതാക്കളുടെ ഗുണ്ടാസംഘം ആളുമാറി നിരപരാധിയായ
യുവാവിനെ കൊന്നത്. ഇതിനെല്ലാം തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പരിസ്ഥിതിലോല മേഖലകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും കഴിഞ്ഞതോടെ മലയോര കര്‍ഷകരുടെ ആശങ്കകളെല്ലാം നീങ്ങി. ഒരാളുടെപോലും വീടും കൃഷിയിടവും പരിസ്ഥിതിലോല മേഖലയില്‍ വരുന്നില്ല. അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ ഇനിയും പരാതിയുണ്ടെങ്കില്‍ അതെല്ലാം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞായറാഴ്ച പെരുവന്താനം മുതല്‍ വാഴക്കുളംവരെ മണ്ഡലത്തിലെ ഒമ്പതിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.

2014, മാർച്ച് 20, വ്യാഴാഴ്‌ച

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഒരാഴ്ചയ്ക്കകം

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ഒരാഴ്ചയ്ക്കകം: മുഖ്യമന്ത്രി



പരിസ്ഥിതിലോല മേഖല: വിജ്ഞാപനം ഗസറ്റില്‍

തൊടുപുഴ* പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനുള്ള അവകാശം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനം ഇറങ്ങിയതോടെ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു. ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഉള്‍പ്പടെ 3115 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയുടെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഇടുക്കി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ കൈക്കൊണ്ടതാണ്. അതുകൊണ്ട് ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പു ചട്ടലംഘനമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വന്നപ്പോള്‍ത്തന്നെ ജനം യുഡിഎഫിന്റെ വിജയം ഉറപ്പിച്ചു. ടി.പി. വധക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവിനെപ്പോലും കാണിച്ചില്ല. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താനും അതു പ്രസിദ്ധീകരിക്കാനും സിപിഎം തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി മാറി നിന്ന പി.ടി. തോമസ് എംപിയുടെ മനോഭാവം മാതൃകാപരമാണ്. പി.ടി. തോമസിനെയും പീതാംബരക്കുറുപ്പിനെയും സംഘടനാരംഗത്തു പ്രയോജനപ്പെടുത്താനാണു ഹൈക്കമാന്‍ഡ് തീരുമാനം. പി.ടി. തോമസിനെ ഇടുക്കിയില്‍നിന്നു കാസര്‍കോട്ടേക്കു നാടുകടത്തിയെന്നുള്ള പ്രചാരണം തെറ്റാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തോടൊപ്പം മറ്റൊരു മണ്ഡലത്തിന്റെയും ചുമതല ഏല്‍പ്പിക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പി.ടി. തോമസ് കാസര്‍കോട്ട് പ്രചാരണത്തിനു പോയത്. ബിജെപിയിലെ തീവ്രവാദികളുടെ പ്രതിനിധിയാണു നരേന്ദ്രമോദി. രാഷ്ട്രീയ സ്ഥിരതയും മതേതരത്വ സംരക്ഷണവുമാണു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഉമ്മന്‍ചാണ്ടി പറഞ്ഞു.

തന്നെ ആരും എങ്ങോട്ടും നാടുകടത്തിയിട്ടില്ലെന്നു തുടര്‍ന്നു പ്രസംഗിച്ച പി.ടി. തോമസ് എംപി പറഞ്ഞു. ഡീന്‍ കുര്യാക്കോസിനു വേണ്ടി ഇടുക്കിയുടെ ഏഴു മണ്ഡലങ്ങളിലും കൊടുങ്കാറ്റു പോലെ പ്രചാരണത്തിനിറങ്ങും. ഇടുക്കി മണ്ഡലത്തില്‍ ചാവേറിനെപ്പോലെ ഉണ്ടാകുമെന്നും എംപി പറഞ്ഞു. മന്ത്രിമാരായ പി.ജെ. ജോസഫ്, കെ. ബാബു, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

2014, മാർച്ച് 19, ബുധനാഴ്‌ച

ശ്രീ ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നത് കേൾക്കു....






അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്നവരെ ബഹിഷ്‌കരിക്കാനും രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുമുള്ള അവസരമാണ് വരുന്ന തിരഞ്ഞെടുപ്പ്. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ ശൈലിയല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാകില്ല. സി.പി.എമ്മിന് അതിപ്പോഴും മനസ്സിലായിട്ടില്ലെന്നുള്ളതിന്റെ ഉദാഹരണങ്ങളാണ് ടി.പി.വധവും പെരിഞ്ഞനത്തെ കൊലപാതകവും എന്ന് ഉമ്മൻ ചാണ്ടി.

മറ്റുള്ളവരെ അപമാനിച്ചും അവഹേളിച്ചും തെറ്റിദ്ധാരണ പരതിയുമാണ് എല് ഡി എഫ് വോട്ടു പിടിക്കാൻ ശ്രമിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി. അത് സഹിഷ്ണതയുടെ ലക്ഷണം അല്ല എന്നും ഉമ്മൻ ചാണ്ടി.

മനുഷ്യ സ്നേഹി ആയ മുഖ്യമന്ത്രി സംസ്കാര സംബനൻ ആയ മുഖ്യമന്ത്രി വെറും വോട്ടിനു വേണ്ടി മാത്രമല്ല ജനം എന്ന് തെളിയിച്ച മുഖ്യമന്ത്രി അതാണ് ഉമ്മൻ ചാണ്ടി

ഒരു നല്ല നാളെക്കായി ലോകസഭ തിരെഞ്ഞെടുപ്പിൽ യു ഡി എഫിനെ വിജയിപ്പിക്കുക

ഉമ്മന്‍ ചാണ്ടിക്ക് സ്വകാര്യ വെബ്‌സൈറ്റ്

ഉമ്മന്‍ ചാണ്ടിക്ക് സ്വകാര്യ വെബ്‌സൈറ്റ്



തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ വെബ്‌സൈറ്റായ oommenchandy.net നിലവില്‍ വന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടികള്‍, ഫോട്ടോകള്‍, വീഡിയോ ചിത്രങ്ങള്‍, യു. ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിവരങ്ങളും ചിത്രങ്ങളും എന്നിവ സൈറ്റിലുണ്ട്. oommenchandy.official എന്ന ഫെയ്‌സ് ബുക്കിലും ഇവ ലഭ്യമാണ്.

സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടിയായി

സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടിയായി-മുഖ്യമന്ത്രി


അങ്കമാലി: തൊഴിലാളികളുടെയും പാവങ്ങളുടെയും പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. അങ്കമാലിയില്‍ നടന്ന ചാലക്കുടി ലോക്‌സഭ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്ന സിപിഎം ജനവികാരം ഉള്‍ക്കൊള്ളുന്നില്ല. കലാപരാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതിനുള്ള അവസരമായി ജനം ഈ തിരഞ്ഞെടുപ്പിനെ കാണും.

ജനമധ്യത്തിലേക്ക് ഇറങ്ങാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളെ കിട്ടാത്തതിനാലാണ് സിപിഎം സ്വതന്ത്രരുടെ പിന്നാലെ പോയത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തുവന്നപ്പോള്‍ത്തന്നെ യുഡിഎഫിന്റെ 20 സ്ഥാനാര്‍ഥികളും വിജയിക്കുമെന്ന് ജനം വിധിയെഴുതിക്കഴിഞ്ഞു-ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുപിഎയ്ക്കുമാത്രമേ കേന്ദ്രത്തില്‍ ഉറച്ചസര്‍ക്കാര്‍ ഉണ്ടാക്കാനാകൂ. ബിജെപിയില്‍ ഇപ്പോള്‍ നടക്കുന്നത് ചതുരംഗക്കളിയാണ്. ദിവസം ചെല്ലുന്തോറും യുപിഎയുടെ ഗ്രാഫ് ഉയരുകയാണ്. കരുതലും വികസനവും നടപ്പാക്കിയ സര്‍ക്കാറിനെ വിലയിരുത്താനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും കൊലപാതക രാഷ്ട്രീയത്തിന് മറുപടികൊടുക്കാനുള്ള അവസരമായിക്കൂടി തിരഞ്ഞെടുപ്പിനെ കാണണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോഴേ യു.ഡി.എഫ്. ജയിച്ചു

സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോഴേ യു.ഡി.എഫ്. ജയിച്ചു- മുഖ്യമന്ത്രി


തൃശ്ശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞപ്പോഴേ യു.ഡി.എഫ്. വിജയിച്ച പ്രതീതിയാണെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ്. ജില്ലാ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു പക്ഷത്തിന് എല്ലായിടത്തും സ്ഥാനാര്‍ത്ഥിയുണ്ടാകുമോ എന്നുവരെ ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നു. കോട്ടയത്ത് വിപ്പുകൊടുത്താണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത് -മുഖ്യമന്ത്രി പരിഹസിച്ചു.

സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യരായവര്‍ ഇല്ലാത്തതിനാല്‍ മറ്റു പാര്‍ട്ടിയില്‍ പെട്ടവരെ ഓടിച്ചിട്ടു പിടിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. സി.പി.എമ്മിനെ ജനങ്ങള്‍ വെറുത്തുകഴിഞ്ഞു. ടി.പി. വധത്തോടെ പാര്‍ട്ടിയുടെ തനിനിറം പുറത്തുവരികയായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

2014, മാർച്ച് 18, ചൊവ്വാഴ്ച

“Wrecked creature” not a word in Congress man’s dictionary, says Chandy

“Wrecked creature” not a word in Congress man’s dictionary, says Chandy

Thrissur: Chief Minister Oommen Chandy on Monday said that the Congress men and the UDF workers should not have a word like “wrecked creature” in their dictionary, in an obvious warning to Congress legislator V T Balram.
The chief minister was apparently cautioning the Thrithala MLA for his Facebook post targeting a local bishop Mathew Anikuzhikkattil with the remarks while inaugurating an election campaign here.
“Broadmindedness is a policy of the Congress and the UDF. Those who support the front have the right to criticise too. If the criticism is meaningful, we should correct it and go ahead. Else, we should make them understand the matter,” Chandy said.
“I have faced sharp criticism from accomplices throughout my tenure in politics. I have never thought that was to weaken me. Criticism should be taken in its spirit. Nobody is unquestionable,” said the chief minister.
He added that the Congress would face the fate of the CPI-M in future if they showed intolerance.
Balram’s Facebook outburst towards the bishop was following his unfriendly approach towards Congress candidate Dean Kuriakose.
The issue started when Congress candidate for Idukki, Dean Kuriakose, called on the Bishop Saturday seeking his blessings. During the meeting, the Bishop said political leaders visit him when elections are round the corner but forget about their commitments when in power.
Balram posted on Facebook that it is a common courtesy to behave decently when someone approaches you seeking votes. And it is a pity that there are wrecked creatures who shoo away those who come to their home.
Fearing that the Congress legislator’s comment would adversely hit party prospects in Idukki, Congress state president V M Sudheeran warned that leaders should be cautious while making comments. Balram came under fire at the party election committee meeting, where Sudheeran assured the members that he would discipline the young legislator.
When his reaction was sought on the controversy, Chief Minister Oommen Chandy told reporters that he did not think Balaram would have made such a comment. Chandy, however, added that Balaram would be censured if he had made adverse remarks against the Bishop.