UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നേട്ടങ്ങളുടെ ആയിരം ദിനങ്ങളും കടന്ന് UDF സര്ക്കാര് മുന്നോട്ട്

നേട്ടങ്ങളുടെ ആയിരം ദിനങ്ങളും കടന്ന് UDF സര്ക്കാര് മുന്നോട്ട്

യു.ഡി.എഫ്. സര്ക്കാരിന്റെ 1000 ദിനാഘോഷ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം വി.ജെ.ടി ഹാളില് നടന്ന ചടങ്ങില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നഗര വികസന
ആരോഗ്യ പദ്ധതിയുടെ താക്കോല് മന്ത്രി വി.എസ്.ശിവകുമാറിന് കൈമാറുന്നു.


1000 ദിവസം കൊണ്ട് ഒൻപതാം സ്ഥാനത്തു കിടന്ന കേരളം ഇപ്പോൾ ഒന്നാമത് :-
ഉമ്മൻ ചാണ്ടി സർക്കാരിനു അഭിനന്ദനം

1) 1998 മുതൽ കാത്തിരുന്ന കണ്ണൂർ വിമാനത്താവളം
2) ദശാബ്ദങ്ങൾ കാത്തിരുന്ന വിഴിഞ്ഞം
3) 2005 മുതൽ കാത്തിരുന്ന സ്മാർട്ട് സിറ്റിയുടെ ആറര ലക്ഷം ചതുരസ്ശ്രയടി കെട്ടിടത്തിൻടെ നിർമാണം പുരോഗമിക്കുന്നു.
4) 2004 മുതൽ കാത്തിരുന്ന മെട്രോ റെയിൽ
5)സ്റ്റാർട്ട് അപ്പ് പ്രോഗ്രമിലുടെ, 450 വിദ്യാർത്ഥി സംരംഭങ്ങൾക്ക് തുടക്കം
6) മൂന്നു വർഷം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് ടെർമിനൽ
7) മൂന്ന് വർഷം കൊണ്ട് ടെക്നോപാർക്ക് രാജ്യത്തിലെ എറ്റവും വലിയ IT പാർക്ക്
8) മുപ്പതു വർഷത്തിനു ശേഷം എട്ടു സർക്കാർ മെഡിക്കൽ കോളേജ്
9) രണ്ടര വർഷംകൊണ്ട് 8.82 ലക്ഷം പുതുതായ് റേഷൻ കാർഡ്
10) മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി
11) 2006 മു്തൽ അംഗികരമില്ലാത്ത് അദ്യപകർക്കു നിയമാനം നൽകി
12) തീരദേശ കപ്പൽ ഗാതഗതം ആരംഭിച്ചു
13) ജന സമ്പർക പരിപാടിയിലൂടെ 44.05 കോടിയുടെ സഹായം
14) മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ പദ്ധതിയിലൂടെ 250 കോടിയുടെ ധനസഹായം
15) എട്ടു വർഷത്തിന്റെ കാത്തിരിപ്പിനുശ േഷം 4200 കോടിയുടെ LNG ടെർമിനൽ
16) 6000 കോടിയുടെ കൊഴികോട്, തിരുവനതപുരം മോണോ റെയിൽ
17) ഭൂരഹിതര്ക്ക് മൂന്നു സെൻറ് വീതം ഭൂമി
18) എല്ലാ സർക്കാർ ആശുപത്രിയിലും 939 ഇനം മരുന്നുകൾ സൗജന്യം 
19) സമഗ്ര ആരോഗ്യ ഇൻഷുറൻസ്
20) ദേശിയ പെൻഷൻ പദ്ധതി
21) ഇ -ജില്ല പദ്ധതി
22) എല്ലാ തലുക്കുകളിലും സബ്-RTO
23) ക്രമസമാധാനപാലനത്തിൽ കേരളം മുന്നിൽ
24) ഗവ സ്കൂളിൽ സൗജന്യ uniform പദ്ധതി


2014, ഫെബ്രുവരി 5, ബുധനാഴ്‌ച

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കും

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കും-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സറിനെതിരെയുള്ള സര്‍ക്കാരിന്റെ സമഗ്ര ബോധന, നിയന്ത്രണ, ചികിത്സാപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചികിത്സാരംഗത്ത് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. രോഗനിര്‍ണയം കഴിയുന്നത്രവേഗത്തില്‍ നടത്തി സമയത്തിനു ചികിത്സ ലഭ്യമാക്കുക എന്നതാണ് സമഗ്ര കാന്‍സര്‍ ചികിത്സാപദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലയിലും 12 ഇന കര്‍മപദ്ധതികള്‍ നടപ്പാക്കും. വീടുകള്‍തോറും സര്‍വേ, കാന്‍സര്‍ സ്‌ക്രീനിങ്, പ്രാരംഭ പരിശോധന, രോഗനിര്‍ണയം, വിദഗ്ധ ചികിത്സ, തുടര്‍പരിശോധനാ സംവിധാനങ്ങള്‍, ബോധവത്കരണം എന്നിവയ്ക്കാണ് പദ്ധതി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. മന്ത്രി രമേശ് ചെന്നിത്തല ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ സി.ഡിയുടെ പ്രകാശനം മന്ത്രി എം. കെ. മുനീര്‍ നിര്‍വഹിച്ചു.

കാന്‍സര്‍ ദിനത്തില്‍ ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സാന്ത്വനവുമായി മന്ത്രി വി.എസ്. ശിവകുമാര്‍, ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സമ്മാനങ്ങളുമായി എത്തി. കുട്ടികളുടെ വാര്‍ഡിലെത്തിയാണ് ഇവര്‍ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയത്. 

റബര്‍ സംഭരണം ഉടനെ തുടങ്ങുമെന്ന് മുഖ്യമന്ത്രി;

റബര്‍ സംഭരണം ഉടനെ തുടങ്ങുമെന്ന് മുഖ്യമന്ത്രി; 

തിരുവനന്തപുരം: റബര്‍ സംഭരണം ഉടനെ ആരംഭിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രത്തിന്റെ സഹായവും തേടും. റബര്‍ വിലയിടിവിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. റബര്‍ സംഭരണത്തിന് പണം എത്ര വേണമെങ്കിലും നല്‍കുമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു.

വിലയിടിവ് ഒരു യാഥാര്‍ഥ്യമാണെങ്കിലും കഴിവുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇറക്കുമതി ചെയ്യുന്ന റബറിന് ചുങ്കം കൂട്ടിയത് കേരളത്തിന്റെ സമ്മര്‍ദ്ദഫലമായാണ്. സംഭരണത്തിന്റെ സാധ്യത പരിശോധിക്കാമെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ഉറപ്പു നല്‍കി. കേന്ദ്രം ചെയ്തില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ സംഭരണം നടത്തും. റബര്‍ ഇറക്കുമതി ചെയ്യുന്ന സമയവും അളവും പ്രധാനമാണ്. ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ റബര്‍ബോര്‍ഡുമായി ഇറക്കുമതി കാര്യത്തില്‍ ഒരാലോചനയ്ക്ക് തയാറാകുന്നുണ്ട്. കേന്ദ്രത്തിന്റെ വിലസ്ഥിരതാഫണ്ടില്‍ നിന്ന് 100 കോടി ചോദിച്ചിട്ടുണ്ട്. 

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പിന്‍വലിച്ചാല്‍ 'എയര്‍കേരള' നടപ്പാക്കും

കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പിന്‍വലിച്ചാല്‍ 'എയര്‍കേരള' നടപ്പാക്കും - മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: എയര്‍കേരള പദ്ധതിക്ക് തടസ്സമാകുന്ന രണ്ട് വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) 800 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സര്‍വീസ് നടത്തി അഞ്ചു വര്‍ഷത്തെ പരിചയവും സ്വന്തമായി 20 വിമാനങ്ങളും ഉണ്ടെങ്കിലേ രാജ്യാന്തര സര്‍വീസിന് അനുമതി നല്‍കൂ എന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ഈ രണ്ട് വ്യവസ്ഥകളും മാറ്റുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍ കേരള ആരംഭിക്കണമെന്നത് ഗള്‍ഫ് മലയാളികളുടെ ശക്തമായ ആവശ്യമാണ്. പദ്ധതി നടപ്പാക്കണമെന്നാണ് സര്‍ക്കാറിന്റെയും ആഗ്രഹം.

അടിസ്ഥാന സൗകര്യ വികസന രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ഞായറാഴ്ച തുടങ്ങുകയാണ്. കോഴിക്കോട്, തിരുവനന്തുപുരം വിമാനത്താവളങ്ങളുടെ വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്ന ലക്ഷ്യം വേഗത്തില്‍ യാഥാര്‍ഥ്യമാക്കും. വികസന രംഗത്ത് 'സിയാല്‍ മോഡല്‍' ഇന്ത്യയില്‍ അറിയപ്പെടുന്ന വികസന മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രി കെ. ബാബു യോഗത്തില്‍ അധ്യക്ഷനായി. ഗോള്‍ഫ് കോഴ്‌സിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളത്തില്‍ പ്ലാന്റ് ക്വാറന്റൈന്‍ യൂണിറ്റ് അനുവദിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. വര്‍ണ മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്കും മറ്റും ഇത് ഏറെ സഹായകമാകും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മെഗാവാട്ട് സോളാര്‍ പവര്‍ ജനറേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പുതിയ ഡ്യൂട്ടിഫ്രീ വെയര്‍ഹൗസിന്റെ ഉദ്ഘാടനം മന്ത്രി കെ.എം. മാണിയും സിയാല്‍ ഗോള്‍ഫ് അക്കാദമിയുടെ ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും നിര്‍വഹിച്ചു. ഇന്റഗ്രേറ്റഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് സംവിധാനം മന്ത്രി അനൂപ് ജേക്കബ്ബും സിയാല്‍ ഏവിയേഷന്‍ സെക്യൂരിറ്റി ട്രെയ്‌നിങ് സെന്റര്‍ കെ.പി. ധനപാലന്‍ എം.പി.യും ഉദ്ഘാടനം ചെയ്തു.

(Posted on: 02 Feb 2014)

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു

റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു: മുഖ്യമന്ത്രി














ഡല്‍ഹി: റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി റബ്ബറിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്തണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടെന്ന്‌ മുഖ്യമന്ത്രി. കേന്ദ്രമന്ത്രി ആനന്ദ്‌ ശര്‍മ്മയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്‌.

റബ്ബര്‍ സംരംഭത്തിന്‌ ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്‌. മൂന്ന്‌ മാസം മുമ്പ്‌ നടത്തിയ സന്ദര്‍ശന വേളയില്‍ കേരളം ആവശ്യപ്പെട്ട സ്‌പൈസ്‌ പാര്‍ക്കും കണ്‍വെന്‍ഷന്‍ സെന്ററിനും അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പൈസ്‌ പാര്‍ക്കിനായി 10 ഏക്കര്‍ സ്‌ഥലം നല്‍കണമെന്നായിരുന്നു ആവശ്യം. കാക്കനാട്ടെ കിന്‍ഫ്രാ പാര്‍ക്കിലാണ്‌ കണ്‍വെന്‍ഷന്‍ സെന്ററിന്‌ സ്‌ഥലം നല്‍കിയിട്ടുള്ളത്‌.

കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു; ജസീറ സമരം നിര്‍ത്തി

മുഖ്യമന്ത്രി ഇടപെട്ടു; ജസീറ സമരം നിര്‍ത്തി 
ന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ പാര്‍ലമെന്‍റിന് സമീപം ജന്ദര്‍മന്തറില്‍ കണ്ണൂര്‍ സ്വദേശി ജസീറ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സമരം നിര്‍ത്താന്‍ തീരുമാനിച്ചത്. 

തന്റെ സമരം തുടങ്ങിയ ശേഷം കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടായെന്ന് സമരം നിര്‍ത്തിയ ശേഷം ജസീറ വാര്‍ത്താലേഖകരോടു പറഞ്ഞു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളും നടപടികളും അംഗീകരിക്കുന്നു. സമരം തുടങ്ങുമ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. മണല്‍ മാഫിയയുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ ഒരുപരിധിവരെയെങ്കിലും സമരത്തിലൂടെ സാധിച്ചു. ജനങ്ങളെ ബോധവത്കരിക്കാനും സമരത്തിലൂടെ കഴിഞ്ഞു. ഇനി പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോവും. മണല്‍ മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ജസീറ പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനാചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി. ഡല്‍ഹിയിലെത്തിയ ജസീറയുടെ ഭര്‍ത്താവ് അബ്ദുള്‍ സലാമുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. വി.എം.സുധീരന്‍ ഉമ്മന്‍ചാണ്ടിയുമായും ആശയവിനിമയം നടത്തി. ജസീറയുമായി സംസാരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എം.ലിജുവും മാത്യു കുഴല്‍നാടനും ചര്‍ച്ചയില്‍ മധ്യസ്ഥരായി. തുടര്‍ന്ന്, കേരള ഹൗസില്‍ വൈകീട്ട് മൂന്നരയോടെ മുഖ്യമന്ത്രിയുമായി ജസീറ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ സമരം നടത്തിയ നാലുമാസം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പഠനം തുടരാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സ്വകാര്യ ആവശ്യത്തിന് ചാക്കില്‍ മണല്‍ വാരിപ്പോവുന്ന നാട്ടുകാരെ തടയണമെന്ന് ജസീറ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുതടയുന്നതിലെ പ്രായോഗികപ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി വിവരിച്ചു. ഒടുവില്‍ ജസീറ സമരം നിര്‍ത്താമെന്ന് സമ്മതിച്ചു. 

2014, ജനുവരി 24, വെള്ളിയാഴ്‌ച

വീഴ്ചയില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക്

 വീഴ്ചയില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക് 
തിരുവനന്തപുരം: സുതാര്യ കേരളം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേബിള്‍ വയറില്‍ തട്ടിവീണ് നെറ്റിക്ക് നേരിയ പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9 മണിയോടെ സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

സൂതാര്യ കേരളത്തിന്റെ നൂറാം എപ്പിസോഡ് പരിപാടിക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഒപ്പം മന്ത്രി കെ.സി.ജോസഫും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ ശേഷം ഇറങ്ങാനായി ചുവടുവെച്ചപ്പോള്‍ കേബിള്‍ കാലില്‍ കുരുങ്ങുകയായിരുന്നു. തെന്നിവീണ് ഇദ്ദേഹത്തിന്റെ നെറ്റിക്ക് പ്ലൈവുഡില്‍ തട്ടി നേരിയ പരിക്കുപറ്റി.

ഉടന്‍ ഒപ്പമുണ്ടായിരുന്നവരും പോലീസും ചേര്‍ന്ന് മുഖ്യമന്ത്രിയെ താങ്ങിയെടുത്തു. ക്ലിഫ് ഹൗസിലെത്തിയ ഇദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2014, ജനുവരി 22, ബുധനാഴ്‌ച

ജനാധിപത്യ ശാക്തീകരണത്തില്‍ വെല്ലുവിളികള്‍

ജനാധിപത്യ ശാക്തീകരണത്തില്‍ വെല്ലുവിളികള്‍-മുഖ്യമന്ത്രി



കോവളം: ജനാധിപത്യ സംവിധാനത്തിന്റെ ഉപയോഗസാധ്യത സംബന്ധിച്ച് വെല്ലുവിളി നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'ജനാധിപത്യ ശാക്തീകരണം' എന്ന വിഷയത്തില്‍ തദ്ദേശവകുപ്പ് കോവളത്ത് സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിനെ തിരഞ്ഞെടുക്കാനുള്ള സംവിധാനം മാത്രമല്ല ജനാധിപത്യം. വൈവിദ്ധ്യത്തിന്റെ മൂല്യമുള്‍ക്കൊള്ളുന്ന ജീവിതശൈലികൂടിയാണത്. കേരളത്തിലെ മികച്ച ജനാധിപത്യ സംവിധാനംമൂലം ഫ്യൂഡലിസത്തെ ഒഴിവാക്കാന്‍ കഴിഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ മാത്രം ഒറ്റപ്പെട്ട നേട്ടമാണ്. അതിന്റെ പൂര്‍ണവിജയത്തില്‍ നാം ഇപ്പോഴും തൃപ്തരല്ല. ജനങ്ങളെ ഒന്നിച്ചുനിര്‍ത്താനുള്ള പുനരുജ്ജീവനം ജനാധിപത്യത്തിന് ഉണ്ടാകണം. അതിന് ജനങ്ങളുടെ പിന്തുണയും വേണം. അധികാരവികേന്ദ്രീകരണം നടപ്പാക്കുമ്പോള്‍ വിഭവചൂഷണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, പുനരാവിഷ്‌കരണം എന്നീ തലങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണതോതില്‍ വിജയിച്ചിട്ടില്ലെന്ന് മുഖ്യപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ജയറാം രമേഷ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ നന്നായി പ്രസംഗിക്കുമെങ്കിലും ഒന്നിലും കാര്യമായ ശ്രദ്ധചെലുത്തുന്നില്ല. പാര്‍ലമെന്റില്‍പോലും ജനാധിപത്യം സംബന്ധിച്ച കാര്യമായ ചര്‍ച്ച ഉണ്ടാകുന്നില്ല. പോഷകാഹാരക്കുറവ്, ശുചീകരണം തുടങ്ങിയ ദൈനംദിന അത്യാഹിതങ്ങളില്‍ സാമൂഹികശ്രദ്ധ പതിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പാമോയില്‍ കേസില്‍ തന്നെ സഹായിച്ചത് ഇടതുമുന്നണി മാത്രം

പാമോയില്‍ കേസില്‍ തന്നെ സഹായിച്ചത് ഇടതുമുന്നണി മാത്രം-മുഖ്യമന്ത്രി

 പാമോയില്‍ കേസില്‍ തന്നെ ആരെങ്കിലും രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് മാറിമാറി വന്ന ഇടതുമുന്നണി സര്‍ക്കാരുകളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്നുപ്രാവശ്യം അധികാരത്തില്‍ വന്നപ്പോഴും സാക്ഷി സ്ഥാനത്തുനിന്ന് തന്നെ പ്രതിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേസ് പിന്‍വലിക്കേണ്ടതാണെന്നത് തന്റെ മനഃസാക്ഷിയുടെ തീരുമാനമാണ്. നാളെയും അതുതന്നെയാണ് നിലപാട്.

നിയമസഭയില്‍ പാമോയില്‍ കേസ് പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയെപ്പെടുത്താന്‍ ആരുനോക്കിയാലും നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തള്ളിയ വിജിലന്‍സ് കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും രമേശ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന തനിക്ക് എ തൊട്ട് ഇസഡ് വരെ അറിയാം. സംസ്ഥാനത്തിന് എട്ടുകോടി രൂപ ഈയിടപാടില്‍ ലാഭമാണുണ്ടായത്. മറ്റൊരുതരത്തില്‍ ചെയ്തിരുന്നെങ്കില്‍ 2.42 കോടി രൂപ കൂടുതല്‍ ലാഭം കിട്ടുമായിരുന്നുവെന്നാണ് അക്കൗണ്ടന്റ് ജനറല്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അങ്ങനെ വാങ്ങിയിരുന്നെങ്കില്‍ ഈ കരാര്‍ കേരളത്തിന് ലഭിക്കില്ലായിരുന്നു. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കരാര്‍ ലഭിച്ചതില്‍ നാലുസംസ്ഥാനങ്ങള്‍ക്ക് കരാര്‍ കിട്ടിയിരുന്നു. അവസാന സാധ്യതയായിരുന്നു കേരളത്തിന്‍േറത്.

പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ 91-96 കാലത്താണ് ആദ്യം ഉന്നയിക്കുന്നത്. അന്ന് മറുപടി പറഞ്ഞത് താനാണ്. തനിക്കെതിരെ ഒരു ആരോപണവും പ്രതിപക്ഷം അന്ന് പറഞ്ഞില്ല. അന്ന് കരുണാകരനായിരുന്നു ലക്ഷ്യം. പിന്നീട് നായനാര്‍ സര്‍ക്കാര്‍ അഞ്ചുകൊല്ലം അന്വേഷിച്ചിട്ടും തന്നെ സാക്ഷിയാക്കിയതല്ലാതെ പ്രതിയാക്കിയില്ല. 2005-ല്‍ തന്റെ സര്‍ക്കാര്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. അത് വേണമെങ്കില്‍ പ്രകോപനമായി കരുതാം. തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി. വീണ്ടും അന്വേഷിച്ചെങ്കിലും തന്നെ പ്രതിയാക്കാന്‍ കഴിഞ്ഞില്ല.

തന്നെ പ്രതിയാക്കണോയെന്ന കാര്യം സി.പി.എം. പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്തുവെന്നും തനിക്കറിയാം. കരുണാകരനായിരുന്നു അന്നത്തെ ലക്ഷ്യമെന്നതിനാല്‍ അത് വേണ്ടെന്നുവെച്ചു. ഈയവസരത്തിലൊന്നും തന്നെ പ്രതിയാക്കാതെ ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നതിന്റെ രാഷ്ട്രീയം അറിയാം. ഈയിടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പ്രതിസ്ഥാനത്തുള്ള പി.ജെ. തോമസിനെ വി.എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിയാക്കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈയാരോപണത്തില്‍ രാഷ്ട്രീയം മാത്രമേയുള്ളൂവെന്നതിനാല്‍ മനഃസാക്ഷി അനുസരിച്ചുതന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും-മുഖ്യമന്ത്രി പറഞ്ഞു.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ തൃശ്ശൂര്‍ കോടതിയുടെ രണ്ടുകാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ ഹാജരായ സി.സി. അഗസ്റ്റിന് അതിനുള്ള അധികാരം ഇല്ലെന്ന നിരീക്ഷണം ശരിയല്ല. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത് അഗസ്റ്റിനാണ്. തുടര്‍ന്ന് അദ്ദേഹത്തിന് അസൗകര്യമായതിനാലാണ് നിയമോപദേഷ്ടാവായ ബിജു മനോഹര്‍ ഹാജരായത്.

കേസില്‍ കഴമ്പില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് സുപ്രീംകോടതിയും പറഞ്ഞു. പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണ് കേസ് പിന്‍വലിക്കുന്നതെന്ന കോടതിയുടെ നിരീക്ഷണവും ശരിയല്ല. 

കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌

കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌ 




മലയാളി നഴ്സുമാര്‍ക്കെതിരെ ആം ആദ്മി നേതാവ്‌ കുമാര്‍ വിശ്വാസ് നടത്തിയ പരാമര്‍ശമത്തില്‍ നടപടിയെടുക്കണമെന്നാവശ്യപെട്ട് കെജ്രിവാളിന് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തില്‍ പറയുന്നു.

വംശീയവും ലൈംഗികച്ചുവയുള്ളതുമായ രീതിയില്‍ മലയാളി നഴ്‌സുമാരെ അവഹേളിച്ചതിനോട് ആം ആദ്മി പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നത് നിര്‍ഭാഗ്യകരമാണ്. മലയാളി നഴ്‌സുമാരുടെ സേവന സന്നദ്ധതയും ആത്മാര്‍ത്ഥതയും ലോകത്തെവിടെയും പ്രശംസിക്കപ്പെടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളി നഴ്‌സുമാര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് നടത്തിയ വംശീയ അധിക്ഷേപം പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

"നമ്മളൊക്കെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നേഴ്സുമാരാണ് ശ്രുശ്രൂഷിക്കാന്‍ വരാറുള്ളത്. അവര്‍ കറുത്ത് പെടച്ചവരാണ്. അതുകൊണ്ട് ചികിത്സയില്‍ കഴിയുമ്പോള്‍ അവരെ കണ്ടാല്‍ മറ്റ് വികാരങ്ങള്‍ തോന്നില്ല. അതുകൊണ്ട് നമ്മള്‍ അവരെ 'സിസ്റ്റേഴ്സ്' എന്ന് വിളിക്കുന്നു. ഉത്തരേന്ത്യന്‍ സ്ത്രീകള്‍ കാണാന്‍ സുന്ദരികളാണെന്നും അതിനാല്‍ അവരെ കണ്ടാല്‍ ചില വികാരങ്ങളൊക്കെ തോന്നുമെന്നുമായിരുന്നു കുമാര്‍ വിശ്വാസ് പറഞ്ഞത്." 2008 ല്‍ റാഞ്ചിയിലെ നാഷ്ണല്‍ ഇന്‍സ്റിറ്റൂട്ട് ഓഫ് ഫൌണ്ടറി ആന്റ് ഫോര്‍ത്ത് ടെക്നോളജി സംഘടിപ്പിച്ച കാവ്യ സന്ധ്യയിലായിരുന്നു കുമാര്‍ വിശ്വാസിന്റെ വിവാദ പരാമര്‍ശം. ഈ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വൈറലായിരുന്നു. കുമാര്‍ വിശ്വാസിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സംഭവം വിവാദമായതോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.