Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2014, ജനുവരി 20, തിങ്കളാഴ്‌ച
മുഖ്യമന്ത്രി ഇന്നുമുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും
2014, ജനുവരി 14, ചൊവ്വാഴ്ച
മുഖ്യമന്ത്രിക്ക് ആന്‍ജിയോഗ്രാം നടത്തി; ആരോഗ്യനില തൃപ്തികരം
മുഖ്യമന്ത്രിക്ക് ആന്‍ജിയോഗ്രാം നടത്തി; ആരോഗ്യനില തൃപ്തികരം
ഞായറാഴ്ച രാത്രി 7.30ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടിജി ജേക്കബ്, ഹൃദ്രോഗവിഭാഗം പ്രഫസര്‍ ഡോ വി.എല്‍.ജയപ്രകാശ് എന്നിവര്‍ കോട്ടയം ടി.ബി.യിലെത്തി മുഖ്യമന്ത്രിയെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. മെഡിക്കല്‍ വിദ്യാഭ്യാസ മുന്‍ഡയറക്ടറും ഹൃദ്രോഗചികിത്സാവിദഗ്ദ്ധനുമായ ഡോ സുദയകുമാറും എത്തി പരിശോധിച്ചു. തിങ്കളാഴ്ച രാവിലെ 7.30 ന് നടത്തിയ ഇ.സി.ജി. പരിശോധനയില്‍ ചെറിയ വ്യത്യാസംകണ്ടു. തുടര്‍ന്ന് എട്ടരയോടെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
അദ്ദേഹത്തെ പതിമൂന്നാംവാര്‍ഡിന് സമീപത്തുള്ള വി.വി.ഐ.പി. മുറിയിലാണ് പ്രവേശിപ്പിച്ചത്. ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ജയകുമാര്‍, ഡോ. പ്രശാന്ത് കുമാര്‍, പകര്‍ച്ചവ്യാധിവിഭാഗം മേധാവി ഡോ. സജിത് കുമാര്‍, വൃക്കരോഗവിഭാഗം മേധാവി ഡോ. കെ.പി.ജയകുമാര്‍, കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. രാജുജോര്‍ജ്ജ്, ഡോ. വി.എല്‍.ജയപ്രകാശ്, ഡോ. കെ.ജയപ്രകാശ്, സൂപ്രണ്ട് ഡോ. ടിജി ജേക്കബ് എന്നിവരുടെ നേതൃത്തത്തിലാണ് മുഖ്യമന്ത്രിയെ പരിശോധിച്ചത്. തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. അജിത്ത് മുല്ലശ്ശേരി എത്തി പരിശോധിച്ചു.
പരിശോധനകള്‍ അരമണിക്കുര്‍ തുടര്‍ന്നു. അദ്ദേഹത്തിന് ശസ്ത്രക്രിയയോ ആന്‍ജിയോപ്ലാസ്റ്റിയോ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിക്ക് ആസ്പത്രിവിടാമെന്നാണ് പ്രതീക്ഷ.
2010ല്‍ മുഖ്യമന്ത്രിക്ക് ഹൃദയചികിത്സ നടത്തിയിരുന്നു. അന്ന് ഒരു ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇതിനാലാണ് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയ്ക്കുശേഷം കാത്‌ലാബ് തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അത് പരിശോധനകള്‍ക്കുശേഷം നിശ്ചയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ മറിയം, സഹോദരന്‍ അലക്‌സ് പി.ചാണ്ടി, ഭാര്യ ലൈല, മുഖ്യമന്ത്രിയുടെ സഹോദരി വത്സമ്മ എന്നിവരും ആസ്പത്രിയെത്തിയിരുന്നു.
സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ്, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ.ബാബു, ജോസ് കെ.മാണി എം.പി. , സുരേഷ് കുറുപ്പ് എം.എല്‍.എ, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, രാധാ വി. നായര്‍, കെ.ആര്‍.അരവിന്ദാക്ഷന്‍, ഫിലിപ്പ് ജോസഫ്, ജില്ലാ പോലീസ് മേധാവി എം.പി.ദിനേശ്, കളക്ടര്‍ അജിത്കുമാര്‍, വിവിധ ജനപ്രതിനിധികള്‍, നേതാക്കള്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
2014, ജനുവരി 13, തിങ്കളാഴ്‌ച
യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു
യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു - മുഖ്യമന്ത്രി
കോട്ടയം: വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം വിനിയോഗിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കോട്ടയം കളക്ടറേറ്റ് ഹാളില്‍, 'സ്വാമി വിവേകാനന്ദന്‍' യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനം 500 കോടി രൂപയാണ് യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. കേന്ദ്രത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇത്രയധികം തുക യുവജനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി നല്‍കുന്നില്ല. പുതിയ സംരംഭങ്ങള്‍ക്കായി യുവാക്കള്‍ മുന്നോട്ടുവരണം. യുവാക്കളുടെ കഴിവനുസരിച്ചാണ് രാജ്യത്തിന് വളര്‍ച്ചയുണ്ടാകുന്നത്. സ്വാമി വിവേകാനന്ദന്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നതമായ പ്രതീകമാണെന്നും വിവേകാനന്ദജയന്തി ദിനത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ചിരപ്രതിഷ്ഠ നേടിയ ആളുകള്‍ക്ക് തുടരെ പുരസ്‌കാരങ്ങള്‍ നല്‍കാതെ, ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന പുതുതലമുറയ്ക്ക് കൊടുക്കുന്നതാണ് ഉചിതമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സുരേഷ് കാളിയത്ത് (ഓട്ടന്‍തുള്ളല്‍), ദിജു വി. (ബാഡ്മിന്റണ്‍), ഡിഗോള്‍ തോമസ് (കൃഷി), വീണ ജോര്‍ജ് (മാധ്യമ പ്രവര്‍ത്തനം), വിനോദ് നമ്പ്യാര്‍ (സാമൂഹിക പ്രവര്‍ത്തനം), മുഹമ്മദ് ഗദ്ദാഫി (സംരംഭകത്വം), അര്‍ഷാദ് ബത്തേരി (സാഹിത്യം) എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിലെ ആലുങ്ങാപ്പറമ്പ് ലക്കിസ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ക്ലബ്ബുകള്‍ക്കുള്ള സംസ്ഥാന തല യുവജനക്ഷേമ അവാര്‍ഡിന് അര്‍ഹമായി.
തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം
തിരുവനന്തപുരത്ത് കോണ്‍സുലേറ്റ്: യു.എ.ഇ.യിലെ പ്രവാസികള്‍ക്ക് ആഹ്ലാദം
ദുബായ്: യു.എ.ഇ.യുടെ കോണ്‍സുലേറ്റ് ഓഫീസ് തിരുവനന്തപുരത്ത് തുറക്കാനുള്ള പ്രഖ്യാപനത്തില്‍ യു.എ.ഇ.യിലെ മലയാളി പ്രവാസികള്‍ക്ക് സന്തോഷവും സംതൃപ്തിയും. വിസസംബന്ധമായ പ്രശ്‌നങ്ങള്‍ മിക്കതും നാട്ടില്‍തന്നെ പരിഹരിക്കാം എന്നതാണ് യു.എ.ഇ. കോണ്‍സുലേറ്റുകൊണ്ട് പ്രവാസികള്‍ക്കുള്ള വലിയ നേട്ടം.
ഇപ്പോള്‍ മുംബൈയിലോ ഡല്‍ഹിയിലോ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റുചെയ്ത് കിട്ടാനുള്ള പ്രയാസവും കാലതാമസവും ഇതോടെ ഒഴിവാകും എന്നതാണ് പ്രധാന കാര്യം. ജോലിക്കുള്ള വിസ നേടാന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അനിവാര്യമാണ്. ഇതിന് മിക്കസ്ഥലത്തും ട്രാവല്‍ ഏജന്‍റുമാര്‍ കമ്മീഷന്‍ ഈടാക്കാറുമുണ്ട്. ഇതെല്ലാം ഇനി തിരുവനന്തപുരത്ത് നേരിട്ടുചെന്ന് നിര്‍വഹിക്കാം എന്ന ആശ്വാസത്തിലാണ് പ്രവാസികളും ഗള്‍ഫ്‌സ്വപ്നം കൊണ്ടുനടക്കുന്നവരും. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ള രാജ്യമാണ് യു.എ.ഇ. ആഭ്യന്തരവകുപ്പിന്റെയും നോര്‍ക്കയുടെയും അറ്റസ്റ്റേഷന് ഒപ്പംതന്നെ കോണ്‍സുലേറ്റിലെ ജോലിയും ഒറ്റയാത്രകൊണ്ടുതന്നെ പൂര്‍ത്തിയാക്കാന്‍ ഇനി കഴിയും.
വിനോദസഞ്ചാരികള്‍ക്കും ഇത് വലിയ അനുഗ്രഹമാകും. കോണ്‍സുലേറ്റിന്റെ വരവോടെ യു.എ.ഇ.യില്‍നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും കൂടും. വിസാ നടപടികള്‍ എളുപ്പത്തിലാവും എന്നതാണ് മറ്റൊരു നേട്ടം. ഇത് കേരളത്തിലെ വാണിജ്യ, വ്യാപാര, വിനോദസഞ്ചാര മേഖലകളിലെല്ലാം ഗുണംചെയ്യും. കേന്ദ്രമന്ത്രി ശശി തരൂരിന്റെകൂടി സ്വാധീനത്തിന്റെ പുറത്താണ് കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും തിരുവനന്തപുരം കേന്ദ്രം ഉപകാരപ്പെടും.
2014, ജനുവരി 3, വെള്ളിയാഴ്‌ച
ആറന്മുള വിമാനത്താവളം: പ്രധാന തീരുമാനങ്ങളെടുത്തത് ഇടതുസര്‍ക്കാരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
കെ.ജി.എസ്. കമ്പനി വാങ്ങിയ ഭൂമി രജിസ്റ്റര്‍ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കത്ത് നല്‍കിയിരുന്നെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
2010 ജൂലായ് 16 നാണ് കെ.ജി.എസ്. കമ്പനി വിമാനത്താവള പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കും നല്‍കിയത്. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളം പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ 8 ന് നടന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് സമ്മതിപത്രം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു - പത്രക്കുറിപ്പില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അനുകൂലസമീപനത്തെ തുടര്‍ന്ന് കമ്പനി, പദ്ധതി പ്രദേശത്ത് ഭൂമി വാങ്ങിത്തുടങ്ങി. എന്നാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക കാരണങ്ങളാല്‍ ജില്ലാ കളക്ടര്‍ തടസ്സമുന്നയിച്ചു. തുടര്‍ന്ന് 2010 നവംബര്‍ 12 ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കത്തക്കവിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കമ്പനി വാങ്ങിയ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിന് കളക്ടര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഭൂമി പോക്കുവരവിന് കമ്പനി അപേക്ഷ നല്‍കി.
എല്‍.ഡി.എഫ്. മന്ത്രിസഭയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് 2010 ഒക്ടോബര്‍ 9ന് ആറന്മുള വിമാനത്താവളം അടക്കം നാലു പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി തീരുമാനങ്ങളെടുത്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ജലസേചന വകുപ്പും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് മലിനജലപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ തീരുമാനിച്ചു. 2011 ഫിബ്രവരി 22 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം ആരാഞ്ഞ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
രണ്ടു ദിവസത്തിനുശേഷം പദ്ധതിപ്രദേശമായ ആറന്മുള, കിടങ്ങന്നൂര്‍, മലപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളെ ചേര്‍ത്ത് വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. വിമാനത്താവള നിര്‍മാണത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ ഇറക്കിയ ഈ വിജ്ഞാപനത്തില്‍ പദ്ധതിപ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളും ഉള്‍പ്പെട്ടിരുന്നു.
2011 മാര്‍ച്ച് 10 ന് നടത്തേണ്ടിയിരുന്ന പൊതുജനാഭിപ്രായമാരായല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു. പിന്നീട് മെയ് 10 ന് പത്തനംതിട്ട കളക്ടറുടെ ഓഫീസില്‍ കൂടി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഏകകണ്ഠമായി മിനിട്‌സ് പാസ്സാക്കി. അതിന്റെ പകര്‍പ്പ് വീഡിയോ റെക്കോഡിങ് സഹിതം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് 2013 നവംബര്‍ 18 ന് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഇതോടെ വിമാനത്താവള പദ്ധതിക്കാവശ്യമായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ അനുമതിയും ലഭിച്ചുവെങ്കിലും കമ്പനി ഇതുവരെ പ്രദേശത്ത് യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല.
സുതാര്യമായും നിയമങ്ങള്‍ക്ക് വിധേയമായും പാരിസ്ഥിതിക അനുമതിയിലുള്ള നിര്‍ദ്ദേശങ്ങളെ പൂര്‍ണമായും പാലിച്ചുകൊണ്ടുംമാത്രം വിമാനത്താവള പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നതാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് യു.എ.ഇ. രാജാവിന്റെ പുസ്തകോപഹാരം
മുഖ്യമന്ത്രിക്ക് യു.എ.ഇ. രാജാവിന്റെ പുസ്തകോപഹാരം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നല്‍കിയ സ്‌നേഹോപഹാരം ശ്രദ്ധേയമായി.
ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ള പുസ്തകത്തിന്റെ മലയാളം പരിഭാഷ മുഖ്യമന്ത്രിക്ക് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി കൈമാറി. ധനമന്ത്രി കെ.എം. മാണി, എകൈ്‌സസ് മന്ത്രി കെ. ബാബു, വ്യോമയാന പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ. കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.
2013, ഡിസംബർ 28, ശനിയാഴ്‌ച
തെറ്റിദ്ധരിപ്പിച്ചില്ല; നെല്‍പ്പാടം നികത്തിയത് കേന്ദ്രം അറിഞ്ഞിരുന്നു
ഈ പ്രദേശം ഒരു നെല്‍പ്പാടമാണെന്നും അവിടെ നികത്തല്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായി കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശയും ലഭിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. പദ്ധതിപ്രദേശം ഒരു തണ്ണീര്‍ത്തടമല്ലെങ്കില്‍പോലും പലതരം സസ്യങ്ങളുടെ സാന്നിധ്യംമൂലം റണ്‍വേ, ഏപ്രണ്‍, ടാക്‌സിവേ മുതലായവയ്ക്ക് ആവശ്യമായ സ്ഥലം മാത്രമേ നികത്താവൂ എന്നും ബാക്കി അതേ അവസ്ഥയില്‍ നിലനിര്‍ത്തുമെന്ന ഉറപ്പ് പാലിക്കണമെന്നും അനുമതിയില്‍ പറയുന്നുണ്ട്. നിയമാനുസൃതമായ സമിതി തന്നെയാണ് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് അതിനാല്‍ത്തന്നെ യാതൊരു അടിത്തറയുമില്ല.
2011 ഡിസംബര്‍ 16നാണ് വിദഗ്ദ്ധസമിതി അനുകൂല ശുപാര്‍ശ നല്‍കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രാദേശിക അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി നിയമലംഘനങ്ങളെപ്പറ്റി സൂചിപ്പിച്ചത്. തണ്ണീര്‍ത്തടം നികത്തിയതിന്റെ പാരിസ്ഥിതിക ആഘാതം വിദഗ്ദ്ധസമിതി പരിഗണിച്ചിട്ടുണ്ടോയെന്നും പരിഹാര നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്നും അറിയില്ലെന്നാണ് അദ്ദേഹം ഫയലില്‍ എഴുതിയത്. വിദഗ്ദ്ധസമിതി നല്‍കിയ അനുമതിയില്‍ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തിയിട്ടില്ലെന്നും പണി നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇത് കണക്കിലെടുത്ത്, നേരത്തെ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തുകയും പണി തുടങ്ങുകയും ചെയ്തു എന്ന് ഫയലില്‍ രേഖപ്പെടുത്തിയത് ഭേദഗതി ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ അംഗീകാരം തേടുകയും ചെയ്തു. ഈ ഭേദഗതി, മറുപടി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കാനാണ് നേരത്തെ രേഖപ്പെടുത്തിയ കുറിപ്പിന്റെ ഇടതുവശത്ത് പെന്‍സിലില്‍ ടു ബി അമന്‍റഡ് (ഭേദഗതി ചെയ്യണം) എന്ന് കരട് കത്ത് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്. അല്ലാതെ ടു ബി അവോയിഡഡ് (ഒഴിവാക്കണം) എന്നല്ല. അതായത് തിരുത്തല്‍ ഉത്തരവ് ശ്രദ്ധിക്കാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആദ്യ കുറിപ്പ് പ്രകാരം മറുപടി തയ്യാറാക്കരുത് എന്ന സൂചനയാണ് പെന്‍സിലില്‍ രേഖപ്പെടുത്തിയത്. ഇത് ഒരു തിരുത്തോ നിര്‍ദ്ദേശമോ അല്ല.
ആറന്മുള വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി അനുമതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് നടപടിയുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവയിലെല്ലാം സത്യസന്ധവും വസ്തുതാപരവുമായ മറുപടിയാണ് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നിലം നികത്താനുള്ള അനുമതി നല്‍കിയതെന്നും പത്രക്കുറിപ്പില്‍ ആവര്‍ത്തിച്ചു.
2013, ഡിസംബർ 15, ഞായറാഴ്‌ച
ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം
ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം
കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടിയെത്തിയ ഗൃഹനാഥന്‍ അഞ്ചല്‍ സ്വദേശി സുശീലന്‍ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കാതെ വന്നതുമൂലമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
12ന് രാത്രി ഒരുമണിയോടെയാണ് സുശീലന്‍, ഭാര്യ ശ്രീദേവി, മക്കള്‍ അതിന്‍ (14) , അതുല്‍ (12) എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി ഇവരില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കേസ്സായതിനാല്‍ അപേക്ഷ തിരുവനന്തപുരത്ത് കൊണ്ടുപോകുകയാണെന്നും ഉടന്‍തന്നെ തീരുമാനം ഉണ്ടാകുമെന്നും സുശീലനെ മുഖ്യമന്ത്രി അറിയിച്ചു.
ജനസമ്പര്‍ക്ക പരിപാടി പുലര്‍ച്ചെ രണ്ടുമണിയോടെ തീര്‍ന്നതിനുശേഷം മുഖ്യമന്ത്രി കൊച്ചിക്കു പോയി. വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തി രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുത്തശേഷം ശനിയാഴ്ച രാവിലെ കോട്ടയത്തിനു പോകുകയും ചെയ്തു.
ഈ പാവപ്പെട്ട ദമ്പതിമാരുടെ മക്കള്‍ പേശീബലക്കുറവു മൂലം ഏറെ ദുരിതത്തിലാണ്. ധാരാളം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക, ചികിത്സാ സഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇവ പരിശോധിച്ച് ഉടനെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോയിത്തല മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സൈമണ്‍ അലക്‌സ് എന്നിവരോടൊപ്പമാണ് സുശീലനും കുടുംബവും മുഖ്യമന്ത്രിയെ കണ്ടത്.
ജനസമ്പര്‍ക്ക പരിപാടിയില്‍ നേരത്തേ അപേക്ഷ നല്‍കിയവരെയാണ് ആദ്യം പരിഗണിക്കുന്നത്. പുതിയ പരാതിക്കാരില്‍ നിന്ന് പരിപാടിക്കിടയ്ക്ക് അപേക്ഷ സ്വീകരിക്കും. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട്, മുഖ്യമന്ത്രിയുമായി സംസാരിച്ച് അപേക്ഷ സമര്‍പ്പിക്കണം എന്നുള്ളവരെ മറ്റുള്ളവരെ കണ്ടതിനുശേഷം ഏറ്റവും ഒടുവിലാണ് മുഖ്യമന്ത്രി കാണുന്നത്. സുശീലന്‍ ഉള്‍പ്പെടെയുള്ള പുതിയ അപേക്ഷകരെയെല്ലാം മുഖ്യമന്ത്രി നേരിട്ട് കാണുകയും ചെയ്തിരുന്നു-അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
2013, ഡിസംബർ 12, വ്യാഴാഴ്‌ച
പരിസ്ഥിതിനിയമങ്ങളുടെ പേരില്‍ വികസനം തടസപ്പെടുന്നു
പരിസ്ഥിതിനിയമങ്ങളുടെ പേരില്‍ വികസനം തടസപ്പെടുന്നു- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
പരിസ്ഥിതി നിയമം അനിവാര്യവും സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍ നടത്താനാവുന്നില്ല. ഇത് കാരണം കേന്ദ്രമനുവദിച്ച തുകപോലും വിനിയോഗിക്കാനാവാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനജീവിതത്തെ തടസപ്പെടുത്താതെയും മാത്രമേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ വനസംരക്ഷണനിയമം നടപ്പിലാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മ്മാണമേഖല മുന്‍പില്ലാത്തവിധം നിരവധി വെല്ലുവിളികളെ നേരിടുകയാണ്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒരു പോലെ കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്
ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്-ഉമ്മന്‍ചാണ്ടി
ടി.പി. വധക്കേസിലുണ്ടായതുപോലെ ഒരു പോലീസ് അന്വേഷണം മുമ്പ് കേരളത്തിലുണ്ടായിട്ടുണ്ടോ? പാര്‍ട്ടി പ്രതികളെ നല്‍കുന്ന വ്യവസ്ഥതി മാറ്റിയില്ലേ? മലബാറില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചത് ഷൂക്കൂര്‍ വധവും ടി.പി. വധവും ഫലപ്രദമായി അന്വേഷിച്ചതുകൊണ്ടാണ്. വാടകക്കൊലയാളികള്‍ മാത്രമല്ല, അവരെ അയച്ചവരും നിയമത്തിനുമുന്നില്‍ വരും എന്ന സ്ഥിതിവന്നു. അപ്പോള്‍ ഗൂഢാലോചനക്കാര്‍ പുറത്തുവരും. കുറ്റം ചെയ്തിട്ടുള്ള ഒരാളും രക്ഷപ്പെടില്ല.
വരുംദിവസങ്ങളില്‍ കേരളത്തിന് അത് ബോധ്യപ്പെടും-മുഖ്യമന്ത്രി പറഞ്ഞു. ടി.പി. വധക്കേസില്‍ സര്‍ക്കാരും സി.പി.എമ്മും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടി.പി. വധക്കേസില്‍ 20 പേരെ ഒഴിവാക്കിയ നടപടിക്കെതിരെ നിയമപരമായ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഒരു മോഹവും പൂവണിയാന്‍ പോകുന്നില്ല. പാര്‍ട്ടിയില്‍നിന്ന് പൂര്‍ണ പിന്തുണ തനിക്ക് കിട്ടുന്നുണ്ട്. അക്കാര്യത്തില്‍ തനിക്ക് പൂര്‍ണസംതൃപ്തിയുമുണ്ട്. അതുപോലെതന്നെ യു.ഡി.എഫില്‍ നിന്ന് തനിക്ക് പൂര്‍ണ പിന്തുണയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.