UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, ജൂലൈ 5, വെള്ളിയാഴ്‌ച

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഇടതുശ്രമം

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഇടതുശ്രമം -മുഖ്യമന്ത്രി

രാഷ്ട്രീയ പ്രതിയോഗികളെ  വകവരുത്താന്‍ ഇടതുശ്രമം -മുഖ്യമന്ത്രി

തൊടുപുഴ: സോളാര്‍ കേസില്‍ യഥാര്‍ഥ പ്രതികള്‍ക്ക് പകരം രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.എന്‍ പുരസ്കാരത്തിന് അര്‍ഹനായ മുഖ്യമന്ത്രിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ അന്വേഷണങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണ്. പൊതു പ്രവര്‍ത്തകരെ രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് തെളിവുണ്ടാക്കി കുടുക്കുന്നത് നീചമായ പ്രവൃത്തിയാണ്. ഇത് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനേ ഉപകരിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധാര്‍മികത പറയുന്നതും പ്രവര്‍ത്തിക്കുന്നതും സ്വന്തം പാര്‍ട്ടിയിലുമുണ്ടാകണം. എന്നാല്‍, മറ്റുള്ളവരുടെ ചെലവിലാണ് ഇടതുപക്ഷം ധാര്‍മികത പറയുന്നത്. അര്‍ഥശങ്കക്കിടയില്ലാത്ത തരത്തിലാണ് സര്‍ക്കാര്‍ വിവാദ വിഷയങ്ങളില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നത്. ജനസമ്പര്‍ക്ക പരിപാടിക്കുള്ള യു.എന്‍ പുരസ്കാരം ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണ്. പ്രതിപക്ഷത്തിനടക്കം ഇതില്‍ പങ്കുണ്ട്. ഇത് തന്‍െറ വ്യക്തിപരമായ വിജയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയുടെ രക്തത്തിനായി ദാഹിക്കുന്ന നിരവധിപേരുണ്ടെന്ന് അനുമോദന പ്രസംഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ രക്തത്തില്‍ ചവിട്ടി മാത്രമേ മുഖ്യമന്ത്രിയെ തൊടാനാകൂയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറല്ല മറിച്ച് അച്യുതാനന്ദന്‍ സര്‍ക്കാറാണ് സോളാര്‍ കമ്പനിക്ക് വളംവെച്ചുകൊടുത്തത്. ഭാര്യയെ കൊന്ന കേസില്‍ ബിജുരാധാകൃഷ്ണനെ രക്ഷിക്കാനാണ് കോടിയേരി ശ്രമിച്ചത്. കൊലപാതക സൂചന നല്‍കുന്ന ലാബ് റിപ്പോര്‍ട്ട് മറച്ചുവെച്ച് സ്വാഭാവിക മരണമായി എഴുതിത്തള്ളാനും ശ്രമം നടന്നു. തനിക്ക് മൊബൈല്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും മാത്രമേ അറിയൂ. ഇപ്പോള്‍ വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2013, ജൂലൈ 4, വ്യാഴാഴ്‌ച

അസത്യങ്ങള്‍ക്ക് ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല

അസത്യങ്ങള്‍ക്ക് ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല -മുഖ്യമന്ത്രി

 

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും കേരളം പോലെയൊരു സംസ്ഥാനത്ത് യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങളില്‍ ഏറെനാള്‍ പിടിച്ചുനില്‍ക്കാനാകില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സരിതക്ക് പണം നല്‍കിയത് തന്‍െറ മുറിയിലാണെന്ന് വരുത്താന്‍ ശ്രമം നടന്നു. പണം എവിടെ വെച്ചാണ് കൊടുത്തതെന്ന് മറ്റ് ചില വാര്‍ത്തകളും വന്നിട്ടുണ്ട്. തന്‍െറ ഓഫിസില്‍ വെച്ച് പണം കൊടുത്തുവെന്ന് പറയുന്നത് നിഷേധിക്കുന്നില്ല. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തനിക്കെതിരെ ഉന്നയിക്കുന്നതെല്ലാം കേള്‍ക്കുകയും സഹിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. വരുന്നതെല്ലാം മാറിപ്പോവുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നോ എന്ന് ചോദിച്ചപ്പോള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ളെന്ന് മറുപടി നല്‍കി. ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തിയത് ചോദിച്ചപ്പോള്‍ ഏതാണ് ശരിയെന്ന് തിരിച്ചറിയാന്‍ വല്ല ബുദ്ധിമുട്ടുമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ ഇത് കണ്ടത്തെും. തിരുത്തുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതില്‍ ഒരു ധിറുതിയും പറയുന്നില്ളെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

പേര് വന്നാല്‍ ആ നിമിഷം നിഷേധിക്കണമെന്നില്ല. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ സത്യം പുറത്തുവരും. മുഖ്യമന്ത്രിയുടെ രണ്ട് ഗണ്‍മാന്‍മാരെക്കൂടി സരിത വിളിച്ചതും പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാറ്റിനിര്‍ത്തുന്നത് തീരുമാനിക്കും. ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു പരാതിയും നല്‍കിയിട്ടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് അറിയില്ല. സര്‍ക്കാര്‍ സര്‍വീസ് ചട്ടലംഘനം ഉണ്ടെങ്കില്‍ നടപടിയില്‍ ഇടപെടില്ല. ആഭ്യന്തര മന്ത്രിയെയും സരിത വിളിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കേസിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരില്ളെന്നായിരുന്നു മറുപടി. ടി.പി. ചന്ദ്രശേഖരന്‍ കേസിലും ഇതേ ആരോപണം വന്നിരുന്നു. ടി.പി കേസില്‍ ഉണ്ടായപോലെ ഈ കേസിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കരിങ്കൊടി കണ്ട് വിരണ്ടോടില്ല’

‘കരിങ്കൊടി കണ്ട് വിരണ്ടോടില്ല’

തിരുവനന്തപുരം: കരിങ്കൊടി കാണിച്ചാല്‍ വിരണ്ടോടുകയും പൊലീസിനോട് തട്ടിക്കയറുകയും ചെയ്യുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.എന്‍ പുരസ്കാരം ലഭിച്ച മുഖ്യമന്ത്രിക്ക് കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധപ്രകടനങ്ങള്‍ നടത്തി ജനങ്ങളെ അകറ്റാനാണ് ശ്രമമെങ്കില്‍ നടക്കില്ല. ഓഫിസില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും സെക്രട്ടേറിയറ്റിന് പുറത്ത് ജനങ്ങളെ കാണാന്‍ സംവിധാനം ഒരുക്കിക്കഴിഞ്ഞു. പലരുമിന്ന് തെറ്റിദ്ധരിക്കുന്നതുപോലെ വ്യക്തിപരമായി ലഭിച്ചതല്ല യു.എന്‍ അവാര്‍ഡ്. കേരളത്തിന് കിട്ടിയ അംഗീകാരമാണ്. ജനസമ്പര്‍ക്ക പരിപാടി തന്‍െറ മാത്രം നേട്ടമല്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിച്ചിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് വന്നശേഷം തന്നോട് പ്രതികാരം കാട്ടുകയാണെന്ന് ആമുഖപ്രസംഗം നടത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരുവര്‍ഷത്തിനിടെ തനിക്ക് 68,000 ഫോണ്‍കോളുകള്‍ വന്നു. വിളിക്കുന്നത് സ്ത്രീയാണോ പുരുഷനാണോയെന്ന് നോക്കി എടുക്കാനാവില്ല. ലോട്ടറി എടുത്ത് മുഖ്യമന്ത്രിയായ ആളല്ല ഉമ്മന്‍ചാണ്ടി. പാവപ്പെട്ടവരുടെ അധ്വാനവും രക്തവും മുഖ്യമന്ത്രിപദത്തിന്‍െറ രൂപത്തില്‍ ലഭിച്ചതാണ്. മസാല രാഷ്ട്രീയത്തിലേക്ക് കേരള രാഷ്ട്രീയത്തെ കൊണ്ടുപോകരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ്, അസോസിയേഷന്‍ പ്രസിഡന്‍റ് ജെ. ബെന്‍സി, ജനറല്‍ സെക്രട്ടറി എ.വി. പ്രസന്നകുമാര്‍ എന്നിവരും സംസാരിച്ചു.

മോണോറെയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മോണോറെയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 

തിരുവനന്തപുരം: കേരള മോണോ റെയില്‍ കോര്‍പ്പറേഷന്റെ കവടിയാറിലെ കോര്‍പ്പറേറ്റ് ഓഫീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് മന്ത്രിമാരായ കെ.എം. മാണി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരായ കെ. മുരളീധരന്‍, എം.എ. വാഹിദ്, കേരളാ മോണോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.സി. ഹരികേഷ്, ചീഫ് ജനറല്‍ മാനേജര്‍ എസ്. മാധവന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.


2013, ജൂലൈ 1, തിങ്കളാഴ്‌ച

തന്റെ ചോരക്ക് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തന്റെ ചോരക്ക് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തന്റെ ചോരക്ക് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

പുതുപ്പള്ളി: സോളാര്‍ തട്ടിപ്പ് കേസില്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ചിട്ടും തന്റെ ചോരക്കായി ചിലര്‍ ദാഹിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനസ്സറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാവരേയും വിശ്വസിച്ചു. ചിലര്‍ അത് ദുര്‍വിനിയോഗം ചെയ്തു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏറ്റുപറയാന്‍ മടിയില്ല. തെറ്റുവന്നാല്‍ തുറന്നുസമ്മതിക്കും. തിരുത്തിമുന്നോട്ട് പോകുകയും ചെയ്യും. സോളര്‍ തട്ടിപ്പ് കേസില്‍ കുറ്റക്കാര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ല. ആരെയും ബലിയാടാക്കി സ്വന്തം തടി രക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് വാങ്ങിയ ശേഷം സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2013, ജൂൺ 20, വ്യാഴാഴ്‌ച

ദുരൂഹ വ്യക്തിയെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കുമോ

ദുരൂഹ വ്യക്തിയെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കുമോ

 

 ദുരൂഹ വ്യക്തിത്വത്തിന് ഉടമയാണു താനെങ്കില്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ പത്തു തവണനിയമസഭയിലേക്കു തന്നെ വിജയിപ്പിക്കുമോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ക്കു തന്നെ നന്നായി അറിയാം. 1970 മുതല്‍ നിയമസഭാംഗമാണ്. പ്രശ്‌നക്കാരനാണെങ്കില്‍ ഒരു തവണ ജനത്തെ പറ്റിക്കാം. രണ്ടാമതു സാധിക്കില്ല. പ്രതിപക്ഷം നല്‍കുന്ന ഇത്തരം വിശേഷണങ്ങള്‍ അലങ്കാരമായാണ് എടുക്കുന്നത്.

എന്തൊക്കെയോ നടന്നുവെന്ന പുകമറ സൃഷ്ടിക്കാനാണു ശ്രമം. അവരെ കുറ്റപ്പെടുത്തി താന്‍ തടിതപ്പില്ല. അവരുടെ കാലത്ത് എന്താണു നടന്നതെന്ന് ഓര്‍മിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ തെറ്റു പറ്റിയെന്നു കോടിയേരി സമ്മതിച്ചല്ലോ. എല്‍ഡിഎഫ് ഭരണകാലത്ത് എന്തൊക്കെ നടന്നുവെന്നു വരുംനാളുകളില്‍ പുറത്തു വരും. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് എല്ലാവര്‍ക്കും അറിയാം. തട്ടിപ്പുകാര്‍ക്കു താന്‍ ശുപാര്‍ശക്കത്തു നല്‍കിയെന്നു പറയുന്നവര്‍ ആദ്യം കത്തു കാണിക്കട്ടെ.

അഭിഭാഷകന്‍ പറഞ്ഞ ഈ ശുപാര്‍ശക്കത്ത് എവിടെയാണ്? തോന്നിയതുപോലെ ബ്രേക്കിങ് ന്യൂസ് കൊടുത്താല്‍ എന്തു ചെയ്യും? നിയമസഭ 124 ദിവസം സമ്മേളിച്ചതില്‍ 34 ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു കറുത്ത ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഉന്നയിച്ച വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ സമര്‍ഥിക്കാന്‍ സാധിക്കാത്തവരാണു സഭ സ്തംഭിപ്പിക്കുന്നത്. ഭീരുക്കളുടെ ആയുധമാണിത്. പ്രതിപക്ഷം നിയമസഭ വളയുമ്പോള്‍ അകത്തു പ്രവേശിക്കാനാകുമോയെന്നു കാത്തിരുന്നു കാണാം. സോളാര്‍ പ്രശ്‌നത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിസ്സംഗ നിലപാടു സ്വീകരിച്ചിട്ടില്ല.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രസംഗിച്ച രമേശ് ഉള്‍പ്പെടെ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. പി.സി. ജോര്‍ജിനെ എന്നല്ല, ആരെയും നിയന്ത്രിക്കണമെന്ന തോന്നല്‍ ഇല്ല. സ്റ്റാഫില്‍ പെട്ടവര്‍ ആരോപണവിധേയരെ ഫോണ്‍ ചെയ്യുമ്പോള്‍ താന്‍ അടുത്തുണ്ടായിരുന്നോ എന്ന് അറിയില്ല. അതും അന്വേഷണ പരിധിയില്‍ വരും. സര്‍ക്കാര്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു നിങ്ങള്‍ക്കു കാണാം. ആരെയെങ്കിലും ഫോണ്‍ വിളിക്കുന്നതു തെറ്റല്ല. അത് എന്തിന് എന്നതാണു പ്രശ്‌നം. കുറ്റവാളികളെ സംരക്ഷിക്കാനാണു ഫോണ്‍ വിളിച്ചതെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും.

മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു ലെറ്റര്‍ ഹെഡ് മോഷണം പോയിട്ടുണ്ടോയെന്ന ചോദ്യത്തിന്, തന്റെ കസേരയില്‍ ഒരാള്‍ കയറിഇരുന്നത് ആരും മറന്നിട്ടില്ലല്ലോ എന്നായിരുന്നു  മറുചോദ്യം. താന്‍ ഈ സമയത്തു മന്ത്രിസഭയിലായിരുന്നു. വെബ് ക്യാമിലൂടെ വിവരം അറിഞ്ഞു ദുബായില്‍നിന്ന് ഒരാള്‍ വിളിച്ചു പറയുമ്പോഴാണ് ഇക്കാര്യം ഓഫിസില്‍ അറിഞ്ഞത്. വില്ലേജ് ഓഫിസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും പണിയാണു താന്‍ ചെയ്യുന്നതെന്നു പ്രതിപക്ഷം പുച്ഛിക്കാന്‍ തുടങ്ങിയിട്ടു കുറെക്കാലമായി. അതില്‍ പരാതിയില്ല. സാധാരണക്കാരനെയും പാവപ്പെട്ടവനെയും സഹായിക്കാന്‍ ആ പണി ഇനിയും ചെയ്യും.

കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്കുശേഷം ജനങ്ങളെ സഹായിക്കാന്‍ 46  ഉത്തരവുകളാണ് ഇറക്കിയത്. തട്ടിപ്പു കമ്പനിക്ക് എമേര്‍ജിങ് കേരളയില്‍ പങ്കെടുക്കാന്‍ ശുപാര്‍ശക്കത്തു നല്‍കിയെന്നായിരുന്നു ആദ്യ വാര്‍ത്ത. പക്ഷേ കെഎസ്‌ഐഡിസിയില്‍ അത്തരമൊരു കത്തില്ല. ഈ  കമ്പനിയുടെ അപേക്ഷ പോലും ലഭിച്ചിട്ടില്ല. ഇതൊക്കെ വെബ്‌സൈറ്റില്‍നിന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. ക്ലിഫ് ഹൗസില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതു തട്ടിപ്പു കമ്പനിയാണ് എന്നായിരുന്നു മറ്റൊരു വാര്‍ത്ത. അനര്‍ട്ടിന്റെ നേതൃത്വത്തിലാണ് അതു സ്ഥാപിച്ചത് എന്നതിനു രേഖയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ തട്ടിപ്പു കമ്പനി സോളാര്‍ പ്ലാന്റ് സ്ഥാപിച്ചെന്നായി അപ്പോള്‍. സി-ഡിറ്റിന്റെ സൂര്യകേരളം പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അതു സ്ഥാപിച്ചത് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  

സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും

സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും 

സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും -മുഖ്യമന്ത്രി

 സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിക്കുന്നവരുടെ മുന്‍കാല വിവരങ്ങള്‍ ശേഖരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ സംവിധാനങ്ങള്‍ മാറ്റം വരുത്താനും കൂടുതല്‍ കര്‍ശനമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ ഓഫീസുകളില്‍ സ്കാനര്‍ സ്ഥാപിക്കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല.

അതേസമയം, സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍െറ ടീം സോളാര്‍ കമ്പനിക്കു വേണ്ടി ശുപാര്‍ശ കത്ത് നല്‍കിയെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. കത്ത് കാണിച്ചാല്‍ ആരോപണത്തിന് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍െറ ലെറ്റര്‍പാഡ് മോഷണം പോയിട്ടുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മുമ്പ് ഓഫീസിലെ തന്‍െറ കസേരയില്‍ പുറത്തുനിന്നും ഒരാള്‍ കയറി ഇരുന്നത് ഗള്‍ഫില്‍ നിന്നും ഇന്‍റര്‍നെറ്റിലൂടെ ദൃശ്യം കണ്ട് വിളിച്ചപ്പോഴാണ് ഓഫീസിലുള്ളവര്‍ സംഗതി അറിയുന്നതെന്നും അത്രത്തോളം സുതാര്യമാണ് തന്‍െറ ഓഫീസെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

രക്തം മാറ്റിവെച്ചതിലൂടെ എയ്ഡ്സ് പകര്‍ന്ന മാനന്തവാടിയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2013, ജൂൺ 19, ബുധനാഴ്‌ച

ലോക സാമ്പത്തികഫോറം സമ്മേളനം കൊച്ചിയില്‍

ലോക സാമ്പത്തികഫോറം സമ്മേളനം കൊച്ചിയില്‍

 

തിരുവനന്തപുരം: ലോക സാമ്പത്തികഫോറം സമ്മേളനം നവംബറില്‍ കൊച്ചിയില്‍ നടക്കും. ആദ്യമായാണ് ഡല്‍ഹിക്കും മുംബൈയ്ക്കും പുറമെ മറ്റൊരു സ്ഥലത്ത് ഇന്ത്യയില്‍ ഈ സമ്മേളനം നടക്കുന്നത്. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന ഈ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രമുഖമായ 96 കമ്പനികളുടെ സി.ഇ.ഒ. മാര്‍, എന്‍.ജി.ഒ. മേധാവികള്‍, വിവിധ പാര്‍ട്ടികളിലെ യുവാക്കളായ നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലോക സാമ്പത്തിക ഫോറം ഏഷ്യാ വിഭാഗം തലവന്‍ സുഷാന്ത് റാവു, സീനിയര്‍ ഇവന്റ് അസോസിയേറ്റ് റെയ്ച്ചല്‍ എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആറ് രാജ്യങ്ങളിലായാണ് സാമ്പത്തികഫോറത്തിന്റെ കണ്‍ട്രി സമ്മേളനങ്ങള്‍ നടക്കുക. ഇത്തരത്തില്‍ ഇന്ത്യയില്‍ നടക്കുന്ന സമ്മേളനത്തിനുള്ള വേദിയായാണ് കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. 

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സാമ്പത്തികഫോറത്തിന്റെ സമ്മേളനം ഇന്ത്യയില്‍ നടത്താന്‍ മുന്‍കൈയെടുത്തത്. കഴിഞ്ഞ 27 വര്‍ഷമായി ഡല്‍ഹിയിലാണ് ഈ സമ്മേളനം നടക്കുന്നത്. ഒരു വര്‍ഷം മുംബൈയിലും. കേരളത്തിന്റെ താത്പര്യം പരിഗണിച്ചാണ് ഇപ്രാവശ്യം സമ്മേളനവേദി കേരളമാക്കിയതെന്ന് എസ്.റാവു പറഞ്ഞു. കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമ്മേളനം ഊര്‍ജം പകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

2013, ജൂൺ 18, ചൊവ്വാഴ്ച

അപേക്ഷകളുടെ സ്ഥിതി അക്ഷയകേന്ദ്രങ്ങളില്‍ അറിയാന്‍ സംവിധാനം

അപേക്ഷകളുടെ സ്ഥിതി അക്ഷയകേന്ദ്രങ്ങളില്‍ അറിയാന്‍ സംവിധാനം

 

 


തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷകളുടെ സ്ഥിതിയറിയാന്‍ ഇനി മുതല്‍ തിരുവനന്തപുരത്തേക്ക് വരേണ്ടതില്ലെന്നും അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ അറിയാന്‍ സംവിധാനം വരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമസഭാ സാമാജികര്‍ക്കായി നടത്തിയ ഇ-ഗവേണന്‍സ് ലീഡര്‍ഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.

'ഐഡിയാസ്' എന്ന പദ്ധതി വഴി എല്ലാ വകുപ്പുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

2013, ജൂൺ 3, തിങ്കളാഴ്‌ച

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍-

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍-

 



 വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സീപ്ലെയിന്‍ എന്ന സ്വപ്നപദ്ധതി അതിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അഷ്ടമുടിക്കായലില്‍ കേരളത്തിലെ ആദ്യത്തെ ജലവിമാന സര്‍വീസ് ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനുശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ജലവിമാനത്തിന്റെ കന്നിപ്പറക്കല്‍ ആലപ്പുഴ പുന്നമടക്കായലിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംമൂലം ഉപേക്ഷിച്ചു. 

മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാനംമൂലം ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്തെങ്കിലും പ്രയാസങ്ങളുണ്ടോയെന്ന് മൂന്ന് മാസം നിരീക്ഷിക്കും. പരാതികളുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ഏഴ് ശതമാനവും വര്‍ധനയുണ്ടായി. കേന്ദ്രസഹായം 26 കോടിയില്‍നിന്ന് 87 കോടിയായി വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.