UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, ജൂലൈ 4, വ്യാഴാഴ്‌ച

മോണോറെയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മോണോറെയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 

തിരുവനന്തപുരം: കേരള മോണോ റെയില്‍ കോര്‍പ്പറേഷന്റെ കവടിയാറിലെ കോര്‍പ്പറേറ്റ് ഓഫീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് മന്ത്രിമാരായ കെ.എം. മാണി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരായ കെ. മുരളീധരന്‍, എം.എ. വാഹിദ്, കേരളാ മോണോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.സി. ഹരികേഷ്, ചീഫ് ജനറല്‍ മാനേജര്‍ എസ്. മാധവന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.


2013, ജൂലൈ 1, തിങ്കളാഴ്‌ച

തന്റെ ചോരക്ക് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തന്റെ ചോരക്ക് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

തന്റെ ചോരക്ക് വേണ്ടി ചിലര്‍ ദാഹിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

പുതുപ്പള്ളി: സോളാര്‍ തട്ടിപ്പ് കേസില്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ചിട്ടും തന്റെ ചോരക്കായി ചിലര്‍ ദാഹിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനസ്സറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാവരേയും വിശ്വസിച്ചു. ചിലര്‍ അത് ദുര്‍വിനിയോഗം ചെയ്തു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏറ്റുപറയാന്‍ മടിയില്ല. തെറ്റുവന്നാല്‍ തുറന്നുസമ്മതിക്കും. തിരുത്തിമുന്നോട്ട് പോകുകയും ചെയ്യും. സോളര്‍ തട്ടിപ്പ് കേസില്‍ കുറ്റക്കാര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ല. ആരെയും ബലിയാടാക്കി സ്വന്തം തടി രക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് വാങ്ങിയ ശേഷം സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2013, ജൂൺ 20, വ്യാഴാഴ്‌ച

ദുരൂഹ വ്യക്തിയെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കുമോ

ദുരൂഹ വ്യക്തിയെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കുമോ

 

 ദുരൂഹ വ്യക്തിത്വത്തിന് ഉടമയാണു താനെങ്കില്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ പത്തു തവണനിയമസഭയിലേക്കു തന്നെ വിജയിപ്പിക്കുമോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങള്‍ക്കു തന്നെ നന്നായി അറിയാം. 1970 മുതല്‍ നിയമസഭാംഗമാണ്. പ്രശ്‌നക്കാരനാണെങ്കില്‍ ഒരു തവണ ജനത്തെ പറ്റിക്കാം. രണ്ടാമതു സാധിക്കില്ല. പ്രതിപക്ഷം നല്‍കുന്ന ഇത്തരം വിശേഷണങ്ങള്‍ അലങ്കാരമായാണ് എടുക്കുന്നത്.

എന്തൊക്കെയോ നടന്നുവെന്ന പുകമറ സൃഷ്ടിക്കാനാണു ശ്രമം. അവരെ കുറ്റപ്പെടുത്തി താന്‍ തടിതപ്പില്ല. അവരുടെ കാലത്ത് എന്താണു നടന്നതെന്ന് ഓര്‍മിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ തെറ്റു പറ്റിയെന്നു കോടിയേരി സമ്മതിച്ചല്ലോ. എല്‍ഡിഎഫ് ഭരണകാലത്ത് എന്തൊക്കെ നടന്നുവെന്നു വരുംനാളുകളില്‍ പുറത്തു വരും. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് എല്ലാവര്‍ക്കും അറിയാം. തട്ടിപ്പുകാര്‍ക്കു താന്‍ ശുപാര്‍ശക്കത്തു നല്‍കിയെന്നു പറയുന്നവര്‍ ആദ്യം കത്തു കാണിക്കട്ടെ.

അഭിഭാഷകന്‍ പറഞ്ഞ ഈ ശുപാര്‍ശക്കത്ത് എവിടെയാണ്? തോന്നിയതുപോലെ ബ്രേക്കിങ് ന്യൂസ് കൊടുത്താല്‍ എന്തു ചെയ്യും? നിയമസഭ 124 ദിവസം സമ്മേളിച്ചതില്‍ 34 ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു കറുത്ത ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഉന്നയിച്ച വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ സമര്‍ഥിക്കാന്‍ സാധിക്കാത്തവരാണു സഭ സ്തംഭിപ്പിക്കുന്നത്. ഭീരുക്കളുടെ ആയുധമാണിത്. പ്രതിപക്ഷം നിയമസഭ വളയുമ്പോള്‍ അകത്തു പ്രവേശിക്കാനാകുമോയെന്നു കാത്തിരുന്നു കാണാം. സോളാര്‍ പ്രശ്‌നത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിസ്സംഗ നിലപാടു സ്വീകരിച്ചിട്ടില്ല.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രസംഗിച്ച രമേശ് ഉള്‍പ്പെടെ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. പി.സി. ജോര്‍ജിനെ എന്നല്ല, ആരെയും നിയന്ത്രിക്കണമെന്ന തോന്നല്‍ ഇല്ല. സ്റ്റാഫില്‍ പെട്ടവര്‍ ആരോപണവിധേയരെ ഫോണ്‍ ചെയ്യുമ്പോള്‍ താന്‍ അടുത്തുണ്ടായിരുന്നോ എന്ന് അറിയില്ല. അതും അന്വേഷണ പരിധിയില്‍ വരും. സര്‍ക്കാര്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു നിങ്ങള്‍ക്കു കാണാം. ആരെയെങ്കിലും ഫോണ്‍ വിളിക്കുന്നതു തെറ്റല്ല. അത് എന്തിന് എന്നതാണു പ്രശ്‌നം. കുറ്റവാളികളെ സംരക്ഷിക്കാനാണു ഫോണ്‍ വിളിച്ചതെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും.

മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു ലെറ്റര്‍ ഹെഡ് മോഷണം പോയിട്ടുണ്ടോയെന്ന ചോദ്യത്തിന്, തന്റെ കസേരയില്‍ ഒരാള്‍ കയറിഇരുന്നത് ആരും മറന്നിട്ടില്ലല്ലോ എന്നായിരുന്നു  മറുചോദ്യം. താന്‍ ഈ സമയത്തു മന്ത്രിസഭയിലായിരുന്നു. വെബ് ക്യാമിലൂടെ വിവരം അറിഞ്ഞു ദുബായില്‍നിന്ന് ഒരാള്‍ വിളിച്ചു പറയുമ്പോഴാണ് ഇക്കാര്യം ഓഫിസില്‍ അറിഞ്ഞത്. വില്ലേജ് ഓഫിസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും പണിയാണു താന്‍ ചെയ്യുന്നതെന്നു പ്രതിപക്ഷം പുച്ഛിക്കാന്‍ തുടങ്ങിയിട്ടു കുറെക്കാലമായി. അതില്‍ പരാതിയില്ല. സാധാരണക്കാരനെയും പാവപ്പെട്ടവനെയും സഹായിക്കാന്‍ ആ പണി ഇനിയും ചെയ്യും.

കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്കുശേഷം ജനങ്ങളെ സഹായിക്കാന്‍ 46  ഉത്തരവുകളാണ് ഇറക്കിയത്. തട്ടിപ്പു കമ്പനിക്ക് എമേര്‍ജിങ് കേരളയില്‍ പങ്കെടുക്കാന്‍ ശുപാര്‍ശക്കത്തു നല്‍കിയെന്നായിരുന്നു ആദ്യ വാര്‍ത്ത. പക്ഷേ കെഎസ്‌ഐഡിസിയില്‍ അത്തരമൊരു കത്തില്ല. ഈ  കമ്പനിയുടെ അപേക്ഷ പോലും ലഭിച്ചിട്ടില്ല. ഇതൊക്കെ വെബ്‌സൈറ്റില്‍നിന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. ക്ലിഫ് ഹൗസില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതു തട്ടിപ്പു കമ്പനിയാണ് എന്നായിരുന്നു മറ്റൊരു വാര്‍ത്ത. അനര്‍ട്ടിന്റെ നേതൃത്വത്തിലാണ് അതു സ്ഥാപിച്ചത് എന്നതിനു രേഖയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ തട്ടിപ്പു കമ്പനി സോളാര്‍ പ്ലാന്റ് സ്ഥാപിച്ചെന്നായി അപ്പോള്‍. സി-ഡിറ്റിന്റെ സൂര്യകേരളം പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അതു സ്ഥാപിച്ചത് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  

സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും

സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും 

സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും -മുഖ്യമന്ത്രി

 സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിക്കുന്നവരുടെ മുന്‍കാല വിവരങ്ങള്‍ ശേഖരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ സംവിധാനങ്ങള്‍ മാറ്റം വരുത്താനും കൂടുതല്‍ കര്‍ശനമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ ഓഫീസുകളില്‍ സ്കാനര്‍ സ്ഥാപിക്കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല.

അതേസമയം, സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍െറ ടീം സോളാര്‍ കമ്പനിക്കു വേണ്ടി ശുപാര്‍ശ കത്ത് നല്‍കിയെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. കത്ത് കാണിച്ചാല്‍ ആരോപണത്തിന് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍െറ ലെറ്റര്‍പാഡ് മോഷണം പോയിട്ടുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മുമ്പ് ഓഫീസിലെ തന്‍െറ കസേരയില്‍ പുറത്തുനിന്നും ഒരാള്‍ കയറി ഇരുന്നത് ഗള്‍ഫില്‍ നിന്നും ഇന്‍റര്‍നെറ്റിലൂടെ ദൃശ്യം കണ്ട് വിളിച്ചപ്പോഴാണ് ഓഫീസിലുള്ളവര്‍ സംഗതി അറിയുന്നതെന്നും അത്രത്തോളം സുതാര്യമാണ് തന്‍െറ ഓഫീസെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

രക്തം മാറ്റിവെച്ചതിലൂടെ എയ്ഡ്സ് പകര്‍ന്ന മാനന്തവാടിയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2013, ജൂൺ 19, ബുധനാഴ്‌ച

ലോക സാമ്പത്തികഫോറം സമ്മേളനം കൊച്ചിയില്‍

ലോക സാമ്പത്തികഫോറം സമ്മേളനം കൊച്ചിയില്‍

 

തിരുവനന്തപുരം: ലോക സാമ്പത്തികഫോറം സമ്മേളനം നവംബറില്‍ കൊച്ചിയില്‍ നടക്കും. ആദ്യമായാണ് ഡല്‍ഹിക്കും മുംബൈയ്ക്കും പുറമെ മറ്റൊരു സ്ഥലത്ത് ഇന്ത്യയില്‍ ഈ സമ്മേളനം നടക്കുന്നത്. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന ഈ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രമുഖമായ 96 കമ്പനികളുടെ സി.ഇ.ഒ. മാര്‍, എന്‍.ജി.ഒ. മേധാവികള്‍, വിവിധ പാര്‍ട്ടികളിലെ യുവാക്കളായ നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലോക സാമ്പത്തിക ഫോറം ഏഷ്യാ വിഭാഗം തലവന്‍ സുഷാന്ത് റാവു, സീനിയര്‍ ഇവന്റ് അസോസിയേറ്റ് റെയ്ച്ചല്‍ എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആറ് രാജ്യങ്ങളിലായാണ് സാമ്പത്തികഫോറത്തിന്റെ കണ്‍ട്രി സമ്മേളനങ്ങള്‍ നടക്കുക. ഇത്തരത്തില്‍ ഇന്ത്യയില്‍ നടക്കുന്ന സമ്മേളനത്തിനുള്ള വേദിയായാണ് കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. 

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സാമ്പത്തികഫോറത്തിന്റെ സമ്മേളനം ഇന്ത്യയില്‍ നടത്താന്‍ മുന്‍കൈയെടുത്തത്. കഴിഞ്ഞ 27 വര്‍ഷമായി ഡല്‍ഹിയിലാണ് ഈ സമ്മേളനം നടക്കുന്നത്. ഒരു വര്‍ഷം മുംബൈയിലും. കേരളത്തിന്റെ താത്പര്യം പരിഗണിച്ചാണ് ഇപ്രാവശ്യം സമ്മേളനവേദി കേരളമാക്കിയതെന്ന് എസ്.റാവു പറഞ്ഞു. കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമ്മേളനം ഊര്‍ജം പകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

2013, ജൂൺ 18, ചൊവ്വാഴ്ച

അപേക്ഷകളുടെ സ്ഥിതി അക്ഷയകേന്ദ്രങ്ങളില്‍ അറിയാന്‍ സംവിധാനം

അപേക്ഷകളുടെ സ്ഥിതി അക്ഷയകേന്ദ്രങ്ങളില്‍ അറിയാന്‍ സംവിധാനം

 

 


തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷകളുടെ സ്ഥിതിയറിയാന്‍ ഇനി മുതല്‍ തിരുവനന്തപുരത്തേക്ക് വരേണ്ടതില്ലെന്നും അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ അറിയാന്‍ സംവിധാനം വരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമസഭാ സാമാജികര്‍ക്കായി നടത്തിയ ഇ-ഗവേണന്‍സ് ലീഡര്‍ഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.

'ഐഡിയാസ്' എന്ന പദ്ധതി വഴി എല്ലാ വകുപ്പുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

2013, ജൂൺ 3, തിങ്കളാഴ്‌ച

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍-

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍-

 



 വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സീപ്ലെയിന്‍ എന്ന സ്വപ്നപദ്ധതി അതിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അഷ്ടമുടിക്കായലില്‍ കേരളത്തിലെ ആദ്യത്തെ ജലവിമാന സര്‍വീസ് ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനുശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ജലവിമാനത്തിന്റെ കന്നിപ്പറക്കല്‍ ആലപ്പുഴ പുന്നമടക്കായലിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംമൂലം ഉപേക്ഷിച്ചു. 

മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാനംമൂലം ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്തെങ്കിലും പ്രയാസങ്ങളുണ്ടോയെന്ന് മൂന്ന് മാസം നിരീക്ഷിക്കും. പരാതികളുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ഏഴ് ശതമാനവും വര്‍ധനയുണ്ടായി. കേന്ദ്രസഹായം 26 കോടിയില്‍നിന്ന് 87 കോടിയായി വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

2013, മേയ് 28, ചൊവ്വാഴ്ച

ഇച്ഛാശക്തിയും യോജിപ്പുമില്ലാത്തത് വികസനത്തിന് പ്രതിബന്ധം

ഇച്ഛാശക്തിയും യോജിപ്പുമില്ലാത്തത് വികസനത്തിന് പ്രതിബന്ധം 

 

ഇച്ഛാശക്തിയും യോജിപ്പുമില്ലാത്തത് വികസനത്തിന് പ്രതിബന്ധം -മുഖ്യമന്ത്രി

 ഇച്ഛാശക്തിയില്ലായ്മയും യോജിപ്പില്ലായ്മയുമാണ് സംസ്ഥാന വികസനത്തിന് പ്രതിബന്ധമാകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ പ്രശ്നമോ പണത്തിന്‍െറ കുറവോ ഇപ്പോഴില്ല. വികസന കാര്യങ്ങളില്‍ പാര്‍ട്ടികള്‍ക്ക് ഭരണത്തിലിരിക്കുമ്പോഴത്തെ നിലപാടല്ല പ്രതിപക്ഷത്തിരിക്കുമ്പോള്‍. വികസനത്തില്‍ സ്ഥിരം നിലപാട് രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കാത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസ്ക്ളബ് സംഘടിപ്പിക്കുന്ന ‘സമകാലിക രാഷ്ട്രീയവും കേരള വികസനവു’മെന്ന ചര്‍ച്ചാ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറുകള്‍ മാറിമാറി വരുമെന്നിരിക്കെ വികസന രംഗത്ത് പ്രായോഗിക സമീപനം സ്വീകരിക്കുകയാണ് വേണ്ടത്. ദുബൈ സര്‍ക്കാറിന്‍െറ വിദേശ രാജ്യത്തുള്ള ആദ്യ സംരംഭം എന്ന നിലയ്ക്കാണ് സ്മാര്‍ട്ട്സിറ്റി കൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് യാഥാര്‍ഥ്യമായെങ്കില്‍ ലോകത്തെ എല്ലാ കമ്പനികളും കൊച്ചിയിലേക്ക് വരുമായിരുന്നു. സ്മാര്‍ട്ട്സിറ്റിക്ക് നഷ്ടപ്പെട്ട ആറേഴ് വര്‍ഷങ്ങള്‍ താങ്ങാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്.

സുതാര്യമായാണ് കടല്‍ വിമാന പദ്ധതി തുടങ്ങിയത്. ഇപ്പോള്‍ അതിന്‍െറ പേരിലും തര്‍ക്കമായി. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുവിധ പ്രയാസവുമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകില്ല. ടൂറിസം രംഗത്ത് ഗുണമുണ്ടാകുന്ന പദ്ധതിയാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കി ദോഷകരമാകുമെങ്കില്‍ പുനരാലോചിക്കാം. പദ്ധതിയെ മുന്‍വിധിയോടെ കാണുന്നത് ഗുണമാകില്ല. എല്ലാ പദ്ധതികളും സുതാര്യവും പ്രായോഗികവും പരിസ്ഥിതിക്കിണങ്ങുന്നതുമാകണം.

ആറന്മുള വിമാനത്താവളത്തിന്‍െറ റണ്‍വേക്ക് ഭൂമി നികത്തണമെന്നുണ്ടെങ്കില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് കാര്യങ്ങള്‍ക്ക് നികത്താന്‍ അനുവദിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ വിജ്ഞാപനം റദ്ദാക്കും. പദ്ധതി പ്രദേശത്തെ മിച്ചഭൂമി സാങ്കേതികം മാത്രമാണ്. അപേക്ഷ കൊടുത്താല്‍ സര്‍ക്കാറിന് ഇളവ് നല്‍കാനാകും. സ്മാര്‍ട്ട്സിറ്റി പദ്ധതിക്കും ഇളവ് നല്‍കിയിരുന്നു. ഈ സര്‍ക്കാറിന്‍െറ കാലത്ത് ഒരിഞ്ച് ഭൂമി പോകും നികത്തിയിട്ടില്ല. ഭൂമി റിയല്‍ എസ്റ്റേറ്റിന് ഉപയോഗിക്കാമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കില്ല.

വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ പുതിയ തന്ത്രം ആവിഷ്കരിക്കും. സ്ഥലം വിട്ടുനല്‍കുന്ന ആളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനൊപ്പം താങ്ങാനാകാത്ത ഭൂമി വില ഒഴിവാക്കുകയും വേണം. അവശേഷിക്കുന്ന ഭൂമിയുടെ വികസനത്തിനും കെട്ടിട നിര്‍മാണ ചട്ടത്തിലും ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കും. വസ്തുവിലയും വികസനാവശ്യങ്ങളും സമന്വയിപ്പിക്കാന്‍ നോക്കും. വികസന കാര്യങ്ങളില്‍ ഭൂമി ലഭ്യത, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രധാന വിഷയങ്ങളാണ്. കൊച്ചി തമ്മനത്ത് 14 കോടിയുടെ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ 120 കോടി നല്‍കേണ്ട സ്ഥിതിയാണ്. കൊച്ചി മെട്രോക്ക് ഭൂമി ഏറ്റെടുക്കാന്‍ സെന്‍റിന് 55 ലക്ഷം രൂപ നല്‍കേണ്ടി വന്നു.
വിവാദങ്ങള്‍ വികസനത്തിന് തടസ്സമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍െറ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകണം. വികസനത്തിന് തടസ്സം നില്‍ക്കുന്ന സമീപനം തൊഴിലാളികളോ സംഘടനാ നേതാക്കളോ സ്വീകരിക്കുന്നില്ല. നോക്കുകൂലിയെ പോലും എല്ലാവരും എതിര്‍ക്കുന്നു.

വികസനം വരാതിരിക്കുന്നതില്‍ തൊഴിലാളികളെ കുറ്റം പറയാനാകില്ല. ശ്രേഷ്ഠഭാഷാ പദവി നേടാന്‍ ഒന്നിച്ചതിന്‍െറ നേട്ടമുണ്ടായി. നഷ്ടം വരുന്നത് സമീപനത്തിലെ വ്യത്യാസം കൊണ്ടാണ്. അത് ഇനിയും കേരളത്തിന് താങ്ങാനാകില്ല. മാധ്യമങ്ങള്‍ക്ക് വികസന രംഗത്ത് കൂടുതല്‍ പോസിറ്റീവായി ഇടപെടാന്‍ കഴിയുമെന്നും നെഗറ്റീവ് സമീപനമാണുള്ളതെന്ന് പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രസ്ക്ളബ് പ്രസിഡന്‍റ് പി.പി. ജയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ചന്ദ്രശേഖര്‍ സ്വഗതവും ട്രഷറര്‍ ജയന്‍ മേനോന്‍ നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ മക്കളില്‍ എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിലും എ പ്ളസ് നേടിയവര്‍ക്ക് മുഖ്യമന്ത്രി കാഷ് അവാര്‍ഡ് നല്‍കി.

കുട്ടിക്കൂട്ടത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് വഴികാട്ടി

കുട്ടിക്കൂട്ടത്തിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് വഴികാട്ടി -മുഖ്യമന്ത്രി

 

തിരുവനന്തപുരം: കേരം കാക്കാന്‍ കുട്ടിക്കൂട്ടമെത്തി. അവര്‍ക്കായി പാര്‍ലമെന്റ് ഒരുങ്ങി. പാര്‍ലമെന്റില്‍ അവര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കൃഷിസംരക്ഷണത്തിന് സര്‍ക്കാരിനുപോലും വഴികാട്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

'മാതൃഭൂമി'യുടെ 'കേരം കാക്കാന്‍ കുട്ടിക്കൂട്ടം' പരിപാടിക്കായി വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 70 മിടുക്കരാണ് പാര്‍ലമെന്റിനെത്തിയത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലം, കുട്ടിപാര്‍ലമെന്റായി മാറി. സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. ഓരോ ജില്ലയ്ക്കും അഞ്ചുപേര്‍ വീതമുള്ള ടീമുകള്‍ പാര്‍ലമെന്റില്‍ കേരസംരക്ഷണത്തിനായി തങ്ങള്‍ നടത്തിയ പരിശ്രമങ്ങളെയും ഗവേഷണങ്ങളെയും കുറിച്ച് സംസാരിച്ചു. 

മലപ്പുറം ജില്ലയുടെ അവതരണം നടക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തിയത്. ഒരുമണിക്കൂറോളം അദ്ദേഹം കുട്ടിപാര്‍ലമെന്റില്‍ ചെലവഴിച്ചു. നിങ്ങളുടെ നിര്‍ദേശങ്ങള്‍ കൃഷിയിലേയ്ക്കുള്ള ഒരു തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് ഞാന്‍ കരുതുന്നു. 'മാതൃഭൂമി'യുടെ ഈ പദ്ധതി കുഞ്ഞുങ്ങളില്‍ കൃഷിയുടെ പ്രാധാന്യം വളര്‍ത്താന്‍ ഉപകരിക്കും'' -മുഖ്യമന്ത്രി പറഞ്ഞു. 
സ്‌കൂളുകളില്‍ പാലിനും മുട്ടയ്ക്കും പകരം ഇളനീര്‍ നല്‍കുക, നീര ബോര്‍ഡ് തുടങ്ങുക, കേര ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും കര്‍ഷകരെ സഹായിക്കാനും കേരകൂടാരം തുടങ്ങുക, കേര വികസന സഹകരണസംഘം രൂപവത്കരിക്കുക, തുടങ്ങിയ നിര്‍ദേശങ്ങള്‍ മികച്ചതാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. 

കുട്ടിപാര്‍ലമെന്റില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് വേണ്ടതെല്ലാം ചെയ്യുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍, കൃഷി ഡയറക്ടര്‍ ആര്‍.അജിത്കുമാര്‍, 'മാതൃഭൂമി' ബ്യൂറോ ചീഫ് ജി.ശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

2013, മേയ് 14, ചൊവ്വാഴ്ച

'വിഷന്‍ 2030' ലക്ഷ്യമാക്കുന്നതു കരുതലോടെയുള്ള വികസനം

 

'വിഷന്‍ 2030' ലക്ഷ്യമാക്കുന്നതു കരുതലോടെയുള്ള വികസനം

 സാമൂഹിക വികസനത്തില്‍ മുന്നേറുകയും സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടാവുകയും ചെയ്ത കേരളത്തെ സാമ്പത്തിക വളര്‍ച്ചയിലും കരുതലോടെ മുന്നിലെത്തിക്കാനാണു വിഷന്‍ 2030ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടാം വാര്‍ഷികത്തിനു മുന്നോടിയായി സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിനെക്കുറിച്ചു പത്രാധിപന്മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചവത്സര പദ്ധതികള്‍ക്കതീതമായി 20 വര്‍ഷത്തെ വികസനം ലക്ഷ്യംവച്ചുള്ളതാണു വിഷന്‍ 2030. ഇതില്‍ തുറന്ന സംവാദം നടത്തി കരട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

പൊതു ധാരണ ഉണ്ടാക്കി ജൂണ്‍ അവസാനം വിഷന്‍ 2030 പ്രഖ്യാപിക്കും. സാമൂഹിക വികസനത്തില്‍ രാജ്യം ആഗോളതലത്തില്‍ 108-ാം സ്ഥാനത്താണെങ്കിലും കേരളം  ഫ്രാന്‍സിനൊപ്പം 40-ാം സ്ഥാനത്താണ്. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഗുജറാത്ത്  ഉള്‍പ്പെടെ പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണു നാം. ഉല്‍പാദന ഘടന മാറ്റാനും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും കഴിയാതെപോയതാണു കാരണം. പൊതു വിദ്യാഭ്യാസത്തില്‍ രാജ്യത്ത് ഒന്നാമതെത്തിയപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ പിന്നാക്കം പോയി. അതു പരിഹരിക്കാനുള്ള ആദ്യ ചുവടുവയ്പായിരുന്നു. സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍.  കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കാനുള്ള തീരുമാനമാണു മറ്റൊന്ന്. വിവര സാങ്കേതികവിദ്യയിലൂടെ വിവരം കൈമാറുന്നതിനു പകരം വിവരം ഉല്‍പാദിപ്പിക്കാനാണ് അടുത്തതായി ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ ഗവേഷണ വികസന വിഭാഗത്തിലൂടെ  പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി ലോകത്തിനു കൈമാറണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി ഇവിടം വിജ്ഞാനകേന്ദ്രങ്ങളാക്കണം. സംസ്ഥാനത്തു നല്ല വിജ്ഞാന നഗരങ്ങള്‍ വിഭാവന ചെയ്യുന്നതുവഴി വിഷന്‍ 2030 ഇതാണു ലക്ഷ്യംവയ്ക്കുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഏറ്റവും വലിയ പ്രശ്‌നമായി താന്‍ കാണുന്നതു രോഗവും ചികില്‍സയുമാണ്. അതു കൊണ്ടു ജനങ്ങള്‍ക്കു പരമാവധി നല്ല ചികില്‍സ ലഭ്യമാക്കുകയും സര്‍ക്കാരിന്റെ ചുമതലയാണ്. വിവരാവകാശവും സേവനാവകാശവും പോലെ ആരോഗ്യവും ജനങ്ങളുടെ അവകാശമാകണം. ആ ലക്ഷ്യം കൈവരിക്കുന്നതു വരെ പരമാവധി നല്ല ചികില്‍സ പാവപ്പെട്ടവര്‍ക്കു കൂടി ലഭ്യമാക്കാനാണു ശ്രമം. ആ ലക്ഷ്യത്തോടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സും കാരുണ്യ ചികില്‍സാസഹായ നിധിയുമൊക്കെ.  കൂടുതല്‍ പ്രഖ്യാപനങ്ങള്‍ രണ്ടാം വാര്‍ഷികത്തില്‍ ഉണ്ടാകും.

ലോകത്തെവിടെയും കിട്ടുന്ന മെച്ചപ്പെട്ട ചികില്‍സ ഇന്നു കേരളത്തിലും ലഭ്യമാണ്. പക്ഷേ ചെലവ് താങ്ങാന്‍ സാധാരണക്കാര്‍ക്കാവില്ല. ഇതിനു ശാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ ആരോഗ്യം പൗരന്റെ അവകാശമാകണം. കേന്ദ്ര സര്‍ക്കാരാണ് അതിനു മുന്‍കയ്യെടുക്കേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ മന്ത്രി കെ.സി. ജോസഫ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍, അംഗങ്ങളായ ജി. വിജയരാഘവന്‍, സി.പി. ജോണ്‍ എന്നിവരും പങ്കെടുത്തു.