UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, മേയ് 14, ചൊവ്വാഴ്ച

ഇനി വേണ്ടത് ആരോഗ്യത്തിനുള്ള അവകാശം

 

ഇനി വേണ്ടത് ആരോഗ്യത്തിനുള്ള അവകാശം -മുഖ്യമന്ത്രി

ഇനി വേണ്ടത് ആരോഗ്യത്തിനുള്ള അവകാശം -മുഖ്യമന്ത്രി
ഡോക്ടര്‍ മിംസ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കുന്നു.

കോഴിക്കോട്: ആരോഗ്യത്തിനുള്ള അവകാശമാണ് (റൈറ്റ് ടു ഹെല്‍ത്ത്) ഇനി നമുക്കാവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മിംസ് (മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആശുപത്രിയുടെ പ്രഥമ ഡോ. മിംസ് പുരസ്കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇതടക്കമുള്ള പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഇന്നുകിട്ടുന്ന എല്ലാ ചികിത്സകളും കേരളത്തില്‍ ലഭ്യമാണ്. എന്നാലത് എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നതാണ് സര്‍ക്കാറിന്‍െറ ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്ത് ആധുനിക ചികിത്സ നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് കോക്ളിയര്‍ ഇംപ്ളാന്‍റ് സൗജന്യമായി ചെയ്യുന്നത്. ജനറിക് മെഡിസിന്‍ ഈ വര്‍ഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോ. രാജന്‍ ജോസഫ് മഞ്ഞൂരാനും ആരോഗ്യമേഖലയിലെ നൂതനാശയങ്ങള്‍ക്കുള്ള പുരസ്കാരം റേഡിയോളജിസ്റ്റ് ഡോ. ബേബി മനോജിനും (തലശ്ശേരി), അച്ചടി/ദൃശ്യമാധ്യമ പുരസ്കാരം മാതൃഭൂമി ആരാഗ്യമാസികക്കും മുഖ്യമന്ത്രി സമ്മാനിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി ഡോ. എം.കെ. മുനീറും ഒരു ലക്ഷം രൂപയുടെ ചെക്ക് മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും നല്‍കി. ഡോ. രമേശ് ഭാസി സ്വാഗതവും മിംസ് എം.ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട് നന്ദിയും പറഞ്ഞു.

 

2013, ഏപ്രിൽ 30, ചൊവ്വാഴ്ച

സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം മാതൃക:

സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം മാതൃക: മുഖ്യമന്ത്രി

 


 




കൊച്ചി: അഴിമതിയും അക്രമവും ഏറുന്ന ലോകത്തില്‍ മതസംഘടനകള്‍ക്ക് വളരെയേറെ പ്രവര്‍ത്തിക്കാനുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം സംസ്ഥാനത്തിന് മാതൃകയായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മൂന്ന് ദിവസമായി നടന്നുവന്ന എസ്.എസ്.എഫ്. സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വ്യക്തമായ ലക്ഷ്യബോധവും കളങ്കമറ്റ പ്രവര്‍ത്തനങ്ങളും പ്രസ്ഥാനത്തിന്റെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുഖ്യപങ്ക്‌വഹിച്ചു. നിയമം കൊണ്ടുമാത്രം തിന്മകളെ നിയന്ത്രിക്കാനാകില്ല. ശക്തമായ മതസംഘടനകളില്‍ നിന്ന് നാളെയുടെ സാരഥികളായി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. 

2013, ഏപ്രിൽ 21, ഞായറാഴ്‌ച

വല്ലാര്‍പാടം - കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് തുടക്കം

വല്ലാര്‍പാടം - കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് തുടക്കം

 

 

തിരൂര്‍ * തിരമാലകണക്കെ ആര്‍ത്തിരമ്പിയെത്തിയ കടലോരത്തെ ജനങ്ങളെ സാക്ഷിയാക്കി സംസ്ഥാനത്തെ വലിയ വികസന പദ്ധതികളിലൊന്നായ വല്ലാര്‍പാടം - കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സംസ്ഥാനത്തെ സാമൂഹിക സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പിനു വഴിയൊരുക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പ്രതിഫലം നല്‍കും. ജനങ്ങളുടെ പൂര്‍ണ സമ്മതത്തോടെ, ഒരാളെയും വേദനിപ്പിക്കാതെ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബങ്ങളുടെയും എതിര്‍പ്പില്ലാതെത്തന്നെ പാത നടപ്പാക്കാന്‍ ശ്രമിക്കും. മുദ്രാവാക്യം വിളികളോ പ്രതിഷേധങ്ങളോ ഇല്ലാതെ പാരാതിക്കാരെ അങ്ങോട്ട് ചെന്നുകണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് പ്രശ്‌നം പരിഹരിക്കും. പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് ആധ്യക്ഷ്യം വഹിച്ച മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. 

2,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുക. മുഴുവന്‍ സ്ഥലവും വിട്ടുകിട്ടാതെയാണ് പദ്ധതിക്ക് തുക വകയിരുത്തിയതെന്നും മന്ത്രി പറഞ്ഞു. സ്ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും പകരം സര്‍ക്കാര്‍ യഥാര്‍ഥ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് ആവശ്യപ്പെട്ടു. 

 

2013, ഏപ്രിൽ 17, ബുധനാഴ്‌ച

ഷാര്‍ജയിലെ ജനസമ്പര്‍ക്ക പരിപാടി: മുഖ്യമന്ത്രിക്ക് ലഭിച്ചത് 712 പരാതികള്‍

ഷാര്‍ജയിലെ ജനസമ്പര്‍ക്ക പരിപാടി: മുഖ്യമന്ത്രിക്ക് ലഭിച്ചത് 712 പരാതികള്‍

നൂറുകണക്കിന് പേരാണ് നിവേദനങ്ങളുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലെത്തിയത്. ജനത്തിരക്ക് നിയന്ത്രിക്കാനുള്ള സംഘാടകരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. നിവേദനങ്ങള്‍ നിക്ഷേപിക്കാന്‍ ഉപയോഗിച്ച പ്ളാസ്റ്റിക് ട്രേ പലതവണ നിറഞ്ഞുകവിഞ്ഞു.
തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് രംഗത്തുവന്നു. അദ്ദേഹം വേദിയുടെ മുന്നിലേക്ക് വന്ന് ജനങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിച്ചതാണ് അല്‍പം ആശ്വാസമായത്.


ആരുടെയും നിവേദനം നഷ്ടപ്പെടില്ലെന്നും എല്ലാം താന്‍ നാട്ടില്‍ കൊണ്ടുപോയി പരിശോധിച്ച് ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയക്കുമെന്നും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി ആവശ്യമായവ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓരോ പരാതിയിലെയും നടപടി സംബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷനെ അറിയിക്കുമെന്നും പ്രഖ്യാപിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തങ്ങളുടെ പരാതി പരിഹരിക്കാന്‍ ഉചിതമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഷാര്‍ജ ജയിലിലെ മലയാളികളുടെ മോചനത്തിന് ഉമ്മന്‍ചാണ്ടിയുടെ നീക്കം

ഷാര്‍ജ ജയിലിലെ മലയാളികളുടെ മോചനത്തിന് ഉമ്മന്‍ചാണ്ടിയുടെ നീക്കം

 ഷാര്‍ജ ജയിലിലെ മലയാളികളുടെ മോചനത്തിന് ഉമ്മന്‍ചാണ്ടിയുടെ നീക്കം

ദുബൈ: വധശിക്ഷ വിധിച്ച പത്തനംതിട്ട സ്വദേശിയുള്‍പ്പെടെ ഷാര്‍ജ ജയിലിലുള്ള മലയാളികളുടെ മോചനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമം തുടങ്ങി. ഇതിന്‍െറ ഭാഗമായി, ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചു. ഷാര്‍ജക്ക് പിന്നാലെ ദുബൈ ജയിലിലുള്ളവരുടെ വിവരങ്ങളും ശേഖരിക്കും.
യു.എ.ഇയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയ അദ്ദേഹത്തിന് ജയില്‍ കേസുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു. ഉമ്മന്‍ചാണ്ടി വരുന്നതിന് രണ്ടുദിവസം മുമ്പ് അദ്ദേഹത്തിന്‍െറ പ്രവാസികാര്യ സെക്രട്ടറി പി. ശിവദാസന്‍ ഇവിടെയെത്തിയിരുന്നു. ശിവദാസന്‍ ഷാര്‍ജ സെന്‍ട്രല്‍ ജയിലും വനിത ജയിലും സന്ദര്‍ശിച്ച് അവിടെ കഴിയുന്ന മലയാളികളില്‍ പലരെയും കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മോചനം സാധ്യമാകുന്ന കേസുകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നീക്കം തുടങ്ങിയത്.


ഉമ്മന്‍ചാണ്ടിയുടെ പരിഗണനയിലുള്ള കേസുകളില്‍ ഏറ്റവും പ്രധാനം ഇരട്ടക്കൊല കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശി അശോകന്‍േറതാണ്. ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന അശോകന്‍ ആറ്റിങ്ങല്‍ സ്വദേശി ഉള്‍പ്പെടെ രണ്ടു സഹപ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ആറ്റിങ്ങലിന്‍െറ സമീപ പ്രദേശത്തുള്ള ഒരാള്‍ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കേറ്റു.
ഈ കേസില്‍ വധശിക്ഷ വിധിച്ച അശോകനെ രക്ഷിക്കാന്‍ അപേക്ഷിച്ച് ഭാര്യയും രണ്ടു മക്കളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോന്നി എം.എല്‍.എ കൂടിയായ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്‍െറയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറയും സഹായത്തോടെയാണ് വധശിക്ഷ ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ തീരുമാനിക്കുന്ന നഷ്ടപരിഹാരം വാങ്ങി ഇവര്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് ഷാര്‍ജ കോടതിയെ രേഖാമൂലം അറിയിച്ചാല്‍ ഈ കേസില്‍ വധശിക്ഷ ഒഴിവാകും.


കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തിയുടെ കുടുംബവുമായും ഇതുപോലെ ഒത്തുതീര്‍പ്പിലെത്തിയാല്‍ മാത്രമേ അശോകന്‍െറ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനും ശ്രമം നടക്കുന്നു. രണ്ടു പേരുടെയും ആശ്രിതര്‍ ഇതിന് തയാറായാല്‍ നഷ്ടപരിഹാര സംഖ്യ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ശേഖരിച്ച് നല്‍കും. നേരത്തെ സൗദി അറേബ്യയിലും ചില കേസുകളില്‍ ഉമ്മന്‍ചാണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ട്.


മയക്കുമരുന്ന് കേസില്‍ പിടിയിലായ വ്യക്തിക്ക് പുറമെ ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികളും ഷാര്‍ജ സെന്‍ട്രല്‍ ജയിലിലുണ്ട്. ഷാര്‍ജ വനിത ജയിലില്‍ 23 മലയാളികളുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ ഭൂരിഭാഗവും ഏജന്‍റുമാരുടെ ചതിയില്‍ കുടുങ്ങിയാണ് ജയിലില്‍ എത്തിയത്. ചിലരുടെ കേസില്‍ ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍, മറ്റു ചില കേസുകളില്‍ വിചാരണ നടക്കുന്നു. സെക്സ് റാക്കറ്റിന്‍െറ ചതിയില്‍ കുടുങ്ങുകയും ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത മൂന്നു സ്ത്രീകള്‍ കൊല്ലം സ്വദേശിനികളാണ്. ഒരാള്‍ യു.എ.ഇയില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഏജന്‍റ് പാസ്പോര്‍ട്ട് വാങ്ങുകയും മറ്റൊരാള്‍ക്ക് കൈമാറുകയുമായിരുന്നു. അതിനാല്‍ ഇവരുടെ കൈയില്‍ പാസ്പോര്‍ട്ടില്ല.


ഷാര്‍ജ ജയിലില്‍ കഴിയുന്നവരില്‍ പിഴ അടക്കാനുള്ളവരുടെ കാര്യത്തില്‍ പിഴ സംഖ്യ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉമ്മന്‍ചാണ്ടി നല്‍കുമെന്നാണ് സൂചന. വിവരങ്ങള്‍ ലഭിച്ചവരുടെ കേസുകളെല്ലാം പരിശോധിച്ച്, സാധ്യമായ സഹായങ്ങള്‍ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഇത് വിജയിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ യു.എ.ഇ സന്ദര്‍ശനം പ്രവാസികള്‍ക്ക് അനുഗ്രഹമാകും.

ആരോഗ്യസേവനങ്ങള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കും

ആരോഗ്യസേവനങ്ങള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കും-മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ലഭ്യമാകുന്ന എല്ലാ ആരോഗ്യസേവനങ്ങളും മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആരോഗ്യ കേരളം പുരസ്‌കാരവിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഇന്ന് മികച്ച സൗകര്യങ്ങളാണുള്ളത്.

ആസ്​പത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ നാം ചെയ്യുന്നുണ്ട്. ദേശീയതലത്തില്‍ നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നാം കാഴ്ചവയ്ക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യ മേഖലയില്‍ 2012-13 കാലത്ത് സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യകേരളം പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്തു. 

ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ്, നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല തുടങ്ങിയവര്‍ സംസാരിച്ചു. 

മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നും, രണ്ടും, മൂന്നും പുരസ്‌കാരങ്ങള്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകള്‍ക്കും, ബ്‌ളോക്ക് പഞ്ചായത്ത് തലത്തില്‍ ആലപ്പുഴ വെളിയനാട് ബ്‌ളോക്ക്, കോട്ടയം കടുത്തുരുത്തി, വയനാട് സുല്‍ത്താന്‍ ബത്തേരി എന്നീ ബ്‌ളോക്കുകള്‍ക്കും വിതരണം ചെയ്തു.

ഗ്രാമപ്പഞ്ചായത്തില്‍ തൃശൂര്‍ കാട്ടൂര്‍, എറണാകുളം മണീട്, തൃശൂര്‍ പൊയ്യ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റിയില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, എറണാകുളത്തെ മരട്, എന്നിവയും കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ക്കും ആരോഗ്യകേരളം അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

സ്വാതി തിരുനാള്‍ കേരളം കണ്ട പ്രതിഭാശാലി

സ്വാതി തിരുനാള്‍ കേരളം കണ്ട പ്രതിഭാശാലി-മുഖ്യമന്ത്രി

 

 



തിരുവനന്തപുരം: കേരളം കണ്ട പ്രതിഭാശാലികളില്‍ ഒരാളാണ് സ്വതി തിരുനാള്‍ എന്നും അത്ഭുതകരമായ മാറ്റങ്ങളാണ് ഭരണരംഗത്ത് വരുത്തിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ 200-ാം ജന്‍മദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തെ തിരുവനന്തപുരമാക്കിയ ഭരണാധികാരിയാണ് സ്വാതി തിരുനാള്‍. തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ സ്വാതിയുടെ ശക്തമായ ഇടപെടലുകളും നേതൃത്വവുമാണ് ഉണ്ടായിരുന്നത്. അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ നല്‍കി. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കി. 18 ഭാഷകള്‍ അറിയമായിരുന്ന അദ്ദേഹം സാഹിത്യത്തിന് നല്‍കിയ സംഭാവനകളും മഹത്തരമാണ്-മുഖ്യമന്ത്രി പറഞ്ഞു. 

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ഗുജറാത്ത്‌ കേരളത്തിനുപിന്നില്‍; മോഡിയുടെ അവകാശവാദം പൊളള: ദിഗ്‌വിജയ്‌

ഗുജറാത്ത്‌ കേരളത്തിനുപിന്നില്‍; മോഡിയുടെ അവകാശവാദം പൊളള: ദിഗ്‌വിജയ്‌

mangalam malayalam online newspaper

ന്യൂഡല്‍ഹി: വികസന നേതാവെന്ന നരേന്ദ്രമോഡിയുടെ അവകാശവാദം പൊളളയാണെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌. സാമൂഹിക സൂചകങ്ങളുടെ അടിസ്‌ഥാനത്തില്‍ കേരളമാണ്‌ ഏറ്റവും വികസനമുളള സംസ്‌ഥാനം. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഹരിയാനയാണ്‌ ഏറ്റവും മുന്നില്‍. രണ്ട്‌ സംസ്‌ഥാനങ്ങളും കോണ്‍ഗ്രസാണ്‌ ഭരിക്കുന്നതെന്നും ദിഗ്‌വിജയ്‌ പറഞ്ഞു.

ഹരിയാനയും കേരളവും ഗുജറാത്തിനു മുന്നിലാണെങ്കില്‍ ഗുജറാത്താണ്‌ ഏറ്റവും വികസനമുളള സംസ്‌ഥാനമെന്ന്‌ മോഡിക്ക്‌ എങ്ങനെ അവകാശപ്പെടാനാവുമെന്നും വികസന നേതാവെന്ന അമിത പ്രശംസ തനിക്കുമേല്‍ ചൊരിയുന്നതിന്‌ പകരം മോഡി എന്തു ചെയ്‌തുവെന്നും ദിഗ്‌വിജയ്‌ ചോദിക്കുന്നു.

അഴിമതിയും ചുവപ്പുനാടയും വികസനത്തിനു വഴിമുടക്കുന്ന രാജ്യത്തെ്‌ സ്വന്തം സംസ്‌ഥാനത്ത്‌ ഏറ്റവും വേഗത്തില്‍ വികസനം സാധ്യമാക്കുന്ന മുഖ്യമന്ത്രി എന്ന വിശേഷണമാണ്‌ മോഡി സ്വന്തമാക്കിയിരിക്കുന്നത്‌. ഇതേ വികസനമുദ്ര ഉയര്‍ത്തിക്കാട്ടി മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കണമെന്ന്‌ ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ്‌ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തിയിരിക്കുന്നത്‌.

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

തേവര്‍കരി പാടത്ത് ആഘോഷത്തോടെ വിളവെടുപ്പ്

തേവര്‍കരി പാടത്ത് ആഘോഷത്തോടെ വിളവെടുപ്പ്

പുതുപ്പള്ളി* മേടമാസ തലേന്നു കാര്‍ഷികസമൃദ്ധിയുടെ വിളംബരമായി മാറി പുതുപ്പള്ളി കുഴിക്കാട്ടുകടവ്, തേവര്‍കരി പാടശേഖരത്തിലെ വിളവെടുപ്പ്. ഒരു വ്യാഴവട്ടത്തിനു ശേഷം തരിശുഭൂമിയില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി എത്തിയതോടെ ചടങ്ങ് ആഘോഷമായി മാറി. പുതുപ്പള്ളി കുഴിക്കാട്ടുകടവ്-തേവര്‍കരി പാടശേഖരം, ഇരവിനല്ലൂര്‍ കിഴക്കുപുറം പാടശേഖരം അടക്കം 125 ഏക്കറോളം സ്ഥലമാണ് തരിശുഭൂമിയായി കിടന്നത്. ഇതില്‍ 75 ഏക്കറിലാണ് കൃഷി ചെയ്തത്. ബാക്കി സ്ഥലത്ത് അടുത്തവര്‍ഷം കൃഷിയിറക്കും. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുകൂടി താല്‍പര്യപ്പെട്ട പദ്ധതിയാണിത്. പഞ്ചായത്തിന്റെയും പാടശേഖര സമതിയുടേയും നേതൃത്വത്തില്‍ കരാറുകാരനെ വച്ചായിരുന്നു കൃഷി. 25 ലക്ഷം രൂപയോളമാണ് ചെലവായത്. ആര്‍കെവിവൈ പദ്ധതിയില്‍ നിന്നു കുറച്ചു തുക സബ്‌സിഡിയും ലഭിച്ചു. മൊത്തം 977 മണിക്കൂര്‍ ട്രാക്ടര്‍ പണിയെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസിമോള്‍ മനോജ്, കൃഷി അസി. ഡയറക്ടര്‍മാരായ ജോര്‍ജ് സ്‌കറിയ, ഏബ്രഹാം പി. മാത്യു, കൃഷി ഓഫിസര്‍ ആര്‍. പ്രസന്നകുമാര്‍, 

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ്, കരാറുകാരന്‍ ജോജി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ഏബ്രഹാം ചാക്കോ, വി.എ. മോഹന്‍ദാസ്, പാടശേഖര സമിതി ഭാരവാഹികളായ സഖറിയാകുട്ടി പഴയതുരുത്തേല്‍, ജോണ്‍ വെട്ടുവള്ളി, ഹരിദാസ്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

 

പാമ്പാടി ആശുപത്രിയില്‍ പുതിയ തസ്തികകള്‍:

പാമ്പാടി ആശുപത്രിയില്‍ പുതിയ തസ്തികകള്‍: 

പാമ്പാടി * ഗവ. താലൂക്ക് ആശുപത്രിയെ മികച്ച നിലവാരമുള്ള ആശുപത്രിയാക്കി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാലുകോടി രൂപ ചെലവില്‍ നിര്‍മിച്ച താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ചു കൂടുതല്‍ തസ്തിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. 

 

സൂപ്പര്‍ സ്‌പെഷ്യല്‍റ്റി നിലവാരമുള്ള ആശുപത്രികളായി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ മാറ്റിക്കൊണ്ടു വരികയാണെന്നു മന്ത്രി പറഞ്ഞു. കാഷ്വല്‍റ്റി ബ്ലോക്ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ നിര്‍വഹിച്ചു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉദ്ഘാടനം എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എ. നിസാര്‍ നിര്‍വഹിച്ചു. ഡിഎംഒ ഡോ. ഐഷാഭായ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

 

താലൂക്ക് ആശുപത്രിയെ ദേശീയ നിലവാരമുള്ള ആശുപത്രി ആക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ആശുപത്രി വികസന സമിതി അംഗം മാത്തച്ചന്‍ പാമ്പാടി മുഖ്യമന്ത്രിക്കു കൈമാറി. കലക്ടര്‍ മിനി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ചെറിയാന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നമ്മ ചെറിയാന്‍, പി.എം. സ്‌കറിയ, സന്ധ്യ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഫില്‍സണ്‍ മാത്യൂസ്, 

 

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കുഞ്ഞ് പുതുശേരി, ബെറ്റി റോയി, സിന്ധുമോള്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. മനോജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജു കെ. ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസമ്മ കുര്യന്‍, പഞ്ചായത്ത് അംഗം പി.എം. മാണി, ആശുപത്രി വികസന സമിതി അംഗങ്ങളായ ടി.ടി. തോമസ്, ഒ.സി. ജേക്കബ്, ജയിംസ് തോമസ്, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

നാലു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 150 കിടക്കകളുള്ള ആശുപത്രിയാണു പൂര്‍ത്തിയായത്. നാലു ശസ്ത്രക്രിയാ തിയറ്ററുകള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളെല്ലാം ആശുപത്രിയിലുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശസ്ത്രക്രിയാ തിയറ്ററുകളുള്‍പ്പെടെ സൗകര്യങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. 17 ഡോക്ടര്‍മാരുടെ സേവനമാണ് ആശുപത്രിയില്‍ ലഭിക്കുക.  താലൂക്ക് ആശുപത്രിയെ കേന്ദ്ര ഫണ്ട് ലഭിക്കുന്ന എന്‍എബിഎച്ച് അക്രഡിറ്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 

 

എല്ലാ ജില്ലകളിലേയും ഒരു ആശുപത്രിയെ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഷ് എന്ന പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പ്രത്യേക വാര്‍ഡ് നിര്‍മിക്കണമെന്നുള്ള ആവശ്യം പരിഗണിക്കുമെന്നും താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു മന്ത്രി പറഞ്ഞു. കേരളത്തില്‍ ആരോഗ്യനയം പ്രഖ്യാപിക്കുന്നതിനുള്ള കരട് തയാറായിട്ടുണ്ട്. ഇതു പൊതു സമൂഹത്തിനു ചര്‍ച്ചയ്ക്കു വിടുകയാണെന്നും മന്ത്രി പറഞ്ഞു. 

 

ഫണ്ട് പാഴായില്ല: മുഖ്യമന്ത്രി  

പാമ്പാടി * താലൂക്ക് ആശുപത്രിയുടെ വികസനത്തിനുള്ള മൂന്നു കോടി രൂപയുടെ ഫണ്ട് പാഴായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അധിക കേന്ദ്ര വിഹിതത്തില്‍നിന്നും മാറ്റിവയ്ക്കുന്ന തുകയായിരുന്നു ഇത്. ആസൂത്രണ കമ്മിഷന്‍ മുഖേനയാണ് ഈ തുക നല്‍കുന്നത്. എത്രകാലം കിടന്നാലും ഈ തുക പാഴാകുന്നതല്ല. എട്ടു വര്‍ഷം മുന്‍പ് അനുവദിച്ച ഇത്തരം ഫണ്ടുകള്‍വരെ ചെലവഴിക്കാതെ കിടപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.