UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

നിതാഖാത്ത്: സര്‍ക്കാര്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി

നിതാഖാത്ത്: സര്‍ക്കാര്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി

 

ഷാര്‍ജ *അനധികൃത താമസക്കാരെ ഒഴിവാക്കുന്നതിന് സൗദിയില്‍ നിതാഖാത്ത് പദ്ധതി  നടപ്പിലാക്കിയതുമൂലം ഇന്ത്യക്കാര്‍ക്കുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സൗദിയിലെ തൊഴില്‍ പ്രശ്‌നം സംബന്ധിച്ച് ഒട്ടേറെ ആശങ്കകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നു. എന്നാല്‍, അതു മുഴുവനും ശരിയല്ല. സൗദിയില്‍ നിന്ന് കുറേപ്പേര്‍ തിരിച്ചുവരുമെന്നത് യാഥാര്‍ഥ്യമാണ്. താമസ കുടിയേറ്റ രേഖകളില്ലാതെ അവിടെ കഴിയുന്നവര്‍ തിരിച്ചുവരേണ്ടി വരും. ഒരു രാജ്യത്ത് നിയമം നടപ്പിലാക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ നമുക്ക് സാധിക്കില്ല. പ്രായോഗികമായി അത് ശരിയുമല്ല. നമ്മള്‍ വസിക്കുന്ന രാജ്യത്തെ നിയമം പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ നയതന്ത്ര-സുഹൃദ്-വാണിജ്യ ബന്ധങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിതാഖാത്ത്  മൂലം നമ്മുടെ ആളുകള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കഠിനമായി ശ്രമിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ തിരിച്ചുവരുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള നടപടികളുമായി നാം മുന്നൊരുക്കം നടത്തണമെന്നാണ് സൗദിയിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നത്.  തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് അഞ്ചംഗ നിയമസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. പുനരധിവാസ പാക്കേജും പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. 

 

ഉന്നത സംസ്‌കാരവും ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പ്രവാസി മലയാളികള്‍ എവിടെയും രാജ്യത്തിന് അഭിമാനകരമാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മലയാളികള്‍ യുഎഇക്ക് നല്‍കിവരുന്ന സംഭാവനകള്‍ എടുത്തുപറയുകയുണ്ടായി. മറ്റൊരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ സംസ്‌കാരവും പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊണ്ട് ആ രാജ്യത്തെ സ്‌നേഹിച്ചു കഴിയണം. മലയാളികള്‍ അത് പാലിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് ഷെയ്ഖ് മുഹമ്മദ് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

 

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നോര്‍ക്ക സെല്‍ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഒരാഴ്ചയ്ക്കകം സെല്‍ പ്രവര്‍ത്തനമാരംഭിക്കും. എയര്‍ കേരളയ്ക്കുള്ള നിയമ തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നതായി മന്ത്രി പറഞ്ഞു. പ്രവാസി സര്‍വേ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടികള്‍ ആരംഭിച്ചു. നാട്ടിലെ ആധാര്‍കാര്‍ഡ് വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രവാസി ആധാര്‍കാര്‍ഡ് വിതരണം ആരംഭിക്കും. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ഷാര്‍ജ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ഔഖാഫ് ഡയറക്ടര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി, കെ. ബാലകൃഷ്ണന്‍  പ്രസംഗിച്ചു

 

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

 

ദുബൈ: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ടീകോമി


നോട് നിര്‍ദേശിച്ചു. ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഉദ്ഘാടന ചടങ്ങിന് താന്‍ വരുമെന്നും അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. ആവശ്യമെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പുരോഗതി വിലയിരുത്താന്‍ കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിന് വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി നിര്‍മാണം വേഗത്തിലാക്കണം; ഉദ്ഘാടനത്തിന് വരും -ശൈഖ് മുഹമ്മദ്

സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ദുബൈ ഹോള്‍ഡിങ് സി.ഇ.ഒയും ടീകോം ഇന്‍വെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാനും ദുബൈ ഹോള്‍ഡിങ് ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫിസറുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി എന്നിവര്‍ സമീപം

വ്യാഴാഴ്ച ദുബൈയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യോഗ തീരുമാനങ്ങളെ കുറിച്ച് ശൈഖ് മുഹമ്മദ് ഉമ്മന്‍ചാണ്ടിയോടും ടീകോം അധികൃതരോടും ചോദിച്ചു. വിശദാംശങ്ങള്‍ ശ്രദ്ധിച്ചുകേട്ട അദ്ദേഹത്തോട് 18 മാസത്തിനകം ആദ്യ ഘട്ടത്തിലെ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് 18 മാസം നീട്ടുന്നതെന്ന് ചോദിച്ചു. സാധ്യമായത്ര വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു.
ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ശൈഖ് മുഹമ്മദിനെ ഉമ്മന്‍ചാണ്ടി ക്ഷണിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും ആവശ്യമെങ്കില്‍ അതിന് മുമ്പുതന്നെ താന്‍ കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തുമെന്ന് പറയുകയും ചെയ്തു.
സ്മാര്‍ട്ട് സിറ്റിക്ക് പുറമെ കേരളത്തില്‍ ദുബൈയുടെ മറ്റൊരു പദ്ധതിയായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. വല്ലാര്‍പാടം, സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ കാര്യത്തില്‍ ദുബൈ സര്‍ക്കാറിന്റെ എല്ലാ സഹകരണവും ശൈഖ് മുഹമ്മദ് ഉറപ്പുനല്‍കി.


മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലിയും അഭയവും നല്‍കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന യു.എ.ഇ സര്‍ക്കാറിന് ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചു. യു.എ.ഇയുടെ വിവിധ മേഖലകളിലെ വികസനത്തില്‍ ഇവിടെയുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സേവനത്തെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. മലയാളികളുടെ കഠിനാധ്വാനം അദ്ദേഹം പ്രത്യേകം പരമാര്‍ശിച്ചു. ഉമ്മന്‍ചാണ്ടി ഇന്ത്യയിലെ ജനകീയ മുഖ്യമന്ത്രിമാരില്‍ ഒരാളാണെന്നും അദ്ദേഹത്തെ കുറിച്ച് താന്‍ കേട്ടിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.


എമിറേറ്റ്സ് ടവേഴ്സിലെ ശൈഖ് മുഹമ്മദിന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചക്ക് ശേഷം അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ കൂടെ ഹോട്ടല്‍ ലോബിയില്‍ വരികയും മാധ്യമ പ്രവര്‍ത്തകരെ കാണുകയും ചെയ്തു. ഫോട്ടോക്ക് പോസ് ചെയ്തും തമാശ പറഞ്ഞും എല്ലാവരുടെയും സ്നേഹം നേടിയാണ് മടങ്ങിയത്. 


ശൈഖ് മുഹമ്മദിനൊപ്പം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ഉണ്ടായിരുന്നു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, ദുബൈ ഹോള്‍ഡിങ് സി.ഇ.ഒയും ടീകോം ഇന്‍വെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്, സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാനും ദുബൈ ഹോള്‍ഡിങ് ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫിസറുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, സ്മാര്‍ട്ട് സിറ്റി എം.ഡി. ഡോ. ബാജു ജോര്‍ജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീനുമുണ്ടായിരുന്നു.

നിവേദനത്തിരക്കില്‍ വീര്‍പ്പുമുട്ടി ഉമ്മന്‍ചാണ്ടി

കൈത്താങ്ങായി കെ.സി. ജോസഫ്
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിവേദനങ്ങള്‍ സ്വീകരിക്കുന്നു

ദുബൈ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍നിന്ന് നീണ്ട കവറുമായി ഒരു കൈ ഉയര്‍ന്നു. വീണ്ടും ഒരു കൈ. പിന്നെ, കൈകളുടെ എണ്ണം വര്‍ധിച്ചു. നിമിഷങ്ങള്‍ക്കകം ഉയര്‍ത്തിപ്പിടിച്ച കവറുകളുമായി നൂറുകണക്കിന് പേര്‍ വേദിയിലേക്ക് നീങ്ങി.

തിരക്ക് നിയന്ത്രണാതീതമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ വളഞ്ഞു. എല്ലാവര്‍ക്കും തങ്ങളുടെ നിവേദനം നല്‍കണം. ഉമ്മന്‍ചാണ്ടിയുടെ മുന്നിലെ പ്ളാസ്റ്റിക് ട്രേ നിറഞ്ഞപ്പോള്‍ ഒഴിപ്പിച്ച് വീണ്ടും വെച്ചു. പക്ഷേ, നിവേദന പ്രവാഹത്തില്‍ ട്രേ മുങ്ങി. മുഖ്യമന്ത്രിയെ കാണാന്‍ പോലും പറ്റാത്ത അവസ്ഥയായി. രക്ഷയില്ലെന്നായപ്പോള്‍ പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് രംഗത്തുവന്നു. അദ്ദേഹം വേദിയുടെ മുന്നിലേക്ക് വന്ന് ജനങ്ങളില്‍നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. രണ്ടു വഴികളിലൂടെ ഒഴുകിയ നിവേദന പ്രവാഹം വേദിയില്‍ മഹാപ്രവാഹമായപ്പോള്‍ അതില്‍ നിറഞ്ഞത് പാവപ്പെട്ട പ്രവാസികളുടെ കണ്ണീരും പരിഭവങ്ങളുമായിരുന്നു.

ആരുടെയും നിവേദനം നഷ്ടപ്പെടില്ലെന്നും എല്ലാം താന്‍ നാട്ടില്‍ കൊണ്ടുപോയി പരിശോധിച്ച് ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയക്കുമെന്നും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി ആവശ്യമായവ കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒടുവില്‍, ഓഡിറ്റോറിയത്തില്‍നിന്ന് പുറത്തിറങ്ങുമ്പോഴും തന്നെ വളഞ്ഞ ജനക്കൂട്ടത്തിനിടയില്‍നിന്ന് മുന്നോട്ടുനീങ്ങാന്‍ സാധിക്കാതെ പലപ്പോഴും വിഷമിച്ച ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ സംഘാടകര്‍ അല്‍പം ബലപ്രയോഗം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അക്ഷരാര്‍ഥത്തില്‍ ജനകീയ മേളയായി. 300ലേറെ പരാതികള്‍ ലഭിച്ചു.

അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് വൈ.എ. റഹീം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും

ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും -മുഖ്യമന്ത്രി


ഗള്‍ഫില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയും -മുഖ്യമന്ത്രി

അബൂദബി: നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കൊണ്ടുവന്ന് വഞ്ചിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരവധി പേര്‍ ഇങ്ങനെ പലതരം തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇതില്‍ പലരും ജയിലില്‍ അകപ്പെടുന്നു. അതിനാല്‍ ഇത്തരം തട്ടിപ്പ് തടയാന്‍ നടപടിയുണ്ടാകും. കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്നും അബൂദബിയില്‍ ഒ.ഐ.സി.സി ഗ്ളോബല്‍ മീറ്റ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം അറിയിച്ചു.


നല്ല ജോലിയും ശമ്പളവും പ്രതീക്ഷിച്ച് നാട്ടില്‍നിന്ന് നിരവധി പേര്‍ ഗള്‍ഫിലെത്തുന്നു. പക്ഷേ, ഇതില്‍ പലരെയും ചില സംഘങ്ങള്‍ വഞ്ചിക്കുന്നതാണ്. ഇവിടെ എത്തിയ ശേഷമാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് അവര്‍ക്ക് മനസ്സിലാവുക. അതേസമയം, പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു ജോലിയോ താമസ സൗകര്യമോ ലഭിക്കാതെ ദുരിതത്തിലാകും. നമ്മുടെ നാട്ടുകാര്‍ തന്നെയാണ് ഇത്തരം വ്യക്തികളെ ഗള്‍ഫിലെത്തിച്ച ശേഷം വഞ്ചിക്കുന്നത്.


പലതരം തട്ടിപ്പിന് ഇരയായ നിരവധി പേര്‍ ജയിലിലുണ്ട്. നിസ്സാര കേസുകളില്‍ കുടുങ്ങിയാണ് ഇവര്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. അതേസമയം, വഞ്ചിക്കപ്പെട്ട പലരും ജോലിയോ താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ നട്ടംതിരിയുകയാണ്. ഇത്തരം ഒരു പരാതിയാണ് ഷാര്‍ജയില്‍ തന്‍െറ മുന്നിലെത്തിയത്.


ഈ അവസ്ഥ ഒഴിവാക്കാന്‍ കര്‍ശന നിയമം നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വിമാന ടിക്കറ്റ് നല്‍കാന്‍ സംസ്ഥന സര്‍ക്കാര്‍ തയാറാണ്.


യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യു.എ.ഇയിലെ മലയാളികളെ പ്രശംസിച്ചപ്പോള്‍ ഏറെ അഭിമാനം തോന്നി. കഠിനാധ്വാനവും വിശ്വാസ്യതയും സംരംഭ താല്‍പര്യവുമാണ് മലയാളികളുടെ പ്രധാന ഗുണങ്ങളായി ശൈഖ് മുഹമ്മദ് എടുത്തുപറഞ്ഞത്. ഈ ഗുണങ്ങളും പ്രശംസയും എന്നും കാത്തുസൂക്ഷിക്കാന്‍ സാധിക്കണം-ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍, എന്‍.എം.സി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഡോ. ബി.ആര്‍. ഷെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് പുഷ്കര്‍ സ്വാഗതവും കെ.എച്ച്. താഹിര്‍ നന്ദിയും പറഞ്ഞു.

ഉമ്മന്‍ചാണ്ടി ശൈഖ് നഹ്യാനുമായി ചര്‍ച്ച നടത്തി

ഉമ്മന്‍ചാണ്ടി ശൈഖ് നഹ്യാനുമായി ചര്‍ച്ച നടത്തി

അബൂദബി: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.എ.ഇ സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍നഹ്യാനുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് അബൂദബിയിലെ പാലസിലായിരുന്നു ചര്‍ച്ച.
ഉമ്മന്‍ചാണ്ടിക്ക് ശൈഖ് നഹ്യാന്‍ ഉച്ചവിരുന്ന് നല്‍കി. തുടര്‍ന്നാണ് ഇരുവരും അല്‍പസമയം ചര്‍ച്ച നടത്തിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ മികച്ച ബന്ധവും യു.എ.ഇയുടെ പുരോഗതിയില്‍ മലയാളികളടക്കം ഇന്ത്യക്കാരുടെ പങ്കും ചര്‍ച്ചാവിഷയമായി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരും സന്നിഹിതരായി.


വ്യാഴാഴ്ച ദുബൈയില്‍ സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ കണ്ടിരുന്നു. സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് അദ്ദേഹം എമിറേറ്റ്സ് ടവേഴ്സിലെ ശൈഖ് മുഹമ്മദിന്‍െറ ഓഫിസിലെത്തിയത്. ചര്‍ച്ചക്കുശേഷം ശൈഖ് മുഹമ്മദ് ഉമ്മന്‍ചാണ്ടിക്കൊപ്പം ഹോട്ടല്‍ ലോബിയിലെത്തി മലയാളി മാധ്യമ പ്രവര്‍ത്തകരെ കണ്ടു. അതേസമയം, യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായും മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടത്തിയിരുന്നു.

 

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജില്ലാതല വരള്‍ച്ചാ അവലോകന പര്യടനത്തിന് പത്തനംതിട്ടയില്‍ തുടക്കമായി. വരള്‍ച്ച നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ജലവിഭവ മന്ത്രി പി.ജെ ജോസഫ്, കൃഷി മന്ത്രി കെ.പി മോഹനന്‍, റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് എന്നിവരും എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തു.

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഷാര്‍ജയില്‍ വ്യാഴാഴ്ച

ഷാര്‍ജ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷാര്‍ജയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നു. വ്യാഴാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫിലെ ആദ്യ ജനസമ്പര്‍ക്ക പരിപാടി. നാട്ടില്‍ 14 ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഗള്‍ഫ് രാജ്യങ്ങളിലും ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ പ്രേരിപ്പിച്ചത്. 

വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന അനേകം പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മികച്ച നേട്ടമായിരുന്നു. നിസ്സഹായരായ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമെത്തിക്കാനും ജനസമ്പര്‍ക്ക പരിപാടിക്ക് കഴിഞ്ഞിരുന്നു. ഗള്‍ഫിലെ ഭരണപക്ഷ അനുകൂല സാംസ്‌കാരിക സംഘടനകളുടെ നിരന്തര അഭ്യര്‍ത്ഥനയും മുഖ്യമന്ത്രിയെ ഗള്‍ഫ് രാജ്യങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിലേക്കെത്തിച്ചു. ഷാര്‍ജയില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാം.

ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി യു.എ.ഇയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. രണ്ടാം തവണ മുഖ്യമന്ത്രി ആയ ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ആദ്യ യു.എ.ഇ സന്ദര്‍ശനം കൂടിയാണിത്. മുഖ്യമന്ത്രിയെ പരാതി ബോധിപ്പിക്കാനുള്ളവര്‍ മുന്‍കൂട്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

സൗദി സ്വദേശിവത്കരണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും വിദേശമന്ത്രിയെയും കണ്ടു

സൗദി സ്വദേശിവത്കരണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും വിദേശമന്ത്രിയെയും കണ്ടു



ന്യൂഡല്‍ഹി: നിതാഖാത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍ സൗദിയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തി. 

അതിനിടെ സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശിവത്കരണം ഊര്‍ജിതമാകുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളത്തെ നോര്‍ക്കാ സെക്രട്ടറി റാണിജോര്‍ജ് പ്രതിനിധാനം ചെയ്യും. സൗദിയിലെ തൊഴില്‍ മന്ത്രി ആ രാജ്യത്ത് മടങ്ങിയെത്തിയശേഷമായിരിക്കും ഇന്ത്യയില്‍നിന്നുള്ള മന്ത്രിതല സംഘം ചര്‍ച്ചയ്ക്കായി സൗദിയിലേക്ക് പോകുക എന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി അറിയിച്ചു.

ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി ഡോ, മന്‍മോഹന്‍സിങ്, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശ മന്ത്രി സല്‍മാന്‍ഖുര്‍ഷിദ് എന്നിവരുമായി ചര്‍ച്ച നടത്തി. സൗദി അറേബ്യയുടെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യാക്കാര്‍ക്ക് പരമാവധി സംരക്ഷണം നല്‍കുന്നതിന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സൗദിയില്‍നിന്ന് അധികം പേര്‍ക്ക് മടങ്ങേണ്ടിവരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിതാഖാത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിപ്പോരുന്നവര്‍ക്ക് നിയമപരമായി സൗദിയിലേക്കും മറ്റും തിരിച്ചു പോകാന്‍ അവസരം ലഭിക്കുന്ന വിധത്തില്‍ മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ, തിരിച്ചയയ്ക്കുന്നവരെ ഡീപോര്‍ട്ടേഷന്‍ ക്യാമ്പിലേക്ക് അയയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും സംസ്ഥാനം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം എക്‌സിറ്റ് പാസ്സ് ലഭിക്കുന്നതിനുവേണ്ടി 1013 പേര്‍ മാത്രമാണ് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 49 പേര്‍ മാത്രമാണ് മലയാളികളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന സൊമാലിയക്കാരെ മോചിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടാണെങ്കിലും സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ കഴിയുന്ന ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി അടക്കമുള്ളവരോട് അഭ്യര്‍ഥിച്ചു
.

2013, മാർച്ച് 29, വെള്ളിയാഴ്‌ച

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും 

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും -മുഖ്യമന്ത്രി

 മാനസികവെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ഏകാംഗ കമീഷന്‍ ഡോ.എം.കെ. ജയരാജിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിയ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജയരാജ് കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സെപ്ഷല്‍ സ്കൂളുകളില്‍ ഏകീകൃത പാഠ്യപദ്ധതിക്ക് എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തും. അന്ധര്‍, ബധിരര്‍, മറ്റ് ശാരീരികവൈകല്യമുള്ളവര്‍ എന്നിവരുടെ വിദ്യാഭ്യാസത്തെപ്പറ്റി പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ബുദ്ധിമാന്ദ്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പാങ്ങപ്പാറ എസ്.ഐ.എം.സി യെ(സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ചലഞ്ച്ഡ്) മികവിന്‍െറ കേന്ദ്രമാക്കും.


സ്പെഷല്‍ സ്കൂള്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും എയ്ഡഡ് പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിനും തീരുമാനിച്ചു. ഈ വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഡോ.എം.കെ.ജയരാജ് എന്നിവരെ ചുമതലപ്പെടുത്തി.

സൗദി സ്വദേശിവത്കരണം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

സൗദി സ്വദേശിവത്കരണം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

സൗദി സ്വദേശിവത്കരണം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

 സൗദിയിലെ സ്വദേശിവത്കരണം മൂലം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

 

കേരളത്തിന്റെ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്തയച്ചിട്ടുണ്ട്. സൗദിയില്‍ നിയമം നടപ്പിലാക്കുന്നത് കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. മലയാളികളെയാണ് ഈ പ്രശ്നം ഏറ്റവും മോശമായി ബാധിക്കുക. ഇക്കാര്യത്തില്‍ ഉദാരസമീപനം സ്വീകരിക്കാന്‍ സൗദിയോട് ആവശ്യപ്പെടണമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടു.