UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

ഉമ്മന്‍ചാണ്ടി ശൈഖ് നഹ്യാനുമായി ചര്‍ച്ച നടത്തി

ഉമ്മന്‍ചാണ്ടി ശൈഖ് നഹ്യാനുമായി ചര്‍ച്ച നടത്തി

അബൂദബി: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യു.എ.ഇ സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍നഹ്യാനുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് അബൂദബിയിലെ പാലസിലായിരുന്നു ചര്‍ച്ച.
ഉമ്മന്‍ചാണ്ടിക്ക് ശൈഖ് നഹ്യാന്‍ ഉച്ചവിരുന്ന് നല്‍കി. തുടര്‍ന്നാണ് ഇരുവരും അല്‍പസമയം ചര്‍ച്ച നടത്തിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ മികച്ച ബന്ധവും യു.എ.ഇയുടെ പുരോഗതിയില്‍ മലയാളികളടക്കം ഇന്ത്യക്കാരുടെ പങ്കും ചര്‍ച്ചാവിഷയമായി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരും സന്നിഹിതരായി.


വ്യാഴാഴ്ച ദുബൈയില്‍ സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ കണ്ടിരുന്നു. സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് അദ്ദേഹം എമിറേറ്റ്സ് ടവേഴ്സിലെ ശൈഖ് മുഹമ്മദിന്‍െറ ഓഫിസിലെത്തിയത്. ചര്‍ച്ചക്കുശേഷം ശൈഖ് മുഹമ്മദ് ഉമ്മന്‍ചാണ്ടിക്കൊപ്പം ഹോട്ടല്‍ ലോബിയിലെത്തി മലയാളി മാധ്യമ പ്രവര്‍ത്തകരെ കണ്ടു. അതേസമയം, യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായും മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ ചര്‍ച്ച നടത്തിയിരുന്നു.

 

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജില്ലാതല വരള്‍ച്ചാ അവലോകന പര്യടനത്തിന് പത്തനംതിട്ടയില്‍ തുടക്കമായി. വരള്‍ച്ച നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ജലവിഭവ മന്ത്രി പി.ജെ ജോസഫ്, കൃഷി മന്ത്രി കെ.പി മോഹനന്‍, റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് എന്നിവരും എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തു.

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഷാര്‍ജയില്‍ വ്യാഴാഴ്ച

ഷാര്‍ജ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷാര്‍ജയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നു. വ്യാഴാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫിലെ ആദ്യ ജനസമ്പര്‍ക്ക പരിപാടി. നാട്ടില്‍ 14 ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഗള്‍ഫ് രാജ്യങ്ങളിലും ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ പ്രേരിപ്പിച്ചത്. 

വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന അനേകം പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മികച്ച നേട്ടമായിരുന്നു. നിസ്സഹായരായ ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമെത്തിക്കാനും ജനസമ്പര്‍ക്ക പരിപാടിക്ക് കഴിഞ്ഞിരുന്നു. ഗള്‍ഫിലെ ഭരണപക്ഷ അനുകൂല സാംസ്‌കാരിക സംഘടനകളുടെ നിരന്തര അഭ്യര്‍ത്ഥനയും മുഖ്യമന്ത്രിയെ ഗള്‍ഫ് രാജ്യങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിലേക്കെത്തിച്ചു. ഷാര്‍ജയില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാം.

ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി യു.എ.ഇയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. രണ്ടാം തവണ മുഖ്യമന്ത്രി ആയ ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ആദ്യ യു.എ.ഇ സന്ദര്‍ശനം കൂടിയാണിത്. മുഖ്യമന്ത്രിയെ പരാതി ബോധിപ്പിക്കാനുള്ളവര്‍ മുന്‍കൂട്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

സൗദി സ്വദേശിവത്കരണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും വിദേശമന്ത്രിയെയും കണ്ടു

സൗദി സ്വദേശിവത്കരണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും വിദേശമന്ത്രിയെയും കണ്ടു



ന്യൂഡല്‍ഹി: നിതാഖാത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യാക്കാര്‍ സൗദിയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തി. 

അതിനിടെ സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശിവത്കരണം ഊര്‍ജിതമാകുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളത്തെ നോര്‍ക്കാ സെക്രട്ടറി റാണിജോര്‍ജ് പ്രതിനിധാനം ചെയ്യും. സൗദിയിലെ തൊഴില്‍ മന്ത്രി ആ രാജ്യത്ത് മടങ്ങിയെത്തിയശേഷമായിരിക്കും ഇന്ത്യയില്‍നിന്നുള്ള മന്ത്രിതല സംഘം ചര്‍ച്ചയ്ക്കായി സൗദിയിലേക്ക് പോകുക എന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി അറിയിച്ചു.

ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി ഡോ, മന്‍മോഹന്‍സിങ്, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശ മന്ത്രി സല്‍മാന്‍ഖുര്‍ഷിദ് എന്നിവരുമായി ചര്‍ച്ച നടത്തി. സൗദി അറേബ്യയുടെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യാക്കാര്‍ക്ക് പരമാവധി സംരക്ഷണം നല്‍കുന്നതിന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പു ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സൗദിയില്‍നിന്ന് അധികം പേര്‍ക്ക് മടങ്ങേണ്ടിവരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിതാഖാത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിപ്പോരുന്നവര്‍ക്ക് നിയമപരമായി സൗദിയിലേക്കും മറ്റും തിരിച്ചു പോകാന്‍ അവസരം ലഭിക്കുന്ന വിധത്തില്‍ മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ, തിരിച്ചയയ്ക്കുന്നവരെ ഡീപോര്‍ട്ടേഷന്‍ ക്യാമ്പിലേക്ക് അയയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും സംസ്ഥാനം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം എക്‌സിറ്റ് പാസ്സ് ലഭിക്കുന്നതിനുവേണ്ടി 1013 പേര്‍ മാത്രമാണ് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 49 പേര്‍ മാത്രമാണ് മലയാളികളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന സൊമാലിയക്കാരെ മോചിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടാണെങ്കിലും സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ കഴിയുന്ന ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി അടക്കമുള്ളവരോട് അഭ്യര്‍ഥിച്ചു
.

2013, മാർച്ച് 29, വെള്ളിയാഴ്‌ച

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും 

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്ലാക്കും -മുഖ്യമന്ത്രി

 മാനസികവെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ഏകാംഗ കമീഷന്‍ ഡോ.എം.കെ. ജയരാജിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിയ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ജയരാജ് കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സെപ്ഷല്‍ സ്കൂളുകളില്‍ ഏകീകൃത പാഠ്യപദ്ധതിക്ക് എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തും. അന്ധര്‍, ബധിരര്‍, മറ്റ് ശാരീരികവൈകല്യമുള്ളവര്‍ എന്നിവരുടെ വിദ്യാഭ്യാസത്തെപ്പറ്റി പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ബുദ്ധിമാന്ദ്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പാങ്ങപ്പാറ എസ്.ഐ.എം.സി യെ(സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍റലി ചലഞ്ച്ഡ്) മികവിന്‍െറ കേന്ദ്രമാക്കും.


സ്പെഷല്‍ സ്കൂള്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും എയ്ഡഡ് പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിനും തീരുമാനിച്ചു. ഈ വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഡോ.എം.കെ.ജയരാജ് എന്നിവരെ ചുമതലപ്പെടുത്തി.

സൗദി സ്വദേശിവത്കരണം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

സൗദി സ്വദേശിവത്കരണം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

സൗദി സ്വദേശിവത്കരണം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

 സൗദിയിലെ സ്വദേശിവത്കരണം മൂലം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

 

കേരളത്തിന്റെ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്തയച്ചിട്ടുണ്ട്. സൗദിയില്‍ നിയമം നടപ്പിലാക്കുന്നത് കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. മലയാളികളെയാണ് ഈ പ്രശ്നം ഏറ്റവും മോശമായി ബാധിക്കുക. ഇക്കാര്യത്തില്‍ ഉദാരസമീപനം സ്വീകരിക്കാന്‍ സൗദിയോട് ആവശ്യപ്പെടണമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടു.

2012, ഡിസംബർ 12, ബുധനാഴ്‌ച

മഅ്ദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി

മഅ്ദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി


മഅ്ദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഗുരുതരമായ രോഗങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും വിചാരണ നീതിയുക്തവും വേഗത്തിലുമാക്കാനും നിയമസഭയും സര്‍ക്കാറും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭരണ -പ്രതിപക്ഷ നേതാക്കള്‍ക്ക് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം നിവേദനം നല്‍കി. ജനുവരി മൂന്നിന് കര്‍ണാടക മുഖ്യമന്ത്രിയെ നേരില്‍കണ്ട് മഅ്ദനിക്ക് അടിയന്തരചികിത്സ ലഭ്യമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി ഫോറം നേതാക്കള്‍ പറഞ്ഞു.

2012, ഡിസംബർ 8, ശനിയാഴ്‌ച

രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ യാത്രാസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ യാത്രാസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു 

 

 



തിരുവനന്തപുരം: രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ ആഭിമുഖ്യത്തിലുള്ള യാത്രാസംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സാംസ്‌കരിക വൈവിധ്യവും അഖണ്ഡതയും ഉള്‍നാടന്‍ ഗ്രാമീണ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാനാണ് ഈ യാത്ര.ജമ്മുവിലെ പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ട്, മാണ്ടി തേസില്‍ ഗ്രാമങ്ങളിലെ 23 ബിരുദവിദ്യാര്‍ഥികളും രണ്ട് അധ്യാപകരും രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം. തിരുവനന്തപുരം, കന്യാകുമാരി, വെല്ലിങ്ടണ്‍, ഊട്ടി, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കൂടാതെ തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്‌പെയ്‌സ് സെന്ററും ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സും സംഘം സന്ദര്‍ശിക്കും.

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും

സൈനികര്‍ക്കുള്ള ആനൂകൂല്യം ഉയര്‍ത്തും - മുഖ്യമന്ത്രി 


 



തിരുവനന്തപുരം: വിശിഷ്ടസേവനത്തിന് സൈനികര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ 25 ലക്ഷം രൂപവരെയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന് മുന്‍കാല പ്രാബല്യം നല്‍കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൈനികര്‍ക്ക് പാരിതോഷികം നല്‍കുന്നതില്‍ സംസ്ഥാനം പിന്നിലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തുക ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൈനികക്ഷേമവകുപ്പ് സംഘടിപ്പിച്ച സായുധസേന പതാകദിനാഘോഷവും വിമുക്തഭടന്മാരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിമുക്തഭടന്മാര്‍ക്കായി എല്ലാ ജില്ലകളിലും റസ്റ്റ്ഹൗസുകള്‍ സ്ഥാപിക്കും. സൈനികരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

രാജ്യത്തെ മികച്ച ടെറിട്ടോറിയല്‍ ആര്‍മിയായി തിരഞ്ഞെടുത്ത കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികമായി മിനിബസ് വാങ്ങുന്നതിന് 13 ലക്ഷം അനുവദിച്ചിട്ടുണ്ട്. അവയവമാറ്റശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്കും പ്രായംചെന്ന, സ്ഥിരംചികിത്സ ആവശ്യമായവര്‍ക്കും സാമ്പത്തികസഹായം നല്‍കും. ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുള്ള പരിധി ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും-മുഖ്യമന്ത്രി അറിയിച്ചു.

ടെറിട്ടോറിയല്‍ ആര്‍മി ഗുഡ്‌വില്‍ അംബാസഡറായ നടന്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. രാജ്യത്ത് സമാധാനമാണ് ഉണ്ടാകാണ്ടേതെന്നും യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.


2012, ഡിസംബർ 3, തിങ്കളാഴ്‌ച

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം-മുഖ്യമന്ത്രി



കളമശ്ശേരി: യുവാക്കള്‍ തൊഴില്‍ അന്വേഷിച്ചു നടക്കുന്നവരാകാതെ ജോലി നല്‍കുന്നവരാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കളമശ്ശേരി കിന്‍ഫ്രയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പുതുതലമുറയിലുള്ളവര്‍ സര്‍ക്കാര്‍ ജോലി അന്വേഷകരാകാതെ, വിദേശജോലിക്ക് പോവാതെ സ്വന്തമായ സംരംഭങ്ങളില്‍ ഏര്‍പ്പെടണം. കേരളത്തിന് ഏറ്റവും ആവശ്യമുള്ളതാണ് തൊഴില്‍ സംരംഭകത്വം. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിന് എല്ലാവിധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് ജനവരി അഞ്ചിന് തറക്കല്ലിടും. കേരളത്തിന്റെ വലിയ ആഗ്രഹമായ ഐഐടി 12-ാം പദ്ധതിയിലുള്‍പ്പെടുത്തി ആദ്യ വര്‍ഷമോ രണ്ടാം വര്‍ഷമോ ലഭിക്കും.