സച്ചിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു
Oommen Chandy (ഉമ്മൻ ചാണ്ടി) Congress Working Committee member, AICC General Secretary & former Chief Minister of Kerala. He has been elected continuously to the state Legislative Assembly from Puthupally since 1970. http://www.OommenChandy.in/
With Former President of India Shri.Pranab Kumar Mukherjee
With Former Prime Minister Shri.Manmohan Sing
Mass Contact Program
Peoples OC
Peoples OC....
സച്ചിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു
യാഥാര്‍ഥ്യബോധമുള്ള ബജറ്റ്
കണ്ണൂരില്‍ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല
തിരുവനന്തപുരം: സിന്ധു ജോയിക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നടത്തിയ പരാമര്‍ശം കേരളത്തിനാകെ അപമാനകരമാണെന്നും പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് വി.എസ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പരാതികിട്ടിയാല്‍ കേസെടുക്കുന്നതിന്‍െറ നിയമസാധ്യത പരിശോധിക്കും. സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവമാണിത്. സ്ത്രീ അവകാശ സംരക്ഷകനായി അഭിമാനിക്കുന്ന അദ്ദേഹം ഞായറാഴ്ച നടത്തിയ തിരുത്ത് ഒരാളും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യസംഭവമായിരുന്നെങ്കില്‍ അദ്ദേഹത്തിന് സംശയത്തിന്‍െറ ആനുകൂല്യം കിട്ടുമായിരുന്നു. മുമ്പ് നിരവധി തവണ സ്ത്രീകളെയും നേതാക്കളെയും അപമാനിച്ചത് കേരളം മറന്നിട്ടില്ല. ഇക്കാര്യത്തില്‍ പിണറായി വിജയന്‍െറ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്.
പിറവത്ത് ഇടതുപ്രചാരണത്തിന്‍െറ നേതാവായിട്ടാണ് വി.എസിനെ പാര്‍ട്ടി നിയോഗിച്ചത്. തെരഞ്ഞെടുപ്പിന്‍െറ മൂര്ധന്യാവസ്ഥയില് ചുക്കാന്‍ പിടിക്കുന്ന വി.എസിന്‍െറ അഭിപ്രായത്തെക്കുറിച്ച് പാര്‍ട്ടിയുടെ പ്രതികരണം അറിയാന്‍ ആഗ്രഹിക്കുന്നു. സി.പി.എമ്മില്‍ നിന്ന് കറിവേപ്പില പോലെ എറിയുന്നവരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവന്നിട്ടുണ്ട്.
അബ്ദുല്ലക്കുട്ടി, ശിവരാമന്, മനോജ്, സിന്ധുജോയി തുടങ്ങി എല്ലാവരും പിന്നാക്ക വിഭാഗക്കാരാണ്. യു.ഡി.എഫില്‍ വന്നവര്‍ കറിവേപ്പില ആകില്ല. അവരുടെ സേവനം പരമാവധി പാര്‍ട്ടിക്കും സമൂഹത്തിനും വിനിയോഗിക്കും. സിന്ധുജോയി കോണ്‍ഗ്രസിലുണ്ട്. ഇപ്പോള്‍ പഠിക്കാനായി പോയതിനാല്‍ സജീവമല്ലെന്നും ആവശ്യമായ മേഖലയില്‍ സിന്ധുവിന്‍െറ സേവനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശെല്‍വരാജിന്റെ രാജിക്ക് ഉത്തരവാദി സിപിഎം തന്നെ
|
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്ന് എംഎല്‍എ സ്ഥാനം രാജിവെച്ച ആര് ശെല്‍വരാജിന്റെ രാജിക്ക് ഉത്തരവാദിത്വം സിപിഎമ്മിന് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജിവെച്ച എംഎല്‍എ ശെല്‍വരാജ് തന്റെ രാജിക്ക് കാരണമായി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ ഒരു എംഎല്‍എ രാജിവെച്ചിട്ട് ആ നിയോജക മണ്ഡലത്തിലെ പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നുപോലും പ്രതികരണം ഉണ്ടായിട്ടില്ല. ചില ചെറുപ്പക്കാര്‍ പേരിന് വേണ്ടി ഒരു ജാഥ നടത്തി ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിനയം നടത്തിയതല്ലാതെ ഗൗരവമായി പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം രാജിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ യുഡിഎഫിന്റെ തലയില്‍ വെയ്ക്കുകയാണ്. ശെല്‍വരാജ് ഉയര്‍ത്തിയ ആരോപണത്തിന് സിപിഎം മറുപടി പറയാത്തതെന്താണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. രാജി നിര്‍ഭാഗ്യകരമായിപ്പോയെന്ന് സീതാറാം യച്ചൂരി നടത്തിയ പ്രസ്താവന എത്ര മാന്യമാണ്. വിഎസ് അച്യുതാനന്ദനോട് അടുപ്പമുള്ള നേതാവിന്റെ രാജി യുഡിഎഫിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള നീക്കം വിലപ്പോവില്ല. ശെല്‍വരാജിന്റെ അഭിമുഖം പത്രത്തില്‍ വായിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഇതിന് മുമ്പ് രണ്ടുതവണ അദ്ദേഹം രാജി വെയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. അന്ന് നേതാക്കള്‍ ഇടപെട്ടാണ് രാജിയില്‍ നിന്ന് പിന്തിരിപ്പിച്ചത്. അന്ന് യുഡിഎഫ് ഇടപെട്ടിട്ടാണോ അദ്ദേഹം രാജിക്കൊരുങ്ങിയതെന്ന് സിപിഎം പറയണം. ഇക്കുറി നേതാക്കളോട് പറയാതെ അദ്ദേഹം രാജിവെച്ചുവെന്ന് മാത്രം. ടിഎം ജേക്കബ് മരിക്കുന്നതിന് മുമ്പാണ് ശെല്‍വരാജ് രാജിക്കൊരുങ്ങിയത്. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാജിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നതിന്റെ തെളിവാണിത്. തെറ്റുതിരുത്താനോ നേരായ മാര്‍ഗ്ഗത്തില്‍ മുന്നോട്ടുപോകാനോ സിപിഎം തയാറാകാത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശെല്‍വരാജിന്റെ രാജി. രാജിയുടെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയില്‍ തന്നെയാണ്. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ശെല്‍വരാജ് എംഎല്‍എയെ സിപിഎം ഒഴിവാക്കിയത് യുഡിഎഫ് പറഞ്ഞിട്ടാണോ?, പാര്‍ട്ടി സമ്മേളനങ്ങളില്‍ അദ്ദേഹത്തെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത് യുഡിഎഫിന്റെ സ്വാധീനത്തിലായിരുന്നോ. കുടുംബത്തെ വേട്ടയാടിയതും യുഡിഎഫ് പറഞ്ഞിട്ടാണോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ജനാധിപത്യത്തില്‍ വിജയം നേടാന്‍ ഭൂരിപക്ഷം വേണമെങ്കിലും ഭരിക്കുന്ന സര്‍ക്കാരിന് എംഎല്‍എമാരുടെ എണ്ണം പ്രശ്നമല്ല. ഭൂരിപക്ഷം കുറവാണെന്നതിന്റെ പേരില്‍ ഏതെങ്കിലും പദ്ധതികള്‍ വേണ്ടെന്ന് വെച്ചിട്ടില്ല. മറ്റുകാര്യങ്ങളിലും തടസമുണ്ടായിട്ടില്ല. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ശെല്‍വരാജിന്റെ പ്രസ്താവന ഇറങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നാണ്. ആരോപണം ഉന്നയിച്ച ദേശാഭിമാനിക്ക് തന്നെ ഇക്കാര്യം അന്വേഷിക്കാം. ദേശാഭിമാനി പറയുന്ന ആളെ അന്വേഷണത്തിന് നിയോഗിക്കാമെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. |
പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് എടുത്തത് സര്‍ക്കാര്‍ അറിയാതെ |
കോട്ടയം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ തിരുവനന്തപുരം ഡിസിപി വി.സി. മോഹനനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കേസ് രജിസ്ട്രര്‍ ചെയ്തതിന്റെ എഫ്ഐആര്‍ റദ്ദാക്കിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ അറിവോടെയല്ല പൊങ്കാല ഇട്ടവര്‍ക്കെതിരേ കേസെടുത്തത്. സംഭവം അറിഞ്ഞ ഉടന്‍തന്നെ ഡിജിപിയോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു നേരത്തേതന്നെ നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നതാണ്. വര്‍ഷങ്ങളായി നടക്കുന്ന ഒരു വിശ്വാസ സംഗമമാണ് ഇത്. അതിന് ഒരുവിധത്തിലും തടസമുണ്ടാക്കില്ല. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയും ആറ്റുകാല്‍ പൊങ്കാല നടത്തുന്നതിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണു പൊലീസ് നടപടി. സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തെറ്റു ചെയ്തയാള്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനേകലക്ഷം ഭക്തരുടെ വിശ്വാസത്തിലധിഷ്ഠിതമായ പൊങ്കാല ഇത്തരത്തില്‍ വിവാദം ഉണ്ടാക്കിയത് ഖേദകരമാണ്. സംഭവം വിവാദമാക്കി ചാനലുകളില്‍ പ്രതികരിച്ചവരാരും ഫോണില്‍ പോലും തന്നെ വിളിച്ച് വിവരം തിരക്കിയില്ല. വിവാദമുണ്ടാക്കിയവര്ക്ക് ചാനലുകളില്‍ കുറ്റപ്പെടുത്താന്‍ മാത്രമാണ് അവസരം മുതലാക്കിയത്. എവിടെ തെറ്റുകണ്ടാലും ചൂണ്ടിക്കാണിച്ചാല്‍ തിരുത്താനുള്ള മാനസികാവസ്ഥ സര്‍ക്കാരിനുണ്ട്. വീഴ്ചപറ്റിയാല്‍ അത് തിരുത്തുന്ന നിലപാടാണുള്ളത്. തെറ്റുപറ്റിയാല്‍ അത് സമ്മതിക്കുകയും തിരുത്തുകയും തുടര്‍ നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഇത് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ സ്വീകരിച്ചുകഴിഞ്ഞു. ആറ്റുകാല്‍ പൊങ്കാല നല്ലരീതിയില്‍ നടത്തുന്നതിനായി സര്‍ക്കാര്‍ 12 കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു ചെലവഴിച്ചതായി ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇതിന്റെ അവലോകനത്തിനുള്‍പ്പെടെ മുഖ്യമന്ത്രി മൂന്നു തവണ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡും നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ ആറ്റുകാല്‍ പൊങ്കാല നല്ല രീതിയില്‍ നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അതിന്റെ വിജയം കാണുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. |
|
തിരുവനന്തപുരം: പിറവത്തെ സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് നാമനിര്‍ദ്ദേശ പത്രികയില്‍ ചില കാര്യങ്ങള്‍ മറച്ചുവെച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ നിയമപരമായ പിശകുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് എന്തും ചെയ്യാന്‍ സിപിഎം മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ആരോപണം. ജയിച്ചാല്‍ അനൂപ് മന്ത്രിയാകുമെന്ന് ആര്യാടന് നടത്തിയ പ്രസ്താവനയായിരുന്നു ആദ്യം അവര്‍ വിവാദമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതി തള്ളി. പിന്നീട് അനൂപിനെതിരെ അവര്‍ അപരനെ കൊണ്ടുവന്നു. അതും പാളിപ്പോയതോടെയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനൂപ് നാമനിര്‍ദ്ദേശ പത്രികയില്‍ ഒരുകാര്യവും മറച്ചുവെച്ചിട്ടില്ല. അത് ഞങ്ങളേക്കാള്‍ നന്നായി അറിയാവുന്നത് സിപിഎമ്മിനാണ്. അവര്‍ അത് നാമനിര്‍ദേശ പത്രിക നല്കിയ സമയത്ത് തന്നെ അറിഞ്ഞിരുന്നതുമാണ്. പക്ഷെ അന്ന് കാര്യമാക്കിയില്ല. ഇപ്പോള്‍ പ്രചരണ രംഗത്ത് മേല്‍ക്കൈയുണ്ടാക്കാന്‍ വേണ്ടിയാണ് ഇത് വിവാദമാക്കിയത്. തികച്ചും നിയമപരമായി അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അനൂപിന്റെ പേരിലുള്ള കേസില്‍ ഇതുവരെ സമന്‍സ് നല്‍കിയിട്ടില്ല. ഇതേ കേസിലെ ഒന്നാംപ്രതി ടിഎം ജേക്കബായിരുന്നു. ഈ കേസ് നിലനില്ക്കുമ്പോള് തന്നെയാണ് ജേക്കബ് മല്‍സരിച്ചതും അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതും മന്ത്രിയായതും. ഇതൊക്കെ അറിയാമായിട്ടും എതിര്‍ക്കാതിരുന്ന സിപിഎം ഇപ്പോള്‍ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. പിറവത്ത് ഏതടവ് പയറ്റിയാലും ഏല്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ സമന്‍സ് നല്‍കാതെ വാറണ്ട് അയക്കുന്ന പൊലീസിന്റെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരുതരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണിത്. വിചാരണ തടവുകാരോടുള്ള ക്രൂരതയും ഇതേ രീതിയില്‍ തന്നെയാണ് കാണേണ്ടത്. വര്‍ഷങ്ങളായി വിചാരണ തടവുകാരായി കഴിയുന്നവരുടെ കേസുകളുടെ നടപടികള്‍ മുന്നോട്ടു നീങ്ങുന്നില്ല. അവരെ അന്വേഷിക്കാന്‍ ആരുമില്ല. കെട്ടിവെയ്ക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ ഇപ്പോഴും പലരും തടവുകാരായി കഴിയുകയാണ്. മറ്റ് നിയമ നടപടികളില്ലാത്ത വിചാരണ തടവുകാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. |
കോട്ടയം: എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ശെല്‍വരാജിന് തന്‍െറ വീട്ടില്‍ വെച്ച് പണം നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലിഫോണ്‍ ഉള്‍പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ ആവാം. പാര്‍ട്ടി നേതൃത്വത്തിനെതിരായി ശെല്‍വരാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പാര്‍ട്ടിയുടെ വീഴ്ച മറക്കുവാനാണ് സി.പിഎം ശ്രമിക്കുന്നത്.
ശെല്‍വരാജിനെ യു.ഡി.എഫിലെടുക്കുമോയെന്ന ചോദ്യത്തിന് ശെല്‍വരാജ് തന്നെ അതിന് മറുപടി പറഞ്ഞിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മാര്‍ച്ച്് ഒമ്പതിനാണ് നെയ്യാറ്റിന്‍കര എം.എല്‍.എയും സി.പി.എം അംഗവുമായിരുന്ന ശെല്‍വരാജ് രാജിവെച്ചത്. വിഭാഗീയതയെ തുടര്‍ന്നാണ് തന്‍െറ രാജിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി ഉടന്‍
വീടില്ലാത്തവര്‍ക്ക് ഫ്ളാറ്റ്: 'സാഫല്യം' പദ്ധതിക്ക് തുടക്കം
UDF ANTHEM (യു ഡി എഫ്)UDF ANTHEM (യു ഡി എഫ്) UDF Campaign Song 2016. by UDF Publicity Committee. #AgainUDF
Posted by യൂ. ഡീ. എഫ് ദുബായ് UDF Dubaiകേരളം വളരുന്നു..