പുതുക്കാട്: ഓടുനിര്‍മാണ യന്ത്രം വീണ് കാലുകള്‍ നഷ്ടപ്പെട്ട സ്ത്രീതൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ അഞ്ചുലക്ഷം ആശ്വാസമായി. പുതുക്കാട് തെക്കെ തൊറവ് മാങ്ങാറില്‍ പങ്കജാക്ഷന്റെ ഭാര്യ ഭാരതി (50)ക്കാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആശ്വാസമെത്തിയത്. നവംബര്‍ മൂന്നിനാണ് പാഴായി ചിത്ര ക്ലേ ക്രാഫ്റ്റിലെ തൊഴിലാളിയായ ഭാരതിക്ക് അപകടം സംഭവിച്ചത്. വലിയ ഓടുനിര്‍മാണ യന്ത്രം ഉയര്‍ത്തിമാറ്റുന്ന തൊഴിലാളികളെ സഹായിക്കുന്നതിനിടെ ഭാരതിയുടെ കാലുകളിലേക്ക് യന്ത്രം വീഴുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഭാരതിയുടെ രണ്ടു കാലുകളും മുറിച്ചുമാറ്റിയിരുന്നു. ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ ഭാരതിയുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്തിരുന്നു. തെക്കെതൊറവിലെ വീട്ടില്‍ ഭര്‍ത്താവുമൊത്താണ് ഭാരതി താമസിച്ചിരുന്നത്. ഒരേയൊരുമകള്‍ വിവാഹിതയായി വരാക്കരയില്‍ താമസിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷസമര്‍പ്പിച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ച കാര്യം രണ്ടുദിവസം മുമ്പേ വില്ലേജ് ഓഫീസര്‍ അറിയിച്ചിരുന്നു. ഭാരതിക്കുവേണ്ടി ഭര്‍ത്താവ് പങ്കജാക്ഷന്‍ തുക ഏറ്റുവാങ്ങി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തുക കൈമാറി. തൃശ്ശൂര്‍ അശ്വിനി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാരതി സുഖം പ്രാപിച്ചുവരുന്നു.
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2011, ഡിസംബർ 16, വെള്ളിയാഴ്‌ച
കാലുകള്‍ നഷ്ടപ്പെട്ട ഓട്ടുകമ്പനി തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ 5 ലക്ഷം
മൂന്നാര്‍: പിടിച്ചെടുത്ത റിസോര്‍ട്ട് നടത്തിപ്പിന് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
കൊച്ചി: മൂന്നാറില്‍ പിടിച്ചെടുത്ത റിസോര്‍ട്ടുകളുടെ നടത്തിപ്പിന് പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുടെ പരിഗണനക്ക് സമര്‍പ്പിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടെ പിടിച്ചെടുത്ത റിസോര്‍ട്ടുകള്‍ ആദിവാസികളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെയും ക്ഷേമത്തിന് വിനിയോഗിക്കാമെന്നാണ് റവന്യൂ അഡീഷണല്‍ സെക്രട്ടറി എസ്.കെ.രാജലക്ഷ്മി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത്തരം റിസോര്‍ട്ടുകള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഈ രംഗത്ത് പരിശീലനത്തിനും ജോലി നല്‍കാനും വിനിയോഗിക്കാവുന്നതാണ്. ഇതില്‍നിന്ന് കിട്ടുന്ന ലാഭം ഈ വിഭാഗത്തില്‍പ്പെട്ടവരുടെ പഠനത്തിനും ഉന്നമനത്തിനും വിനിയോഗിക്കാനാവും. ഇതുവഴി റിസോര്‍ട്ടുകള്‍ നല്ല നിലയില്‍ നടത്തിക്കൊണ്ടുപോകാനാവുമെന്നാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന് കോടതിയുടെ അനുമതി സര്‍ക്കാര്‍ തേടുന്നുണ്ട്.
റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തതിന് എതിരെ മൂന്നാറിലെ ഓക്ക് ഫീല്‍ഡ് റിസോര്‍ട്ട് ഉടമയും പെരുമ്പാവൂര്‍ സ്വദേശിയുമായ എന്‍.ആര്‍. റെനീഷ് നല്‍കിയ അപ്പീലിലാണ് ഇത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീലിലെ ആവശ്യം സിംഗിള്‍ ബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ട് അപ്പീല്‍ തീര്‍പ്പാക്കിയിട്ടുണ്ട്.
2011, ഡിസംബർ 15, വ്യാഴാഴ്‌ച
സമരം നിര്‍ത്തുന്നത് പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം -മുഖ്യമന്ത്രി
നെടുമ്പാശ്ശേരി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് സമരങ്ങള്‍ നിര്‍ത്താന്‍ താന്‍ ആഹ്വാനം ചെയ്തതെന്ന് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍ അറിയിച്ചു.
എങ്കിലും ഇതു സംബന്ധിച്ച നിലപാടെടുക്കേണ്ടത് അതത് പാര്‍ട്ടികളും സംഘടനകളുമാണ്. തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന കലവറയില്ലാത്ത നിലപാട് കേരളം സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് അവര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടുള്ളത്. വെള്ളമല്ലാതെ പിന്നെ അവര്‍ക്കെന്താണ് വേണ്ടത്. തമിഴ്‌നാട്ടുകാരുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. മുന്‍പ് അവര്‍ രണ്ടുവട്ടം ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. ഇനി കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലം അവര്‍ ചര്‍ച്ചയ്ക്കുവരുമെന്നാണ് പ്രതീക്ഷ. 'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ'-കേരളത്തിന്റെ ഈ നിലപാടിന് ദേശീയാംഗീകാരം ലഭിച്ചിട്ടുണ്ട്-മുഖ്യമന്ത്രി അറിയിച്ചു.
ഇടപെടാമെന്ന് പ്രധാനമന്ത്രി; ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സമാധാനാന്തരീക്ഷമൊരുക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെയും നേതൃത്വത്തില്‍ 23 നേതാക്കളടങ്ങുന്ന സംഘമാണ് ബുധനാഴ്ച പ്രധാനമന്ത്രിയെ കണ്ടത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പുതിയ അണക്കെട്ടു നിര്‍മിച്ചാലേ ആശങ്ക പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയൂവെന്ന കേരളത്തിന്റെ പൊതുവികാരവും പ്രധാനമന്ത്രിയെ അറിയിച്ചു. ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നതും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതുമാണ് പ്രധാനമന്ത്രിയുടെ പരിമിതി. എങ്കിലും കേരളത്തിന്റെ ആശങ്ക ഉള്‍ക്കൊണ്ട് ഇടപെടാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഇതിനായി സംഘര്‍ഷങ്ങളും പ്രകോപനവും ഒഴിവാക്കി നല്ല അന്തരീക്ഷമുണ്ടാക്കണമെന്നായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം. ഇക്കാര്യത്തില്‍ പൂര്‍ണസഹകരണം സര്‍വകക്ഷിസംഘം അദ്ദേഹത്തോടു വാഗ്ദാനം ചെയ്തു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന് കാത്തുനില്‍ക്കാനാവില്ല. ചര്‍ച്ചയുടെ സാഹചര്യം സൃഷ്ടിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അണക്കെട്ടു നിര്‍മിച്ചാലും തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കുന്ന വെള്ളത്തില്‍ ഒരു കുറവുമുണ്ടാവില്ലെന്ന് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ അറിയിച്ചു. ഒരുകാലത്തുമുണ്ടാവാത്ത തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ ജനങ്ങള്‍ കടുത്ത ഭീതിയിലും പരിഭ്രാന്തിയിലുമാണ്. അണക്കെട്ടു പൊട്ടിയാല്‍ അഞ്ചു ജില്ലകള്‍ വെള്ളത്തില്‍ ഒലിച്ചുപോവും.
പൊതുജനാഭിപ്രായം രൂപവത്കരിക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതിനെയും കേരളം വിമര്‍ശിച്ചു. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ 1979-ല്‍ തമിഴ്‌നാട് സമ്മതിച്ചതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായികുറയ്ക്കാനും നടപടിയുണ്ടാവണം. പ്രശ്‌നപരിഹാരത്തിനായി ഏറ്റവും വേഗത്തിലുള്ള നടപടിയെടുക്കണമെന്നും സര്‍വകക്ഷിസംഘം ആവശ്യപ്പെട്ടു.
മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ്, ഷിബു ബേബി ജോണ്‍, കോടിയേരി ബാലകൃഷ്ണന്‍(സി.പി.എം), സി.ദിവാകരന്‍(സി.പി.ഐ), ഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്‌ലിംലീഗ്),മാത്യു.ടി.തോമസ്(ജെ.ഡി-എസ്), എന്‍.കെ.പ്രേമചന്ദ്രന്‍(ആര്‍.എസ്.പി), എ.സി.ഷണ്‍മുഖദാസ്(എന്‍.സി.പി), വറുഗീസ് ജോര്‍ജ് (സോഷ്യലിസ്റ്റ് ജനത), എ.എന്‍.രാധാകൃഷ്ണന്‍(ബി.ജെ.പി), എ.എന്‍.രാജന്‍ബാബു(ജെ. എസ്.എസ്), കെ.ആര്‍.അരവിന്ദാക്ഷന്‍ (സി.എം.പി), കടന്നപ്പള്ളി രാമചന്ദ്രന്‍(കോണ്‍ഗ്രസ്-എസ്), പി.സി.തോമസ്(കേരള കോണ്‍ഗ്രസ്) എന്നീ നേതാക്കളും സര്‍വകക്ഷിസംഘത്തിലുണ്ടായിരുന്നു.
സമരം നിര്‍ത്തുന്നു
ന്യൂഡല്‍ഹി: ശാന്തമായ അന്തരീക്ഷമൊരുക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ പ്രശ്‌നമുന്നയിച്ചുകൊണ്ടുള്ള സമരം നിര്‍ത്തിവെക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രക്ഷോഭം നിര്‍ത്താനുള്ള സന്നദ്ധത സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പ്രകടിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം പാര്‍ട്ടി പ്രാദേശികഘടകമാണ് കൈക്കൊള്ളുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
സമരം നിര്‍ത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളകോണ്‍ഗ്രസ് മാനിക്കുകയാണെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. എന്നാല്‍ ഒരു മാസത്തിനകം പ്രശ്‌നപരിഹാരം വേണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്.
KERALA CM MEETS PM OVER DAM ISSUE
2011, ഡിസംബർ 14, ബുധനാഴ്‌ച
മുല്ലപ്പെരിയാര്‍: കോടതിവിധി കേരളത്തിനെതിരല്ല -മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍: കോടതിവിധി കേരളത്തിനെതിരല്ല -മുഖ്യമന്ത്രി
നെടുമ്പാശ്ശേരി: മുല്ലപ്പെരിയാര്‍ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി കേരളത്തിന്റെ നിലപാടിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഉണ്ടാകൂ. ഇത് കേരളത്തിന്റെ നിലപാടിനെ ന്യായീകരിക്കുന്നതാണ്.
കേരളത്തിന്റെ ആവശ്യം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ജനങ്ങള്‍ക്കും അറിയാം. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളത്തിന് രഹസ്യ അജണ്ടകള്‍ ഒന്നും ഇല്ല. തമിഴ്‌നാടിന് നല്‍കിവരുന്ന മുഴുവന്‍ വെള്ളവും തുടര്‍ന്നും നല്‍കാന്‍ തയ്യാറാണ്. മുല്ലപ്പെരിയാറില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് ആരുടെയും സൃഷ്ടിയല്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ എല്ലാ വിഭാഗങ്ങളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്ന് ധനസഹായം പരിഗണിക്കും -ഉമ്മന്‍ചാണ്ടി
കോട്ടയം: റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ക്ക് (ആര്‍.പി.എസ്.) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്ന് ധനസഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ ഈ നിര്‍ദേശം ആസൂത്രണ ബോര്‍ഡിന്റെ പരിഗണനയിലാണ്. അനുകൂലമായ തീരുമാനമുണ്ടാകും -ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചെറുകിട റബ്ബര്‍ കര്‍ഷകരുടെ കൂട്ടായ്മയായ റബ്ബറുത്പാദക സംഘങ്ങളുടെ രൂപവത്കരണത്തിന്റെ രജതജൂബിലിയാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംഘങ്ങള്‍ക്ക് പഞ്ചായത്തുകള്‍ വഴി സഹായം നല്‍കുന്നത് 2005ല്‍ പ്ലാനിങ്‌ബോര്‍ഡ് അംഗീകരിച്ചിരുന്നു. എന്നാല്‍, അന്ന് തീരുമാനം നടപ്പായില്ല. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആവര്‍ത്തനക്കൃഷിക്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി 50,000 രൂപയാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇത് സര്‍ക്കാരിന്റെ ആവശ്യമായി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റബ്ബറിന് വില കുറയുമ്പോള്‍ മാത്രം ജാഗരൂകരായാല്‍ പോരാ. വില വര്‍ധിക്കുന്ന അവസരത്തിലും അതേ ജാഗ്രത കാട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച റബ്ബറുത്പാദക സംഘത്തിന് റബ്ബര്‍ബോര്‍ഡ് നല്‍കുന്ന 'സുവര്‍ണ സംഘം' അവാര്‍ഡ് കോട്ടയം ചിറക്കടവ് സംഘത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സറിയക്, മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ പി.മുകുന്ദന്‍മേനോന്‍, ഡോ. എ.കെ. കൃഷ്ണകുമാര്‍ എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. അന്തരിച്ച മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി.കെ. നാരായണനുവേണ്ടി ഭാര്യ ശ്രീദേവി പുരസ്‌കാരം ഏറ്റുവാങ്ങി.
കോട്ടയം മാമ്മന്‍മാപ്പിള സ്മാരക മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍
റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. രജതജൂബിലി
ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തിരുവഞ്ചൂര്‍ നിര്‍വഹിച്ചു. ടാപ്പിങ് ഷേഡിന്റെ
കണ്ടുപിടിത്തത്തിനുള്ള 'ഫാര്‍മര്‍ ഇന്നോവേഷന്‍ അവാര്‍ഡ്' വാഴൂര്‍ ഈസ്റ്റ്
സ്വദേശി എബ്രഹാം അഞ്ചാനിക്ക് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. സമ്മാനിച്ചു.
അഴീക്കോടിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
തൃശ്ശൂര്‍: അമല ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ എത്തിയ അദ്ദേഹം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോവുകയാണെന്ന വിവരവും അഴീക്കോടിനെ അറിയിച്ചു. മുഖ്യമന്ത്രിക്ക് എല്ലാ വിജയങ്ങളും അഴീക്കോട് ആശംസിച്ചു.
ആസ്പത്രിയില്‍ അഴീക്കോടിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ചൊവ്വാഴ്ച അദ്ദേഹത്തെ എം.ആര്‍.ഐ. സ്‌കാനിങ്ങിന് വിധേയനാക്കി.
2011, ഡിസംബർ 13, ചൊവ്വാഴ്ച
മുല്ലപ്പെരിയാര്‍: സംഘര്‍ഷം ഒഴിവാക്കാന്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍: സംഘര്‍ഷം ഒഴിവാക്കാന്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി
തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ കേരളത്തിലുള്ളവര്‍ ഒറ്റക്കെട്ടാണെന്ന കാര്യം അവിടത്തെ രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നും അണക്കെട്ട് സംബന്ധിച്ചു കേരളത്തിനുള്ള സുരക്ഷാ ആശങ്ക പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് നമ്മുടെ നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മഹത്തരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം വേണം. അതേസമയം അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഭീതിജനകമായ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനസമ്പര്‍ക്ക പരിപാടിക്കു ശേഷം സര്‍ക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും പൊളിച്ചെഴുത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ എല്ലാ പരാതികളും പരിഹരിക്കാനായില്ലെങ്കിലും ഒരു പരാതി പോലും പരിഗണിക്കാതെ പോകരുതെന്നാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടികളില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രത്യേക അവലോകനം നടത്തും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടപ്പാക്കാന്‍ കഴിയാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പങ്കുള്ളത്. നിലവിലെ പല നിയമങ്ങളും തടസ്സം നില്‍ക്കുന്നു. ഇവ സംബന്ധിച്ചാണ് നയപരമായ തീരുമാനമെടുക്കുക. അദ്ദേഹം പറഞ്ഞു.
ജനസമ്പര്‍ക്കം ഒരൊറ്റ പരിപാടിയില്‍ ഒതുങ്ങുന്നില്ല. തുടര്‍ നടപടികളുണ്ടാകും. ഇത്തരം പരിപാടികള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ ക്രിയാത്മകമായി പരിഗണിക്കാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. എല്ലാവരുടെയും പങ്കാളിത്തവും കൂട്ടായ പ്രവര്‍ത്തനവുമുണ്ടായാല്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. അതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
2011, ഡിസംബർ 12, തിങ്കളാഴ്‌ച
CM's Mass Contact Programme at Pathanamthitta (video)
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 |