UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഡിസംബർ 12, തിങ്കളാഴ്‌ച

I F F K inaguration by CM (video)


I F F K inaguration by CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

മുല്ലപ്പെരിയാര്‍ പരസ്യം തമിഴ്‌നാടിന്റെ അഭിപ്രായ സ്വാതന്ത്യമെന്ന് മുഖ്യമന്ത്രി



കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ച് പത്രങ്ങളില്‍ വന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പരസ്യം അവരുടെ അഭിപ്രായ സ്വാതന്ത്ര്വം ആണെന്നും ഇത് ഗൗരവമായി എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് പ്രതികരണമാരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പരസ്യം നല്‍കാന്‍ അവര്‍ക്ക് അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ കഴിഞ്ഞദിവസം ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയതോടെ ഇക്കാര്യത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന നിലപാട് തമിഴ്‌നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്തും. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നുമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ജീവന്റെ പ്രശ്‌നമാണിത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം ഒറ്റക്കെട്ടാണ്. തമിഴ്‌നാടുമായി നല്ലബന്ധം നിലനിര്‍ത്താനാണ് കേരളം ആഗ്രഹിക്കുന്നത്. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നുണ്ടെന്നായിരുന്നു മറുപടി.

2011, ഡിസംബർ 11, ഞായറാഴ്‌ച

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും

സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും



ആലുവ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനായി സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആലുവ ഗസ്റ്ഹൌസില്‍ പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാട്ടഭൂമി ആരെങ്കിലും കയ്യേറിയതായി സംസ്ഥാന സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോപണത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിലും നേരിയ ഭൂചലനമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും അടിയന്തിര കൂടിക്കാഴ്ച.

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും

ജനസമ്പര്‍ക്കത്തിന്‍െറ തിരക്കിനിടെ മുഖ്യമന്ത്രി വിയ്യൂര്‍ ജയിലിന്‍െറ ‘സ്വാതന്ത്ര്യം’ രുചിക്കും


തൃശൂര്‍: അര ലക്ഷത്തിലേറെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന്‍െറ ക്ഷീണവും വിശപ്പുമകറ്റാന്‍ മുഖ്യമന്ത്രിക്ക് വിയ്യൂര്‍ ജയിലില്‍നിന്ന് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എത്തും. തൃശൂരില്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന 15ന് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഉച്ചഭക്ഷണം വിയ്യൂര്‍ ജയില്‍ അന്തേവാസികള്‍ തയാറാക്കുന്ന ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’ എന്ന ചപ്പാത്തിയും കറിയുമാണ്.

ജയില്‍ അന്തേവാസികള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ചപ്പാത്തിയുടെ ബ്രാന്‍ഡ് നാമമാണ് ‘ടേസ്റ്റ് ദ ഫ്രീഡം’. ജനസമ്പര്‍ക്കപരിപാടിയില്‍ 2,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇവര്‍ക്ക് നാലുവീതം ചപ്പാത്തിയും കറിയും അടങ്ങുന്ന സെറ്റാണ് ഉച്ചഭക്ഷണമായി നല്‍കുക.

ഇതിന്‍െറ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് വിയ്യൂര്‍ ജയിലിനാണ്. 10,000 ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് തയാറാക്കുന്നത്. നവംബറില്‍ പുറമെനിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങിയ ശേഷം ടേസ്റ്റ് ദ ഫ്രീഡത്തിന് കിട്ടുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.

കഴിഞ്ഞ വര്‍ഷമാണ് ജയില്‍ അന്തേവാസികള്‍ക്കുള്ള ഭക്ഷണം തയാറാക്കാന്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചത്. സെന്‍ട്രല്‍ ജയില്‍, സബ് ജയില്‍, വനിത ജയില്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ദിനേന 4,000 ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്.
ആധുനികസംവിധാനങ്ങളുള്ള കൂടുതല്‍ ചപ്പാത്തി മേക്കറുകള്‍ സ്ഥാപിച്ചതോടെയാണ് പുറമെനിന്ന് ഓര്‍ഡര്‍ സ്വീകരിക്കാമെന്ന ആശയം തോന്നിയത്. ജയില്‍ നോഡല്‍ ഓഫിസറായ കെ. അനില്‍കുമാര്‍ ഈ ആലോചനയുമായി മുന്നോട്ടുപോകുകയും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി കിട്ടുകയും ചെയ്തതോടെ ‘ടേസ്റ്റ് ദ ഫ്രീഡം’ എന്ന ബ്രാന്‍ഡ് നാമമിട്ട് തടവറയില്‍നിന്ന് സ്വതന്ത്രലോകത്തേക്ക് ചപ്പാത്തി എത്തിത്തുടങ്ങി.

ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിക്കുന്ന നാല് ചപ്പാത്തിയും കറിയും അടങ്ങിയ പാക്കറ്റിന് 20 രൂപയാണ് ഈടാക്കുന്നത്. ചപ്പാത്തി ബിസിനസില്‍നിന്ന് കിട്ടുന്ന ആദായം ഭക്ഷണ കാര്യത്തില്‍ വിയ്യൂര്‍ ജയിലിനെ സ്വയംപര്യാപ്തം ആക്കിയിട്ടുണ്ട്.
അന്തേവാസികള്‍ക്ക് ഭക്ഷണം തയാറാക്കാന്‍ വേണ്ടിവരുന്ന ചെലവ് ‘സ്വാതന്ത്ര്യത്തിന്‍െറ രുചി’യിലൂടെ കിട്ടുന്നുണ്ട്.

2011, ഡിസംബർ 10, ശനിയാഴ്‌ച

ത്രീ സ്റ്റാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കില്ല: മുഖ്യമന്ത്രി




ത്രീ സ്റ്റാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കില്ല: മുഖ്യമന്ത്രി




തിരുവനന്തപുരം: ത്രീ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ഇക്കൊല്ലം ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. യു.ഡി.എഫിന്‍െറ ഉപസമിതി ശിപാര്‍ശ പ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യനയത്തിനെതിരെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നത്. ത്രീ സ്റ്റാര്‍ വിപ്ളവമാണ് നടക്കുന്നതെന്നും ഇതിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗും മദ്യനയം തിരുത്തണമെന്ന നിലപാടിലായിരുന്നു. മത-സാമൂഹിക സംഘടനകളും സമരരംഗത്തുണ്ടായിരുന്നു.

മദ്യനയം വിവാദമായപ്പോള്‍ പഠനത്തിനായി എം.എം. ഹസന്‍െറ നേതൃത്വത്തില്‍ ഉപസമിതിയെ യു.ഡി.എഫ് നിയോഗിച്ചു.ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കരുതെന്നും മദ്യശാലകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനള്‍ക്ക് അധികാരം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും വിധം പരിഷ്കാരം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ തദ്ദേശ ആക്ടില്‍ ഭേദഗതി വരുത്തിയിട്ടുമില്ല.
വാഹനാപകടങ്ങള്‍ തടയാനും വാഹനപരിശാധന കര്‍ശനമാക്കാനും മോട്ടോര്‍ വാഹന വകുപ്പില്‍ 17 സ്ക്വാഡുകള്‍ക്ക് രൂപം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 56 തസ്തികകളും അനുവദിച്ചു. 34 സ്ക്വാഡുകള്‍ തുടങ്ങാനാണ് ശിപാര്‍ശയെങ്കിലും 17 എണ്ണമാണ് മന്ത്രിസഭ അംഗീകരിച്ചത്.

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി



പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും സംഘര്‍ഷസ്ഥിതി പൂര്‍ണമായി നിയന്ത്രണത്തിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് ജില്ലയിലെ പൊതുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍െറ സുരക്ഷ ഉറപ്പാക്കുകയെന്നത് സംസ്ഥാനത്തിന്‍െറ യോജിച്ച ശബ്ദമാണ്. ഇതോടൊപ്പം, തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്താനാണ് ശ്രമം. എന്നാല്‍, ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായി. കേരളത്തില്‍ ഇതു സംബന്ധിച്ച് സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ ഒരു പാര്‍ട്ടിയും അനുകൂലിക്കുന്നില്ല.
പ്രശ്നങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചു. തമിഴ്നാട്ടിലും അധികൃതര്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സമാധാനത്തോടു കൂടിത്തന്നെ പുതിയ ഡാം പണിയണം.

ജനസമ്പര്‍ക്ക പരിപാടിയില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ, ഒരു പ്രശ്നവും പരിഗണിക്കപ്പെടാതെ പോകരുത്.

സഹായിക്കാന്‍ സാധിച്ചില്ളെങ്കില്‍ അത് പരാതിക്കാരനെ കാരണസഹിതം അറിയിക്കണം. ജനസമ്പര്‍ക്ക പരിപാടിയിലെ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ നൂറു ശതമാനം സന്തോഷമുണ്ട്. കാര്യങ്ങള്‍ നടക്കാതിരിക്കുന്നതിന് ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറയരുത്.

നിയമങ്ങളിലും വ്യവസ്ഥകളിലും കാതലമായ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ന്യായമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള കുരുക്കുകള്‍ അഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പട്ടികജാതി ക്ഷേമമന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

പോംവഴി പുതിയ ഡാം -മുഖ്യമന്ത്രി

പോംവഴി പുതിയ ഡാം -മുഖ്യമന്ത്രി



തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമാണ് പോംവഴിയെന്നും ഇക്കാര്യം എല്ലാവരും അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ അണക്കെട്ട് സുരക്ഷിതമല്ളെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കേരളത്തിന്‍െറ ന്യായമായ ഈ ആവശ്യം ലോകത്തെ അറിയിക്കാനാണ് നിയമസഭയിലെ ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇപ്പോള്‍ നല്‍കുന്ന അതേ അളവില്‍ പൂര്‍ണ മനസ്സോടെ തമിഴ്നാടിന് ജലം നല്‍കും. തമിഴ്നാടിന് ഏത് ഉറപ്പും നല്‍കാന്‍ തയാറാണ്. എന്നാല്‍, കേരളത്തിന്‍െറ സുരക്ഷ മനസ്സിലാക്കി തമിഴ്നാട് തീരുമാനമെടുക്കുന്നില്ല. കേന്ദ്ര ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന് ചില പരിമിതികളുണ്ട്. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി ജനങ്ങളുടെ സുരക്ഷക്കുവേണ്ട നടപടികളുമായി കേരളം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

പന്ത്രണ്ടാം പദ്ധതിയുടെ വലിപ്പത്തെ കുറിച്ച് സംശയം വേണ്ട - ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതി അടങ്കലിന്റെ വലിപ്പത്തെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖയെക്കുറിച്ച് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ 'പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപനരേഖ ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതി അടങ്കല്‍ 1,05,000 കോടി രൂപ ലക്ഷ്യമിടുന്നു. കണക്കുകൂട്ടലിന് അപ്പുറമാണെങ്കിലും അതിനുള്ള വിഭവങ്ങള്‍ കണ്ടെത്താനാവും. അതിനപ്പുറത്തേക്കു വേണമെങ്കിലും പോകാനാവുമെന്നതിനാല്‍ പിന്നാക്കം വരുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു പുസ്തകങ്ങളുടെയും ആദ്യ പ്രതികള്‍ ആസൂത്രണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ.സി.ജോസഫ് ഏറ്റുവാങ്ങി.

രാജീവ് ഗാന്ധി വികസന പഠന കേന്ദ്രം ചെയര്‍മാന്‍ കൂടിയായ ചെന്നിത്തല അദ്ധ്യക്ഷനായിരുന്നു. തന്റെ പുസ്തകം കേന്ദ്ര സര്‍ക്കാരിന്റെ സമീപന രേഖയ്ക്ക് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ താല്പര്യങ്ങള്‍ കൂടി സംരക്ഷിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ വെച്ചുള്ള രൂപരേഖയാണ്. ആഗോളീകരണത്തിന്റെ ഫലം ഒരു പിടി ആളുകള്‍ക്കു മാത്രം ലഭിക്കുന്നു എന്നതിനാലാണ് വാള്‍സ്ട്രീറ്റ് പോലുള്ള പ്രക്ഷോഭങ്ങളുണ്ടായത്. മനുഷ്യമുഖമുള്ള വികസനമാണ് പന്ത്രണ്ടാം പദ്ധതിക്കാലത്തുണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിന്റെ നിലപാടില്‍ മാറ്റം കണ്ടുതുടങ്ങിയത് പ്രധാനമന്ത്രി ഇടപെട്ടതിനാല്‍ : മുഖ്യമന്ത്രി


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ എന്ത് നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ മുമ്പിലുള്ള ആദ്യ സാധ്യത നടക്കാതെ വന്നാല്‍ രണ്ടാം സാധ്യതയിലേക്ക് പോകേണ്ടിവരും. എന്നാല്‍ തമിഴ്‌നാടിന് ഇപ്പോള്‍ കിട്ടുന്ന വെള്ളം തുടര്‍ന്നും നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡാമിനായി അവര്‍ സമ്മതിക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പ്രത്യേക നിയമസഭായോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വെള്ളം നല്‍കാമെന്ന നമ്മുടെ നിര്‍ദേശത്തിന്റെ യുക്തിയും പ്രസക്തിയും മനസ്സിലാക്കിയാണ് പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്. അതേ തുടര്‍ന്നാണ് ഒരുവിധ ചര്‍ച്ചക്കുമില്ല, സുപ്രീംകോടതി വിധി അടസ്ഥാനമാക്കാമെന്ന നിലപാടില്‍ നിന്ന് തമിഴ്‌നാടിന് മാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെ ഈ ചര്‍ച്ച കേരളത്തിന്റെ നിലപാട് ലോകത്തെ അറിയിക്കാനാണ്. രാജ്യത്തുണ്ടായ നദീജലതര്‍ക്കങ്ങളെല്ലാം വെള്ളം കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ വെള്ളം തര്‍ക്കവിഷയമേയല്ല. ഇപ്പോള്‍ നല്‍കുന്നയളവില്‍ തുടര്‍ന്നും വെള്ളം നല്‍കുമെന്ന് ഏത് വിധേനയുള്ള ഉറപ്പും അവര്‍ക്ക് നല്‍കാന്‍ സംസ്ഥാനം തയ്യാറാണ്. വെള്ളം തരാമെന്ന് പറഞ്ഞിട്ടും സുരക്ഷിതത്വമെന്ന നമ്മുടെ ആവശ്യം അവര്‍ അംഗീകരിക്കാത്തതില്‍ ദുഃഖമുണ്ട്. ലോകത്ത് എവിടെയെല്ലാം ആണവനിലയങ്ങളുണ്ട്. എന്നാല്‍ കൂടംകുളത്തെ നിലയത്തെ സുരക്ഷിതത്വത്തിന്റെ പേരില്‍ അവര്‍ എതിര്‍ക്കുന്നു. ഒരു സാഹചര്യവും നൂറ് ശതമാനം സുരക്ഷിതമല്ല.

ഉദ്യോഗസ്ഥ, മന്ത്രി, മുഖ്യമന്ത്രിതല ചര്‍ച്ചക്ക് തമിഴ്‌നാട് തയ്യാറാകണം. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അത് കാര്യമാക്കേണ്ടെന്ന നിലപാടിനോട് യോജിപ്പില്ല. ഈ പ്രശ്‌നത്തില്‍ കരാര്‍ നിലനില്‍ക്കുന്നുവെന്നതും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതും കേരളത്തിന്റെ പരിമിതിയാണ്. 2009-ല്‍ തന്നെ റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പൊതുചര്‍ച്ചക്ക് അത് വിധേയമാക്കാഞ്ഞതിനെ തങ്ങള്‍ കുറ്റപ്പെടുത്താത്തത് പരിമിതികള്‍ മനസ്സിലാക്കിയാണ്-മുഖ്യമന്ത്രി പറഞ്ഞു.

എ.ജി. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് കൂടുതല്‍ വ്യക്തമാക്കാനുണ്ട്. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് അക്കാര്യം പരിശോധിച്ചത്. വ്യക്തമാക്കാനുള്ള കാര്യങ്ങള്‍ കോടതി മുമ്പാകെ വ്യക്തമാക്കുക തന്നെ ചെയ്യും. മന്ത്രിസഭാ ഉപസമിതിയെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഡിസംബർ 8, വ്യാഴാഴ്‌ച

എജി വിവാദം അടഞ്ഞ അധ്യായം

എജി വിവാദം അടഞ്ഞ അധ്യായം


തിരുവനന്തപുരം: എജി വിവാദം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്ന അദ്ദേഹം. വിവാദങ്ങളേക്കാള്‍ വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡാമിന്റെ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന എജിയുടെ വിശദീകരണം മന്ത്രിസഭ അംഗീകരിച്ചെന്നും വിശദമായ സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി നാല് അംഗങ്ങളടങ്ങുന്ന മന്ത്രി സഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. കെഎം മാണി, പിജെ ജോസഫ്, ആര്യാടന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. ഇന്ന് വൈകുന്നേരം നടക്കന്ന ഉപസമിതിയുടെ യോഗത്തില്‍ എജിയും പങ്കെടുക്കമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എജിക്ക് നേരെ നടപടിയെടുക്കാത്ത കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ തെറ്റിദ്ധാരണ മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണെന്നത് പോലെ തന്നെ പ്രധാനമാണ് നാം തമിഴ്നാടുമായി സഹകരിച്ച് പോകുന്നതും ^ മുഖ്യമന്ത്രി പറഞ്ഞു. അവിടുത്തെ ഉദ്യോഗസ്ഥര്‍ എല്ലാകാര്യത്തിലും സഹകരിക്കുന്നുണ്ടെന്നും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.