UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

അട്ടപ്പാടിക്ക് പ്രത്യേക കാര്‍ഷിക പാക്കേജ്

അട്ടപ്പാടിക്ക് പ്രത്യേക കാര്‍ഷിക പാക്കേജ്








Imageന്യൂഡല്‍ഹി: അട്ടപ്പാടിയ്ക്കു
വേണ്ടി പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കുന്ന കാര്യം
പരിഗണിക്കാമെന്നു കേന്ദ്രകൃഷിമന്ത്രി ശരത് പവാര്‍ ഉറപ്പുനല്‍കിയതായി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അട്ടപ്പാടിയില്‍ ജപ്പാന്‍
സഹായത്തോടെയുള്ള അഹാര്‍ട്‌സിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 30ന്
അവസാനിപ്പിക്കും.



ഈ സാഹചര്യത്തില്‍ അവിടുത്തെ ആദിവാസികള്‍ക്ക്
കേന്ദ്രസഹായം ആവശ്യമാണ്. തങ്ങളുടെ ഭൂമിയില്‍ വരുമാനത്തിനുവേണ്ടി കൃഷി
നടത്താനുള്ള സാഹചര്യമുണ്ടാക്കണമെന്നതാണ് ഇവിടത്തുകാരുടെ പ്രധാന ആവശ്യം.
ഇതിനായി കേന്ദ്രകൃഷി മന്ത്രാലയം രണ്ട് ഉദ്യോഗസ്ഥരെ അട്ടപ്പാടിയിലേക്ക്
അയച്ച് പഠനം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് എത്രയും വേഗം
അംഗീകരിക്കണമെന്ന ആവശ്യമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പ്രധാനമായും
മുന്നോട്ടുവച്ചത്.

അന്നാ ഹസാരെയുടെ സമരരീതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

അന്നാ ഹസാരെയുടെ സമരരീതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി








Imageന്യൂഡല്‍ഹി:
അന്നാ ഹസാരെയുടെ സമരരീതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം ഉന്നയിക്കുന്ന ആവശ്യത്തിലേക്കു താന്‍
കടക്കുന്നില്ല. ഏതു ആവശ്യവും ജനാധിപത്യ സംവിധാനത്തില്‍ കൂടി
പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ഏതു ആവശ്യം ഉന്നയിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. എന്നാല്‍ അതു ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയാവണം.

ശ്രീപത്മനാഭ
സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍
വിശ്വാസികളുടെ വികാരം മാനിച്ചുമാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കൂവെന്നും
മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതി ചോദിച്ചാല്‍ സര്‍ക്കാര്‍ നിലപാടു
അറിയിക്കും. വിശ്വാസികളുടെ വികാരത്തിനാകും പ്രാഥമിക പരിഗണന നല്‍കുകയെന്നും
അദ്ദേഹം വ്യക്തമാക്കി.

സ്വാശ്രയ ഫീസ് വര്‍ധന അംഗീകരിക്കില്ല

സ്വാശ്രയ ഫീസ് വര്‍ധന അംഗീകരിക്കില്ല







Image
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കിക്കൊണ്ടുള്ള ഒരു
ധാരണയ്ക്കും സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കഴിഞ്ഞ തവണത്തേക്കാള്‍ ഒരു രൂപയെങ്കിലും കുറഞ്ഞ നിരക്കിലുള്ള
ഫീസാണെങ്കില്‍ മാത്രം അംഗീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.



ഈ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതുകൊണ്ടുമാത്രമാണ്
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോയതും. സ്വാശ്രയ മേഖലയിലെ
പ്രവേശനത്തെക്കുറിച്ച് വ്യക്തമായ നിലപാട് ഗവണ്‍മെന്റിനുണ്ട്.
മാനേജ്‌മെന്റുകള്‍ പറയുന്ന ഫീസ് വാങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍
പ്രശ്‌നം കൂടുതല്‍ നീണ്ടുപോകില്ലായിരുന്നു. സര്‍ക്കാരിന്റെ നിലപാട്
മാനേജ്‌മെന്റുകളെ വ്യക്തമായി അറിയിച്ചിട്ടുമുണ്ട്. ഈ വര്‍ഷത്തെ പ്രവേശന
നടപടിക്ക് ശേഷം അടുത്തവര്‍ഷത്തേക്കുള്ള നടപടികള്‍ പ്രശ്‌നരഹിതമായി നടത്തുക
എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ലക്ഷ്യം. കഴിഞ്ഞ കാലങ്ങളില്‍ ഈ
വിഷയത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. എന്നാല്‍ ശാശ്വതമായ പരിഹാരമാണ്
യു.ഡി.എഫ് ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങളിലല്ല; പ്രവൃത്തിയിലാണ് വിശ്വാസം

ആഘോഷങ്ങളിലല്ല; പ്രവൃത്തിയിലാണ് വിശ്വാസം 

തിരുവനന്തപുരം: ആഘോഷങ്ങളിലല്ല പ്രവൃത്തിയിലാണ് തന്റെ സര്‍ക്കാരിന് വിശ്വാസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രചാരണമല്ല റിസള്‍ട്ടാണ് വേണ്ടത്.

മന്ത്രിസഭയുടെ 100 ദിവസം പൂര്‍ത്തിയാകുന്നത് സംബന്ധിച്ച് യു.ഡി.എഫോ, കോണ്‍ഗ്രസ്സോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാത്തതെന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ''ഞങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ ജനങ്ങളോട് തുറന്നുപറയും. അവര്‍ വിലയിരുത്തട്ടെ. ഗവണ്മെന്റിനെ വിലയിരുത്തേണ്ടത് ജനങ്ങളാണ്''-അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് വിമാനക്കമ്പനികള്‍ ഗള്‍ഫ് മലയാളികളെ ചൂഷണംചെയ്ത് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ച് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍കൊണ്ടുവരും. ഓണക്കാലത്ത് രണ്ടുദിവസം റെയില്‍വേ ജീവനക്കര്‍ നടത്തുന്ന മെല്ലെപ്പോക്ക് സമരംമൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രെയിന്‍ സൗകര്യം കുറവുള്ള സ്ഥലങ്ങളുടെ വിവരണം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ ഫീസ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു രൂപയെങ്കിലും ഇത്തവണ കുറയണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടി സര്‍ക്കാരിന് ധാരണയിലെത്തേണ്ടതുണ്ട്. കഴിഞ്ഞ കുറെവര്‍ഷം ഈ രംഗത്ത് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ വര്‍ഷത്തെ പ്രവേശനം കഴിഞ്ഞാലുടന്‍ തന്നെ അടുത്ത വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കും. ഈ രംഗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞു. ഇവിടെ വിവാദങ്ങളാണ് തടസ്സമായി നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ സഹകരണം തേടിയിട്ടുണ്ട്.



ഉമ്മന്‍ചാണ്ടി കരുത്തുറ്റ ജനകീയ മുഖ്യമന്ത്രി - ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

ഉമ്മന്‍ചാണ്ടി കരുത്തുറ്റ ജനകീയ മുഖ്യമന്ത്രി - ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍



P

കൊച്ചി:
കേരളം കണ്ട ഏറ്റവും കരുത്തുറ്റ ജനകീയ മുഖ്യമന്ത്രിയാണ്
ഉമ്മന്‍ചാണ്ടിയെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പ്രസ്താവിച്ചു. സാധുജന
വിമോചന സംയുക്ത വേദി, ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍, പ്രമുഖ പരിസ്ഥിതി
പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, ആര്‍എസ്​പി (ബി) ജില്ലാ സെക്രട്ടറി
കെ. രജികുമാര്‍, കുരുവിള മാത്യൂസ്, കെ.ടി. വിമലന്‍, ഫാ. അഗസ്റ്റിന്‍
വട്ടോളി എന്നിവരുടെ നേതൃത്വത്തിലെ സംഘം രാവിലെ ജസ്റ്റിസ് കൃഷ്ണയ്യരുടെ
വസതിയില്‍ ചെങ്ങറ സമരം വിജയിച്ചതില്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക്
നന്ദി പറയാന്‍ എത്തിയപ്പോഴാണ്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കുറിച്ച്
പരാമര്‍ശിച്ചത്.



കേരളത്തിലെ തീരാത്ത പ്രശ്‌നങ്ങളായി കഴിഞ്ഞ ഇടതുസര്‍ക്കാര്‍ അവശേഷിപ്പിച്ച്
ഇട്ടിരുന്ന മൂലമ്പിള്ളി പ്രശ്‌നം, ചെങ്ങറ പ്രശ്‌നം എന്നിവ പരിഹരിക്കുവാന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണിക്കുന്ന തീഷ്ണമായ ഇച്ഛാശക്തി കേരള ജനത
എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍
അഭിപ്രായപ്പെട്ടു.

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

പാമോയില്‍: പലതും അറിയാന്‍ പോകുന്നതേയുള്ളൂ

പാമോയില്‍: പലതും അറിയാന്‍ പോകുന്നതേയുള്ളൂ

തിരുവനന്തപുരം:
പാമോയില്‍ കേസില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാന്‍
പോകുന്നതേയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.



'എല്ലാ വസ്തുതകളും ജനങ്ങള്‍ മനസിലാക്കും. സത്യം പുറത്തുവരും' - മന്ത്രിസഭാ
യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പാം ഓയില്‍
കേസില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പറ്റിയ സമയം ഇതാണെന്നും
അല്ലെങ്കില്‍ നാറി പുറത്തുപോകേണ്ടിവരുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി
പിണറായി വിജയന്‍ പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോള്‍ അങ്ങിനെ പോകുന്നതല്ലേ
അവര്‍ക്ക് കുറച്ചുകൂടി നല്ലതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.



പത്തുകൊല്ലമായി അധികാരത്തില്‍ ഇരുന്നവര്‍ ഒന്നും ചെയ്യാതെ എല്ലാം ഞാന്‍
അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ചെയ്യണമെന്ന് ഇവര്‍ പറയുന്നു.
ഇവര്‍ക്ക്എന്തുപറ്റി. പത്തുവര്‍ഷം അന്വേഷിച്ചിട്ട് ഒന്നും ചെയ്യാന്‍
സാധിക്കാത്ത അവര്‍ ഇന്ന് പറഞ്ഞാല്‍ അതിന്റെ എല്ലാ വസ്തുതകളും ജനങ്ങള്‍
മനസിലാക്കും.



കോടതി വിധിയ്‌ക്കെതിരെ താന്‍ അപ്പീല്‍പോകുന്ന പ്രശ്‌നമേയില്ല.
അക്കാര്യത്തില്‍ പുനഃപരിശോധനയും ഇല്ല. അന്വേഷണം വേണമെന്ന് പറഞ്ഞയാളാണ്
ഞാന്‍. അന്വേഷണം തടസ്സപ്പെടുത്തുന്ന ഒന്നിനും താനില്ല. അന്വേഷണം നടക്കട്ടെ.
''എന്റെ ശക്തി കോടിതി വിധിയോ വ്യാഖ്യാനമോ അല്ല. എന്റെ മനസ്സാക്ഷിയാണ്. പല
സുഹൃത്തുക്കളും അപ്പീല്‍ പോകണമെന്ന് നല്ല നിലയില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ
ഗവണ്‍മെന്റ് രാഷ്ട്രീയമായി നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ
മാറ്റണമെന്നും പലരും പറഞ്ഞു. ഞാനതിന് തയ്യാറല്ല. ഞാനങ്ങനെ ചെയ്താല്‍
അന്വേഷണം നടത്തേണ്ട എന്നാണ് ഞാന്‍ പറയേണ്ടത്. അത് ഞാന്‍ എടുത്ത പരസ്യമായ
നിലപാടിന് വിരുദ്ധമാണ്'' - ഉമ്മന്‍ചാണ്ടി പറഞ്ഞു.



അപ്പീല്‍ നല്‍കാന്‍ പാര്‍ട്ടിയും ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ച്
ചോദിച്ചപ്പോള്‍ ഇത് തന്നെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണെന്നായിരുന്നു
മറുപടി. അപ്പോള്‍ തന്റെ വ്യക്തിപരമായ അഭിപ്രായം കൂടി നോക്കിയേ നിലപാട്
എടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

പാമോലിന്‍ കേസില്‍ അപ്പീലിനില്ല

പാമോലിന്‍ കേസില്‍ അപ്പീലിനില്ല






പാമോലിന്‍ കേസില്‍ അപ്പീലിനില്ല


തിരുവനന്തപുരം: പാമോലിന്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി
വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
വ്യക്തമാക്കി. കേസില്‍ വീണ്ടും അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശം.
അതിനാല്‍ അന്വേഷണം തടസ്സപ്പെടുത്തുന്ന ഒരു നടപടിയോടും യോജിക്കുന്നില്ലെന്ന്
അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനം
വിശദീകരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇടതുമുന്നണി ഭരണകാലത്ത് നിയോഗിച്ച വക്കീലിനെപ്പോലും മാറ്റിയിട്ടില്ല. നിയമം
നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് ഇക്കാര്യത്തില്‍ തന്റെ നിലപാട്.

ബസ് ചാര്‍ജ് പുനര്‍നിര്‍ണയിച്ചതിലെ അപാകത പരിഹരിക്കുമെന്നും മുഖ്യമന്ത്രി
വ്യക്തമാക്കി. യാത്രാനിരക്ക് 5.50, എട്ട് രൂപയാക്കിയത് പുനപരിശോധിക്കും
അദ്ദേഹം വ്യക്തമാക്കി.



10,503 അധ്യാപകര്‍ക്ക് പുനര്‍നിയമനം

10,503 അധ്യാപകര്‍ക്ക് പുനര്‍നിയമനം






10,503 അധ്യാപകര്‍ക്ക്  പുനര്‍നിയമനം


തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ ഒന്നരപ്പതിറ്റാണ്ടായി
നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സമഗ്ര പരിഷ്‌കരണ പാക്കേജിന്
സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കി. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35
ആക്കും. തസ്തിക നഷ്ടം വന്ന് പുറത്തുപോയ മുഴുവന്‍ അധ്യാപകര്‍ക്കും
പുനര്‍നിയമനം നല്‍കും. പുതിയ പ്രധാനാധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.


 അധ്യാപകര്‍ക്ക് വിപുലമായ പരിശീലനം. തസ്തിക നഷ്ടം ഇല്ലാതാക്കും. സംരക്ഷണ
സംവിധാനം ഒഴിവാക്കി. പകരം അധ്യാപക ബാങ്ക്. അധ്യാപകരുടെ പ്രകടനം
വിലയിരുത്താന്‍ സമിതി. തലയെണ്ണല്‍ അവസാനിപ്പിക്കും. പുതിയ നിയമനങ്ങള്‍ക്ക്
മാനദണ്ഡം. എന്നിങ്ങനെ ബഹുതല സ്‌പര്‍ശിയായ പദ്ധതിക്കാണ്
രൂപംനല്‍കിയിരിക്കുന്നത്. ബുധനാഴ്ച  മന്ത്രിസഭ അംഗീകരിച്ച പാക്കേജ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും പങ്കെടുത്തു.


എയ്ഡഡ് മേഖലയില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരില്‍ കോടതിയില്‍ കേസ്
നിലവിലുള്ള 695 പേര്‍ ഒഴികെയുള്ള 2920 അധ്യാപകര്‍, സംരക്ഷിത പദവിയുള്ള 3083
പേര്‍, തലയെണ്ണലില്‍ ഈ വര്‍ഷം വരെ തസ്തിക നഷ്ടമായ 4500 പേര്‍ എന്നിങ്ങനെ
10503 പേരുടെ പ്രശ്‌നങ്ങളെയും ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള
നിര്‍ദേശങ്ങളെയും  ആസ്‌പദമാക്കിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 2920
പേര്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ ശമ്പളം നല്‍കും.


മറ്റുള്ളവര്‍ക്ക് പുനര്‍നിയമനം നല്‍കുന്ന ദിവസം തൊട്ട് ശമ്പളം ലഭിക്കും.
പുനര്‍നിയമനം സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ ചൊവ്വാഴ്ച
സ്‌കൂള്‍ മാനേജര്‍മാരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തും. ഇതിന്
വിദ്യാഭ്യാസ മന്ത്രി കണ്‍വീനറായി മന്ത്രിതല സമിതിയെ നിയോഗിച്ചു.


പാക്കേജിലെ പ്രധാന നിര്‍ദേശങ്ങള്‍: ശമ്പളമില്ലാത്ത 2920 എയ്ഡഡ് സ്‌കൂള്‍
അധ്യാപകര്‍ക്ക് ഈ വര്‍ഷം മുതല്‍ നിയമനാംഗീകാരം. 695 പേരുടെത് കോടതി
വിധിക്ക് വിധേയമായി നടപ്പാക്കും.


.1996 മുതല്‍ 2011 വരെ കുട്ടികളുടെ തലയെണ്ണല്‍ മൂലം ജോലി നഷ്ടമായ 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം.


.തലയെണ്ണല്‍ അവസാനിപ്പിച്ചു. പകരം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ സംവിധാനം പ്രയോജനപ്പെടുത്തും.


.'സംരക്ഷിത അധ്യാപകര്‍' എന്ന വിഭാഗം ഇനിയുണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക്.


.അധ്യാപക വിദ്യാര്‍ഥി അനുപാതം അഞ്ചാം ക്ലാസ് വരെ 1:30. 6-10 ക്ലാസില്‍ 1:35. സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതേ അനുപാതമായിരിക്കും


.2010-11 വര്‍ഷത്തെ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി സ്ഥിരം സ്റ്റാഫ്
ഫിക്‌സേഷന്‍. കുട്ടികളുടെ എണ്ണമനുസരിച്ച് അധ്യാപക തസ്തിക മാറില്ല.


.എയ്ഡഡ് സ്‌കൂളുകളിലെ നിയമനം അംഗീകൃത തസ്തികകളില്‍ മാത്രം. പ്രതീക്ഷിക്കുന്ന ഒഴിവുകളില്‍ മുന്‍കൂര്‍ നിയമനം നിരോധിച്ചു.


.150 കുട്ടികളുള്ള എല്‍.പിയിലും 100 കുട്ടികളുള്ള യു.പിയിലും പുതിയ
പ്രധാനാധ്യാപക തസ്തിക.  എല്‍.പിയില്‍ 1322 ഉം യു.പിയില്‍ 1355 ഉം
സ്‌കൂളുകള്‍ക്ക് നേട്ടം. പ്രധാനാധ്യപകനെ ക്ലാസ് ചുമതലയില്‍ നിന്ന്
ഒഴിവാക്കി




തരുണ്‍ദാസിനെ നിയമിച്ചതില്‍ അപാകതയില്ല

തരുണ്‍ദാസിനെ നിയമിച്ചതില്‍ അപാകതയില്ല




തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി മുന്‍
ഡയറക്ടര്‍ ജനറലായ തരുണ്‍ദാസിനെ ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിച്ചതില്‍
അപാകതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന
ആരോപണങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.


സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് പ്രയോജനകരമായി ആരുടെ സേവനം കിട്ടും
എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. വിവാദത്തില്‍ താല്‍പര്യമില്ല. റിസള്‍ട്ട്
കിട്ടുമോ എന്നാണ് നോക്കുക. അതിന് യോഗ്യനെന്ന് എല്ലാവരും ചൂണ്ടിക്കാണിച്ച
ആളാണ് തരുണ്‍ദാസ്. ആരേയെങ്കിലും ഫോണ്‍ വിളിച്ചു എന്നതിന്റെ പേരില്‍ നഷ്ടം
ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.


ബസ്ചാര്‍ജ് വര്‍ധനവില്‍ നാലാം ഫെയര്‍സ്‌റ്റേജിനെക്കുറിച്ചാണ് പരാതി
വന്നത്. അത് പരിഹരിച്ചിട്ടുണ്ട്. മറ്റ് ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടില്ല. എം.എല്‍.എമാര്‍ക്ക് രണ്ടാമത്തെ പി.എ വെക്കുന്നത്
പരിഗണിക്കും. ഡെപ്യൂട്ടേഷനിലോ അല്ലാതെയോ നിയമിക്കാം. ഇതുസംബന്ധിച്ച്
തീരുമാനമെടുത്ത് സഭയെ അറിയിക്കും.


നിയമസഭയിലെ ടേപ്പ് പരിശോധനയെക്കുറിച്ച് പ്രതിപക്ഷം പ്രതികരിച്ചില്ല.
പ്ലസ്ടു അധിക ബാച്ചുകളിലെ നിയമനത്തിന് കോഴവാങ്ങുന്നുവെന്ന ആരോപണം
അന്വേഷിക്കും. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം
പറഞ്ഞു.



ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രസുരക്ഷ മുഖ്യമന്ത്രി നേരിട്ട് എത്തി പരിശോധിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ അവലോകനം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ക്ഷേത്രപരിസരത്ത് നടന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പടിഞ്ഞാറെ നടയില്‍ ക്ഷേത്രമതില്‍ക്കെട്ടിന്
പുറത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഉന്നതതല അവലോകന യോഗം നടന്നത്.
ക്ഷേത്രത്തിന്റെ 'ബി' നിലവറ തുറക്കുന്നത് വിശ്വാസാചാരങ്ങള്‍
അനുസരിച്ചുവേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് യോഗത്തിന് ശേഷം
മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്
സുപ്രീം കോടതിയാണ്. നിലവറ തുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ
അഭിപ്രായം ആരാഞ്ഞാല്‍ കോടതിയെ ഇക്കാര്യം അറിയിക്കും.



ക്ഷേത്രത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാക്രമീകരണങ്ങളില്‍
മുഖ്യമന്ത്രി തൃപ്തി രേഖപ്പെടുത്തി. രണ്ടുതരം സുരക്ഷയാണ് ക്ഷേത്രത്തിന്
വേണ്ടത്. അതിവേഗം നടപ്പിലാക്കേണ്ട സുരക്ഷാ സംവിധാനങ്ങള്‍ രണ്ടാഴ്ചക്കകം
പൂര്‍ത്തിയാക്കും. സ്ഥിരമായ സുരക്ഷ നവംബറിനുള്ളിലും നടപ്പാക്കുമെന്ന്
മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിന് ഭീഷണിയൊന്നുമില്ലെന്നും
എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാകുന്നവിധം കുറ്റമറ്റരീതിയിലുള്ള
സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.



പടിഞ്ഞാറെനടയില്‍ നിന്ന് മതില്‍ക്കെട്ടിന് പുറത്തുകൂടി കാല്‍നടയായി
വടക്കേനടയിലെത്തിയാണ് അദ്ദേഹം ക്ഷേത്രസന്നിധി വിട്ടത്. മന്ത്രി വി.എസ്.
ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവരും ഡി.ജി.പി. അടക്കമുള്ള
ഉന്നതതല പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.